Video Stories
മുഖ്യമന്ത്രി മറന്ന ‘കേരള സൈന്യം’

‘കേരളത്തിലെ മത്സ്യത്തൊഴിലാളികളാണ് നാടിന്റെ സ്വന്തം സൈന്യം. മത്സ്യത്തൊഴിലാളി മേഖലക്ക് എന്തു ചെയ്താലും അധികമാവില്ലെന്നാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നിലപാട്…’ മഹാപ്രളയത്തിന്റെ ആഴക്കയത്തില്‍നിന്ന് മനുഷ്യജീവനുകള്‍ കോരിയെടുത്തു മാറോടുചേര്‍ത്ത മത്സ്യത്തൊഴിലാളികള്‍ക്ക് ‘ബിഗ് സല്യൂട്ട്’ നല്‍കി മുഖ്യമന്ത്രി പറഞ്ഞ വാക്കുകളാണ് മേലുദ്ധരണി. കൃത്യം ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഈ വാക്കുകള്‍ ‘പൊന്നാ’യില്ലെന്നു മാത്രമല്ല, കേവലം പാഴ്‌വാക്കായിരുന്നുവെന്ന് തീരദേശത്തെ പട്ടിണിപ്പാവങ്ങള്‍ സാക്ഷ്യപ്പെടുത്തുകയാണ്. പൊതുവെ ദുരിതക്കടലില്‍ തുഴയെറിയുന്ന മത്സ്യത്തൊഴിലാളികളെ ഇടതു സര്‍ക്കാറിന്റെ ദുര്‍ഭരണം വഞ്ചനയുടെ കൊടും ചുഴിയിലേക്ക് വാരിവലിച്ചെറിയുകയായിരുന്നു. പ്രത്യേകിച്ച്, കഴിഞ്ഞ ഒരു വര്‍ഷം മത്സ്യത്തൊഴിലാളികളുടെ പേരില്‍ മേനി നടിച്ച് പൊങ്ങച്ച വാക്കുകളില്‍ അഭിരമിച്ച പിണറായി സര്‍ക്കാര്‍ പ്രായോഗിക സമീപനങ്ങളില്‍ വട്ടപ്പൂജ്യമാണെന്ന് കടലിന്റെ മക്കള്‍ പറയും. വറുതിയുടെ വറച്ചട്ടിയില്‍ തീരം വിശന്നു പൊരിയുമ്പോള്‍ വാഗ്ദാനങ്ങളില്‍ വയറു നിറയ്ക്കാമെന്ന വ്യാമോഹത്തിലാണ് ഇടതു സര്‍ക്കാര്‍. ബി.പി.എല്‍ കാര്‍ഡില്‍ നിന്നു വെട്ടിമാറ്റി ‘വെള്ളക്കാര്‍ഡ്’ നല്‍കി മത്സ്യത്തൊഴിലാളികളെ കണ്ണീരു കുടിപ്പിച്ച സര്‍ക്കാറിന്റെ സൗജന്യ റേഷന്‍ പ്രഖ്യാപനവും പേരിലൊതുങ്ങുമെന്ന കാര്യം തീര്‍ച്ച.
