Connect with us

Video Stories

മുത്തലാഖിലെ ഒളിയജണ്ട

Published

on


രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടെയും അതിന്റെ മാതൃസംഘടനയായ ആര്‍.എസ്.എസ്സിന്റെയും രക്തത്തിലലിഞ്ഞ മുസ്‌ലിം വിരുദ്ധതയെന്ന അജണ്ടയുടെ ബാക്കിപത്രമാണ് മുത്തലാഖ് (ഒറ്റയടിക്ക് മൂന്നുതവണ മൊഴിചൊല്ലല്‍) ബില്‍ പാസാക്കലിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്നത്. മുമ്പ് മൂന്നുതവണ ലോക്‌സഭ പാസാക്കിയ മുസ്‌ലിം സ്ത്രീകളുടെ വിവാഹാവകാശ സംരക്ഷണ ബില്‍, 84നെതിരെ 99 വോട്ടുകള്‍ക്ക് രാജ്യസഭയും പാസാക്കിയതോടെ ബില്‍ നിയമമാകാന്‍ ഇനി രാഷ്ട്രപതി ഒപ്പുവെക്കുകയേ വേണ്ടൂ. രാഷ്ട്രപതി വൈകാതെ ബില്ലിന്മേല്‍ ഒപ്പ് ചാര്‍ത്തുന്നതോടെ അവരുടെ ദീര്‍ഘകാലമായുള്ള വര്‍ഗീയ അജണ്ട നടപ്പാക്കുന്നതിനുള്ള പ്രക്രിയയാണ് രാജ്യത്ത് നിലവില്‍ വരാന്‍പോകുന്നത്. ബി.ജെ.പിക്കും സംഘ്പരിവാറിനും ഇതില്‍ ആശ്വസിക്കാന്‍ യഥേഷ്ടം സംഗതിയുണ്ട്. എന്നാല്‍ രാജ്യത്തെ ഇരുപതുകോടിയില്‍പരം വരുന്ന മുസ്‌ലിംകളുടെയും ഇതര വിശ്വാസി സമൂഹത്തിന്റെയും മൗലികാവശം ഹനിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കമാണ് ഇതിലൂടെ വിജയിച്ചിരിക്കുന്നത്. രാജ്യസഭയില്‍ സര്‍ക്കാരിന് വേണ്ടത്ര അംഗങ്ങളില്ലാതിരുന്നിട്ടും ബില്‍ പാസാകാനിടയായത് മതേതര പക്ഷത്ത് നില്‍ക്കേണ്ടിയിരുന്ന ചില സാമാജികരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയോ അവധാനതയോ കൊണ്ടുകൂടിയാണ്.
മുസ്‌ലിം വനിതകളുടെ വിവാഹമോചനം ഉയര്‍ത്തിക്കാട്ടി ബി.ജെ.പിയും നരേന്ദ്രമോദി സര്‍ക്കാരും കാടിളക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 2014ല്‍ അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ ഇവ്വിഷയം ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പുകളിലും പൊതുവേദികളിലും ബി.ജെ.പിയും മോദിയും അമിത്ഷായും മറ്റും മുസ്‌ലിം വിരുദ്ധ ചര്‍ച്ചകളെ പരമാവധി പ്രോല്‍സാഹിപ്പിച്ചു. രണ്ടുതവണ ബില്‍ ലോക്‌സഭ പാസാക്കിയെങ്കിലും ബി.ജെ.പിക്ക് വേണ്ടത്ര അംഗസംഖ്യയില്ലാത്തതിനാല്‍ രാജ്യസഭയുടെ കടമ്പ കടക്കാനായില്ല. അതിനാല്‍ മുത്തലാഖ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. ഇത്തവണയും ബില്‍ രാജ്യസഭ കടക്കില്ലെന്നാണ് കരുതിയിരുന്നതെങ്കിലും അത് സംഭവിച്ചില്ല. കോണ്‍ഗ്രസിലെയും എന്‍.സി.പിയിലെയും യഥാക്രമം അഞ്ചും രണ്ടും എം.പിമാര്‍ സഭയില്‍ നിന്ന് വിട്ടുനിന്നതാണ് ബില്‍ രാജ്യസഭയില്‍ പാസാകുന്നതിന് ഇടയാക്കിയിരിക്കുന്നത്.
