Connect with us

Video Stories

പിണറായിയുടെ വര്‍ഗീയ മനസ് ജനം തിരിച്ചറിയും

Published

on

ശബരിമല യുവതി പ്രവേശന വിധിയുടെ മറവില്‍ നടക്കുന്ന രാഷ്ട്രീയ സമരങ്ങളെ പ്രതിരോധിക്കാന്‍ ജനുവരി ഒന്നിന് കാസര്‍കോട്ടുമുതല്‍ തിരുവനന്തപുരം വരെ വനിതാമതില്‍ സൃഷ്ടിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വര്‍ഗീയമായി കേരളത്തെ രണ്ടു തട്ടിലാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്ന് ഇന്നലെ നിയമസഭയില്‍ നടന്ന സംഭവ വികാസങ്ങളും ഇതിനോടുള്ള മുഖ്യമന്ത്രിയുടെ അസഹിഷ്ണുതാപരമായ നിലപാടും സമൂഹ മനസാക്ഷിയോട് വിളിച്ചുപറയുകയാണ്. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായാണ് വനിതാമതില്‍ സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറയുമ്പോഴും ഈ കൊച്ചു സംസ്ഥാനത്തെ വര്‍ഗീയ കോമരങ്ങള്‍ക്ക് തീറെഴുതാനുള്ള ദുഷ്ടലാക്കാണ് ഇതിന് പിന്നിലെന്ന് ദിവസം ചെല്ലുന്തോറും മുഖ്യമന്ത്രിയുടെ നടപടികളില്‍ നിന്ന് ജനം മനസിലാക്കിക്കൊണ്ടിരിക്കയുമാണ്.
വനിതാമതില്‍ എന്ന സി.പി.എം പരിപാടി സര്‍ക്കാരിന്റെ ചെലവില്‍ നടത്തിയെടുക്കാനുള്ള പിണറായി വിജയന്റെ ഗൂഢ നീക്കങ്ങള്‍ക്കെതിരെ പ്രതിപക്ഷം അതിശക്തമായി രംഗത്തുവന്നതോടെ നില്‍ക്കക്കള്ളിയില്ലാതായ മുഖ്യമന്ത്രി എതിര്‍ക്കുന്നവരെ ചീത്ത പറഞ്ഞ് തോല്‍പ്പിക്കുക എന്ന പഴയ നമ്പറുമായി രംഗത്തെത്തിയിരിക്കുന്നത് സാംസ്‌കാരിക കേരളത്തിന് തന്നെ അപമാനമായിമാറിയിരിക്കുന്നു. വസ്തുതകളും ന്യായങ്ങളും കീഴ്‌വഴക്കങ്ങളും നിരത്തി വനിതാ മതിലിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും വര്‍ഗീയ അജണ്ട പ്രതിപക്ഷം പുറത്തുകൊണ്ടുവരുമ്പോള്‍ ബഹളം കൂട്ടിയും കടുത്ത പദപ്രയോഗങ്ങള്‍ നടത്തിയും അതിനെ നേരിടുന്ന മുഖ്യമന്ത്രിയുടെ മനസിലിരിപ്പ് പ്രബുദ്ധരായ കേരള ജനത ഇതിനകം മനസിലാക്കിക്കഴിഞ്ഞു. വനിതാ മതില്‍ എന്നു കേട്ടുകേള്‍വിയില്ലാത്ത സമര പരിപാടിയിലൂടെ നവോത്ഥാനത്തിന്റെ ആഗോളത്തുക ഏറ്റെടുക്കാനുള്ള പിണറായി വിജയന്റെ നീക്കങ്ങള്‍ക്ക് സാംസ്‌കാരിക കേരളം അതിശക്തമായ തിരിച്ചടി നല്‍കും എന്ന കാര്യത്തില്‍ സംശയമില്ല.