രണ്ടു വര്‍ഷമായി കേരളത്തിന്റെ കടല്‍ സമ്പത്തില്‍ ഗണ്യമായ കുറവാണുണ്ടായിട്ടുള്ളത്. ഇടക്കിടെ കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പുകളും മത്സ്യബന്ധന നിരോധനവുമെല്ലാം മത്സ്യമേഖലയുടെ നട്ടെല്ലൊടിച്ചിരിക്കുകയാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ലഭിച്ചിരുന്ന 170 ലിറ്റര്‍ മണ്ണെണ്ണയുടെ സ്ഥാനത്ത് ഇടതു സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്നത് കേവലം 40 ലിറ്റര്‍ മാത്രമാണ്. തീര പരിപാലന നിയമത്തിന്റെ പേരു പറഞ്ഞ് തീരദേശവാസികളുടെ ഭവനപദ്ധതി പാടെ നിര്‍ത്തിലാക്കിയ പിണറായി സര്‍ക്കാര്‍ ലക്ഷക്കണക്കിന് പാവങ്ങളെ വഴിയാധാരമാക്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഒത്തുകളിച്ചാണ് കടലിന്റെ മക്കളെ ക്രൂരമായി പീഢിപ്പിച്ചുകൊണ്ടിരിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട സമ്പാദ്യാശ്വാസ പദ്ധതി തുക ജൂണ്‍ പകുതിയായിട്ടും വിതരണം ചെയ്തിട്ടില്ല. പ്രതിമാസം 250 രൂപ പ്രകാരം ആറു മാസം ഓരോ തൊഴിലാളിയും അടവാക്കിയ 1500ഉം സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ വിഹിതമായ 1500 വീതവും ഉള്‍പ്പെടെ 4500 രൂപ യു.ഡി.എഫ് സര്‍ക്കാര്‍ കൃത്യമായി പഞ്ഞമാസങ്ങളില്‍ വിതരണം ചെയ്തുവന്നതാണ്. എന്നാല്‍ ഇടതു സര്‍ക്കാര്‍ ഈ തുകയും തടഞ്ഞുവെച്ചിരിക്കുകയാണ്. പെരുന്നാള്‍ ആവശ്യങ്ങള്‍ക്കും സ്‌കൂള്‍ തുറക്കുന്ന സമയത്ത് കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ക്കുംവേണ്ടി മത്സ്യത്തൊഴിലാളികള്‍ കരുതിവച്ച ചെറിയ സമ്പാദ്യത്തിലാണ് സര്‍ക്കാര്‍ കയ്യിട്ടുവാരിയിരിക്കുന്നത്. തങ്ങള്‍ക്ക് അവകാശപ്പെട്ട പണത്തിനായി ബാങ്കിലെത്തി നിരാശയോടെ മടങ്ങുന്ന പട്ടിണിപ്പാവങ്ങളുടെ കണ്ണീരിന്റെ ശാപം ഈ സര്‍ക്കാറിനെ വേട്ടയാടുക തന്നെ ചെയ്യും.
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്ന് പെന്‍ഷന്‍ കിട്ടിയിരുന്നവര്‍ക്ക് മറ്റു സാമൂഹിക പെന്‍ഷനുകളും ലഭിച്ചിരുന്നു. എന്നാല്‍ ഇടതു സര്‍ക്കാര്‍ അധികേരത്തിലേറിയതോടെ ഇവയില്‍ ഏതെങ്കിലും ഒരു പെന്‍ഷനു മാത്രമേ കടലിന്റെ മക്കള്‍ക്ക് അര്‍ഹതയുള്ളൂവെന്ന് മാറ്റിയെഴുതുകയായിരുന്നു. 60 വയസു കഴിഞ്ഞ മത്സ്യത്തൊഴിലാളികള്‍ ജീവവായു പോലെ കരുതിയിരുന്ന ക്ഷേമ പെന്‍ഷനാണ് യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ പിണറായി സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. മത്സ്യബന്ധന യാനങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസ് 160 രൂപയില്‍ നിന്ന് ഒറ്റയടിക്ക് 2600 രൂപയാക്കി തൊഴിലാളികളുടെ വയറ്റത്തടിച്ച സര്‍ക്കാര്‍ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് കടലിലിറങ്ങാന്‍ വര്‍ഷാവര്‍ഷം അരലക്ഷം രൂപയാണ് ഈടാക്കിക്കൊണ്ടിരിക്കുന്നത്. ഇതിനെല്ലാം പുറമെ കേരള മറൈന്‍ ഫിഷറീസ് ആക്ടിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടി പാവപ്പെട്ട മത്സ്യത്തൊഴിലാളികളില്‍നിന്ന് രണ്ടുമുതല്‍ മൂന്നു ലക്ഷം വരെ പിഴ ഈടാക്കി കുംഭ വീര്‍പ്പിക്കുകയാണ് സര്‍ക്കാര്‍. ‘കേരളത്തിന്റെ സ്വന്തം സൈന്യം’ എന്ന വിശേഷണത്തിന് അര്‍ഹരായ മത്സ്യത്തൊഴിലാളികളെ നോക്കുകുത്തിയാക്കി കോസ്റ്റല്‍ ഗാര്‍ഡിലേക്ക് സ്വന്തക്കാരെ തിരുകിക്കയറ്റി നീചമായ രാഷ്ട്രീയം കളിക്കുന്ന പിണറായി സര്‍ക്കാറിനെതിരെ ശക്തമായ പ്രതിഷേധം ആളിപ്പടരുകയാണ്. നിഷ്പക്ഷനാകേണ്ട സ്പീക്കറുടെ മണ്ഡലത്തില്‍ പോലും ഇവ്വിധം പക്ഷപാതിത്വമുണ്ടായത് മത്സ്യത്തൊഴിലാളികളോട് പൊറുക്കാനാവാത്ത പാതകമാണ്.
പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം രണ്ട് വലിയ ദുരന്തങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. ഓഖിയും മഹാപ്രളയവും. രണ്ട് ഘട്ടങ്ങളിലും ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളാണ് രക്ഷകരായെത്തിയത്. കേരളത്തിന്റെയും കേന്ദ്രത്തിന്റെയും സേനാവിഭാഗങ്ങളെ വെല്ലുന്ന രീതിയിലായിരുന്നു കടലിന്റെ മക്കളുടെ രക്ഷാപ്രവര്‍ത്തനം. എന്നാല്‍ ഓഖി ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരോട് കാണിച്ച അതേ അവഗണന മഹാപ്രളയത്തിലെ രക്ഷകരോടും സര്‍ക്കാര്‍ ആവര്‍ത്തിക്കുകയായിരുന്നു.
എല്ലാം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുമെന്നും വീടില്ലാത്തവര്‍ക്ക് വീടുണ്ടാക്കിക്കൊടുക്കുമെന്നും സ്ഥലം നഷ്ടപ്പെട്ടവര്‍ക്ക് സ്ഥലം നല്‍കുമെന്നും പറഞ്ഞ സര്‍ക്കാര്‍ പിന്നീട് പലയിടത്തേക്കും തിരിഞ്ഞുനോക്കുകപോലും ചെയ്തില്ല. കഴിഞ്ഞ ബജറ്റില്‍ തീരദേശ മേഖലക്കും മത്സ്യത്തൊഴിലാളി ക്ഷേമത്തിനും അനുവദിച്ച കോടിക്കണക്കിനു രൂപയുടെ പദ്ധതികളില്‍ പലതും ജലരേഖയായിരിക്കുകയാണ്.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ സഹായങ്ങളൊന്നും ചെയ്യാതെ കേരള തീരത്തോട് അനീതി കാണിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാറിന്റെ ഈ കടുത്ത അവഗണന സഹിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ശേഷിയില്ലെന്ന് ഇനിയെങ്കിലും പിണറായി സര്‍ക്കാര്‍ മനസിലാക്കണം. പകലന്തിയോളം പണിയെടുത്താലും പട്ടിണി മാറാത്ത അവസ്ഥയാണ് മത്സ്യത്തൊഴിലാളികളുടേത്. പ്രളയത്തിന് ശേഷം മത്സ്യമേഖലയെ പുനരുദ്ധരിക്കാന്‍ 2000 കോടി രൂപയുടെ പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കൂടാതെ 1000 കോടി രൂപ ബജറ്റില്‍ വകയിരുത്തുകയും ചെയ്തു. ഇവ പ്രായോഗികമായി മത്സ്യത്തൊഴിലാളികളിലെത്തിയാല്‍ തന്നെ അവരുടെ പകുതി പട്ടിണി മാറ്റാമായിരുന്നു. എന്നാല്‍ വലപ്പാട് മുതല്‍ ജനീവ വരെ മുഖ്യമന്ത്രി നടത്തിയത് വെറും വീരവാദങ്ങളും വാചകക്കസര്‍ത്തുകളുമാണെന്ന കാര്യം സുതരാം സുവ്യക്തമാണ്. കടലിന്റെ മക്കളെ കണ്ണീരു കുടിപ്പിക്കുന്ന ഈ കൊടുംവഞ്ചകരെ ‘കേരള സൈന്യം’ പാഠം പഠിപ്പിക്കുന്ന കാഴ്ച കാത്തിരുന്ന് കാണാം.
