Connect with us

Video Stories

ശിരോവസ്ത്രം നിഷിദ്ധമാകുന്ന കാലം

Published

on

സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ രണ്ടാമത്തെ അധ്യായത്തില്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ അനുഭവിക്കുന്ന പൊതുവായ ചില പ്രശ്‌നങ്ങളെപ്പറ്റി ഇങ്ങിനെയൊരു പരാമര്‍ശമുണ്ട്. ‘മുസ്‌ലിമായി തിരിച്ചറിയപ്പെടുന്നത് പ്രശ്‌നമാണെന്ന് പലരും കരുതുന്നു. മുസ്‌ലിം സ്വത്വം രൂപപ്പെടുത്തുന്ന പര്‍ദ്ദ, താടി, തൊപ്പി എന്നിവയൊക്കെ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് തനിമ നല്‍കുമ്പോള്‍ തന്നെ, പൊതുരംഗത്ത് അതവര്‍ക്ക് ഉത്കണ്ഠക്ക് കാരണമാണ്. ഹിജാബ് ധരിച്ച മുസ്‌ലിം സ്ത്രീകള്‍ക്ക് കോര്‍പറേറ്റ് ഓഫീസുകളില്‍ ജോലി കിട്ടാന്‍ വിഷമമാണെന്ന് സമിതിയുമായി സംസാരിച്ച സ്ത്രീകള്‍ പറഞ്ഞു. പര്‍ദ്ദയിട്ട മുസ്‌ലിം സ്ത്രീകള്‍ക്ക് മാന്യമല്ലാത്ത പെരുമാറ്റമാണ് മാര്‍ക്കറ്റില്‍ നിന്നും ആസ്പത്രിയില്‍ നിന്നും സ്‌കൂളില്‍ നിന്നും ബസില്‍ നിന്നുമൊക്ക കിട്ടുന്നത്’. റിപ്പോര്‍ട്ടിന്റെ ആമുഖമായി വരുന്ന അധ്യായത്തില്‍ ഒന്നില്‍ ‘സ്വത്വം പൊതു സ്ഥലങ്ങളിലെ കാഴ്ച’ എന്ന തലക്കെട്ടിന് താഴെയാണ്, ഡല്‍ഹി ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായി വിരമിച്ച രജീന്ദര്‍ സച്ചാര്‍ ഇങ്ങിനെ എഴുതിയിട്ടുള്ളത്.
രാജ്യത്തിന്റെ പ്രധാനമന്ത്രി പങ്കെടുത്ത ഒരു ചടങ്ങില്‍, കേന്ദ്ര സര്‍ക്കാറിന്റെ ലോക വനിതാ ദിനാചരണവുമായി ബന്ധപ്പെട്ട പരിപാടിയില്‍ കേരളത്തില്‍ നിന്നെത്തിയ മൂന്ന് വനിതാ പ്രസിഡണ്ടുമാരുടെ ‘ഹിജാബ്’ അഴിപ്പിക്കാന്‍ ശ്രമിച്ചത് സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞ വസ്തുതകളെ എത്രമാത്രം ശരിയാണെന്ന് നമ്മെ ബോധ്യപ്പെടുത്തുകയാണ്. ‘മതപരമായ വസ്ത്രമാണ് എന്ന് പറഞ്ഞെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ശിരോവസ്ത്രം വാങ്ങിവെച്ചു’ എന്നാണ് ഒരു പ്രമുഖ പത്രം ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യന്‍ ഭരണഘടനയുടെ 25-ാം വകുപ്പ് മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ഉറപ്പ് നല്‍കുന്നതാണ്. ‘എല്ലാ ആളുകളും മനഃസാക്ഷി സ്വാതന്ത്ര്യത്തിനും സ്വതന്ത്രമായി മതം വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഉള്ള അവകാശത്തിനും ഒരുപോലെ അവകാശം ഉള്ളതാകുന്നു’ എന്നാണ് 25-ാം വകുപ്പില്‍ പറയുന്നത്. ഇവിടെ ‘ആചരിക്കുന്നതിനും’ എന്നു പറയുന്നത് അവരവരുടെ വിശ്വാസരീതി അനുസരിച്ചുള്ള വസ്ത്രധാരണത്തിനുള്ള അവകാശവും ഉള്‍പ്പെടും. അതുകൊണ്ടാണ് ഈ വകുപ്പിന്റെ വിശദീകരണം ഒന്ന് ആയി ‘കൃപാണുകള്‍ ധരിക്കുന്നതും കൊണ്ടുനടക്കുന്നതും സിഖുമത വിശ്വാസത്തില്‍ ഉള്‍പ്പെടുന്നതായി കരുതപ്പെടേണ്ടതാണ്’ എന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടുള്ളത്. കൃപാണ്‍ ആയുധ രൂപത്തിലുള്ള വസ്തു ആയതുകൊണ്ടാണ് അത് ധരിക്കുന്നതിന് പ്രത്യേകമായി അനുമതി ഭരണഘടന സിഖ് മത വിശ്വാസികള്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഹിജാബ് ധരിക്കുന്നതിന് പ്രത്യേകമായ ഒരു അനുമതി നല്‍കേണ്ട കാര്യമില്ല. അത് ഒരു വസ്ത്രം മാത്രമാണ്. കന്യാസ്ത്രീകള്‍ ധരിക്കുന്ന വസ്ത്രവും മുസ്‌ലിം സ്ത്രീകള്‍ ഉപയോഗിക്കുന്ന ഹിജാബും ഏറെക്കുറെ ഒരേ രീതിയിലുള്ളതാണ്. ഇതൊക്കെ എത്രയോ കാലമായി ലോകത്ത് എല്ലായിടത്തുമുള്ള ആളുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതുമാണ്. ഇവിടെ പക്ഷേ അതൊന്നുമല്ല വിഷയം. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞതുപോലെ മുസ്‌ലിമായി തിരിച്ചറിയപ്പെടുന്നതാണ് പ്രശ്‌നം. അത് പേരുകൊണ്ടാവാം, ഹിജാബ് കൊണ്ടാകാം, താടിയും തൊപ്പിയും വെച്ചതുകൊണ്ടാകാം, ഇങ്ങിനെ എന്തുമാകാം. ഇത് വന്നുവന്ന് അവര്‍ കഴിക്കുന്ന ഭക്ഷണ പാത്രത്തിലേക്ക് കൂടി എത്തിയപ്പോഴാണ് വീട്ടില്‍ മാട്ടിറച്ചി സൂക്ഷിച്ചു എന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ വധിച്ചുകളയാനുള്ള സാഹചര്യം ഉണ്ടായത്.
ഈ മനോഭാവം ആഗോളതലത്തില്‍ തന്നെ വ്യാപിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് ഏറെ അസ്വസ്ഥതയുണ്ടാക്കുന്നത്. ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലെ ഹോസ്റ്റല്‍ മുറിയില്‍ ‘എന്റെ ജനനമാണ് എന്റെ പ്രശ്‌നം’ എന്ന് എഴുതിവെച്ചാണ് രോഹിത് വെമുല എന്ന ദലിത് വിദ്യാര്‍ത്ഥി ജീവിതം അവസാനിപ്പിച്ചത്. ഇന്ത്യയിലെ ദലിതനും ആദിവാസിയും അമേരിക്കയിലെ കറുത്ത വര്‍ഗക്കാരനും അനേകം രാജ്യങ്ങളിലെ ഗോത്ര വര്‍ഗങ്ങളും ഇങ്ങിനെ അവരുടെ ജനനം തന്നെയാണ് അല്ലെങ്കില്‍ അവര്‍ ഏതു വിഭാഗത്തില്‍പെട്ടവരാണ് എന്ന് തിരിച്ചറിയപ്പെടുന്നതാണ് പ്രശ്‌നം. ഇങ്ങിനെ ജനനവും വിശ്വാസവും പേരുംകൊണ്ട് തന്നെ പ്രശ്‌നക്കാരായി മുദ്രകുത്തപ്പെടുന്ന ഒരു അവസ്ഥയിലേക്ക് ആഗോള തലത്തില്‍ തന്നെ മുസ്‌ലിംകള്‍ എടുത്തെറിയപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രത്യക്ഷമായ മുസ്‌ലിം വിരുദ്ധനിലപാടുകള്‍ സ്വീകരിക്കുകയെന്നത് ആഗോള തലത്തില്‍ തന്നെ ഒരു ഫാഷനായി മാറിക്കൊണ്ടിരിക്കുന്നു. ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ അധികാരത്തിലെത്തിയതോടെ ഇക്കൂട്ടര്‍ക്ക് വലിയ ആവേശവുമായി.
തൊട്ടുപുറകെ പുതിയ നിയമ നിര്‍മ്മാണവുമായി ഇസ്രാഈലും രംഗത്തെത്തി. ബാങ്കു വിളി നിരോധിക്കുന്നതിനുള്ള ബില്ല് ഇസ്രാഈല്‍ പാര്‍ലമെന്റിന്റെ പ്രാഥമിക അംഗീകാരം നേടിയിരിക്കുകയാണ്. ഈ ബില്‍ പാസാകുന്നതോടെ ഇസ്രാഈലിലെയും അധിനിവിഷ്ട കിഴക്കന്‍ ജറുസലേമിലെയും പള്ളികളില്‍ നിന്ന് ബാങ്ക് വിളിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും. നിയമം ലംഘിച്ച് ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിച്ചാല്‍ 2700 ഡോളര്‍ പിഴ നല്‍കണമെന്നതാണ് ബില്ലിലെ ഒരു വ്യവസ്ഥ. ആളുകളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു, ശബ്ദ മലിനീകരണം ഉണ്ടാക്കുന്നു എന്നൊക്കെയാണ് ഇതിന് കാരണമായി പറഞ്ഞിരിക്കുന്നത്.
അമേരിക്ക ‘ട്രംപേരിക്ക’ ആയിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇനിയും പല രാജ്യങ്ങളില്‍ നിന്നും ഇങ്ങിനെ പലതും പ്രതീക്ഷിക്കാം. ട്രംപ് പ്രസിഡണ്ടായി വന്നതോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ഒന്നുകൂടി ദൃഢമാകുമെന്ന് വിശ്വസിക്കുന്നവരാണ് അധികമുള്ളത്. കഴിഞ്ഞ കുറെ കാലമായി ഇന്ത്യ ഏറെക്കുറെ അമേരിക്കന്‍ പക്ഷത്തുതന്നെയാണുള്ളത്. പക്ഷെ പുതിയ സാഹചര്യത്തില്‍ ഇത് കുറെക്കൂടി ദൃഢമായേക്കാം. ഇസ്രാഈലുമായുള്ള ഇന്ത്യയുടെ സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കയും ഇസ്രാഈലുമായി ഇന്ത്യ കൂടുതല്‍ അടുക്കുന്നു എന്നതിന് ഈ രാജ്യങ്ങള്‍ തമ്മിലുള്ള കേവല നയതന്ത്ര ബന്ധങ്ങള്‍ വളരുന്നു എന്നതിനപ്പുറം ചില മാനങ്ങളുണ്ട്. ഇതാണ് നമ്മെ അസ്വസ്ഥമാക്കുന്നത്.
ശിരോവസ്ത്രത്തോടുള്ള വിരോധം ബാങ്ക് വിളിയോടുള്ള അസഹിഷ്ണുത ഇതൊക്കെ ചില ലക്ഷണങ്ങളാണ്. ഇംഗ്ലണ്ടിലും ഫ്രാന്‍സിലും ഓസ്‌ട്രേലിയയിലുമൊക്കെ ഹിജാബ് ധരിക്കുന്നതിനെതിരെ നീക്കങ്ങളുണ്ടായി. ഹിജാബ് ആഗോളതലത്തില്‍ തന്നെ ഇത്ര വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരുകാലം മുമ്പുണ്ടായിട്ടില്ല. ഏറ്റവും അവസാനം അത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ഒരു ചടങ്ങിലായി എന്നുമാത്രം.
കേവലം ഒരു വസ്ത്രത്തിന് നേരെയുള്ള അസഹിഷ്ണുതയല്ല ഇത്. ഒരു സംസ്‌കാരത്തോടുള്ള വെറുപ്പിന്റെ രാഷ്ട്രീയമാണ്. ലോകത്തിനു മുന്നില്‍ ഒരു പൊതുശത്രുവിനെ പ്രതിഷ്ഠിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. ഒപ്പം ഇസ്‌ലാം ലോകത്തിന് നല്‍കിയ നവോത്ഥാനത്തിന്റെ അംശങ്ങളെ തമസ്‌കരിക്കുന്നതിനുള്ള ഗൂഢപദ്ധതികളുമുണ്ട്. അത് ചിലപ്പോള്‍ ഹിജാബിനെതിരായും ബാങ്ക് വിളിയോടുള്ള എതിര്‍പ്പായും ബീഫ് നിരോധനമായും പുറത്തുവരുന്നു എന്ന് മാത്രം.
ഈയൊരു സാഹചര്യത്തെ വിലയിരുത്തി കവിയും ചിന്തകനുമായ സച്ചിദാനന്ദന്‍ ഇങ്ങിനെ എഴുതുന്നു: ‘യൂറോപ്യന്‍ നവോത്ഥാനത്തിനും ശാസ്ത്രം, തത്വചിന്ത, കല, സാഹിത്യം തുടങ്ങിയവയുടെ വികാസത്തിനും ഇസ്‌ലാം നല്‍കിയ മഹനീയമായ സംഭാവനകള്‍ ലോകത്തെ അറിയിക്കേണ്ടതുണ്ട്. ഒപ്പംതന്നെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് ഇസ്‌ലാം മത വിശ്വാസികളായിരുന്ന ദേശീയ പ്രാദേശിക നേതാക്കള്‍ നല്‍കിയ ഗണ്യമായ പിന്തുണയും വ്യക്തമാക്കപ്പെടണം. മൗലാന അബുല്‍കലാം ആസാദും സര്‍സയ്യിദും മുതല്‍ മുഹമ്മദ് അബ്ദുറഹ്മാനും മക്തി തങ്ങളും വരെയുള്ള സമൂഹ പരിഷ്‌കര്‍ത്താക്കളുടേയും പൈതൃകം ഓര്‍ക്കുകയും ഓര്‍മ്മിപ്പിക്കുകയും വേണം. വിശേഷിച്ചും ദേശവഞ്ചകര്‍ ദേശസ്‌നേഹികളും തുണച്ചവര്‍ ദേശദ്രോഹികളായ ‘വിദേശികളും’ ആയി ചിത്രീകകരിക്കപ്പെടുന്ന ഈ സന്ദര്‍ഭത്തില്‍ ( മാതൃഭൂമി ആഴ്ചപ്പതിപ്പ്, ലക്കം 47)
ഇന്ത്യയുടെ പ്രധാനമന്ത്രി പങ്കെടുത്ത ഒരു ചടങ്ങില്‍ ഹിജാബ് ധാരികള്‍ പുറത്താക്കപ്പെടുമ്പോള്‍ സച്ചിദാനന്ദന്‍ പറഞ്ഞവരുടെ കൂട്ടത്തില്‍ ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു ഹിജാബ് ധാരിണിയെ കാണാം. മൗലാന മുഹമ്മദ് അലിയുടേയും ശൗക്കത്ത് അലിയുടേയും മാതാവ് ബീഉമ്മയാണ് അത്. ഇങ്ങിനെയുള്ള ധീര ദേശാഭിമാനികളായ ഹിജാബ് ധാരികളായിരുന്ന നിരവധി വനിതകളെ ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ കാണാം അവരുടെ പിന്മുറക്കാരാണ് ഗുജറാത്തില്‍ നടന്ന വനിതാ സമ്മേളനത്തിന് കേരളത്തില്‍ നിന്നെത്തിയ ശിരോവസ്ത്രധാരികള്‍ എന്ന് നമ്മുടെ ഭരണകര്‍ത്താക്കള്‍ അറിയണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നയവ്യതിയാനം ഏകാധിപത്യം

മുഖ്യമന്ത്രിയെ പുകഴ്ത്താന്‍ പുതിയ പുതിയ വാക്കുകള്‍ കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു പ്രതിനിധികള്‍.

Published

on

സി.പി.എം സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങുമ്പോള്‍ പാര്‍ട്ടി നയങ്ങളില്‍ നിന്നുള്ള വ്യതിയാനവും നേതൃനിരയിലെ ഏകാധിപത്യവുമാണ് പ്രകടമാവുന്നത്. ഇക്കാലമത്രയും ഉയര്‍ത്തിപ്പിടിച്ച നയങ്ങളില്‍ നിന്ന് കാതലായ മാറ്റം നിര്‍ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച ‘നവകേരളത്തെ നയിക്കാന്‍ പുതുവഴികള്‍’ എന്ന രേഖ സമ്മേളനം അംഗീകരിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ സേവനത്തിന് ആളുകളുടെ വരുമാനത്തിനനുസരിച്ച് വ്യത്യസ് ത ഫീസ് ഈടാക്കുക, പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് കൈമാറുക തുടങ്ങിയ വിവാദപരവും സംസ്ഥാനത്തെ സാമാന്യ ജനങ്ങളുടെ കഴുത്തിനുപിടിക്കുന്നതുമായ തീരുമാനത്തിനെതിരെ ഏതാനും പ്രതിനിധികളുടെ പേരിനുമാത്രമുള്ള വിയോജിപ്പാണുണ്ടായിരിക്കുന്നത് എന്നത് ആ പാര്‍ട്ടി എത്തിപ്പെട്ടിരിക്കുന്ന അപചയത്തിന്റെ ആഴം വ്യക്തമാക്കുന്നുണ്ട്. ‘പുതുവഴി രേഖയിലെ നിര്‍ദേശങ്ങള്‍ മിക്കതും മധ്യവര്‍ഗ സമൂഹത്തെ ബാധിക്കുന്നതും അവര്‍ക്ക് മാത്രം താല്‍പര്യമുള്ളതുമാണന്നും അടിസ്ഥാന വിഭാഗങ്ങളെ മറക്കരുത്’ എന്നുമുള്ള ഒരു പ്രതിനിധിയുടെ അഭിപ്രായപ്രകടനത്തിന് പാര്‍ട്ടി സെക്രട്ടറി നല്‍കിയ മറുപടി ‘കേരളം അതിവേഗം മധ്യവര്‍ഗസമൂഹമായി മാറിക്കൊണ്ടിയിരിക്കുകയാണ്’ എന്നാണ്. സമൂഹത്തിലെ അടിസ്ഥാന, പിന്നോക്ക വിഭാഗങ്ങളുടെ സ്ഥാനം പാര്‍ട്ടിയുടെ പടിക്കു പുറത്തായിരിക്കുമെന്നും ഇടതു സര്‍ ക്കാറിന്റെ മുന്‍ഗണനാ ക്രമത്തില്‍ ഈ വിഭാഗങ്ങള്‍ ഉണ്ടാവുകയില്ലെന്നുമുള്ള സി.പി.എമ്മിന്റെയും സര്‍ക്കാറിന്റെയും തുറന്നു പറച്ചിലായാണ് ഇതിനെ കാണേണ്ടത്. മുഖ്യമന്ത്രി അവതരിപ്പിച്ച രേഖക്കുപിന്നാലെ നഗരസഭാ, പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിന്ന് നല്‍കുന്ന ഓണ്‍ലൈന്‍ സര്‍ ട്ടിഫിക്കറ്റുകള്‍ക്കും ലൈസന്‍സുകള്‍ക്കും കെട്ടിട പെര്‍മിറ്റുകള്‍ക്കും ഡിജിറ്റല്‍ കോസ്റ്റ് എന്ന പേരില്‍ അധിക ഫീസ് ഏര്‍പ്പെടുത്താനുള്ള തീരുമാനം പിണറായി സര്‍ക്കാറിന്റെ പുതുവഴികള്‍ എങ്ങനെയായിരിക്കുമെന്നതിന്റെ സൂചനയാ യിരിക്കുകയാണ്.

ഏകാധിപത്യത്തിന്റെ പര്യായമായി പാര്‍ട്ടിമാറിയെന്നതാണ് കൊല്ലം സമ്മേളനത്തിന്റെ മറ്റൊരുഫലം. പിണറായി വിജയന്‍ എന്ന ഏകധ്രുവത്തിലേക്ക് പാര്‍ട്ടി സംസ്ഥാന കമ്മറ്റി മാത്രമല്ല കേന്ദ്ര നേതൃത്വവും മാറി എന്നതിന് നരിവധി ഉദാ ഹരണങ്ങളാണ് സമ്മേളനം പ്രകടമാക്കിയത്. പ്രതികരണ ങ്ങളുടെയും പ്രസ്താവനകളുടെയും പേരില്‍ ചുരുങ്ങിയ കാലത്തിനിടെ തന്നെ വന്‍വിമര്‍ശനങ്ങള്‍ക്കിടവരുത്തിയ എം.വി ഗോവിന്ദന് വലിയ എതിര്‍പ്പുകളുണ്ടായിട്ടും സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ കഴിഞ്ഞുവെന്നത് തന്നെയാണ് അതില്‍പ്രധാനം. മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തിയാണെന്നതുമാത്രമാണ് അദ്ദേഹത്തിന്റെ യോഗ്യതയായിട്ടുള്ളത്. കോടിയേരി ബാലകൃഷ്ണന്റെ ആകസ്മിക നിര്യാണത്തെത്തുടര്‍ന്ന് പിണറായി നിര്‍ദ്ദേശിച്ച ഒരേയൊരു പേരു കാരനായാണ് ഗോവിന്ദന്‍ സെക്രട്ടറി പദവിയിലെത്തിയതെങ്കില്‍ അതേ ലാഖവത്തോടെയാണ് വീണ്ടും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂരില്‍നിന്നുള്ള പ്രമുഖ നേതാവ് പി. ജയരാജന്‍ ഇത്തവണയും പാര്‍ട്ടി സെക്രട്ടറിയേറ്റിന്റെ പടിക്ക് പുറത്താണെന്നതും സമ്മേളന നഗരയില്‍ മുന്‍മുഖ്യമന്ത്രിയും പി.ബി അംഗവുമായിരുന്ന വി.എസ് അച്യുതാനന്ദന്റെ ഒരു അടയാളപ്പെടുത്തല്‍പോലുമില്ലാത്തതും ഈ ഏകാധിപത്യത്തിന്റെ സൂചനകള്‍ തന്നെയാണ്.

പാര്‍ട്ടി സെക്രട്ടറി അവതരിപ്പിക്കുന്ന സംഘടനാ റിപ്പോര്‍ട്ടും അതിന്‍മേലുള്ള ചര്‍ച്ചകളുമായിരുന്നു സി.പി.എം സമ്മേളനങ്ങളുടെ സവിശേഷതയെങ്കില്‍ ഇത്തവണ റിപ്പോര്‍ട്ട് അവതരിപ്പിച്ച സെക്രട്ടറിയുടെ പോലും ശ്രദ്ധ മുഖ്യമന്ത്രിയുടെ നയരേഖയിലായിരുന്നു. മുഖ്യമന്ത്രിയുടെ അവതര ണത്തിനു മുമ്പെതന്നെ റിപ്പോര്‍ട്ട് ഐകകണ്ഠ്യന പാസാകുമെന്ന പ്രഖ്യാപനവും സെക്രട്ടറി നടത്തുകയുണ്ടായി. സമ്മേളന പ്രതനിധികളുടെയും മാനസികാവസ്ഥ സമാനം തന്നെയായിരുന്നുവെന്നതാണ് ചര്‍ച്ചയുടെ സ്വഭാവം അറിയിക്കുന്നത്. മുഖ്യമന്ത്രിയെ പുകഴ്ത്താന്‍ പുതിയ പുതിയ വാക്കുകള്‍ കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു പ്രതിനിധികള്‍. ഭരണത്തിന്റെ വീഴ്ച്ചകള്‍ തുറന്നുകാട്ടുമ്പോള്‍ തന്നെ പരോക്ഷമായിപ്പോലും പിണറായി വിജയനെ പരാ മര്‍ശിക്കാതിരിക്കാനുള്ള വ്യഗ്രതയിലായിരുന്നു മുഴുവന്‍ അംഗങ്ങളും. വിമര്‍ശന ശരങ്ങളേല്‍ക്കുമ്പോള്‍ മുഖ്യമന്ത്രിയെ പിന്തുണക്കാന്‍ മന്ത്രി മുഹമ്മദ് റിയാസ് മാത്രമാണുണ്ടായിരുന്നതെന്നുള്ള അംഗങ്ങളുടെ പരാമര്‍ശം സ്തുതി പാടനം എത്തിച്ചേര്‍ന്ന ദയനീയതയുടെ അടയാളപ്പെടുത്ത ലായിരുന്നു. അധികാരം പാര്‍ട്ടിയെയും നേതാക്കളെയും എത്രമാത്രം ഭ്രമിപ്പിച്ചിരിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് ഏതു വിധേയനയും ഭരണം നിലനിര്‍ത്തുകയെന്നതിലേക്ക് പാര്‍ട്ടിസമ്മേളനത്തിന്റെ ചര്‍ച്ചകള്‍ മുഴുവന്‍ ചുരുങ്ങിപ്പോയിരിക്കുന്നത്. സംഘടനാ റിപ്പോര്‍ട്ടും അതിന്‍മേലുള്ള ചര്‍ച്ചകളും വിമര്‍ശനവും സ്വയംവിമര്‍ശനവുമെല്ലാം വഴിപാടായിമാറിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വര്‍ത്തമാനകാല പരിതസ്ഥിതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

Continue Reading

Video Stories

കാസര്‍കോട് നിന്നും കാണാതായ 15കാരിയും യുവാവും മരിച്ച നിലയില്‍

തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Published

on

കാസര്‍കോട് നിന്നും കാണാതായ പെണ്‍കുട്ടിയും യുവാവും മരിച്ച നിലയില്‍. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാസം 12 നാണ് 15 വയസ്സുകാരിയായ പെണ്‍കുട്ടിയെ കാണാതായത്.

പ്രദേശവാസിയായ ഓട്ടോ ഡ്രൈവര്‍ പ്രദീപ് എന്ന 42 കാരനെയും കാണാതായിരുന്നു. മണ്ടേക്കാപ്പ് എന്ന സ്ഥലത്തെ ഗ്രൗണ്ടിന് സമീപം മരത്തിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 26 ദിവസത്തിന് ശേഷമാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

52 അംഗ പൊലീസ് സംഘവും നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും രാവിലെ മുതല്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു. ഏഴു പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാണ് തിരച്ചിലില്‍ പങ്കെടുത്തത്. മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചായിരുന്നു തിരച്ചില്‍ നടത്തിയിരുന്നത്.

മൃതദേഹം കണ്ടെത്തിയതിന് സമീപത്തു നിന്നും ഇരുവരുടേയും മൊബൈല്‍ഫോണുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന് സമീപം ഒരു കത്തിയും കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി 12 ന് രാവിലെ തങ്ങള്‍ ഉറങ്ങി എഴുന്നേറ്റപ്പോള്‍ പത്താം ക്ലാസില്‍ പഠിക്കുന്ന മകളെ വീട്ടില്‍ കാണാതായെന്നാണ് വീട്ടുകാര്‍ പറഞ്ഞിരുന്നു.

 

 

Continue Reading

Video Stories

കണ്ണാടി തകര്‍ക്കാന്‍ വരട്ടെ

EDITORIAL

Published

on

അങ്ങനെ സി.പി.എം സംസ്ഥാന സമ്മേളനം പതിവ് പോലെ പിണറായി സൂക്തങ്ങള്‍ ഏറ്റുപാടി ഭക്തിയാദരപൂര്‍വം നടന്നു. തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്തതിനാല്‍ വിജയനെ എതിര്‍ക്കാന്‍ ആ പാര്‍ട്ടിയില്‍ ആരും ഇല്ലാത്ത കാലമായതിനാല്‍ എല്ലാം മുഖ്യന്‍ മയം. മന്ത്രിമാരുടെ പ്രകടനമെല്ലാം മോശമെന്ന് പ്രതിനിധികള്‍ ഒന്നില്ലാതെ വിമര്‍ശിച്ചപ്പോള്‍ മരുമകന്‍ മന്ത്രി മഹാസംഭവമാണെന്ന് പറയാനും മറന്നില്ല. മറുത്തെങ്ങാനും പറഞ്ഞാല്‍ മഹാരാജാവിന്റെ കോപം ഉറപ്പെന്ന് പ്രതിനിധികള്‍ക്കും അറിയാം. സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നയരേഖയിലെ സെസും ഫീസും അടക്കമുള്ള വിവാദ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയ്ക്ക് മുന്‍പേ പിന്തുണച്ച് പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍ ബലേ ഭേഷ് പറഞ്ഞു കഴിഞ്ഞു. സമ്മേളനത്തില്‍ പാര്‍ട്ടി നേതാക്കന്‍മാര്‍ എടുത്ത തിരുമാനളെല്ലാം മുമ്പേ ഫിക്‌സ് ചെയ്‌തോ എന്ന സംശയത്തിലാണ് ഗോവിന്ദന്റെ ഈ നിലപാടില്‍ നിന്നുയരുന്ന സംശയം. ഒരര്‍ത്ഥത്തില്‍ പാര്‍ട്ടി സെക്രട്ടറി മുഖ്യമന്ത്രിക്ക് എല്ലാ അര്‍ത്ഥത്തിലും കീഴടങ്ങിയിരിക്കുകയാണ്. ഇത്ത വണ പതിവിന് വിരുദ്ധമായി ആകെയുണ്ടായത് പൊതുമേ ഖല സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലക്ക് വിട്ടുകൊടുക്കാനായി പാര്‍ട്ടി റെഡിയെന്ന് പറയല്‍ മാത്രമാണ്. ഇതാവട്ടെ നേരത്തെ തീരുമാനിച്ച് ഫിക്സ് ചെയ്ത് മുഖ്യന്‍ പ്രഖ്യാപിച്ചത് ഏറ്റുപറയുക എന്ന ജോലി മാത്രമേ പാര്‍ട്ടി സെക്രട്ടറിക്ക് ആകെ ബാക്കിയുണ്ടായിരുന്നത്. അല്ലേലും ഇംഗ്ലീഷ് മരുന്ന് കഴിക്കും പോലെ ഒന്നു വീതം മൂന്നു നേരെ നയം മാറ്റി പറയുന്ന പാര്‍ട്ടി സെക്രട്ടറിക്ക് ഇതല്ലാതെ എന്തുണ്ട് പറയാന്‍. ആര്‍ക്ക് ഭ്രാന ഭ്രാന്തായാലും കാലന്‍ കോഴിക്ക് ഇരിക്കപ്പൊറുതിയില്ല എന്നു പറഞ്ഞ പോലെ സി.പി.എമ്മിനകത്തെ അന്തിഛിദ്രങ്ങള്‍ മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കുമ്പോള്‍ ഇതില്‍ നിന്നും അതി വിദഗ്ധമായി മാധ്യമങ്ങളെ പറ്റിക്കാന്‍ നാളേറെയായി മുഖ്യനും പാര്‍ട്ടി സെക്രട്ടറിയും കണ്ടെത്താറുള്ള മാര്‍ഗം ലീഗിനും കോണ്‍ഗ്രസിനും മേല്‍ കുതിര കേറുക എന്ന കലാപരിപാടിയാണ്. ഇത്തവണയും ആവനാഴിയിലെ ആ ആസ്ത്രം തന്നെയാണ് പ്രയോഗിച്ചത്.

മുഖം വികൃതമാകുമ്പോള്‍ കണ്ണാടി കുത്തിപ്പൊട്ടിക്കുന്ന പോലെ സ്വന്തം വകുപ്പിലെ പ്രവര്‍ത്തനം എന്തെന്ന് പോലും മനസ്സിലാവാതെ ഫാസിസം ഒരുകാലത്തും വരില്ലെന്നും പറഞ്ഞിരിക്കുന്ന മുഖ്യന് സ്വന്തം വിഴ്ചകള്‍ മറക്കാന്‍ ബെസ്റ്റ് ലീഗും കോണ്‍ഗ്രസും തന്നെ. ലീഗും കോണ്‍ഗ്രസുമൊക്കെ മാറിയാല്‍ കാര്യങ്ങള്‍ സിപി.ഐക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ മുണ്ടുടുത്ത മോദിക്ക് എളുപ്പമാവും. പിന്നെ സാക്ഷാല്‍ മോദിയും മുണ്ടുടുത്ത മോദിയും തമ്മില്‍ ധ്രുവീകരണത്തില്‍ ആരാണ് കേമന്‍ എന്ന മത്സരം മാത്രമേ ബാക്കി കാണു. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും വാലന്‍മാരെ പോലെ പാത്തും പതുങ്ങിയും ലീഗിന്റെ പിന്നാലെ നടക്കുകയും തങ്ങളുടെ പാട്ടിന് വരില്ലെന്ന് ഉറപ്പാകുമ്പോള്‍ പുരപ്പുറത്ത് കയറി കൂവുകയും ചെയ്യുക എന്നത് സി.പി.എമ്മിന് നാളേറെയായുള്ള കലാപരിപാടിയാണ്. അല്ലേലും കിട്ടാത്ത മുന്തിരി ഇത്തിരി പുളിക്കും. ലീഗും കോണ്‍ഗ്രസുമൊന്നുമില്ലെങ്കില്‍ കേരളത്തില്‍ നിന്നുള്ള ഒരു കനല്‍ തരി മാത്രമേ ഇന്ന് ലോക്‌സഭയില്‍ സി.പി.എമ്മി നുണ്ടാകു എന്ന സാമാന്യ ബോധമൊക്കെ മുഖ്യനും ആവാം. താന്‍ കണ്ണടക്കുമ്പോള്‍ ലോകം മുഴുവന്‍ ഇരുട്ടാകുന്നു എന്ന് പറഞ്ഞാല്‍ കേരളത്തിലെ ഭക്ത ജനം ചിലപ്പോള്‍ കേട്ടേക്കാം. എന്നാല്‍ മാലോകരെല്ലാം പാര്‍ട്ടി അന്തങ്ങളെ പോലെ പാര്‍ട്ടി ഓഫീസില്‍ ബുദ്ധി പണയം വെച്ചവരാവില്ലല്ലോ?.

വാളയാറിനും കളൈക്കവിളക്കുമപ്പുറം ചുവന്ന കൊടി പറത്തണമെങ്കില്‍ മറ്റു പാര്‍ട്ടികളുടെ സഹായം കൂടിയേ തീരൂ. എന്തിനതികം പറയണം ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ സി.പി.എം സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച സീറ്റില്‍ പ്രചാരണത്തിന് പോലും സമീപ സംസ്ഥാനത്തെ മുഖ്യനായിട്ടു പോലും പിണറായിയെ ആരും വിളിച്ചില്ല. പകരം രാഹുല്‍ ഗാന്ധിയുടെയും സ്റ്റാലിന്റേയും പോസറ്ററൊട്ടിച്ചാണ് വോട്ടു തേടിയത്. രാജസ്ഥാനിലാവട്ടെ കെ.സി വേണുഗോപാലിന്റെറെ വരെ ഫോട്ടോ പതിച്ചാണ് വോട്ടു തേടിയത്. മറവി ഒരു അനുഗ്രഹമാണ്. പ്രത്യേകിച്ചും പിണറായിക്ക് മുമ്പ് എന്തു പറഞ്ഞിരുന്നോ അതെല്ലാം വിഴുങ്ങി ഞാനും ഞാനുമെന്റാളും ആ കണ്ണൂര്‍ക്കാരും എന്ന രീതി കൊണ്ടു പോവുകള്‍ അടുത്ത തിരഞ്ഞെടുപ്പോടെ മ്യൂസിയത്തില്‍ മാത്രം കാണാന്‍ ഭാഗ്യം ലഭിക്കുന്ന ഒരു പാര്‍ട്ടിയെ നയിച്ച അവസാന മുഖ്യമന്ത്രി എന്ന ഖ്യാതി ടിയാന് സ്വന്തമാകാനാണ് സാധ്യത. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആപിനെ തോല്‍പിച്ചുവെന്നാണ് നോട്ടയോട് പൊരുതിത്തോറ്റ സി.പി.എമ്മിന്റെ മുഖ്യമന്ത്രി പറയുന്നത്.സി.പി.എം അവിടെ ആര്‍ക്കെതിരെയാണാ മത്സരിച്ചത്. വാക്ക് ഒരു വഴിക്ക് പ്രവൃത്തി ഒരു വഴിക്ക് യഥാര്‍ഥ
മതനിരപേക്ഷ കക്ഷികള്‍ക്ക് ഇങ്ങനെയുള്ള കോണ്‍ഗ്രസിനെ വിശ്വസിക്കാനാകുമോയെന്നാണ് മുഖ്യന്‍ ചോദക്കുന്നത്. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പയറ്റിയ തനി വര്‍ഗീയ പ്രചാരണം തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പേ ബി.ജെ.പിയുമായുള്ള അഡ്ജസ്റ്റ്മെന്റ് എന്നിവയാണ് ഇപ്പോള്‍ മുഖ്യനും പാര്‍ട്ടിയും മുസ്ലിം ലീഗിനെതിരെ ആരോപണം നെയ്യുന്നതിന് പിന്നിലെ ചേതോവികാരം. കര്‍ണാടകത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഏറ്റുമുട്ടുമ്പോള്‍ അവിടെ സിപിഎം മത്സരിക്കുകയും ഇതേ മുഖ്യമന്ത്രി അവിടെ കോണ്‍ഗ്രസിനെതിരെ പ്രചാരണത്തിനിറങ്ങുകയും ചെയ്തത് മറക്കുരുത്. അല്ലേലും കോണ്‍ഗ്രസ് പരാജയപ്പെട്ട് ബിജെപി വിജയിക്കട്ടെ എന്ന തിയറി കാലങ്ങളായിട്ട് സി.പി.എമ്മിനുള്ളതാണ്. ആര്‍എസ്എസ് പിന്തുണയോടെ മുമ്പ് നിയമസഭയിലെത്തിയതിന്റെ കടപ്പാട് ഇന്നും കാണുമല്ലോ?. മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് പോലുമല്ലെന്നാണ് സി.പി.എമ്മിന്റെ പുതിയ കണ്ടെത്തല്‍. ആണെന്ന് സമര്‍ഥിച്ചു സിതാറാം യെച്ചൂരിയെഴുതിയ ലേഖനങ്ങളൊക്കെ അദ്ദേഹം മരിച്ചതോടെ അലിഞ്ഞു പോയി. അപ്പോള്‍ മ്യതു ഹിന്ദുത്വയുടെ എക്കാലത്തേയും വക്താവാണ് പാര്‍ട്ടിയെ നയിക്കുന്നത്. അപ്പോള്‍ ഇതല്ല ഇതിലും അപ്പുറം നടന്നാലും അത്ഭുതപ്പെടേണ്ടതില്ല.

 

Continue Reading

Trending