വനിതാമതില്‍ പ്രഖ്യാപനം മുതല്‍ ഇതുവരെയുള്ള ഓരോ കാര്യങ്ങളും വസ്തുതാപരമായി പരിശോധിച്ചാല്‍ കേരളത്തെ വര്‍ഗീയമായ ചേരിതിരിക്കാനുള്ള എല്ലാ ചേരുവകളും അതില്‍ ഒളിപ്പിച്ചിവെച്ചിട്ടുണ്ടെന്ന് സി.പി.എമ്മിന്റെ കോട്ടകളില്‍ തലച്ചോറ് പണയം വെച്ചിട്ടില്ലാത്ത ഏതൊരാള്‍ക്കും ഉള്ളറകളിലേക്ക് ചൂഴ്ന്നിറങ്ങാതെ തന്നെ വ്യക്തമാകുന്നതാണ്. പ്രബുദ്ധകേരളമെന്നും സാംസ്‌കാരിക കേരളമെന്നും സി.പി.എമ്മും പിണറായിയും നാഴികക്ക് നാല്‍പതുവട്ടം ആവര്‍ത്തിക്കുന്ന ഇവിടത്തെ ജനതയെ വനിതാ മതിലിന്റെ ആവശ്യകതയും ഉദ്ദേശ്യലക്ഷ്യങ്ങളും പ്രസക്തിയും മനസിലാക്കിക്കൊടുക്കുന്നതില്‍ ഭരണപക്ഷം അമ്പേ പരാജയപ്പെട്ടിരിക്കയാണ്. പ്രതിപക്ഷത്തിന് വിഭ്രാന്തിയാണെന്നാണ് ഇതു സംബന്ധിച്ച് ഏറ്റവുമൊടുവില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. വനിതാ മതിലിന്റെ സാധുതയും നടത്തിപ്പിലെ ഇരട്ടത്താപ്പും ചോദ്യം ചെയ്യുന്ന പ്രതിപക്ഷം സമൂഹ മനസാക്ഷിയുടെ നേരിട്ടുള്ള സംശയമാണ് ഉന്നയിച്ചിരിക്കുന്നതെന്ന യാഥാര്‍ത്ഥ്യം ജനാധിപത്യത്തെക്കുറിച്ച് മിനിറ്റിന് മിനിറ്റിന് കോള്‍മയിര്‍ക്കൊള്ളുന്ന മുഖ്യമന്ത്രി മനസിലാക്കണം.
നവോത്ഥാന നായകനായി സ്വയം ഉയര്‍ന്നുവരാനും നവോത്ഥാനം ഒരു പ്രത്യേക സമുദായത്തിന് പതിച്ചുകൊടുക്കാനുമുള്ള മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പാണ് ഇതിന് പിന്നിലെന്ന് പകല്‍പോലെ വ്യക്തമാണ്. ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി സി.പി. സുഗതന് വനിതാമതില്‍ സംഘാടകസമിതിയില്‍ ഉന്നത സ്ഥാനം നല്‍കിയതു മുതല്‍ ഉന്നയിക്കുന്ന വിഷയത്തോടുള്ള ആത്മാര്‍ത്ഥതയില്ലായ്മ ജനം മനസിലാക്കിയതാണ്. രാജ്യം പ്രത്യേകിച്ച് കേരളം നവോത്ഥാന രംഗത്ത് ഇന്ന് നേടിയെടുത്തിരിക്കുന്ന തുല്യതയില്ലാത്ത പുരോഗതി ഏതെങ്കിലും ഒരു സമുദായമൊ ഒരു വിഭാഗമൊ പണിയെടുത്തുണ്ടാക്കിയതല്ലെന്ന് മുഖ്യമന്ത്രി തിരിച്ചറിയണം. സ്വതസിദ്ധമായ ധാര്‍ഷ്ട്യത്തോടെ ഇത്തരം വാദങ്ങളെ പുച്ഛിച്ചുതള്ളുകയും ചീത്ത വിളിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി നവോത്ഥാന ചരിത്രത്തില്‍ മറ്റു സമുദായങ്ങള്‍ വഹിച്ച ത്യാഗോജ്വലമായ പങ്കിനെയും ചരിത്രത്തെ തന്നെയുമാണ് ചവറ്റുകൊട്ടയിലേക്ക് തള്ളാന്‍ ശ്രമിക്കുന്നത്. കാവിവല്‍ക്കരണ നീക്കവുമായി സംഘ്പരിവാറും കേന്ദ്രഭരണ കക്ഷികളും നടത്തുന്ന ഫാസിസ്റ്റ് നീക്കങ്ങളുടെ മറ്റൊരു ചീഞ്ഞളിഞ്ഞ മുഖമാണ് ഇതുവഴി മുഖ്യമന്ത്രി പുറത്തെടുത്തിരിക്കുന്നത്.
