Video Stories
ജലീല്‍ കേരളത്തിന്റെ മാര്‍ക്ക്ദാന മന്ത്രിയോ

കേരളവിദ്യാഭ്യാസവകുപ്പ് കഴിഞ്ഞ കുറച്ചുകാലമായി ക്രമക്കേടുകളുടെയും കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും ഈജിയന്‍തൊഴുത്തായി മാറിയിരിക്കുകയാണെന്ന് കേവലം പ്രതിപക്ഷം മാത്രമായി ഉന്നയിക്കുന്ന പരാതിയല്ല. തലമുറകളുടെ ജീവിതത്തെയും ഭാവിയെയും ബാധിക്കുന്ന വിദ്യാഭ്യാസം എന്ന പരിപാവനമായ വിഷയത്തില്‍ കേരളംഭരിക്കുന്ന സര്‍ക്കാരിന്റെ ജാഗ്രത എത്രമാത്രമുണ്ടെന്നതിന് തെളിവാണ് വിദ്യാഭ്യാസ- ഉന്നതവിദ്യാഭ്യാസവകുപ്പുകള്‍ക്കും അവയുടെ മന്ത്രിമാര്‍ക്കുമെതിരെ തുടര്‍ച്ചയായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍. ഈഗണത്തിലെ ഏറ്റവുംപുതിയതും അതേസമയം അതീവഗുരുതരവുമായ പരാതിയാണ് മഹാത്മാഗാന്ധി സര്‍വകലാശാലയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. സര്‍വകലാശാലകളുടെ അക്കാദമിക അധികാരപരിധിയില്‍ അവിഹിതമായും നിയമവിരുദ്ധമായും ഇടപെട്ട് താനുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥിക്ക് ഉള്‍പ്പെടെ ഉന്നതവിദ്യാഭ്യാസവകുപ്പുമന്ത്രി കെ.ടി ജലീല്‍ യഥേഷ്ടം മാര്‍ക്ക്ദാനം നടത്തിയെന്ന ആരോപണമാണിത്. സര്‍വകലാശാലയിലെ തോറ്റ 125 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചുമാര്‍ക്ക്‌വീതംനല്‍കി വിജയിപ്പിച്ചുവെന്നത് കേരളത്തിന്റെയോ രാജ്യത്തിന്റെതന്നെയോ ചരിത്രത്തില്‍ അത്യപൂര്‍വതയാണ്.
സംസ്ഥാനത്തെ സാങ്കേതിസര്‍വകലാശാലക്കാണ് എഞ്ചിനീയറിംഗ്-ബി.ടെക് കോഴ്‌സുകളുടെയും പരീക്ഷയുടെയും നിയന്ത്രണ-മേല്‍നോട്ടച്ചുമതലയെങ്കിലും സര്‍വകലാശാലയില്‍ തുടരുന്ന വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഇപ്പോഴും പരീക്ഷനടത്തുന്നതും ഫലംപ്രഖ്യാപിക്കുന്നതും അതാത് സര്‍വകലാശാലകളാണ്. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ഈവര്‍ഷം ഫെബ്രുവരിയില്‍ നടന്ന മന്ത്രിതല ഫയല്‍അദാലത്തിലാണ് മാര്‍ക്ക്ദാനം നടന്നിരിക്കുന്നത്. കോതമംഗലം സ്വാശ്രയകോളജിലെ കായംകുളം സ്വദേശിനിയായ ബി.ടെക് വിദ്യാര്‍ത്ഥിനിയാണ് ഒരുമാര്‍ക്ക്കൂടി കൂട്ടിനല്‍കിയാല്‍ തനിക്ക് വിജയിക്കാമെന്നും അതുവഴി ബി.ടെക്ബിരുദം ലഭ്യമാകുമെന്നും ചൂണ്ടിക്കാട്ടി സര്‍വകലാശാലയെ സമീപിച്ചത്. ഇത് അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു സര്‍വകലാശാലാപരീക്ഷാഭവന്‍ ഉദ്യോഗസ്ഥരുടെ നിയമപരമായ മറുപടി. നേരത്തെതന്നെ നാഷണല്‍സര്‍വീസ് സ്‌കീമിലെ സേവനത്തിന്റെ പേരില്‍ പ്രസ്തുതവിദ്യാര്‍ത്ഥിനിക്ക് സര്‍വകലാശാല ഗ്രേസ്മാര്‍ക്ക് നല്‍കിയിരുന്നതാണ്. വൈസ്ചാന്‍സലറും വിദ്യാര്‍ത്ഥിയുടെ അപേക്ഷതള്ളി. എന്നിട്ടും ഒരുമാര്‍ക്കിന്റെ കുറവില്‍ പാസാകാതിരുന്നതിനാലാണ് കുട്ടി സര്‍വകലാശാലാ സിന്‍ഡിക്കേറ്റിനെ വീണ്ടുംസമീപിച്ചത്.
