Connect with us

Video Stories

ചാക്കുകൊണ്ട് വേണ്ട വോട്ടുപിടുത്തം

Published

on


കേന്ദ്രസര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കവെ ബി.ജെ.പിഅതിന്റെ തനിനിറം പരമാവധി പുറത്തെടുത്തിരിക്കുകയാണിപ്പോള്‍. ആ പാര്‍ട്ടിയുടെ 2019ലെ അവസാനബസ്സിലേക്ക് ആളുകളെ വാരിവലിച്ച് തിരുകിക്കയറ്റാന്‍ നേതാക്കള്‍ നെട്ടോട്ടമോടുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. പ്രതിപക്ഷത്തെ രണ്ടും മൂന്നുംനിര നേതാക്കളെയും പ്രവര്‍ത്തകരെയുമാണ് ഇതിനായി അവര്‍ സമീപിക്കുന്നത്. സ്വന്തമായി വികസനത്തിന്റെയോ ക്ഷേമത്തിന്റെയോ ഭരണനേട്ടങ്ങളോ ക്രമസമാധാനരംഗത്തെ ഭദ്രതയോ പോലും അവകാശപ്പെടാനില്ലാതെ മൂക്കറ്റം അഴിമതിയിലും കെടുകാര്യസ്ഥതയിലും പൊതുമുതല്‍ കൊള്ളയിലും അഭിരമിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പിയിലെ നേതാക്കളാണ് ഏത്രനിലവാരം വരെ താണും വളഞ്ഞവഴിയിലൂടെ ഭരണത്തില്‍ തുടരാമെന്ന് വ്യാമോഹിക്കുന്നത്. അടുത്തിടെ കര്‍ണാടകത്തിലും മുമ്പ് ഗുജറാത്തിലും പയറ്റിയ അതേതന്ത്രംതന്നെയാണ് ഇപ്പോള്‍ ഏതാണ്ടെല്ലാ സംസ്ഥാനത്തുമായി ബി.ജെ.പി വ്യാപിപ്പിച്ചിരിക്കുന്നത്. ഭരണസ്വാധീനം, അതിനുവഴങ്ങിയില്ലെങ്കില്‍ പണം, അതുമല്ലെങ്കില്‍ ഭീഷണി എന്നിവയാണ് പ്രതിപക്ഷത്തെ നേതാക്കള്‍ക്കുനേരെ പാര്‍ട്ടിക്കാരും ഭരണക്കാരും ചേര്‍ന്ന് പുറത്തെടുത്തിരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഏതാനും രാഷ്ട്രീയഭിക്ഷാംദേഹികള്‍ ഈ കെണിയില്‍ വീണുപോകുന്നുണ്ടെന്നതിന് ഉദാഹരണമാണ് ഏതാനും ദിവസമായി നാം കേട്ടുകൊണ്ടിരിക്കുന്ന ചില നേതാക്കളുടെ രാഷ്ട്രീയ മറുകണ്ടംചാട്ടങ്ങള്‍.
തെരഞ്ഞെടുപ്പ്തീയതികളും പെരുമാറ്റച്ചട്ടവും പ്രഖ്യാപിക്കുകയും അതനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാര്‍ സംവിധാനവും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴുമാണ് ദിനേനയെന്നോണം ബി.ജെ.പി നേതാക്കള്‍ ഓരോ കുട്ടിനേതാക്കളുടെ കൈയുംപിടിച്ച് വാര്‍ത്താലേഖകര്‍ക്കുമുമ്പിലെത്തുന്നത്. അതിലൊന്നാണ് വ്യാഴാഴ്ച കോണ്‍ഗ്രസ് വിട്ട്പുറത്തുവന്ന ടോം വടക്കന്റെ പരകായപ്രവേശം. വടക്കനെ ബി.ജെ.