രാജ്യത്തെ വനിതകളും മുസ്‌ലിം സ്ത്രീകളും അനുഭവിക്കുന്ന ഏക പ്രശ്‌നമാണ് മുത്തലാഖ് എന്ന രീതിയിലാണ് ഏതാനും വര്‍ഷമായി മോദിയും ബി.ജെ.പിയും വിഷയത്തെ അവതരിപ്പിച്ചത്. യു.പിയിലുള്‍പ്പെടെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പുവേദികളില്‍ വിഷയം കത്തിച്ചുനിര്‍ത്താന്‍ അവര്‍ തയ്യാറായതുമൂലം ചില കോണുകളില്‍ മുസ്‌ലിം വിരുദ്ധ വികാരം ഇളക്കിവിടാന്‍ ആ പാര്‍ട്ടിക്കായി. രാമജന്മഭൂമിയില്‍ ക്ഷേത്രം പണിയാന്‍ മുസ്‌ലിംകള്‍ അനുവദിക്കുന്നില്ലെന്ന ഗൂഢമായ ആരോപണത്തിന് സമാനമായാണ് ബി.ജെ.പി മുത്തലാഖ് പ്രശ്‌നത്തെ ജനമനസ്സുകളില്‍ അവതരിപ്പിച്ചത്. ഇതുമൂലം കുറച്ചുപേരെയെങ്കിലും മുസ്‌ലിം വിരുദ്ധരും മുത്തലാഖ് വിരുദ്ധരുമാക്കാന്‍ ബി.ജെ.പിക്കും മോദി സര്‍ക്കാരിനും കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ രാജ്യത്തെ ജനങ്ങളെ മതപരമായി ഭിന്നിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും പരമാവധി വോട്ടുനേടി അധികാരത്തിന്റെ അപ്പക്കഷണം നുണയുക എന്ന ചിന്ത മാത്രമാണ് മോദിയെയും സംഘ്പരിവാറിനെയും ഇത്തരമൊരു നിയമം കൊണ്ടുവരാന്‍ പ്രേരിപ്പിച്ചത്. ഇതിനായി മുസ്‌ലിം നാമധാരികളായ വിരലിലെണ്ണാവുന്ന വനിതകളെ രംഗത്തിറക്കാനും അവര്‍ക്കുകഴിഞ്ഞു. മുത്തലാഖിനിരയായി എന്നു കാണിച്ച് പരാതി നല്‍കിയ ബംഗാള്‍ സ്വദേശിനി ഇസ്രത് ജഹാന്‍ ബി.ജെ.പിയില്‍ അംഗത്വമെടുത്തത് അവരുടെ ഒളിഅജണ്ട വ്യക്തമാക്കുന്നതാണ്.
വിവാഹം മോചനം ചെയ്യേണ്ട അനിവാര്യ സന്ദര്‍ഭമെത്തിയാല്‍ അതിന് മൂന്നു ഘട്ടമായുള്ള രീതിയാണ് ഇസ്‌ലാം പ്രോത്സാഹിപ്പിക്കന്നത്. സത്യത്തില്‍ ഇത്തരമൊരു വ്യവസ്ഥ ഇസ്‌ലാമിലുള്ളത് ആപേക്ഷികമായി മുസ്‌ലിംകളില്‍ വിവാഹമോചനം കുറയുന്നതിന് കാരണമാണ്. എന്നാല്‍ മറ്റു ചില മത വിഭാഗങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിവാഹമോചനം നടക്കുന്നതെന്ന യാഥാര്‍ത്ഥ്യത്തെ സര്‍ക്കാര്‍ സൗകര്യപൂര്‍വം മറച്ചുവെക്കുന്നു. എന്തിനേറെ ഭരണ തലപ്പത്തുള്ളവര്‍വരെ സ്വന്തം ഭാര്യയെ വിവാഹമോചനം ചെയ്യാതെ അവരെ വര്‍ഷങ്ങളായി അകറ്റിനിര്‍ത്തിയിരിക്കുന്നു. എന്നിട്ടാണ് മുസ്‌ലിം വിരുദ്ധത വളര്‍ത്തുകയെന്ന ലക്ഷ്യത്തില്‍ സംഘ്പരിവാരം നിയമനിര്‍മാണവുമായി കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ രാജ്യത്തെ മുസ്‌ലിംകളില്‍ വെറും 0.2 ശതമാനം പേര്‍ മാത്രമാണ് മുത്തലാഖ് വഴിയുള്ള വിവാഹമോചനം നടത്തിയിട്ടുള്ളതെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍തന്നെ വ്യക്തമാക്കുന്നത്. ഉത്തരേന്ത്യയിലെ ഏതാനും മേഖലകളില്‍ മാത്രമാണ് ഇത് വ്യാപകമായി അനുവര്‍ത്തിക്കപ്പെടുന്നത്. കേരളം പോലുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുത്തലാഖ് സമ്പ്രദായം തീരേ വിരളമാണ്.
നിയമം പ്രാബല്യത്തിലായതുമുതല്‍ രാജ്യത്തെ മുസ്‌ലിം പുരുഷന്മാര്‍ മുത്തലാഖ് ചൊല്ലിയാല്‍ അവര്‍ക്ക് മൂന്നു വര്‍ഷത്തെ തടവുശിക്ഷ ലഭിക്കും. എങ്ങനെയാണ് ഇതിന് തെളിവ് ഹാജരാക്കപ്പെടുക എന്നത് ഇനിയും ദുരൂഹമാണ്. യു.എ.പി.എ കേസുകളിലേതുപോലെ ആരെയും പിടിച്ച് ജയിലിലിടാന്‍ പഴുതുളളതാണ് ബില്ലിലെ വ്യവസ്ഥ. മാത്രമല്ല, വിവാഹമോചിതയാക്കപ്പെട്ട സ്ത്രീയുടെ ചെലവ് ആരു വഹിക്കും എന്ന പ്രശ്‌നവും ബാക്കിനില്‍ക്കുന്നു. കുട്ടികളുണ്ടെങ്കില്‍ അവരുടെ ചെലവിന് കൊടുക്കണമെന്ന രാജ്യത്തെ നിയമ വ്യവസ്ഥയും പാലിക്കപ്പെടാന്‍ പോകുന്നില്ല. ഫലത്തില്‍ മുത്തലാഖിന് വിധേയയായ സ്ത്രീക്കും കുട്ടികള്‍ക്കും രാജ്യത്ത് അനുഭവിക്കാനിരിക്കുന്നത് കടുത്ത ജീവല്‍ പരീക്ഷണങ്ങളായിരിക്കും. മുസ്‌ലിംകളിലെ ജനസംഖ്യാ വര്‍ധനവിനെയും പ്രസവ നിരക്കിനെയും സംബന്ധിച്ച് അത്യുക്തിനിറഞ്ഞ പ്രചാരണങ്ങള്‍ അഴിച്ചുവിടുന്ന സംഘ്പരിവാരത്തിന്റെ വികൃതമുഖമാണ് ഇവിടെ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്.
ബില്ലിനെ ലോക്‌സഭയില്‍ ശബ്ദവോട്ടോടെ എതിര്‍ത്ത മുസ്‌ലിംലീഗിലെയും സമാജ്‌വാദി പാര്‍ട്ടിയിലെയും തൃണമൂലിലെയും ആര്‍.എസ്.പിയിലെയും അംഗങ്ങള്‍ ആരോപിച്ചതുപോലെ, ഹിന്ദുത്വ തീവ്രവാദികളുടെ സങ്കല്‍പത്തിലേക്ക് രാജ്യത്തെ നയിക്കുന്നതിനും മുസ്‌ലിംകളാദി ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കു ന്നതിനുമാണ ്‌മോദി സര്‍ക്കാര്‍ പദ്ധതിയൊരുക്കുന്നതെന്ന് വ്യക്തം. ഇതുവഴി മത ന്യൂനപക്ഷങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലാണ് സംഭവിക്കുന്നത്. വൈകാതെ തന്നെ രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കമാവും കേന്ദ്ര സര്‍ക്കാറില്‍ നിന്നുണ്ടാകുക. ദലിതരും പിന്നാക്കക്കാരുമെല്ലാം ഇവ്വിധം മൗലികാവകാശ നിഷേധത്തിനിരയാകും. മതേതത്വത്തിന്റെയും വിശ്വാസാചാരാനുഷ്ഠാനങ്ങളുടെയും സംരക്ഷണത്തിന് രാഷ്ട്രം ഒരുമിച്ചുനില്‍ക്കേണ്ട സമയമായിരിക്കുന്നു.