സി.പി. സഗുഗതനും വെള്ളാപ്പള്ളി നടേശനും ഉണ്ടാക്കുന്നത് വര്‍ഗീയ മതിലാണെന്ന് തുറന്നുപറഞ്ഞ പ്രതിപക്ഷം നിയമസഭക്കകത്തും പുറത്തും ഇതേ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. വനിതാമാതില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കുമെന്നും പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയത്തോടാണ് മുഖ്യമന്ത്രി അസഹിഷ്ണുത മുറ്റിനില്‍ക്കുന്ന തരത്തില്‍ പ്രതികരിച്ചത്. ഇത് അഭിമാനമതിലാണെന്നും പ്രതിപക്ഷത്തിന് വിഭ്രാന്തിയാണെന്നും മുഖ്യമന്ത്രി പറഞ്ഞതോടെയാണ് വര്‍ഗീയമതില്‍ ആണ് പണിയുന്നതെന്ന് പ്രതിപക്ഷം പറഞ്ഞത്. വനിതാ മതിലിനെ അധിക്ഷേപിക്കുന്നവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണെന്നതടക്കമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍ കേരള ജനതയുടെ ചെവിപ്പുറത്ത് നില്‍ക്കുന്നുമുണ്ട്. ശബരിമല വിഷയത്തില്‍ മൂന്ന് യു.ഡി.എഫ് എം.എല്‍.എമാര്‍ നടത്തിയ സത്യഗ്രഹം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ചെറുവിരല്‍ പോലും അനക്കിയില്ല എന്ന ആക്ഷേപം ശക്തമായി നിലനില്‍ക്കെ നിയമസഭാ സെക്ഷന്റെ അവസാന ദിവസമുണ്ടായ സംഭവ വികാസങ്ങള്‍ മുന്‍നിര്‍ത്തി സഭയുടെ കറുത്തദിനം എന്ന് പ്രതിപക്ഷ നേതാവ് വിശേഷിപ്പിച്ചെങ്കില്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല.
വനിതാമതില്‍ സംഘാടകസമിതിയില്‍ ഒരു സ്ത്രീപോലും ഇല്ലെന്ന ഭരണപക്ഷത്തിന്റെ വിമര്‍ശനത്തെ ക്ഷമയോടെ ഉള്‍ക്കൊണ്ട മുഖ്യമന്ത്രി സി.പി. സുഗതന്‍ പ്രശ്‌നം ഉള്‍പ്പെടെ പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങളില്‍ ഫാസിസ്റ്റുകളെ കവച്ചുവെക്കുന്ന അസഹിഷ്ണുതയാണ് പ്രകടിപ്പിക്കുന്നത്. ഹാദിയ കേസില്‍ ഉള്‍പ്പെടെ അവസരം കിട്ടിയപ്പോഴെല്ലാം ഒരു വിഭാഗത്തിനെതിരെ കൊലവിളി നടത്തിയ സി.പി. സുഗതനെ വനിതാമതില്‍ സംഘാടക സമിതിയുടെ ജോയിന്റ് കണ്‍വീനറാക്കിയതു മുതല്‍ ഭൂരിപക്ഷ വര്‍ഗീയതയോട് സമരസപ്പെടുന്ന മുഖ്യമന്ത്രിയുടെ മുഖം ഒരിക്കല്‍ കൂടി മറനീക്കി പുറത്തുവന്നതാണ്. അയോധ്യയില്‍ കര്‍സേവക്ക് പോയ സുഗതന്‍ ഈ വിഷയത്തില്‍ നടത്തിയ പ്രഖ്യാപനങ്ങളും മതേരത്വത്തില്‍ വിശ്വസിക്കുന്നവരാരും മറക്കില്ലെന്നുറപ്പാണ്.
ഹിന്ദുത്വ വര്‍ഗീയതയോടും ഭൂരിപക്ഷ വര്‍ഗീയതയോടും മുഖ്യമന്ത്രി പിണറായി വിജയന്റെ അനുകൂല നിലപാടാണ് വനിതാമതില്‍ പ്രഖ്യാപനത്തിലും നടത്തിപ്പിലും വ്യക്തമായിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ ചെലവില്‍ ഇത്തരം വര്‍ഗീയതകള്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം പ്രബുദ്ധ കേരളം പരാജയപ്പെടുത്തുക തന്നെ ചെയ്യും. ഒപ്പം മുഖ്യമന്ത്രിയുടെ കപട മതേതരമുഖം സമൂഹത്തിന് തിരിച്ചറിയാനുള്ള അവസരം കൂടിയായി വനിതാമതില്‍ മാറുകയും ചെയ്യും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