എന്നാല്‍ പരാജിതയായ കുട്ടിയെ ഏതുവിധേനയും വിജയിപ്പിക്കണമെന്ന പിടിവാശി ഉന്നതവിദ്യാഭ്യാസവകുപ്പുമന്ത്രി കെ.ടി ജലീല്‍ പ്രകടിപ്പിക്കുകയായിരുന്നുവെന്നാണ് പിന്നീടുനടന്ന സംഭവങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ മനസ്സിലാകുന്നത്. അക്കാദമിക-പരീക്ഷാവിഷയങ്ങളില്‍ പരിക്ഷാഭവനോ പാസ്‌ബോര്‍ഡിനോ മാത്രമാണ് ഇടപെടാന്‍ അധികാരമെന്നിരിക്കെയാണ് വകുപ്പുമന്ത്രി നേരിട്ട് ഒരുകുട്ടിക്ക് വേണ്ടി അവിഹിതഇടപെടല്‍ നടത്തിയത്. കുട്ടിയുടെ അപേക്ഷ സര്‍വകലാശാല തള്ളിയിട്ടും മാര്‍ക്ക് കൂട്ടിനല്‍കിയെന്നത് അതീവഗുരുതരമായ തെറ്റാണ്. മന്ത്രിയുടെ പ്രത്യേകഅദാലത്തിലാണ് കുട്ടി അപേക്ഷയുമായി എത്തിയത്. ഇവിടെ കുട്ടിയുടെ നാട്ടുകാരന്‍കൂടിയായ മന്ത്രിയുടെ പ്രൈവറ്റ്‌സെക്രട്ടറിയും ബന്ധുവായ സിന്‍ഡിക്കേറ്റംഗവും ചേര്‍ന്ന് മാര്‍ക്ക്ദാനം നടത്തുകയായിരുന്നു. ഒരുമാര്‍ക്ക് ചോദിച്ച കുട്ടിക്ക് അത് നല്‍കിയാല്‍ നിയമവിരുദ്ധമാകുമെന്ന് കണ്ട് മോഡറേഷന്‍ എന്നപേരില്‍ ഒരുവിഷയത്തില്‍ തോറ്റകുട്ടികള്‍ക്കെല്ലാം അഞ്ചുവീതംമാര്‍ക്ക് മോഡറേഷന്‍ നല്‍കിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കഠിനാധ്വാനത്തിലൂടെ പഠിച്ച്പരീക്ഷയെഴുതിയ മറ്റ് കുട്ടികളോടുള്ള കടുത്ത അപരാധമാണിത്. ഒരുകുട്ടിക്ക് മാത്രം മാര്‍ക്ക്‌നല്‍കിയാല്‍ പരാതിയുയരുമെന്നതാകാം മന്ത്രിയെയും ഭരണാനുകൂല സിന്‍ഡിക്കേറ്റിനെയും ഇത്തരമൊരുനടപടിക്ക് പ്രേരിപ്പിച്ചത്. ഇതിനുള്ള അധികാരം നിയമപരമായി സിന്‍ഡിക്കേറ്റിനോ മന്ത്രിക്കോ ഇല്ലെന്ന് അറിയാതെയാവില്ല ഇത് ചെയ്തത്. മുമ്പും ഇതേമന്ത്രി സംസ്ഥാനന്യൂനപക്ഷ ധനകാര്യകോര്‍പറേഷന്‍ എം.