film

‘എമ്പുരാന്‍ കാണില്ല, ഇത്തരം സിനിമാ നിര്‍മ്മാണത്തില്‍ നിരാശന്‍’: രാജീവ് ചന്ദ്രശേഖര്‍

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ ചിത്രം എമ്പുരാനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

Published

on

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ ചിത്രം എമ്പുരാനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എമ്പുരാന്‍ കാണില്ലെന്നും ഇത്തരം സിനിമാനിര്‍മ്മാണത്തില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാല്‍ ആരാധകരും അസ്വസ്ഥരാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ചിത്രത്തിന്റെ ഉള്ളടക്കം പുറത്ത് വരുന്നതിന് മുമ്പ് എമ്പുരാന്‍ കാണുമെന്ന് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

എന്നാല്‍ സിനിമ റിലീസായതിനു പിന്നാലെ മോഹന്‍ലാലിനും പൃഥ്വിരാജിനുമെതിരെ വ്യാപക സൈബര്‍ ആക്രമണങ്ങളും പ്രതിഷേധങ്ങളും നടക്കുകയാണ്. പിന്നാലെ ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും വിവാദഭാഗങ്ങള്‍ നീക്കം ചെയ്യുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് കുറിപ്പ്

ലൂസിഫര്‍ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എമ്പുരാന്‍ കാണുമെന്ന് ഞാന്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോള്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ തന്നെ സിനിമയില്‍ 17 ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെന്‍സര്‍ഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. മോഹന്‍ലാല്‍ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങള്‍ സിനിമയിലുണ്ടെന്ന് എനിക്ക് മനസ്സിലായി.
ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാന്‍ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും.
അപ്പോള്‍, ലൂസിഫറിന്റെ ഈ തുടര്‍ച്ച ഞാന്‍ കാണുമോ?- ഇല്ല.
ഇത്തരത്തിലുള്ള സിനിമാനിര്‍മ്മാണത്തില്‍ ഞാന്‍ നിരാശനാണോ? – അതെ.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. എന്നാല്‍ പിന്നാലെ വിവാദവും ഉയര്‍ന്നിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തി. ബുക്ക് ചെയ്ത ടിക്കറ്റുകള്‍ വരെ ചിലര്‍ ക്യാന്‍സല്‍ ചെയ്തിരുന്നു. ചിത്രത്തിനെതിരെ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറും രംഗത്തെത്തിയിരുന്നു.

എമ്പുരാനിലുളളത് ഹിന്ദു വിരുദ്ധ അജണ്ടയെന്നാണ് ആര്‍എസ്എസ് മുഖപത്രത്തില്‍ പറയുന്നത്. 2002ലെ കലാപത്തില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് നടപ്പിലാക്കിയത് രാഷ്ട്രീയ അജണ്ടയാണെന്നും മോഹന്‍ലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നതെന്നും ഓര്‍ഗനൈസര്‍ ലേഖനത്തില്‍ കുറിച്ചിരുന്നു.

 

Continue Reading

Video Stories

‘കശ്മീർ ഫയൽസും കേരള സ്റ്റോറിയും തുടങ്ങി നട്ടാൽ കിളിർക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ “ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവരാണ്‌ എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്’

സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട.

Published

on

തിയറ്ററുകളില്‍ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ തരംഗം ആഞ്ഞടിക്കുന്നതിനിടെ സിനിമക്കും നടന്‍മാരായ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രസ്താവനകളും കമന്റുകളും വ്യാപിപ്പിക്കുകയാണ് സംഘ്പരിവാര്‍ അനുകൂലികള്‍. സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരായ സിനിമയിലെ വിമര്‍ശനമാണ് ഇവരുടെ പ്രകോപനം. എന്നാല്‍, നടക്കുന്ന ഹേറ്റ് കാമ്പയിന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് തുറന്നടിക്കുകയാണ് പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍.

‘കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്.

മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍, the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല. സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി, മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം’ -രാഹുല്‍ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നലെ തന്നെ എമ്പുരാന്‍ കണ്ടിരുന്നു.

KGFഉം പുഷ്പയും ഒക്കെ വന്നു മലയാളക്കര കീഴടക്കി പോയപ്പോള്‍ മലയാളി കൊട്ടും കുരവയുമായി ആര്‍ത്തുവിളിച്ചപ്പോഴും ഇങ്ങനെ ഒന്ന് നമുക്കില്ലല്ലോ എന്ന് തെല്ല് അസൂയ നമുക്കുണ്ടായിരുന്നു. കേരളത്തിന്റെ ആ പ്രദേശിക അഭിമാനബോധത്തിലേക്കാണ് പൃഥ്വിരാജ് എമ്പുരാനിലൂടെ സേഫ് ലാന്റ് ചെയ്തിരിക്കുന്നത്.

മേക്കിങ് കൊണ്ടും സാങ്കേതികത്തികവ് കൊണ്ടും മലയാളം പറയുന്ന ഒരു പാന്‍ ഇന്ത്യന്‍ സിനിമ തന്നെയാണ് എമ്പുരാന്‍. മോഹന്‍ലാലും മഞ്ജു വാര്യരും പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ബൈജു സന്തോഷും തൊട്ട് പേര് അറിയാത്ത വിദേശ അഭിനേതാക്കള്‍ വരെ തകര്‍ത്തിട്ടുണ്ട്. ടിക്കറ്റ് എടുത്തവര്‍ക്ക് ഓരോ ഫ്രെയിമും മുതലാകുന്നുണ്ട് എന്ന് ചുരുക്കം.

എന്നാല്‍ സിനിമയില്‍ പറഞ്ഞിരിക്കുന്ന രാഷ്ട്രീയത്തിന്റെ പേരില്‍ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്ന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. ബജറംഗിയെന്ന് പറഞ്ഞപ്പോള്‍ തന്നെ അത് തങ്ങളാണെന്ന തിരിച്ചറിവിന് എന്തായാലും അഭിവാദ്യങ്ങള്‍. ആ തിരിച്ചറിവ് നാളെകളിലേക്കുള്ള തിരുത്തലിന്റെ കാരണമാകട്ടെ.

എന്തായാലും സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്. മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍ , the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല.

സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി,

മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം

Continue Reading

News

‘നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നത്’; ലോക്‌സഭയില്‍ പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു.

Published

on

ലോക്‌സഭയില്‍ വീണ്ടും പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍. വിവധ വിഷയങ്ങളിലെ അടിയന്തര പ്രമേയം തള്ളിയതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷത്തോട് സ്പീക്കര്‍ കയര്‍ത്തത്. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് സഭാ നടപടികളെന്നും. നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നതെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്.

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു. കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേഘ് വാളാണ് ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ സ്പീക്കറുടെ നിലപാടില്‍ കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്.

Continue Reading

Trending