കഞ്ചാവ് വേണ്ടവര്‍ 500 നൽകണം; പണപ്പിരിവ് പൊലീസിനെ അറിയിച്ച് പോളിടെക്‌നിക് കോളേജിലെ വിദ്യാര്‍ഥികളില്‍ ചിലര്‍

യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്.

Published

on

എറണാകുളം കളമശേരി പോളിടെക്‌നിക്ക് കോളേജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ് നടത്തിയത് വിദ്യാര്‍ഥികള്‍ തന്നെ നല്‍കിയ രഹസ്യ വിവരത്തിന് പിന്നാലെ. കോളേജില്‍ ഇന്ന് നടക്കാനിക്കുന്ന ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് കോളേജില്‍ പണപ്പിരിവ് നടന്നിരുന്നു. 250 രൂപ മുതല്‍ 500 രൂപ വരെയായിരുന്നു പിരിവ് നടന്നത്.

ഇതില്‍ കഞ്ചാവ് വേണ്ടവര്‍ 500 രൂപ വരെ നല്‍കണമായിരുന്നു. ഇക്കാര്യം വിദ്യാര്‍ഥികളില്‍ ചിലര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കുകയായിരുന്നു. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച വിവരം അറിഞ്ഞതോടെ പൊലീസ് വന്‍ സന്നാഹമായി എത്തി ഹോസ്റ്റലില്‍ റെയ്ഡ് നടത്തുകയായിരുന്നു.

മൂന്ന് പേരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. ആലപ്പുഴ സ്വദേശി ആദിത്യന്‍ കൊല്ലം, കൊല്ലം സ്വദേശികളായ ആകാശ്, അഭിരാജ് എന്നിവരാണ് പിടിയിലായത്. ഇതില്‍ പിടിയിലായ അഭിരാജ് കോളേജ് യൂണിയന്‍ ഭാരവാഹിയാണ്. യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്. പിടിയിലായ ആദിത്യന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.

ആകാശിന്‍റെ പക്കൽ നിന്ന് 1.909 കിലോ ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. ആദിത്യന്‍റെയും അഭിരാജിന്‍റെയും പക്കൽ നിന്ന് 9.9 ഗ്രാം വീതമാണ് കണ്ടെടുത്തത്. പിടികൂടിയ കഞ്ചാവിന്‍റെ അളവ് ഒരു കിലോയിൽ കുറവായതിനാൽ ആദിത്യനും അഭിരാജിനും ജാമ്യം ലഭിച്ചു.

ഇന്നലെ രാത്രിയാണ് ഹോസ്റ്റലില്‍ നിന്ന് പൊലീസ് കഞ്ചാവ് പിടികൂടിയത്. ഹോസ്റ്റലില്‍ നിന്ന് മദ്യവും പിടികൂടി. വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവ് പായ്ക്കറ്റുകളിൽ ആക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. രണ്ട് കിലോ ഗ്രാമോളം കഞ്ചാണ് ഹോസ്റ്റലില്‍ നിന്നും പൊലീസ് പിടികൂടിയത്.

Continue Reading

Video Stories

നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍  കഴിഞ്ഞവര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടി

Published

on

അബുദാബി: ഉപഭോക്തൃ സുരക്ഷയുമായി  ബന്ധപ്പെട്ടു അധികൃതര്‍ നല്‍കിയ നിയമങ്ങള്‍ ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടിയതായി സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി അറിയിച്ചു.
2024ല്‍ വിവിധ സ്ഥാപനങ്ങളിലായി 5,397 ബോധവല്‍ക്കരണ പരിപാടികളാണ് സംഘടിപ്പിച്ചത്. 2023 നേക്കാള്‍ 45ശതമാനം വര്‍ധനവുണ്ടായി. നിയമങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ച് വാണിജ്യ സമൂഹത്തിന് അവ ബോധം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ബോധവല്‍ക്കരണം വര്‍ധിപ്പിച്ചത്.
നിയമങ്ങള്‍ പാലിക്കുന്നുണ്ടെ ന്ന് ഉറപ്പ് വരുത്തുന്നതിനനായി 251,083 പരിശോധനകളാണ് അബുദാബി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നടത്തിയത്. 2023ല്‍ 240,229 പരിശോധനകളാണ് നടത്തിയിരുന്നത്. വിവിധ ഘട്ടങ്ങളിലായി 7,951 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയുണ്ടായി. 3,081 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. 40.8 ദശലക്ഷം ദിര്‍ഹം മൂല്യമുള്ള വസ്തുക്കള്‍ നിയമങ്ങളും ചട്ടങ്ങളും അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാത്തതായി കണ്ടെത്തി.
ലഭിച്ച പരാതികളില്‍ 90 ശതമാനവും സൗഹൃദപരമായി പരിഹരിക്കാന്‍ കഴിഞ്ഞു. 2023ല്‍ 83.4 ശതമാനം മാത്രമാണ് ഇ ത്തരത്തില്‍ പരിഹരിക്കാന്‍ കഴിഞ്ഞത്. ഇത് ഉപഭോക്തൃ അവകാശങ്ങളും വാണിജ്യ മേഖലയുടെ ഊര്‍ജ്ജ സ്വലതയും വര്‍ധിപ്പിക്കുന്നതിനുള്ള ഫലപ്രാപ്തിയായാണ് വിലയിരുത്തപ്പെടുന്നത്.
26.3 ദശലക്ഷം ദിര്‍ഹമിന്റെ വസ്തുക്കളിന്മേലാണ് പരാതി കള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് മുനിഫ് അല്‍മന്‍സൂരി വ്യക്തമാക്കി. അബുദാബിയുടെ വാണിജ്യ മേഖല വി കസിപ്പി ക്കുന്നതിനും നിയന്ത്രിക്കുന്നതി നുമുള്ള സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി കഴിഞ്ഞ വര്‍ഷം ഉപഭോക്തൃ, വാണിജ്യ സംരക്ഷണവുമാ യി ബന്ധപ്പെട്ടു ശ്രദ്ധേയമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
”ഉപഭോക്തൃ അവകാശങ്ങളാണ്  മുന്‍ഗണ നകളില്‍ ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.  ഉയര്‍ന്ന സുരക്ഷ, ഗുണനിലവാരം, സുതാര്യത എന്നിവ യോടെ സാധനങ്ങളും സേവനങ്ങളും നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നതിന് സാധ്യമായ ഏറ്റവും മികച്ച സംവിധാനങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
ഇക്കാര്യത്തില്‍ ഉപഭോക്താക്കളുടെ അവകാശ ങ്ങളെക്കുറിച്ചുള്ള അവബോധം കൂടുതല്‍ വര്‍ധി പ്പിക്കുന്നതിനും അവരുടെ അഭിപ്രായങ്ങള്‍ പങ്കിടുന്നതിനുമായി അബുദാബി ഗവണ്‍മെന്റ സര്‍വീസസ് പോര്‍ട്ടലില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഉപഭോക്തൃ സംരക്ഷണ സേവനത്തിന്റെ പുതിയ സംവിധാനം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ച വാര്‍ഷിക സര്‍വേയില്‍ പങ്കെടുത്തവരില്‍ 96 ശതമാനം പേരും പരിശോധനയിലും നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും സംതൃപ്തി പ്രകടിപ്പിച്ചു. ഇക്കാര്യത്തി ല്‍ ഏറെ സന്തോഷമുണ്ടെന്ന് മുഹമ്മദ് മുനീഫ് അല്‍മന്‍സൂരി പറഞ്ഞു. സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതി നും ബിസിനസുകള്‍, നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് പ്രിയപ്പെട്ട സ്ഥലമെന്ന നിലയില്‍ അബുദാബിയുടെ പ ദവി കൂടുതല്‍ ഉറപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് മന്‍സൂരി വ്യക്തമാക്കി.

Continue Reading

Video Stories

കേരളം സീരിയൽ കില്ലർ ഭീതിയിൽ… ‘മരണമാസ്സ്’ സിവിക് സെൻസ് പുറത്തിറങ്ങി..

Published

on

ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ‘മരണമാസ്സ്’ വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ്  എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ  തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്. ആദ്യാവസാനം നർമ്മത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.

ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. വ്യത്യസ്തമായ ഗെറ്റ്അപിൽ ബേസിൽ ജോസഫ് എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഏറെ ശ്രദ്ധേയമായിരുന്നു. ഇൻസ്റ്റാഗ്രാം കമെന്റുകളിലൂടെ അണിയറ പ്രവർത്തകരും താരങ്ങളും ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന രീതി സരസമായിരുന്നു.  രസകരവും സ്റ്റൈലിഷുമായ ലുക്കിലാണ് ഈ ചിത്രത്തിൽ ബേസിൽ ജോസഫ് പ്രത്യക്ഷപ്പെടുന്നത്.

ഗോകുൽനാഥ് ജി എക്സികുട്ടീവ് പ്രൊഡ്യൂസർ ആയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ്- ചമൻ ചാക്കോ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷർ ഹംസ, മേക്കപ്പ് – ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ- ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്, സംഘട്ടനം- കലൈ കിങ്‌സൺ, കോ ഡയറക്ടർ- ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ്- ഹരികൃഷ്ണൻ, ഡിസൈൻസ്- സർക്കാസനം, ഡിസ്ട്രിബൂഷൻ- ടോവിനോ തോമസ് പ്രൊഡക്ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending