Connect with us

Video Stories

കശ്മീരിലേക്ക് കല്ലെറിയേണ്ട

Published

on

 

ഹ്രസ്വകാലത്തെ ഇടവേളക്കുശേഷം ജമ്മുകശ്മീര്‍ വീണ്ടും അശാന്തിയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി അമ്പതോളം പേരാണ് സംസ്ഥാനത്ത് വിവിധ സംഭവങ്ങളിലായി കൊല്ലപ്പെട്ടത്. ഏപ്രില്‍ ഒന്നിന് സൈനിക നടപടിയില്‍ ഇരുപതോളം പേര്‍ കൊല ചെയ്യപ്പെട്ടു. പൊലീസിന്റെയും സേനാവിഭാഗങ്ങളുടെയും ഉരുക്കുമുഷ്ടിയില്‍ അക്ഷരാര്‍ത്ഥത്തില്‍ കിടന്നുപിടയുകയാണ് അതിര്‍ത്തി സംസ്ഥാനമായ ലോകത്തെ ഈ സുന്ദര താഴ്‌വര. നിരവധിതല സ്പര്‍ശിയായ പ്രശ്‌നങ്ങള്‍ പ്രതിസന്ധികളായി പരസ്പരം ഏറ്റുമുട്ടുന്ന സംസ്ഥാനത്ത് ഏതു വിധേനയും ക്രമസമാധാനം നടന്നു കാണണമെന്നാണ് മനുഷ്യ സ്‌നേഹികളുടെ പ്രാര്‍ത്ഥനയെങ്കില്‍ മറുവശത്ത് ഇരുട്ടിന്റെ ശക്തികള്‍ പൂര്‍വാധികം ശക്തിയോടെ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള യത്‌നത്തിലാണ്. ഇന്ത്യന്‍ സൈന്യത്തിന്റെയും സംസ്ഥാന പൊലീസിന്റെയും വിരട്ടലും കടന്ന് തുറന്ന ആക്രമണമാണ് പലയിടങ്ങളിലും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. വേണ്ടിവന്നാല്‍ സൈനിക നടപടി ശക്തമാക്കുമെന്ന മുന്നറിയിപ്പ് പട്ടാളമേധാവി ജനറല്‍ ബിപിന്റാവത്ത് നല്‍കിക്കഴിഞ്ഞു. ജനാധിപത്യത്തില്‍ സ്വന്തം പൗരന്മാരോട് അന്യരാജ്യങ്ങളിലേതുപോലുള്ള ഇത്തരം യുദ്ധപ്രഖ്യാപനങ്ങള്‍ നടത്തേണ്ട കാര്യം പട്ടാളത്തിനുണ്ടോ. അവിടെ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരും ഭരണ സംവിധാനവുമുണ്ടായിരിക്കവെ സൈന്യത്തിന് എന്തുകാര്യം? യഥാര്‍ത്ഥത്തില്‍ സര്‍ക്കാരുകളുടെ, സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും വീഴ്ചതന്നെയാണിത്.
കഴിഞ്ഞ തിങ്കളാഴ്ച തമിഴ്‌നാട് സ്വദേശി ഇരുപത്തിരണ്ടുകാരനായ തിരുമണി ശ്രീനഗറിന്റെ പ്രാന്തത്തിലൂടെ മാതാപിതാക്കളുമൊത്ത് കാറില്‍ സഞ്ചരിക്കവെ ജനക്കൂട്ടത്തിന്റെ കല്ലേറില്‍ മരണപ്പെടാനിടയായത് കാര്യങ്ങളുടെ നിജസ്ഥിതിയിലേക്ക് എളുപ്പം വെളിച്ചം വീശുന്ന സംഭവമാണ്. ഒരു നിരപരാധിയെ കൊല്ലാന്‍ മാത്രം എന്ത് പ്രകോപനമാണ് കശ്മീരിലെ ജനതക്കുമുന്നിലുള്ളത് എന്ന് ചിന്തിക്കുമ്പോള്‍, ഇന്നത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കെടുകാര്യസ്ഥതയുടെയും വൈരനിര്യാതന ബുദ്ധിയുടെയും കറകളഞ്ഞ വംശീയ വിരോധത്തിന്റെയുമൊക്കെ അറയ്ക്കുന്ന കഥകള്‍ പുറത്തുവരും. 2016 ജൂലൈയില്‍ കശ്മീര്‍ വിഘടനവാദി നേതാവ് ബുര്‍ഹാന്‍വാനി സൈനികരുടെ ഓപറേഷനില്‍ കൊല്ലപ്പെട്ടതോടെയാണ് ഇന്നത്തെ അക്രമ രീതിയിലേക്ക് സംസ്ഥാനം എത്തിപ്പെട്ടത്. പെട്ടെന്നൊരുനാള്‍ സംഭവിച്ചൊരു കൈപ്പിഴയായിരുന്നില്ല അത്. കുറെക്കാലമായി ഒരു വിഭാഗം കശ്മീരികളുടെ സ്വാതന്ത്ര്യ സമര നേതാവായി പോരാടി വരുന്ന ചെറുപ്പക്കാരനായിരുന്നു ഹിസ്ബുല്‍ മുജാഹിദീന്‍ തലവനായ വാനി. ഇയാളെപ്പോലൊരു നേതാവിനെ കൊലപ്പെടുത്തുമ്പോള്‍ അത് അയാളുടെ ആരാധകരിലും പിന്തുണക്കാരിലും ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതത്തെക്കുറിച്ച് എന്തുകൊണ്ട് സൈന്യവും അധികാരികളും ശ്രദ്ധിച്ചില്ല. ശരിക്കുമൊരു ആസൂത്രിത ആക്രമണത്തിലൂടെയാണ് വാനി കൊല്ലപ്പെടുന്നത്. നേതാവിനെ കൊല്ലുന്നതിലൂടെ അണികളുടെ വിശ്വാസം വീണ്ടെടുക്കാമെന്ന് ധരിച്ചവരെ എന്തുവാക്കുകൊണ്ടാണ് വിശേഷിപ്പിക്കുക. സത്യത്തില്‍ വലിയൊരു വിശാല ആസൂത്രണവും ബുദ്ധികേന്ദ്രവും ഇവിടെ പ്രവര്‍ത്തിച്ചിട്ടില്ലേ. പ്രത്യേകിച്ചും അതിദേശീയത പറയുന്ന മുസ്‌ലിം -ന്യൂനപക്ഷ വിരുദ്ധ ശക്തിയായ സംഘ്പരിവാര്‍ നേതൃത്വം വഹിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നാട് ഭരിക്കുമ്പോള്‍. സമരക്കാര്‍ക്ക് പിന്തുണ അര്‍പ്പിച്ചുകൊണ്ട് രംഗത്തുവന്ന സര്‍വകലാശാലാ പ്രൊഫസര്‍ റാഫി ഭട്ടിനെ പോലുള്ളവരുടെ കഴിഞ്ഞ ദിവസത്തെ കൊലപാതകം പ്രശ്‌ന പരിഹാരത്തിന് ഉതകുന്നതല്ല. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് മരിച്ചുവീഴുന്ന തീവ്രവാദികളുടെ സര്‍ക്കാര്‍ കണക്കുകളുടെ സത്യാവസ്ഥയും പുറത്തുവരണം,
കശ്മീരിന്റെയും കശ്മീരിയത്ത് പ്രസ്ഥാനത്തിന്റെയും വികാരത്തിന്റെയുമൊക്കെ വേരുകള്‍ക്ക് അതിന്റേതായ സവിശേഷ പ്രാധാന്യമുണ്ടെന്നത് ഇന്ത്യ സ്വാതന്ത്ര്യ കാലഘട്ടം മുതല്‍ അംഗീകരിക്കപ്പെട്ടതാണ്. കശ്മീരിനെ ഇന്ത്യയില്‍ പിടിച്ചുനിര്‍ത്തുന്നതിന് ജവഹര്‍ലാല്‍ നെഹ്‌റുവിനെപോലുള്ള സമുന്നതരായ രാഷ്ട്ര നേതാക്കളും ഇന്നത്തെ ഫാറൂഖ് അബ്ദുല്ലയുടെ വന്ദ്യപിതാവ് ഷെയ്ഖ്അബ്ദുല്ലയെ പോലുള്ളവരും വഹിച്ച പങ്ക് ചരിത്രത്തില്‍നിന്ന് ഒരിക്കലും തുടച്ചുമായ്ക്കാനാകില്ല. രാജ്യം സ്വാതന്ത്ര്യം നേടുമ്പോള്‍ മടിച്ചുനിന്ന കശ്മീരി ഹിന്ദു രാജാവിനെ വശത്താക്കിയതും നമ്മുടെ ചരിത്രത്തിലുണ്ട്. അന്നുമുതല്‍ ഇക്കഴിഞ്ഞകാലം വരെയും കാര്യമായ പ്രശ്‌നങ്ങളില്ലാതിരുന്ന സംസ്ഥാനം എങ്ങനെയാണ് ഇന്നത്തെ അരക്ഷിതാവസ്ഥയിലേക്ക് വലിച്ചിഴക്കപ്പെട്ടത്. കേന്ദ്രത്തിലും കശ്മീരിലും വെവ്വേറെ കക്ഷികള്‍ ഭരിച്ചപ്പോള്‍ പോലുമില്ലാത്തത്ര കൊടിയ പീഡനമുറകളാണ് കശ്മീരിലെ പകുതിയോളം ജനതക്ക് ഇപ്പോള്‍ ഏല്‍ക്കേണ്ടിവരുന്നത്. ജമ്മുഭാഗത്തൊഴികെ കശ്മീരിന്റെ ശ്രീനഗര്‍, അനന്തനാഗ്, പുല്‍വാമ, ഷോപ്പിയാന്‍ മേഖലകളില്‍ ജനം കല്ലുകളുമായി സൈന്യത്തിനും പൊലീസിനും നേര്‍ക്ക് ആഞ്ഞടുക്കുമ്പോള്‍ അതിനെ ആസൂത്രിതമായ ആക്രമണമായി വിലയിരുത്തുന്നതില്‍ അര്‍ത്ഥമുണ്ടെന്നു തോന്നുന്നില്ല. എ.