Connect with us

Video Stories

‘രാജ്യത്തിന് സമാധാനം കൊടുക്കില്ലേ?’

Published

on

അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്ത കേസിന്റെ ഭാഗമായി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള തര്‍ക്കരഹിത ഭൂമിയില്‍ പൂജ നടത്താന്‍ അനുമതി ചോദിച്ച ഹര്‍ജിക്കാരനോട് രാജ്യത്തെ അത്യുന്നത നീതിപീഠം ഇന്നലെ ചോദിച്ചൊരു ചോദ്യം ഇന്ത്യയുടെ സമകാലിക രാഷ്ട്രീയ സാമൂഹിക അവസ്ഥയുടെ നേര്‍ചിത്രം വ്യക്തമാക്കുന്നു. ‘നിങ്ങള്‍ രാജ്യത്തെ ജനതയെ സമാധാനത്തോടെ ജീവിക്കാന്‍ സമ്മതിക്കില്ലേ. എപ്പോഴും എന്തെങ്കിലും ഉണ്ടായിക്കൊണ്ടിരിക്കും’ എന്നാണ് ഇന്നലെ ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് തിരിച്ചുചോദിച്ചത്. രാമജന്മഭൂമി മന്ദിര്‍ നിര്‍മാണ്‍ ന്യാസിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയാണ് ഹര്‍ജിക്കാരനായ അമര്‍നാഥ് മിശ്ര. ഈ ആവശ്യവുമായി കോടതിയെ സമീപിച്ച വ്യക്തിക്ക് മുമ്പ് അലഹബാദ് ഹൈക്കോടതി വിധിച്ച അഞ്ചുലക്ഷം രൂപയുടെ ചെലവ് നല്‍കേണ്ടതില്ലെന്നും കോടതി വെള്ളിയാഴ്ച ഉത്തരവിട്ടിരിക്കുന്നു. എത്രയും വേഗം പൊതുതെരഞ്ഞെടുപ്പിനുമുമ്പ് അയോധ്യയിലെ തര്‍ക്ക വിധേയമായിട്ടുള്ള 2.77 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് സുപ്രീംകോടതി തീര്‍പ്പുകല്‍പിക്കണമെന്നായിരുന്നു മോദി സര്‍ക്കാരിന്റെ നേരത്തെയുള്ള ആവശ്യം. അതിനെ കഴിഞ്ഞ ഫെബ്രുവരിയില്‍ സുപ്രീംകോടതി തള്ളിയിരുന്നു. മൊത്തമുളള 67.7 ഏക്കര്‍ ഭൂമിയാണ് വിട്ടുകൊടുക്കാന്‍ ബി.ജെ.പി ആവശ്യപ്പെടുന്നത്. ഇത് ബാബരി മസ്ജിദ് നിലനിന്ന ചെറിയ സ്ഥലത്തിനുചുറ്റും കൈക്കലാക്കുകയും പൂജാദി കര്‍മങ്ങളോ ക്ഷേത്രത്തിന്റെ ഇതര ഭാഗങ്ങളോ കെട്ടാനാണ് സംഘ്പരിവാരം ഗൂഢമായി ലക്ഷ്യമിട്ടിരിക്കുന്നത്.

അഞ്ഞൂറാണ്ടുകളോളം പഴക്കമുള്ള മുസ്‌ലിംപള്ളി തകര്‍ത്ത സംഘടനയുമായി ബന്ധപ്പെട്ടവരിലൊരാളാണ് പൂജ നടത്താന്‍ അനുവദിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നത്. ഈ വാദം അംഗീകരിച്ചാല്‍ രാജ്യത്തെ നിലവിലുള്ള ശാന്തമായ അന്തരീക്ഷം തകരുമെന്നാണ് ന്യായമായും ഉന്നത നീതിപീഠത്തിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്ന സംശയം. ഇത് പറയാന്‍ കോടതിയെ നിര്‍ബന്ധിപ്പിച്ചത് നിലവില്‍ അവിടെ രാമക്ഷേത്രം പണിയണമെന്ന ആവശ്യവുമായി രംഗത്തുവന്നിട്ടുള്ളവരും അവിടെ ക്ഷേത്രം പണിയുമെന്ന് വരുന്ന തെരഞ്ഞെടുപ്പു വാഗ്ദാനമായി മുന്നോട്ടുവെച്ചവരുമാണെന്ന കാര്യത്തില്‍ സംശയമില്ല. സംഘ്പരിവാറിന്റെയും ബി.ജെ.പിയുടെയും തീട്ടൂരങ്ങള്‍ക്ക് വഴങ്ങി രാജ്യത്തെ തകര്‍ക്കാന്‍ ഏതായാലും തങ്ങള്‍ തയ്യാറല്ല എന്ന അതിദീര്‍ഘമായ വീക്ഷണമാണ് സുപ്രീംകോടതിയിലെ ന്യായാധിപന്മാര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതിന് അവരെ എത്ര പ്രശംസിച്ചാലും അധികമാകുമെന്ന്‌തോന്നുന്നില്ല.

അയോധ്യയിലെ ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്തിനുചുറ്റും സര്‍ക്കാര്‍ ഏറ്റെടുത്തതല്ലാത്ത ഭൂമി ഉടമകള്‍ക്ക് വിട്ടുനല്‍കണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത് നിലവിലെ കേന്ദ്ര സര്‍ക്കാരാണ്. അവര്‍ ഈ വര്‍ഷം ആദ്യം സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തര്‍ക്കമില്ലാത്ത ഭൂമി വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ മേല്‍ ആവശ്യം ഉന്നയിച്ചിരുന്നില്ലെങ്കിലും ഇപ്പോള്‍ ബി.ജെ.പി സര്‍ക്കാരിന്റെ മനസ്സിലെ യഥാര്‍ത്ഥ ഉദ്ദേശ്യമാണ് ഹര്‍ജിക്കാരനിലൂടെ വ്യക്തമായിരിക്കുന്നത്. ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് സുപ്രീംകോടതി അനുരഞ്ജനത്തിന് നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്ന പശ്ചാത്തലമാണ് ഇപ്പോള്‍ രാജ്യത്തുള്ളതെന്ന് ഏവര്‍ക്കുമറിയാം. അതനുസരിച്ച് മൂന്ന് പ്രമുഖ വ്യക്തികള്‍ കോടതിയുടെ അനുമതിയോടെ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നാണ് വിവരം. ഇക്കാര്യം രഹസ്യമാക്കിവെക്കണമെന്ന കോടതിയുടെ നിര്‍ദേശം തന്നെ രാജ്യത്ത് ഇതിന്റെ പേരില്‍ അനാവശ്യമായ തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് അതിടയാക്കരുതെന്ന് കരുതിയാകും. എന്നാല്‍ ഇതേ അവസരത്തില്‍ തര്‍ക്കത്തിലില്ലാത്ത ഭൂമിയുടെ ഉപയോഗം സംബന്ധിച്ച് ഒരു ആവശ്യവുമായി കോടതിയെ സമീപിച്ച വ്യക്തിയുടെ ഉദ്ദേശ്യത്തെ സംശയിച്ചാല്‍ കുറ്റം പറയാന്‍ കഴിയില്ല. തികച്ചും വിശ്വാസപരമായാണ് പൂജ ആവശ്യം ഹര്‍ജിക്കാരന്‍ ഉന്നയിച്ചിരിക്കുന്നതെന്ന് തോന്നാമെങ്കിലും യഥാര്‍ത്ഥത്തില്‍ നിലവിലെ അന്തരീക്ഷം തകര്‍ത്ത് തെരഞ്ഞെടുപ്പുസമയത്ത് വിശേഷിച്ചും സംഘര്‍ഷം തീര്‍ത്ത് അതില്‍നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ഹര്‍ജിക്കാരനു പിന്നിലുള്ളവരുടെ ലക്ഷ്യമെന്ന വ്യക്തമാണ്. സത്യത്തില്‍ സംഘ്പരിവാരം തന്നെയാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് ന്യായമായും പറയേണ്ടിവരും. പ്രത്യേകിച്ചും മതം പറഞ്ഞ് വോട്ടുതട്ടാന്‍ കിണഞ്ഞുപരിശ്രമിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പി നേതാക്കളുടെ പശ്ചാത്തലത്തില്‍.