Video Stories
50 ദശലക്ഷം സമ്മാനം; ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം
”ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡുകള്‍” നവംബറില്‍ സമ്മാനിക്കും

റസാഖ് ഒരുമനയൂര്‍
അബുദാബി: മാനവ വിഭവശേഷി മന്ത്രാലയം ഒരുക്കുയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ നല്‍കുന്ന അവാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 2025 ഓഗസ്റ്റ് 31വരെ നീട്ടിയതായി മാ നവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
അവാര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.ന്ന മൂന്നാമത് എമിറേറ്റ്‌സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡുകള്‍ അര്‍ഹരായ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നവംബറില്‍ സമ്മാനിക്കും. വിവിധ വിഭാഗങ്ങളില്‍നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്കായി മൊത്തം 50 ദശലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കും. ഇ ത് മൂന്നാം തവണയാണ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് സമ്മാനിക്കുന്നത്.
കഴിഞ്ഞ രണ്ടുതവണ 84 പേരെയാണ് അവാര്‍ ഡിന് തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഈ വര്‍ഷം 100 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. വിജയികള്‍ക്ക് ക്യാഷ് റിവാര്‍ഡുകള്‍ ഉള്‍പ്പെടെ വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും.
കമ്പനികള്‍ക്ക് ഗ ണ്യമായ സാമ്പത്തിക ലാഭവും തൊഴില്‍ വിഭാഗവുമായി ബന്ധപ്പെട്ട സേവനങ്ങളിലേക്ക് എളുപ്പത്തില്‍ പ്രവേശനം ഉറപ്പാക്കാനും സാധിക്കും. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെ
ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് സ്വകാര്യ മേഖലയിലെ കമ്പനികളിലെ മികച്ചതും മുന്‍നിരയിലുള്ളതു മായ തൊഴില്‍ വിപണികളെ അംഗീകരിക്കുകയും തൊഴില്‍ മേഖലയിലെ വിശിഷ്ട അംഗങ്ങളെ ആദരിക്കുക യും ചെയ്യുന്നതാണ്. റിക്രൂട്ട്മെന്റ്, തൊഴില്‍ രംഗത്തെ ആരോഗ്യവും സുരക്ഷയും, സര്‍ഗ്ഗാത്മകത, നവീകര ണം, പ്രതിഭാ ആകര്‍ഷണം, തൊഴില്‍ ബന്ധങ്ങളും വേതനവും, സാമൂഹിക ഉത്തരവാദിത്തവും തുടങ്ങിയ പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെടുന്നത്.
അവാര്‍ഡിനുള്ള അപേക്ഷകള്‍ വിദഗ്ധ സമിതികള്‍ മൂല്യനിര്‍ണ്ണ യം നടത്തിയാണ് ജേതാക്കളെ തെരഞ്ഞടുക്കുക. ഈ വര്‍ഷത്തെ അവാര്‍ഡില്‍ ലേബര്‍ അക്കോമഡേഷന്‍സ് വിഭാഗത്തിന് കീഴില്‍ പുതിയ ഉപവിഭാ ഗം കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ അവധി ദിവസങ്ങളിലും മറ്റു ആഘോഷങ്ങളിലും തൊഴിലാളികള്‍ക്കായി വിനോദ സംരംഭങ്ങളും പ്രവര്‍ത്തനങ്ങളും സ്വീകരിക്കാന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക പരിപാടിയാണ് ഇതിലൂടെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് തൊഴിലാളികളുടെ ഉല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുകയും കരുണ, വിശ്വസ്ഥത, ദേശീയ ഐക്യം എന്നിവയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ക്ഷേമവും ജീവിത നിലവാരവും ഉറപ്പാക്കുകയും ചെയ്യുന്നു.