ഡിയായി തന്റെ പിതൃസഹോദരപുത്രനെ വഴിവിട്ട് നിയമിക്കുകയും ലക്ഷങ്ങള്‍ ശമ്പളംനല്‍കി അത് ശരിയെന്ന് വാദിച്ചുനില്‍ക്കുകയും ചെയ്തശേഷം ഗത്യന്തരമില്ലാതെ സര്‍വീസില്‍നിന്ന് പറഞ്ഞുവിടുകയുമായിരുന്നു. ഇതില്‍ ശിക്ഷ ഏറ്റുവാങ്ങാനോ രാജിവെക്കാനോ മന്ത്രിയെ പുറത്താക്കാനോ മുഖ്യമന്ത്രിയും ഭരണമുന്നണിയും തയ്യാറായില്ല. ഇതാണ് ഇവിടെയും മന്ത്രിയെയും അദ്ദേഹത്തിന്റെ അടുപ്പക്കാരയും മാര്‍ക്ക്ദാനമെന്ന വിദ്യാഭ്യാസവകുപ്പ് കണ്ട അത്യന്തംഹീനമായ തട്ടിപ്പിന് പ്രചോദനം നല്‍കിയിട്ടുള്ളത്. പ്രതിപക്ഷനേതാവ് രമേശ്‌ചെന്നിത്തല ആവശ്യപ്പെട്ടപ്രകാരം സര്‍ക്കാര്‍ ജുഡീഷ്യല്‍അന്വേഷണത്തിന് തയ്യാറാകുകയും തത്പദവി രാജിവെക്കുകയുമാണ് മന്ത്രി ജലീല്‍, താന്‍ സത്യപ്രതിജ്ഞചെയ്ത ഭരണഘടനയോടും നിയമത്തോടും സത്യസന്ധതയുണ്ടെങ്കില്‍ ചെയ്യേണ്ടത്. കേരളത്തിലെ മഹത്തുക്കളായ വ്യക്തിത്വങ്ങളിരുന്ന കസേരയിലാണ് തിനിരിക്കുന്നതെന്ന ഓര്‍മയെങ്കിലും മന്ത്രിക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു. കിന്‍ഡര്‍ഗാര്‍ട്ടനില്‍പോലും മാര്‍ക്ക്‌നല്‍കുന്നത് കുട്ടിയുടെ പ്രകടനം വിലയിരുത്തിയാണ്. അതാകട്ടെ പരീക്ഷാഫലത്തിലൂടെയും. കുട്ടികളുടെ പഠനനിലവാരവും പരീക്ഷയുടെ കാഠിന്യവുംമറ്റും പരിഗണിച്ച് ആവശ്യമെന്നുകണ്ടാല്‍ കാലാകാലങ്ങളില്‍ വിജയശതമാനം വര്‍ധിപ്പിക്കാനായി മോഡറേഷന്‍ എന്നപേരില്‍ അല്‍പം മാര്‍ക്ക് കൂട്ടിനല്‍കുക പതിവുള്ളതാണ്. എസ്.എസ്.എല്‍.സിയിലും മറ്റും ഈസംവിധാനം നിലനിന്നിരുന്നെങ്കിലും വിജയശതമാനം വര്‍ധിച്ചതോടെ ഇതിന്റെ ആവശ്യമില്ലാതെയായി. എന്നാല്‍ അവിടെയും ഫലം പുറത്തുവരുന്നതിന് മുമ്പല്ലാതെ അതിനുശേഷം ചില കുട്ടികളുടെ വിജയത്തിനായിമാത്രം മോഡറേഷനോ ഗ്രേസ്മാര്‍ക്കോ നല്‍കുകപതിവില്ല.
ഉന്നതവിദ്യാഭ്യാസത്തെ സംരക്ഷിക്കാന്‍ നിയമപരമായും ഭരണപരമായും ധാര്‍മികമായും ഉത്തരവാദിത്തപ്പെട്ട ഒരുമന്ത്രിയും ഭരണകക്ഷിഅനുകൂലികളടങ്ങുന്ന സിന്‍ഡിക്കേറ്റും ചേര്‍ന്ന് 125 ഓളം കുട്ടികള്‍ക്ക് നല്‍കിയ മാര്‍ക്ക് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസമേന്മയുടെ മകുടത്തില്‍ തറച്ച അമ്പാണ്. വിദ്യഭ്യാസത്തെക്കുറിച്ച് വിദേശങ്ങളില്‍പോലുമുള്ള മികച്ചപ്രതിച്ഛായയാണ് ഇതുമൂലം കേരളത്തിന് നഷ്ടപ്പെട്ടിരിക്കുന്നത്. ഇതിന്റെ ഉത്തരവാദിത്തം മന്ത്രിക്കോ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കോമാത്രമല്ല, മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമാണ്. കേരളത്തിലെ വിദ്യാര്‍ത്ഥികളുടെയും പൊതുജനങ്ങളുടെയും വിദ്യാഭ്യാസനിലവാരത്തെയും ക്ഷമയെയുമൊക്കെയാണ് മാര്‍ക്ക്ദാനത്തിലൂടെ കെ.ടി ജലീലും കൂട്ടരും പരിഹസിച്ചിരിക്കുന്നത്. വിദ്യാഭ്യാസത്തിന് മൊത്തമായി ഉണ്ടായിരുന്ന മന്ത്രിപദവിയെ ഉന്നതവിദ്യാഭ്യാസ മാര്‍ക്ക്ദാനത്തിനുള്ള പദവിയായി തരംതാഴ്ത്തിയവര്‍ക്ക് കേരളത്തിലെ അക്കാദമികസമൂഹവും വിദ്യാര്‍്ത്ഥികളും ഒരിക്കലും മാപ്പുതരില്ല. അല്‍പമെങ്കിലും ഉളുപ്പുണ്ടെങ്കില്‍ തൊടുന്യായങ്ങള്‍ പറഞ്ഞുനില്‍ക്കാതെ രാജിവെച്ച് സത്യസന്ധമായ അന്വേഷണംനേരിടുകയാണ് മന്ത്രി ചെയ്യേണ്ടത്.
Video Stories
കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം
പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

ഇടുക്കി കട്ടപ്പനയില്‍ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം. പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് അപകടം. സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളിലേക്ക് കയറിയ അതേ സമയം, ലിഫ്റ്റ് മുകളിലത്തെ നിലയിലേക്ക് അതിവേഗം ഉയര്‍ന്നുപൊങ്ങി ഇടിച്ചു നിന്നു. ഇതിനിടെ ലിഫ്റ്റിലേക്കുള്ള വൈദ്യുതിയും മുടങ്ങി.
ലിഫ്റ്റ് വെട്ടിപ്പൊളിച്ച് സണ്ണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലിഫ്റ്റില്‍ തലയിടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.
News
യമാല്‍ ബാഴ്സയില്‍ തുടരും; ക്ലബ്ബുമായി കരാര്‍ പുതുക്കി
ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും.

ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായി കരാര്‍ പുതുക്കി 17 കാരന്‍ ലാമിന്‍ യമാല്‍. ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും. സീസണ്‍ അവസാനിക്കവേയാണ് കാറ്റാലന്‍ ക്ലബ്ബുമായി ആറുവര്‍ഷത്തെക്ക് പുതിയ കരാറിലേക്കെത്തിയത്.
2023ല്‍ 15ാം വയസ്സിലാണ് യമാല്‍ ബാഴ്സയിലേക്ക് ചുവടുവെക്കുന്നത്. ലാ ലിഗയില്‍ 55 മത്സരങ്ങളില്‍നിന്നായി 18 ഗോളുകളും 25 അസിസ്റ്റുകളുമാണ് താരം നേടിയെടുത്തത്. ഹാന്‍സി ഫല്‍ക്ക് പരിശീലകനായി ചുമതലയെറ്റ ആദ്യ സീസണില്‍ തന്നെ ലാ ലിഗ, കോപ ഡെല്‍ റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ നേടി ടീം ശക്തി പ്രാപിച്ചു. ഈ ടീമുകളില്‍ തന്നെ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും യമാലിന് സ്വന്തമാണ്.
ജൂലൈയില്‍ 18 വയസ്സ് പൂര്‍ത്തിയാകുന്ന യമാല്‍ ബാഴ്സയ്ക്കായി 100 മത്സരങ്ങള്‍ കളിക്കുന്ന പ്രായം കുറഞ്ഞ കായികതാരം കൂടിയാണ്. വ്യത്യസ്ത ചാമ്പ്യന്‍ഷിപ്പുകളിലായി 115 മത്സരങ്ങളില്‍ നിന്ന് 25 ഗോളുകളാണ് യമാല്‍ നേടിയത്. സ്പെയിന് ദേശീയ ടീമിനായി 19 മത്സരങ്ങള്‍ കളിച്ചു. 2024 യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയ സ്പെയിന്‍ ദേശിയ ടീമിലും അംഗമായിരിന്നു. ഇത്തവണത്തെ ബാലന്‍ ഡി യോര്‍ സാധ്യത പട്ടികയിലും യമാല്‍ മുന്നിലുണ്ട്.
ക്ലബ് പ്രസിഡന്റ ജൊവാന്‍ ലപോര്‍ട്ട, സ്പോര്‍ട്ടിങ് ഡയറക്ടര്‍ ഡെകോ എന്നിവരുടെ സാന്നിധ്യത്തിലാണ് യമാല്‍ ക്ലബുമായുള്ള കരാര്‍ പുതുക്കിയത്.
film
രാജ്യസഭയിലേക്ക് കമല്‍ ഹാസന്‍; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം
തീരുമാനം ഡിഎംകെയുമായുള്ള ധാരണയില്‍

കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്. കമല്‍ ഹാസനെ പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മക്കള്‍ നീതി മയ്യം പ്രഖ്യാപിച്ചു. ഡിഎംകെ പിന്തുണയോടെയാണ് കമല്‍ ഹാസന്‍ രാജ്യസഭയിലേക്കെത്തുന്നത്.
രാജ്യസഭയില്‍ ഒഴിവുവന്ന എട്ട് സീറ്റുകളിലേക്കാണ് ജൂണ്‍ 19-ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്നുതന്നെയായിരിക്കും വോട്ടെണ്ണലും നടക്കുക. തമിഴ്നാട്ടിലെ ആറ് സീറ്റുകളില്‍ നാലെണ്ണം ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിക്കായിരിക്കും ലഭിക്കുക. ഇതില്‍ ഒരു സീറ്റിലേക്കാണ് കമല്‍ഹാസന്‍ എത്തുക.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ചര്‍ച്ചകള്‍ക്കിടെ ഭരണകക്ഷിയായ ഡിഎംകെ എംഎന്‍എമ്മിന് ഒരു രാജ്യസഭാ സീറ്റ് അനുവദിച്ചിരുന്നു. എംഎന്‍എം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല, പകരം രാജ്യസഭാ സീറ്റ് നല്‍കുകയായിരുന്നു.
നിര്‍വാഹക സമിതി അംഗങ്ങള്‍ ഡിഎംകെയുടെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണയും കമല്‍ ഹാസന് തേടി.
-
film3 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ‘യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും’; സണ്ണി ജോസഫ്
-
kerala3 days ago
തമിഴ്നാട്ടില്‍ ലഡുവിന് ടൊമാറ്റോ സോസ് നല്‍കാത്തതില്‍ മലയാളി ഹോട്ടല്‍ ജീവനക്കാര്‍ക്ക് മര്‍ദനം
-
kerala3 days ago
കരുവന്നൂര്‍ കള്ളപ്പണക്കേസ്: ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു, 3 സിപിഎം മുന്‍ ജില്ലാ സെക്രട്ടറിമാര്‍ പ്രതികള്‍
-
kerala3 days ago
വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമാകും
-
kerala3 days ago
ആലപ്പുഴയില്‍ ശക്തമായ മഴയിലും കാറ്റിലും കടയുടെ മേല്‍ക്കൂര വീണ് പതിനെട്ടുകാരി മരിച്ചു
-
india3 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു