Connect with us

Video Stories

പ്രതീക്ഷ നല്‍കുന്ന വിധി

Published

on

ലോകത്ത് ഏറ്റവും കൂടുതല്‍ മത ജാതികളും തദനുസൃതമായ സംസ്‌കാരങ്ങളുമുള്ള ഇന്ത്യയുടെ അഭിമാന സ്തംഭങ്ങളിലൊന്നായ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് കാല്‍ നൂറ്റാണ്ട് തികയാന്‍ മാസങ്ങളിരിക്കെ ഇതുസംബന്ധമായ സുപ്രധാനമായ ഒരു വിധി പ്രസ്താവം രാജ്യത്തിന്റെ ഉന്നത നീതിപീഠത്തില്‍ നിന്ന് പുറത്തുവന്നിരിക്കുന്നു. മസ്ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്ന സി.ബി.ഐയുടെ പരാതിയില്‍ സുപ്രീംകോടതി അനുകൂലമായ തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്നലെ. രാജ്യത്തിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും ജനാധിപത്യത്തെയും സംബന്ധിച്ചിടത്തോളം ഇതൊരു ശുഭസൂചനയാണെന്ന് പറയാതെ വയ്യ. വൈകിക്കിട്ടുന്ന നീതി നീതിനിഷേധത്തിന് തുല്യമാണെന്ന ചൊല്ലുണ്ടെങ്കിലും ഈ വിധിയില്‍ മതേതര വിശ്വാസികളായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആശ്വസിക്കാന്‍ വകയുണ്ട്. രാജ്യത്തിന്റെ ഉപപ്രധാനമന്ത്രിയായിരുന്ന ലാല്‍ കൃഷ്ണ അദ്വാനി, കേന്ദ്ര മന്ത്രിയായിരുന്ന മുരളീമനോഹര്‍ജോഷി, യു.പി മുന്‍മുഖ്യമന്ത്രി കല്യാണ്‍സിങ്, കേന്ദ്ര ജല വിഭവ വകുപ്പുന്ത്രി ഉമാഭാരതി തുടങ്ങി 13 പേരെ ബാബരി മസ്ജിദ് തകര്‍ക്കല്‍ ഗൂഢാലോചനാകേസില്‍ വിചാരണ ചെയ്യാന്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്. ആറു വര്‍ഷം മുമ്പ് ഉത്തര്‍പ്രദേശിലെ ഹൈക്കോടതി ശരിവെച്ച വിധിയെ തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വിധിപ്രസ്താവം വന്നിരിക്കുന്നത്.
1992 ഡിസംബര്‍ ആറിനാണ് ആസൂത്രിതമായ ഗൂഢാലോചനയിലൂടെ സംഘ്പരിവാറുകാരാല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. അഞ്ഞൂറാണ്ടുകളായി നിലനിന്ന ആരാധാനാലയം പൊളിച്ചുനീക്കുന്നതിന് ബി.ജെ.പി അടങ്ങുന്ന സംഘ്പരിവാരം പറഞ്ഞ ന്യായം സംസ്‌കൃതചിത്തരായ ജനതക്ക് ഒരുനിലക്കും അംഗീകരിക്കാവുന്നതായിരുന്നില്ല. മസ്ജിദ് നിലനിന്ന സ്ഥാനത്താണ് ശ്രീരാമന്‍ എന്ന അവതാരം ജനിച്ചതെന്നായിരുന്നു ന്യായീകരണം. ഇതിനു തക്ക ഒരുവിധ തെളിവുകളും ഇക്കൂട്ടര്‍ക്ക് പൊതുജന സമക്ഷത്തില്‍ ഹാജരാക്കാനായില്ലെന്നുമാത്രമല്ല, ശാസ്ത്രീയവും ചരിത്രപരവുമായ വസ്തുതകളുടെ പിന്‍ബലത്തില്‍ ഈ വാദത്തെ അടിമുടി ഖണ്ഡിക്കാന്‍ മുന്നോട്ടുവന്നവരില്‍ പ്രമുഖരായ അക്കാദമിക് വിദഗ്ധരും ഹിന്ദുമത പണ്ഡിതരും വരെയുണ്ടായിരുന്നു. നീണ്ട നിയമ നടപടികള്‍ തുടരുന്ന ഘട്ടത്തിലാണ് ലക്ഷക്കണക്കിന് വരുന്ന ജനക്കൂട്ടം പള്ളിയുടെ മകുടങ്ങളിലേക്ക് ഇരച്ചുകയറി വിവിധ ആയുധങ്ങളാല്‍ ഒരു കറുത്ത പകലില്‍ മണിക്കൂറുകള്‍ കൊണ്ട് ആ വിശുദ്ധ ചരിത്ര മന്ദിരം തകര്‍ത്തുകളഞ്ഞത്. സംഭവസമയത്ത് പള്ളിക്ക് അധികമകലെയല്ലാതെ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ കയറി നിന്ന് കര്‍സേവകരെന്നു വിളിക്കപ്പെട്ട അക്രമികള്‍ക്ക് പ്രോല്‍സാഹനം നല്‍കുകയായിരുന്നു ഇന്നലെ വിചാരണക്ക് വിധിക്കപ്പെട്ട അഡ്വാനി അടക്കമുള്ള സംഘ്പരിവാര്‍ നേതാക്കള്‍. ‘തകര്‍ക്കൂ’ എന്നുവിളിച്ചു പറയുന്നതും പള്ളി തകരുമ്പോള്‍ ആഹ്ലാദാരവം മുഴക്കുന്നതുമായ ദൃശ്യങ്ങള്‍ സി.ബി.ഐയുടെ പക്കലുണ്ട്. സംഭവത്തിനു പത്തുമാസം മുമ്പുതന്നെ പള്ളി തകര്‍ക്കുന്നതിന് വിശ്വഹിന്ദു പരിഷത്തിന്റെയും ആര്‍.എസ്.എസിന്റെയും ബജ്‌റംഗ്ദളിന്റെയും മറ്റും നേതൃത്വത്തില്‍ പദ്ധതി ആസൂത്രണം ചെയ്തിരുന്നതായി പിന്നീട് അന്വേഷണ സംഘങ്ങള്‍ കണ്ടെത്തുകയുണ്ടായി. ഇതോടനുബന്ധമായി ഉത്തരേന്ത്യയിലാകമാനം രണ്ടായിരത്തിലധികം നിരപരാധികളാണ് കൊലചെയ്യപ്പെട്ടത്.
കുറ്റം സംബന്ധിച്ച് രണ്ടു കേസുകളാണ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്തത്. പള്ളി തകര്‍ക്കല്‍ സംബന്ധിച്ചും ഗൂഢാലോചന സംബന്ധിച്ചും. ഇതിനായി യു.പി ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് രൂപീകരിക്കുകയും ചെയ്തു. ഹൈക്കോടതിയുടെ റായ്ബറേലി ബെഞ്ചിലാണ് ഗൂഢാലോചനാകുറ്റം വിചാരണ ചെയ്യേണ്ടതെന്ന ലളിതമായ സാങ്കേതികത്വം പറഞ്ഞ് ഈ കേസ് തള്ളുകയാണ് ജഡ്ജി കെ.സി ശുക്ല ചെയ്തത്. ലക്‌നോ ബെഞ്ചില്‍ കേസ് നടത്തിയെന്നായിരുന്നു പ്രതികളുടെ വാദം. വിധി അലഹബാദ് ഹൈക്കോടതി 2011ല്‍ അംഗീകരിച്ചു. ഇതാണ് കഴിഞ്ഞ ഏപ്രില്‍ ആറിന് സുപ്രീംകോടതി റദ്ദാക്കുന്നതായി സൂചിപ്പിച്ചതും ഇന്നലെ റദ്ദാക്കിയതും. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ ഭരിക്കുന്ന കാലത്താണ് സി.ബി.ഐ എതിര്‍ ഹര്‍ജി നല്‍കാന്‍ തയ്യാറായതെന്നത് ഇവിടെ നിര്‍ണായകമാണ്.
ഇതോടെ രാജ്യത്തെ ഉന്നത ബി.ജെ.പി നേതാക്കള്‍ക്ക് ഇനി രണ്ടു വര്‍ഷത്തോളം നീണ്ട വിചാരണ നേരിടേണ്ടി വരികയാണെന്നതിനുപുറമെ രാജ്യം ഭരിക്കുന്ന കക്ഷിക്ക് ജനങ്ങളുടെ മുന്നില്‍ മറുപടി പറയേണ്ടതായും വരുന്നു. എണ്ണൂറോളം സാക്ഷികളെ ഇനിയും വിസ്തരിക്കേണ്ടതുമുണ്ട്. കേസില്‍ പ്രതിയായവരിലൊരാള്‍ രാജസ്ഥാന്‍ ഗവര്‍ണറായ കല്യാണ്‍സിങ് ആണെന്നതിനാല്‍ ഭരണഘടനാപദവിയായതിനാല്‍ തല്‍ക്കാലത്തേക്ക് ഒഴിവാക്കിയിട്ടുണ്ട്. മറ്റൊരാള്‍ കേന്ദ്രമന്ത്രി ഉമാഭാരതിക്ക് മന്ത്രിപദം രാജിവെക്കേണ്ടിവരും. ധാര്‍മികമായി ഇതിനുള്ള ആര്‍ജവം പ്രധാനമന്ത്രി കാണിക്കുമോ എന്നാണ് ജനം ഉറ്റുനോക്കുന്നത്. ഇരുവരെയും പുറത്താക്കുകയാണ് നീതിന്യായ വ്യവസ്ഥയോട് അല്‍പമെങ്കിലും കൂറുണ്ടെങ്കില്‍ മോദിയും അമിത്ഷായും ചെയ്യേണ്ടത്.
ആഗസ്തില്‍ നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്ക് കുപ്പായമിട്ടിരിക്കുന്നവരാണ് അദ്വാനിയും ജോഷിയുമെന്നത് ഇപ്പോള്‍ കൗതുകം പകരുന്നുണ്ട്. കാല്‍ നൂറ്റാണ്ടുകാലം നിയമത്തെ വെട്ടിച്ച് നടന്നവര്‍ അധികാരത്തിന്റെ അകത്തളങ്ങളിലിരുന്ന് ജനങ്ങളുടെ നികുതിപ്പണത്തിന്റെ അപ്പക്കഷണം തിന്നുകയായിരുന്നു ഇതുവരെയെങ്കില്‍ ഇനിയത് നടക്കില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സുപ്രീംകോടതി. ഇത്രയും കാലം വൈകിയതിനാല്‍ രണ്ടുകൊല്ലം കൊണ്ട് വിചാരണ തീര്‍ക്കണമെന്നും രണ്ടു കേസുകളും ലക്‌നോ ബെഞ്ചില്‍ വിചാരണ ചെയ്യണമെന്നും അതുവരെയും ജഡ്ജിയെ മാറ്റരുതെന്നുമാണ് കോടതിയുടെ നിര്‍ദേശം. ഉത്തര്‍പ്രദേശിലും കേന്ദ്രത്തിലും ഭരിക്കുന്ന കക്ഷി കേസില്‍ തങ്ങളുടെ നേതാക്കള്‍ക്ക് വേണ്ട എല്ലാവിധ ഒത്താശയും ചെയ്യാന്‍ ശ്രമിക്കുമെന്നത് മുന്‍കൂട്ടിക്കണ്ടാണ് കോടതിയുടെ ഈ ഉത്തരവ്. പാര്‍ട്ടിയുടെ മാര്‍ഗദര്‍ശക് മണ്ഡല്‍ അംഗങ്ങളാണ് അദ്വാനിയും ജോഷിയും. ഇവരടക്കം 13 പ്രതികളെയും സംഘടനകളില്‍ നിന്ന് പുറത്താക്കാന്‍ തയ്യാറാകണമെന്നാണ് ജന താല്‍പര്യം. ഒരുപക്ഷേ മോദിക്ക് പാര്‍ട്ടിയിലെ തന്റെ വിമര്‍ശകരായ അദ്വാനിയോടും ജോഷിയോടുമുള്ള വിരോധം വെച്ചുനോക്കുമ്പോള്‍ ഈ വിധി ആഹ്ലാദം പകരുന്നുണ്ടാകാം. അതേസമയം പ്രശ്‌നത്തെ വെടക്കാക്കി തനിക്കാക്കാനുള്ള അമിത് ഷാ -മോദി പ്രഭൃതികളുടെയും ആര്‍.എസ്.എസ് നേതൃത്വത്തിന്റെയും കുബുദ്ധി വീണ്ടും ഹൈന്ദവ വികാരങ്ങളെ ഉത്തേജിപ്പിക്കുന്നതിന് അവര്‍ ഉപയോഗിച്ചുകൂടെന്നുമില്ല. ഏതായാലും നീതി പുലരുകയും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നതിലേക്ക് ഈ വിധി വഴിതെളിക്കുമെന്നുതന്നെ പ്രത്യാശിക്കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

‘കശ്മീർ ഫയൽസും കേരള സ്റ്റോറിയും തുടങ്ങി നട്ടാൽ കിളിർക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ “ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവരാണ്‌ എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്’

സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട.

Published

on

തിയറ്ററുകളില്‍ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ തരംഗം ആഞ്ഞടിക്കുന്നതിനിടെ സിനിമക്കും നടന്‍മാരായ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രസ്താവനകളും കമന്റുകളും വ്യാപിപ്പിക്കുകയാണ് സംഘ്പരിവാര്‍ അനുകൂലികള്‍. സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരായ സിനിമയിലെ വിമര്‍ശനമാണ് ഇവരുടെ പ്രകോപനം. എന്നാല്‍, നടക്കുന്ന ഹേറ്റ് കാമ്പയിന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് തുറന്നടിക്കുകയാണ് പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍.

‘കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്.

മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍, the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല. സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി, മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം’ -രാഹുല്‍ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നലെ തന്നെ എമ്പുരാന്‍ കണ്ടിരുന്നു.

KGFഉം പുഷ്പയും ഒക്കെ വന്നു മലയാളക്കര കീഴടക്കി പോയപ്പോള്‍ മലയാളി കൊട്ടും കുരവയുമായി ആര്‍ത്തുവിളിച്ചപ്പോഴും ഇങ്ങനെ ഒന്ന് നമുക്കില്ലല്ലോ എന്ന് തെല്ല് അസൂയ നമുക്കുണ്ടായിരുന്നു. കേരളത്തിന്റെ ആ പ്രദേശിക അഭിമാനബോധത്തിലേക്കാണ് പൃഥ്വിരാജ് എമ്പുരാനിലൂടെ സേഫ് ലാന്റ് ചെയ്തിരിക്കുന്നത്.

മേക്കിങ് കൊണ്ടും സാങ്കേതികത്തികവ് കൊണ്ടും മലയാളം പറയുന്ന ഒരു പാന്‍ ഇന്ത്യന്‍ സിനിമ തന്നെയാണ് എമ്പുരാന്‍. മോഹന്‍ലാലും മഞ്ജു വാര്യരും പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ബൈജു സന്തോഷും തൊട്ട് പേര് അറിയാത്ത വിദേശ അഭിനേതാക്കള്‍ വരെ തകര്‍ത്തിട്ടുണ്ട്. ടിക്കറ്റ് എടുത്തവര്‍ക്ക് ഓരോ ഫ്രെയിമും മുതലാകുന്നുണ്ട് എന്ന് ചുരുക്കം.

എന്നാല്‍ സിനിമയില്‍ പറഞ്ഞിരിക്കുന്ന രാഷ്ട്രീയത്തിന്റെ പേരില്‍ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്ന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. ബജറംഗിയെന്ന് പറഞ്ഞപ്പോള്‍ തന്നെ അത് തങ്ങളാണെന്ന തിരിച്ചറിവിന് എന്തായാലും അഭിവാദ്യങ്ങള്‍. ആ തിരിച്ചറിവ് നാളെകളിലേക്കുള്ള തിരുത്തലിന്റെ കാരണമാകട്ടെ.

എന്തായാലും സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്. മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍ , the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല.

സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി,

മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം

Continue Reading

News

‘നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നത്’; ലോക്‌സഭയില്‍ പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു.

Published

on

ലോക്‌സഭയില്‍ വീണ്ടും പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍. വിവധ വിഷയങ്ങളിലെ അടിയന്തര പ്രമേയം തള്ളിയതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷത്തോട് സ്പീക്കര്‍ കയര്‍ത്തത്. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് സഭാ നടപടികളെന്നും. നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നതെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്.

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു. കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേഘ് വാളാണ് ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ സ്പീക്കറുടെ നിലപാടില്‍ കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്.

Continue Reading

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

Trending