ആദ്യവിഭാഗത്തില്‍ റിക്രൂട്ട്മെന്റ്, ശാക്തീകരണം, പ്രതിഭാ ആകര്‍ഷണം, ജോലിസ്ഥല പരിസ്ഥിതി, തൊഴിലാളി ക്ഷേമം, നവീകരണം, ഭാവി സന്നദ്ധത എന്നിവയുള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ അടിസ്ഥാന മാക്കി എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തില്‍ മികച്ച 40 കമ്പനികളൈയാണ് ആദരിക്കുക. രണ്ടാമത്തെ വിഭാഗത്തി ല്‍ ഔട്ട്സ്റ്റാന്‍ഡിംഗ് വര്‍ക്ക്ഫോഴ്സിലെ 30 വിജയികളെ മൂന്ന് ഉപവിഭാഗങ്ങളായി ആദരിക്കും.
നേട്ടം, വികസനം, സാമൂഹിക ഉത്തരവാദിത്തം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തുക. മികച്ച ഗാര്‍ഹിക തൊഴിലാളികളെയും ആദരിക്കും. തൊഴിലാളികളുടെ ഭവന മാനദണ്ഡങ്ങള്‍, തൊഴില്‍ താമസ സൗകര്യങ്ങളിലെ മികച്ച നിക്ഷേപങ്ങള്‍ എന്നിവക്ക് ലേബര്‍ അക്കാമഡേഷന്‍സ് വിഭാഗത്തിന് കീഴില്‍ 10 വിജയികളെ ആദരിക്കും.
തൊഴിലാളികളുടെ ക്ഷേമം വര്‍ദ്ധിപ്പിക്കുന്നതിന് സുസ്ഥിര സംരംഭങ്ങ ള്‍ നടപ്പിലാക്കുന്ന കമ്പനികളെയാണ് ഇതിനായി തെരഞ്ഞെടുക്കുക. വിശ്വസ്തത, ദേശീയ ഐക്യം എന്നിവ വളര്‍ത്തുന്ന വിനോദ പരിപാടികളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നതിനും ഈ വിഭാഗത്തിന് കീഴില്‍ പുതിയ ഉപവിഭാഗംകൂടി ചേര്‍ത്തിട്ടുണ്ട്. ബിസിനസ് സര്‍വീസസ് പാര്‍ട്‌ണേഴ്സ് വിഭാഗത്തില്‍ മൂന്ന് ഉപവിഭാഗങ്ങളിലായി മൂന്ന് വിജയികളെ ചടങ്ങില്‍ ആദരി ക്കും.
തൊഴിലാളികളുമായും ക്ലയന്റ് കുടുംബങ്ങളുമായും മികച്ച രീതികള്‍ പിന്തുടരുന്ന മുന്‍നിര റിക്രൂട്ട് മെന്റ്ഏജന്‍സികള്‍, തൊഴില്‍ വിപണിയിലേക്ക് വൈദഗ്ധ്യമുള്ള പ്രതിഭകളെ ആകര്‍ഷിക്കകയും പ്രോ ത്സാഹിപ്പിക്കുകയും ചെയ്യുന്ന ഏജന്‍സികള്‍, മികച്ച സേവനങ്ങള്‍ നല്‍കുന്ന ബിസിനസ്സ് സര്‍വീസ് സെന്റ റുകള്‍ എന്നിവരെയും ആദരിക്കും. പ്രത്യേക പരിഗണനയില്‍ രണ്ട് ഉപവിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുതിയ മേഖല കണ്ടെത്തിയ കമ്പനികളെയും തൊഴില്‍ വി പണിയെ സ്വാധീനിക്കുകയയും ചെയ്ത 12 വിജയികള്‍ക്കും അവാര്‍ഡ് നല്‍കും. തൊഴില്‍രഹിത ഇന്‍ഷുറ ന്‍സ് പദ്ധതി, സേവിംഗ്‌സ് സ്‌കീം, ആരോ ഗ്യ ഇന്‍ഷുറന്‍സ് സംവിധാനം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങ ളുമായി സഹകരിച്ച് പരിശീലനം, യോ ഗ്യത, റിക്രൂട്ട്‌മെന്റ് പ്രോഗ്രാമുകള്‍ വികസിപ്പിക്കുന്നതിലെ വിജയം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. യുഎഇ തൊഴില്‍ നിയമങ്ങളെയും സംരംഭങ്ങളെയും കുറിച്ചുള്ള അവബോ ധം വളര്‍ത്തുന്നതിനുള്ള സംഭാവനകള്‍ ചെയ്ത 3 വിജയികളെയും ആദരിക്കും.