കെ 47 തോക്കുകള്‍ക്കുമുന്നില്‍ കല്ലുകള്‍ക്കെന്തു ചെയ്യാന്‍ കഴിയുമെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേ ഉള്ളൂ. എന്നിട്ടും എന്തിനാണ് അവര്‍ ഈ പ്രതിരോധം തീര്‍ക്കുന്നത് എന്ന് കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിന്റെ അപ്പക്കഷണം ചവയ്ക്കുന്ന ബി.ജെ.പി ക്കാര്‍ ചിന്തിക്കുന്നുണ്ടോ. രാജ്യത്ത് മുഴുവന്‍ കാപാലിക രാഷ്ട്രീയം കൊണ്ടാടുന്ന ആ പാര്‍ട്ടിയുടെ ചാരെ നിന്നുകൊണ്ട് സംസ്ഥാനത്ത് അധികാരം കയ്യാളുന്ന പി.ഡി.പിയും ഇതിനൊക്കെ കണക്കുപറയേണ്ടിവരും.
ദിവസങ്ങള്‍ക്കുള്ളില്‍ മുസ്‌ലിംകളുടെ വിശുദ്ധ മാസമായ റമസാന്റെ വെള്ളിവെളിച്ചം കശ്മീരിന്റെയും മാനത്ത് പ്രത്യക്ഷപ്പെടും. അതിനുമുമ്പ് സംസ്ഥാനത്തെ വ്രണിതഹൃദയരുടെ മനസ്സുകളിലും ആ വെളിച്ചം പകരാന്‍ കഴിയുന്നത് സര്‍ക്കാരുകള്‍ക്കും സേനകള്‍ക്കുമാണ്. ബി.ജെ.പിയില്‍ നിന്നു കഴിഞ്ഞദിവസം രാജിവെച്ച മുന്‍ കേന്ദ്ര ധനകാര്യമന്ത്രി യശ്വന്ത് സിന്‍ഹയുടെ റിപ്പോര്‍ട്ട് മാത്രം എടുത്തുവായിച്ച് അതൊന്ന് നടപ്പാക്കിയാല്‍ മതി ജമ്മുകശ്മീരിന്റെ നടപ്പുവികാരം തിരിച്ചറിയാനും സംസ്ഥാനത്ത് ശാന്തത കളിയാടാനും. എന്നാല്‍ ഉറക്കം നടിക്കുന്നയാളെ വിളിച്ചുണര്‍ത്താന്‍ കഴിയില്ലല്ലോ. സൈനികപരമായി തന്ത്രപ്രധാന മേഖലയായ, പാക്കിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന ജമ്മുകശ്മീരിന്റെ എരിതീയില്‍ എണ്ണയൊഴിക്കാനുള്ള ശ്രമങ്ങള്‍ രാജ്യത്തെ സമാധാനകാംക്ഷികളും ജനാധിപത്യവാദികളും ചെറുത്തേതീരൂ. സൈന്യത്തിന് അവിടെ നല്‍കുന്ന അമിതാധികാരം പൗരന്മാരുടെ മേല്‍ കുതിര കയറാനുള്ള ലൈസന്‍സായി മോദി പ്രേമികള്‍ തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തപ്പെടുകതന്നെ വേണം. കഴിഞ്ഞ ദിവസത്തെ സര്‍വകക്ഷിയോഗം നിര്‍ദേശിച്ചതുപോലെ, എത്രയും വേഗം സംസ്ഥാനത്ത് സൈന്യവും പൊലീസും ലാത്തിയും തോക്കും താഴെവെക്കുകയും യുവാക്കളടക്കമുള്ള ജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും വേണം. രണ്ടു വര്‍ഷത്തിനുള്ളില്‍ മരിച്ചുവീണ അഞ്ഞൂറോളം പേരുടെ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും തിക്ത സ്മരണകള്‍ പെട്ടെന്നൊന്നും പ്രതിഷേധക്കാരുടെ മനസ്സില്‍ നിന്ന് മാഞ്ഞുപോകുമെന്ന് തോന്നുന്നില്ല, പരിപക്വവും ബുദ്ധിപൂര്‍വകവുമായ സമാധാന പുനസ്ഥാപന നടപടികളാണ് വേണ്ടത്.

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

Trending