1992 ഡിസംബര്‍ ആറിലെ അത്യന്തം ഹീനമായ ബാബരി മസ്ജിദ് ധ്വംസനത്തിന് ഉത്തരവാദികള്‍ക്കെതിരെ കുറ്റപത്രം ചാര്‍ത്തിയിട്ടും ഇതുവരെയും അതിന്റെ പുനര്‍നടപടികള്‍ ഇപ്പോഴും മുടന്തിനീക്കുകയാണ് സി.ബി.ഐ. രാജ്യം ഭരിക്കുന്ന കക്ഷിയുടെ പ്രത്യേക താല്‍പര്യാര്‍ത്ഥമാണ് ഇതെന്ന് അറിയാത്തവരുണ്ടാകില്ല. എന്നാല്‍ അയോധ്യാതര്‍ക്കത്തെ പരമാവധി രാഷ്ട്രീയമായി ഉയര്‍ത്തിനിര്‍ത്തുകയാണ് ബി.ജെ.പി ഈ ഘട്ടത്തില്‍ ഉന്നംവെക്കുന്നതെന്ന ്‌വ്യക്തം. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ രാമക്ഷേത്രം പണിയുമെന്ന് വാഗ്ദാനം ചെയ്ത ബി.ജെ.പിക്ക് രാജ്യത്തെ അതിശക്തമായ മതേതരത്വ-ജനാധിപത്യ സംവിധാനം കാരണം അതുമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ലെന്നത് വ്യക്തമാണ്. അപ്പോഴാണ് ഈ തെരഞ്ഞെടുപ്പില്‍ അവര്‍ രാമക്ഷേത്രനിര്‍മാണം എടുത്തിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പുകളില്‍ പ്രചാരണത്തിന് മതം ദുരുപയോഗിക്കരുതെന്ന് വ്യക്തമായി സുപ്രീം കോടതിയും തെരഞ്ഞെടുപ്പു കമ്മീഷനും നിര്‍ദേശിച്ചിട്ടും ക്ഷേത്ര വിഷയം ഒരുളുപ്പുമില്ലാതെ തട്ടിവിടുകയാണ് ബി.ജെ.പി നേതാക്കള്‍. അപ്പോള്‍ അവരുടെ ലക്ഷ്യം രാജ്യമോ മതമോ അധികാരമോ എന്നതാണ് വിഷയം. ഇന്നലെ സുപ്രീംകോടതി പച്ചക്കല്ലെങ്കിലും ബി.ജെ.പി നേതാക്കളോട് പരോക്ഷമായെങ്കിലും ആരാഞ്ഞത് ഇതേ ചോദ്യമാണെന്ന് അന്നം ഭക്ഷിക്കുന്ന എല്ലാവര്‍ക്കും സാമാന്യമായി അറിയാനാകും.

മതത്തെ രാഷ്ട്രീയമായി ദുരുപയോഗപ്പെടുത്തുകയും അതുവഴി ഈഘട്ടത്തില്‍ അധികാരത്തില്‍ തുടരാന്‍ കഴിയുകയുമാണ് മോദിയും അമിത്ഷായും ആര്‍.എസ്.എസ്സും ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ച് കോടതി അഭിപ്രായം പറയേണ്ടതില്ലെന്ന് വാദിച്ചവരാണ് സംഘ്പരിവാരം എന്നതിനാല്‍ ഇപ്പോഴത്തെ ലക്ഷ്യവും തികഞ്ഞ ഹിന്ദുത്വ അജണ്ടയില്‍ ഉള്‍പ്പെട്ടതാണെന്ന് പറയാതിരിക്കാനാകില്ല. റിട്ട. സുപ്രീംകോടതി ജഡ്ജി ഖലീഫുല്ല തലവനായി ആര്‍ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീരാം പഞ്ചു എന്നിവരെയാണ് മാര്‍ച്ച് എട്ടിന് സുപ്രീംകോടതി അനുരഞ്ജനത്തിന് ഏല്‍പിച്ചിരിക്കുന്നത്. അവരെ അവരുടെ സൗകര്യത്തിന് ആ കടമ നിര്‍വഹിക്കുന്നതിനുപകരം വിഷയം കുത്തിപ്പൊക്കി വീണ്ടും എരിതീയില്‍ എണ്ണയൊഴിക്കാനാണ് ചിലര്‍ പരിശ്രമിക്കുന്നതെന്നാണ് വ്യക്തമായിരിക്കുന്നത്. ഇതിനെ തികഞ്ഞ ധാര്‍ഷ്ട്യവും രാജ്യദ്രോഹവുമല്ലാതെന്ത് വിശേഷിപ്പിക്കാനാണ്?

Video Stories

‘കശ്മീർ ഫയൽസും കേരള സ്റ്റോറിയും തുടങ്ങി നട്ടാൽ കിളിർക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ “ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവരാണ്‌ എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്’

സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട.

Published

on

തിയറ്ററുകളില്‍ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ തരംഗം ആഞ്ഞടിക്കുന്നതിനിടെ സിനിമക്കും നടന്‍മാരായ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രസ്താവനകളും കമന്റുകളും വ്യാപിപ്പിക്കുകയാണ് സംഘ്പരിവാര്‍ അനുകൂലികള്‍. സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരായ സിനിമയിലെ വിമര്‍ശനമാണ് ഇവരുടെ പ്രകോപനം. എന്നാല്‍, നടക്കുന്ന ഹേറ്റ് കാമ്പയിന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് തുറന്നടിക്കുകയാണ് പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍.

‘കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്.

മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍, the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല. സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി, മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം’ -രാഹുല്‍ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നലെ തന്നെ എമ്പുരാന്‍ കണ്ടിരുന്നു.

KGFഉം പുഷ്പയും ഒക്കെ വന്നു മലയാളക്കര കീഴടക്കി പോയപ്പോള്‍ മലയാളി കൊട്ടും കുരവയുമായി ആര്‍ത്തുവിളിച്ചപ്പോഴും ഇങ്ങനെ ഒന്ന് നമുക്കില്ലല്ലോ എന്ന് തെല്ല് അസൂയ നമുക്കുണ്ടായിരുന്നു. കേരളത്തിന്റെ ആ പ്രദേശിക അഭിമാനബോധത്തിലേക്കാണ് പൃഥ്വിരാജ് എമ്പുരാനിലൂടെ സേഫ് ലാന്റ് ചെയ്തിരിക്കുന്നത്.

മേക്കിങ് കൊണ്ടും സാങ്കേതികത്തികവ് കൊണ്ടും മലയാളം പറയുന്ന ഒരു പാന്‍ ഇന്ത്യന്‍ സിനിമ തന്നെയാണ് എമ്പുരാന്‍. മോഹന്‍ലാലും മഞ്ജു വാര്യരും പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ബൈജു സന്തോഷും തൊട്ട് പേര് അറിയാത്ത വിദേശ അഭിനേതാക്കള്‍ വരെ തകര്‍ത്തിട്ടുണ്ട്. ടിക്കറ്റ് എടുത്തവര്‍ക്ക് ഓരോ ഫ്രെയിമും മുതലാകുന്നുണ്ട് എന്ന് ചുരുക്കം.

എന്നാല്‍ സിനിമയില്‍ പറഞ്ഞിരിക്കുന്ന രാഷ്ട്രീയത്തിന്റെ പേരില്‍ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്ന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. ബജറംഗിയെന്ന് പറഞ്ഞപ്പോള്‍ തന്നെ അത് തങ്ങളാണെന്ന തിരിച്ചറിവിന് എന്തായാലും അഭിവാദ്യങ്ങള്‍. ആ തിരിച്ചറിവ് നാളെകളിലേക്കുള്ള തിരുത്തലിന്റെ കാരണമാകട്ടെ.

എന്തായാലും സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്. മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍ , the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല.

സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി,

മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം

Continue Reading

News

‘നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നത്’; ലോക്‌സഭയില്‍ പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു.

Published

on

ലോക്‌സഭയില്‍ വീണ്ടും പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍. വിവധ വിഷയങ്ങളിലെ അടിയന്തര പ്രമേയം തള്ളിയതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷത്തോട് സ്പീക്കര്‍ കയര്‍ത്തത്. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് സഭാ നടപടികളെന്നും. നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നതെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്.

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു. കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേഘ് വാളാണ് ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ സ്പീക്കറുടെ നിലപാടില്‍ കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്.

Continue Reading

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

Trending