Video Stories
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്‌ക്കെതിരായ ഇന്ത്യയുടെ വിട്ട്‌വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു

രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം. 26 വിനോദ സഞ്ചാരികളാണ് പാക് ഭീകരരുടെ വെടിയേറ്റ് മരിച്ചു വീണത്. പാക് ഭീകരവാദകേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം നീതി നടപ്പാക്കി.
ഏപ്രില്‍ 22ന് മഞ്ഞു മലകലുടെ പശ്ചാത്തലത്തില്‍ പൈന്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട ബൈസരന്‍ താഴ്വര കുടുംബത്തോടൊപ്പം ആസ്വാദിക്കുകയായിരുന്ന 100 കണക്കിന് വിനോദസഞ്ചാരികള്‍ക്കിടയിലേക്കാണ് കയ്യില്‍ തോക്കേന്തിയ കൊടുംഭീകരര്‍ എത്തിയത്. പുരുഷന്‍ മാരെ മാറ്റി നിര്‍ത്തി, മതം ചോദിച്ചറിഞ്ഞതിന് ശേഷം പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രിയപ്പെട്ടവരുടെ കണ്‍മുന്നില്‍ വച്ചു മരിച്ചു വീണത് മലയാളിയായ രാമചന്ദ്രന്‍ അടക്കം 26 സാധു മനുഷ്യരായിരുന്നു.
മണിക്കൂറുകള്‍ക്കം തന്നെ ഭീകരവാദ സംഘടനയായ ലഷ്‌കര്‍ ത്വയ്ബ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആക്രമണം നടത്തി പതിനഞ്ച് ദിവസത്തിനകം തന്നെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. കണ്‍മുന്നില്‍ വെച്ച് ഭര്‍ത്താക്കന്മാരെ നഷ്ടപ്പെടുത്തിയ സാധുസ്ത്രീകള്‍ക്കായി അതിന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന് പേര് നല്‍കുകയും ചെയ്തു
Video Stories
കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം
പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

ഇടുക്കി കട്ടപ്പനയില്‍ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം. പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് അപകടം. സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളിലേക്ക് കയറിയ അതേ സമയം, ലിഫ്റ്റ് മുകളിലത്തെ നിലയിലേക്ക് അതിവേഗം ഉയര്‍ന്നുപൊങ്ങി ഇടിച്ചു നിന്നു. ഇതിനിടെ ലിഫ്റ്റിലേക്കുള്ള വൈദ്യുതിയും മുടങ്ങി.
ലിഫ്റ്റ് വെട്ടിപ്പൊളിച്ച് സണ്ണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലിഫ്റ്റില്‍ തലയിടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.
-
kerala3 days ago
ഡ്രൈവിങ്ങിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു
-
kerala3 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് സുരേഷിന് പങ്ക് വ്യക്തമാക്കി ഹൈക്കോടതി
-
kerala3 days ago
കനത്ത മഴ; കോട്ടയം, കോഴിക്കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
News3 days ago
പീഡനക്കേസില്‍ അറസ്റ്റിലാകുന്ന പ്രതികള്‍ക്ക് രാസ ഷണ്ഡീകരണം നടത്താനൊരുങ്ങി ബ്രിട്ടന്
-
GULF3 days ago
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
-
kerala3 days ago
മഴ ശക്തം; മൂന്ന് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്
-
kerala3 days ago
കനത്ത മഴ; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി