Connect with us

Views

ഗുജറാത്ത് ഫലം തരുന്ന പ്രതീക്ഷയും ആശങ്കയും

Published

on

രാജ്യസ്‌നേഹികള്‍ക്കാകെ ഒരേസമയം ആശങ്കയും പ്രതീക്ഷയും തരുന്നതാണ് ഇന്നലെപുറത്തുവന്ന ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുഫലങ്ങള്‍. ജനങ്ങളുടെ കടുത്ത ജീവിതപ്രതിസന്ധികള്‍ക്കിടയിലും ഇരുസംസ്ഥാനങ്ങളിലും കേന്ദ്രഭരണകക്ഷിയായ ബി.ജെ.പി ഭരണം ഉറപ്പാക്കിയിരിക്കുകയാണ്. കഴിഞ്ഞതവണത്തെ 115 സീറ്റില്‍നിന്ന് 99 സീറ്റോടെ ഗുജറാത്തില്‍ ആറാംതവണയും അധികാരം നിലനിര്‍ത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞിരിക്കുന്നു. ഹിമാചലില്‍ 43ല്‍ ബി.ജെ.പിയും 21ല്‍ കോണ്‍ഗ്രസും വിജയം നേടിയിട്ടുണ്ട്. 2002ല്‍ മുസ്്‌ലിം വംശഹത്യയിലൂടെ ആര്‍.എസ്.എസ്സുകാരനായ മുഖ്യമന്ത്രി നരേന്ദ്രമോദി ആരംഭംകുറിച്ച സാമുദായികധ്രുവീകരണം ഇന്നും വലിയമാറ്റമില്ലാതെ നിലനില്‍ക്കുന്നുവെന്നതാണ് ഈ തനിയാവര്‍ത്തനത്തിന്റെ ഒരു കാരണമെങ്കിലും ഇതിന് അനുബന്ധമായി തീര്‍ത്തും തരംതാണ വിദ്വേഷപ്രചാരണമാണ് ഈ വിജയത്തിന് ചൂട്ടുപിടിച്ചതെന്ന് വിലയിരുത്തുന്നതാവും ശരി. വോട്ടിംഗ് യന്ത്രത്തിലെയും മറ്റും കൃത്രിമങ്ങളെപ്പറ്റി ഉയര്‍ന്ന സംശയങ്ങളും തള്ളിക്കളയാനാവില്ല. 182ല്‍ 150 സീറ്റെന്ന് വീരവാദം മുഴക്കിയ ബി.ജെ.പിക്ക് ഇത് കനത്ത തിരിച്ചടിതന്നെയാണ്. ആറുമന്ത്രിമാരാണ് പരാജയപ്പെട്ടിരിക്കുന്നത്. എന്നിട്ടും വികസനത്തിന് കിട്ടിയവോട്ടാണ് ഇതെന്ന് ബി.ജെ.പി അവകാശപ്പെടുന്നത് അവരുടെ പതിവുതട്ടിപ്പായേ വിലയിരുത്താനാവൂ. അതേസമയം, ഇഞ്ചോടിഞ്ച് കരുത്തോടെ 2012ലെ 61ല്‍ നിന്ന് 80 ലേക്ക് ജന പിന്തുണ ഉയര്‍ത്താന്‍ മതേതര കക്ഷിയായ കോണ്‍ഗ്രസിനായിരിക്കുന്നുവെന്നത് രാജ്യത്താകെ വലിയ ശുഭപ്രതീക്ഷ സമ്മാനിക്കുകയും ചെയ്യുന്നു. കഴിഞ്ഞതവണത്തെ 38.8ല്‍ നിന്ന് അഞ്ചുശതമാനത്തോളമാണ് കോണ്‍ഗ്രസിന് പിന്തുണ വര്‍ധിപ്പിക്കാനായത്. 2012നേക്കാള്‍ ഒരു ശതമാനത്തിലേറെ വോട്ടുകള്‍ വര്‍ധിപ്പിക്കാന്‍ ബി.ജെ.പിക്കായി. എന്നാല്‍ 60 ശതമാനത്തിലേറെ വോട്ടാണ് ബി.ജെ.പിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ നഷ്ടമാക്കിയത് എന്നത് അവര്‍ മറച്ചുവെക്കുകയാണ്.

രാജ്യത്തിന്റെ മഹിതമായ ബഹുസ്വര-മതേതര-ജനാധിപത്യ പാരമ്പര്യത്തിന് വലിയ കളങ്കം ചാര്‍ത്തിക്കൊണ്ടാണ് കഴിഞ്ഞ മൂന്നു മാസത്തോളമായി ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണരംഗം കടന്നുപോയത്. മതം, ജാതി, ലൈംഗികത, വൈദേശികത, വ്യക്തിപരത തുടങ്ങിയവയിലധിഷ്ഠിതമായ കടന്നാക്രമണങ്ങള്‍ തുടങ്ങി കേട്ടാലറയ്ക്കുന്ന വിധത്തിലുള്ള ഭാഷാ-ശരീര പ്രകടനമാണ് ഗുജറാത്തിലുടനീളം കേട്ടതും കണ്ടതും. രാജ്യത്തിന്റെ പ്രധാനമന്ത്രിതന്നെ ഇതിനൊക്കെ നേരിട്ട് നേതൃത്വം നല്‍കിയെന്നിടത്തായിരുന്നു രാജ്യത്തെ സമാധാന പ്രേമികളിലുയര്‍ത്തിവിട്ട ആശങ്ക. ഇതാണ് ബി.ജെ.പിയുടെ വിജയമായി പ്രഖ്യാപിക്കപ്പെട്ടതും സംഘ്പരിവാരാല്‍ ഘോരഘോരം കൊണ്ടാടപ്പെടുന്നതും. ഒരു സംസ്ഥാന ഭരണത്തെ സംബന്ധിച്ച് ഒറ്റകക്ഷിക്ക് ഇരുപത്തിരണ്ടുവര്‍ഷം ഭരിക്കാനാകുക എന്നത് ചെറിയ കാലയളവല്ല. ഇതുപോലെ ഒരേ കക്ഷിക്കും മുന്നണിക്കും തുടര്‍ഭരണം ലഭിച്ച സംസ്ഥാനങ്ങള്‍ പശ്ചിമബംഗാള്‍ പോലെ വിരളവുമാണ്. പതിമൂന്നു വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്ന, അദ്ദേഹത്തിന്റെ ജന്മസംസ്ഥാനത്ത് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും നേതൃത്വത്തിനുമെതിരെ ഭരണ വിരുദ്ധവികാരം ശക്തമായി ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും അതിനെയെല്ലാം കടുത്ത വര്‍ഗീയതയുടെയും ജാതീയതയുടെയും അയല്‍ രാജ്യത്തിന്റെയും പേരില്‍ മോദിക്ക് മറികടക്കാനായിരിക്കുന്നു. മറിച്ച് കോണ്‍ഗ്രസിനാകട്ടെ സംസ്ഥാനത്തെ ആകര്‍ഷക നേതാക്കളുടെ അഭാവത്തിലും, ബുത്തുതലത്തിലെ പരിമിതമായ സംഘടനാസംവിധാനങ്ങളിലും തട്ടിത്തടഞ്ഞിട്ടാണെങ്കിലും 21 സീറ്റുകള്‍ വര്‍ധിപ്പിക്കാനായി എന്നത് നിസ്സാര കാര്യമല്ല. തികച്ചും ഒറ്റയാള്‍ പട്ടാളമായി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയാണ് ഗുജറാത്തില്‍ പ്രതിപക്ഷനിരയെ കൈയിലെടുത്ത് മുന്നിട്ടിറങ്ങിയത്. മുപ്പത്തിമൂന്നോളം റാലികളിലൂടെ മോദിക്ക് ഗുജറാത്തില്‍ തമ്പടിക്കേണ്ടിവന്നു. പ്രധാനമന്ത്രിയും മുപ്പതിലധികം കേന്ദ്രമന്ത്രിമാരും അധികാര സംവിധാനങ്ങളാകെയും തിമിര്‍ത്താടിയപ്പോള്‍ തികഞ്ഞ പക്വതയും വാക്ചാതുരിയുമായിരുന്നു രാഹുലിന്റെ പ്രചാരണ മെഷീനറി. പട്ടീദാര്‍ വിഭാഗങ്ങളുടെയും യുവാക്കളുടെയും ദലിതുകളുടെയും മറ്റു പിന്നാക്കക്കാരുടെയും ആദിവാസികളുടെയുമൊക്കെ വികാരങ്ങളെ പ്രതിഫലിപ്പിക്കാനും ചരക്കുസേവനനികുതിയും നോട്ടുനിരോധനവും കൊണ്ടുണ്ടായ ദുരിതം സര്‍ക്കാരിനെതിരെ തിരിച്ചുവിടാനും രാഹുലിനും കോണ്‍ഗ്രസിനും അദ്ദേഹം കൂടെക്കൂട്ടിയ ഹാര്‍ദിക് പട്ടേല്‍- ജിഗ്നേഷ് മേവാനി-അല്‍പേഷ് താക്കൂര്‍ ത്രയത്തിനും കഴിഞ്ഞു. വരുന്ന ലോക്‌സഭാതെരഞ്ഞെടുപ്പിലേക്കുള്ള മതേതരത്വ ശക്തികളുടെ ഉയിര്‍ത്തെഴുന്നേല്‍പായും വ്യാഖ്യാനിക്കാവുന്നതാണ്.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര ചേരിയെ തുക്കടാന്യായങ്ങള്‍ പറഞ്ഞ് ദുര്‍ബലപ്പെടുത്തുന്നവര്‍ക്കുള്ള കനത്ത താക്കീത് കൂടിയാണ് ഗുജറാത്ത്, ഹിമാചല്‍ ഫലങ്ങള്‍ സമ്മാനിക്കുന്നതെന്നതും തിരിച്ചറിയപ്പെടാതെ പോകരുത്. ഒരുമിച്ചുനിന്നാല്‍ മുഖ്യശത്രുവിനെ മാളത്തിലേക്ക് ആട്ടിയോടിക്കാന്‍ കഴിയുമെന്നതിനുള്ള ഉത്തമദൃഷ്ടാന്തമാണ് ഉനയിലും കോണ്‍ഗ്രസ് സ്വതന്ത്രനായി മല്‍സരിച്ച് വിജയിച്ച ജിഗ്നേഷ്‌മേവാനിയുടെ വാഡ്ധാമിലും കണ്ടത്. പിന്നാക്കക്കാരുടെ നേതാവ് അല്‍പേഷിന്റെ വിജയവും ഇതുതന്നെയാണ് നല്‍കുന്ന സൂചന. ഇത് തിരിച്ചറിയാതെ ഇന്നും കോണ്‍ഗ്രസിന്റെ കൂട്ടില്ലാതെതന്നെ ബി.ജെ.പിയെന്ന മുഖ്യശത്രുവിനെ പരാജയപ്പെടുത്താമെന്ന് ധരിക്കുന്ന ജെ.എന്‍. യു-കേരള ബുദ്ധിരാക്ഷസന്മാരുടെ ബുദ്ധിയെക്കുറിച്ചോര്‍ത്ത് ഊറിച്ചിരിക്കുകയും ചെയ്യാം. കോണ്‍ഗ്രസിനോട് ഒരുതരത്തിലുള്ള ധാരണയും സഖ്യവുമില്ലാതെതന്നെ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ കനത്ത ഭീഷണി നേരിട്ട് തോല്‍പിക്കാമെന്ന് ധരിച്ചുവശായവരാണ് സി.പി.എം എന്ന ദേശീയകക്ഷി. ഇടതുസഖ്യത്തിലുള്ള സി.പി.ഐയുടെ പോലും പിന്തുണ ഈ നയത്തിന് ഇവര്‍ക്ക് കിട്ടുന്നില്ലെന്നത് സ്വാഭാവികം. ഇവരാണ് ഗുജറാത്തിലും ഹിമാചലിലും ബി.ജെ.പിക്കും കോണ്‍ഗ്രസിനുമെതിരെ ഒറ്റക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്തി മല്‍സരിപ്പിച്ച് ബി.ജെ.പിക്കെതിരെ കിട്ടാവുന്ന ചുരുക്കമെങ്കിലും മതേതര വോട്ടുകളെ ഭിന്നിപ്പിച്ചത്. ഗുജറാത്തില്‍ പച്ചതൊട്ടില്ലെങ്കിലും ഹിമാചലില്‍ ഒരുസീറ്റുകിട്ടിയെന്ന് വീമ്പിളക്കുകയാണ് സി.പി.എം ഇപ്പോള്‍.

നാള്‍ക്കുനാള്‍ കൊല ചെയ്യപ്പെടുന്ന മുസ്‌ലിംകള്‍ മുതല്‍ തൊഴില്‍ നഷ്ടപ്പെടുന്ന സാധാരണക്കാരും വിലക്കയറ്റംകൊണ്ട് പട്ടിണി കിടക്കേണ്ടിവരുന്ന ദരിദ്രനാരായണന്മാരും വരെ മോദിസത്തിന്റെ ഇരകളായിക്കഴിഞ്ഞു. ഇനിയുള്ള അഞ്ചുനിയമസഭാതെരഞ്ഞെടുപ്പുകളും 2019ലെ പൊതുതെരഞ്ഞെടുപ്പും വരേക്ക് തല്‍കാലത്തേക്ക് മോദിയെയും കൂട്ടരെയും സഹിച്ചേ മതിയാകൂ. അതിനുശേഷമെങ്കിലും രാജ്യത്തെ ഈ കരാള ഹസ്തങ്ങളില്‍ നിന്ന് മോചിപ്പിക്കാനുള്ള ആര്‍ജവവും അര്‍പ്പണബോധവും എല്ലാ മതേതരവിശ്വാസികള്‍ക്കും ഉണ്ടായേ തീരൂ. ഇതിന് ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ നവമുന്നേറ്റം പ്രചോനമാകുകതന്നെ ചെയ്യും. പുതുവീര്യത്തോടെ മുന്നേറുന്ന രാഹുല്‍ ഗാന്ധിയുടെയും മതേതരകക്ഷികളുടെയും കൈകള്‍ക്ക് ശക്തിപകരണമെന്ന് സാമാന്യജനം ആഗ്രഹിക്കുമ്പോള്‍ അതിനെ പുറംകാല്‍കൊണ്ട് തട്ടിത്തെറിപ്പിക്കുന്ന കുരുട്ടുബുദ്ധി സി.പി.എം പോലുള്ള കക്ഷികള്‍ ഉപേക്ഷിക്കണമെന്നേ ഇത്തരുണത്തില്‍ ഓര്‍മപ്പെടുത്താനുള്ളൂ.

Features

അക്ഷരങ്ങളുടെ കുലപതിക്ക് വിട

മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

Published

on

സഫാരി സൈനുല്‍ ആബിദീന്‍

മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.

ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു

പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.

പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.

ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.

Continue Reading

local

വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

Published

on

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.

Continue Reading

Health

എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം

രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

Published

on

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

Trending