പി വക്താവ് രവിശങ്കര്‍പ്രസാദാണ് ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് വലിയ നേട്ടമായി അവതരിപ്പിച്ച് പാര്‍ട്ടിയില്‍ ചേര്‍ത്തിയതായി പ്രഖ്യാപിച്ചത്. പശ്ചിമബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എയെയും കൂട്ടി വാര്‍ത്താലേഖകര്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ട ബി.ജെ.പി വക്താവ് ഇതൊരു റിഹേഴ്‌സല്‍ മാത്രമാണന്നും വലുത് വരാനിരിക്കുന്നുവെന്നും പറഞ്ഞ് മഹാകാര്യം നേടിയെന്ന രീതിയിലാണ് വടക്കനെ ചേര്‍ത്തുനിര്‍ത്തി പാര്‍ട്ടി അംഗത്വം നല്‍കുന്നതായി പ്രഖ്യാപിച്ചത്.
യഥാര്‍ത്ഥത്തില്‍ ബി.ജെ.പിയുടെ ‘ആയാ റാം-ഗയാ റാം’ കാലുമാറ്റ രാഷ്ട്രീയത്തിന്റെ തനിസ്വരൂപം ദൃശ്യമായത് 2017 ജൂലൈയിലെ ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിലായിരുന്നു. അന്ന് അവിടെനിന്ന് പാര്‍ട്ടി അധ്യക്ഷനെയും കേന്ദ്രമന്ത്രി സ്മൃതിഇറാനിയെയും വിജയിപ്പിക്കാനും കോണ്‍ഗ്രസ്‌നേതാവ് അഹമ്മദ് പട്ടേലിനെ പരാജയപ്പെടുത്താനും കോണ്‍ഗ്രസിന്റെ അമ്പതോളം എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാനുള്ള ബി.ജെ.പി ശ്രമം പരാജയപ്പെടുത്തിയത് കോണ്‍ഗ്രസിന്റെ ഉരുളക്കുപ്പേരി പോലുള്ള നടപടി മൂലമായിരുന്നു. അടുത്തിടെ മഹാരാഷ്ട്രയിലെ സി.പി.എമ്മിന്റെ സംസ്ഥാനസെക്രട്ടറിയെയും ബി.ജെ.പി റാഞ്ചി. സി.പി.എം കേന്ദ്രകമ്മിറ്റിയംഗം കൂടിയായ ഇദ്ദേഹം മോദിയെ പ്രശംസിച്ചാണ് മറുകണ്ടം ചാടിയത്. സി.പി.എം സ്വതന്ത്ര എം.എല്‍.എയായിരുന്ന കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും നേരത്തെ ബി.ജെ.പിയിലേക്ക് ചേക്കേറിയിരുന്നു. ത്രിപുരയിലും പശ്ചിമബംഗാളിലും കൂട്ടത്തോടെയാണ് സി.പി.എം നേതാക്കളും പ്രവര്‍ത്തകരും ബി.ജെ.പിയിലേക്ക് ചേക്കേറിയത്. കോണ്‍ഗ്രസിന്റെ കര്‍ണാടകയിലെ എം.എല്‍.എമാരെ റാഞ്ചി സംസ്ഥാനഭരണം പിടിക്കാന്‍ ബി.ജെ.പിയും അമിത്ഷാ -മോദി നേതൃത്വവും അടുത്തിടെ കിണഞ്ഞുപരിശ്രമിച്ചെങ്കിലും അവരെ നിരാശരാക്കി രണ്ടുപേരെ മാത്രമാണ് കിട്ടിയത്. പണം കൊടുത്താണ് ഇവരെ സ്വാധീനിച്ചതെന്നാണ് വിവരം. പാലക്കാട്ട് ഏക ബി.ജെ.പി നഗരസഭാഭരണം പിടിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസിന്റെ ഒരു കൗണ്‍സിലര്‍ക്ക് ലക്ഷങ്ങള്‍ കോഴകൊടുത്ത് രാജിവെപ്പിച്ച് യു.ഡി.എഫിന്റെ അംഗസംഖ്യ കുറച്ച നാണംകെട്ടചെയ്തി കാട്ടിയതും ഇതേ ബി.ജെ.പി ആയിരുന്നു. ഇതേ വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നാനൂറിലധികം ഭൂരിപക്ഷത്തിന് വിജയിപ്പിച്ച് ജനം പകരംവീട്ടിയത് ഇക്കൂട്ടര്‍ക്ക് പാഠമാകുമോ? ഹരിയാനയിലെ 1996ലെ സ്വതന്ത്രഎം.പി അരവിന്ദ് ശര്‍മയെ ബി.ജെ.പി വാങ്ങിയത് കഴിഞ്ഞദിവസമാണ്. ഇതിന് ചെലവാക്കുന്ന പണത്തിന്റെ ഉറവിടം തുറന്നുകാട്ടപ്പെടണം.
കോണ്‍ഗ്രസിന്റെയോ ഇതരപാര്‍ട്ടികളുടെയോ നാമമാത്രരായ നേതാക്കന്മാരെ ബി.ജെ.പി റാഞ്ചുന്നതുകൊണ്ട് ആ പാര്‍ട്ടികള്‍ക്ക് കാര്യമായൊരു പോറലും ഏല്‍ക്കാന്‍ പോകുന്നില്ലെന്നുമാത്രമല്ല, ആദര്‍ശം തൊട്ടുതീണ്ടാത്ത ഇത്തരം അധികാരമോഹികളെവെച്ച് ഒരു വ്യവസ്ഥാപിത രാഷ്ട്രീയപാര്‍ട്ടിക്കും പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്നതാണ ്‌സത്യം. മതേതരപാര്‍ട്ടിയായ കോണ്‍ഗ്രസിനെ കൈവിട്ട് ബി.ജെ.പിയെപോലുള്ള തീവ്രവര്‍ഗീയകക്ഷിയിലേക്ക് ചേക്കേറിയ ആളുടെ മതേതരബോധം പ്രത്യേകിച്ച് പരിശോധിക്കേണ്ടതില്ല. സത്യത്തില്‍ ടോംവടക്കനെ പോലുള്ള കോണ്‍ഗ്രസ് വക്താവിനെ ചാക്കിലാക്കുക വഴി ബി.ജെ.പി ഉന്നംവെക്കുന്നത് അദ്ദേഹത്തിലൂടെ വോട്ടുബാങ്കിനെ സ്വാധീനിക്കാന്‍ കഴിയുമെന്നല്ല, മറിച്ച് കോണ്‍ഗ്രസിന് അതുവഴി മാനസികമായ തിരിച്ചടി നല്‍കുകമാത്രമായിരിക്കണം ഈ തിരഞ്ഞെടുപ്പുവേളയിലെ ഗൂഢോദ്ദേശ്യം. ഒരു പഞ്ചായത്ത് വാര്‍ഡില്‍പോലും ജയിക്കാന്‍ സാധിക്കാത്തയാള്‍ക്ക് കോണ്‍ഗ്രസിന്റെ ശക്തിദുര്‍ഗമായ പാര്‍ലമെന്റ് സീറ്റ് വേണമെന്ന് പറയുന്നതിലെ അനൗചിത്യം ഊഹിക്കാനെളുപ്പം.
തെരഞ്ഞെടുപ്പു കഴിയുന്നതിനുമുമ്പ് പരമാവധിപേരെ ചാക്കിട്ടുപിടിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികള്‍ക്ക് തിരിച്ചടി നല്‍കാമെന്ന് കണക്കൂകൂട്ടുന്ന ബി.ജെ.പിക്ക് സത്യത്തില്‍ സംഭവിക്കുന്നത് അവരുടെതന്നെ സ്വന്തം ആദര്‍ശചോഷണമാണ്. വര്‍ഗീയതയും സമ്പത്തും പറഞ്ഞ് ആളെ കൊന്നും കൊലവിളിച്ചും മുന്നേറുന്ന പാര്‍ട്ടിക്ക് അതുപോലെ പ്രവര്‍ത്തിക്കാന്‍ ആളെ സമാഹരിക്കുകയാണ് ലക്ഷ്യമെങ്കില്‍ ഈ അല്‍പന്മാര്‍ തന്നെയാണ് അതിന് അനുയോജ്യര്‍. അധികാരത്തിലിരിക്കുമ്പോള്‍ സ്വന്തം സംഘടനയുടെ സ്വാദ് ആവോളം നുകര്‍ന്നശേഷം അതില്ലാത്തപ്പോള്‍ കളംമാറുന്ന ഭൈമീകാമുകരുടെ രാഷ്ട്രീയം പൊതുരംഗത്തിന് തന്നെ തീരാകളങ്കമാണ്. അതിന് പ്രേരിപ്പിക്കുന്നതും ചുക്കാന്‍ പിടിക്കുന്നതും രാജ്യംഭരിക്കുന്ന നേതൃത്വമാണ് എന്നതിനെ മാത്രമേ ഭയപ്പെടാനുള്ളൂ.

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

Trending