Connect with us

Video Stories

വംശ വിരുദ്ധതയുടെ അസം രൂപം

Published

on

ദേശീയ പൗരത്വ പട്ടിക (നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്-എന്‍.ആര്‍.സി)യില്‍നിന്ന് അസം സംസ്ഥാനത്തിലെ നാല്‍പതുലക്ഷം പേരെ ഒറ്റയടിക്ക് നീക്കം ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍നീക്കം വലിയ മാനുഷിക പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. അസമിലെ നിലവിലുള്ളവരും ബംഗ്ലാദേശില്‍നിന്ന് കുടിയേറിവന്നവരും തമ്മിലുള്ള പ്രശ്‌നമാണ് ഭരണകൂടം ഇടപെട്ട് ഏകപക്ഷീയമായി ഒരു ഭാഗത്തിനു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നത്.

1951ലെ പ്രഥമ കാനേഷുമാരി അനുസരിച്ച് 1971 മാര്‍ച്ച് 24വരെയുള്ളവരെ ഉള്‍പെടുത്തിയാണ് അസമിലെ ജനങ്ങളെ പൗരന്മാരായി നിശ്ചയിച്ചിരുന്നത്. 1971ല്‍ ബംഗ്ലാദേശ് രാജ്യം നിലവില്‍ വരുന്നതുവരെയുള്ളവര്‍ എന്നതാണ് പൗരന്മാരായി അംഗീകരിക്കാനുള്ള മാനദണ്ഡം. എന്നാല്‍ തെളിവുകളുണ്ടായിട്ടും തിങ്കളാഴ്ച എന്‍.ആര്‍.സി അധികൃതര്‍ പുറത്തിറക്കിയ കരടു പട്ടികയില്‍നിന്ന് 3.29 കോടി ജനസംഖ്യയിലെ 40,07,707 പേരെ പൗരന്മാരല്ലാതാക്കിയിരിക്കുകയാണ്.

റേഷന്‍ കാര്‍ഡ്, വോട്ടര്‍ കാര്‍ഡ് പോലുള്ള കൃത്യമായ രേഖയുള്ളവര്‍ പോലും പട്ടികയില്‍നിന്ന് പുറത്തായിരിക്കുന്നു. നിരവധി അതിര്‍ത്തി ഗ്രാമങ്ങളും അവിടെ പതിറ്റാണ്ടുകളായി അധിവസിച്ചുവരുന്ന ഗ്രാമീണരും പുതിയ വിജ്ഞാപന പ്രകാരം വിലാസമില്ലാത്തവരായി മാറാന്‍ പോകുകയാണ്. എം.എല്‍.എംമാരും പ്രാദേശിക ജന പ്രതിനിധികളും വരെയാണ് പട്ടികയില്‍ ഇല്ലാതായിരിക്കുന്നത്.

2014ല്‍ ബി.ജെ.പിയുടെയും നരേന്ദ്ര മോദിയുടെയും മുഖ്യ മുദ്രാവാക്യങ്ങളിലൊന്നായിരുന്നു അനധികൃത കുടിയേറ്റക്കാരെ രാജ്യത്തുനിന്ന് പുറത്താക്കുമെന്നത്. 2019ലെ പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍മാത്രം ബാക്കിയിരിക്കവെ പുതിയ പൗരത്വ പട്ടികയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുന്നതിനുപിന്നില്‍ ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും വംശീയ വിരുദ്ധത തന്നെയാണ് മുഴച്ചുനില്‍ക്കുന്നത്. മ്യാന്മറിലെയും തിബത്തിലെയും ഫലസ്തീനിലെയും സിറിയയിലെയും സ്ഥിതിക്ക് സമാനമായാണ് പിറന്ന ഭൂമി പോലും അന്യമാകുന്ന സ്ഥിതി അസമില്‍ സംജാതമാക്കിയിരിക്കുന്നത്. ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിനും മതേതര മൂല്യങ്ങള്‍ക്കും മാത്രമല്ല, ലോകൈകമായ മാനുഷികതക്കും കടകവിരുദ്ധമായ നടപടിയായേ ഇത് വിലയിരുത്തപ്പെടൂ.

സ്വാതന്ത്ര്യ കാലത്തെ വിഭജനത്തിന്റെ കൊടിയ ദുരിതങ്ങള്‍ സഹിക്കേണ്ടിവന്നവരാണ് പൂര്‍വേന്ത്യയിലെ അസം, ബംഗാള്‍ തുടങ്ങിയ അതിര്‍ത്തി സംസ്ഥാനങ്ങളിലെ ജനത. ഹിന്ദു വര്‍ഗീയവാദികള്‍ ഈ ഹതഭാഗ്യര്‍ക്കുമേല്‍ സംഹാര താണ്ഡവമാടുകയും പതിനായിരങ്ങള്‍ക്ക് പലായനം ചെയ്യേണ്ടിയും വന്നു. പക്ഷേ കൊടിയ പട്ടിണിക്കും കലാപങ്ങള്‍ക്കുമിടയില്‍ പലരും ഇന്ത്യയിലേക്കുതന്നെ ചേക്കേറി. അവരുടെ പുതിയ തലമുറ ഇന്ന് കേരളത്തില്‍വരെ അന്നം തേടിയെത്തുന്നു. ഇത്തരക്കാരുടെ പ്രശ്‌നങ്ങള്‍ ക്ഷമയോടെയും അവധാനതയോടെയും പരിശോധിക്കുകയും അര്‍ഹതപ്പെട്ടവര്‍ക്ക് രാജ്യത്ത് താമസിക്കാന്‍ അവസരം നല്‍കുകയും വേണമെന്ന നിലപാടായിരുന്നു രാജ്യത്തിന്റെ പൂര്‍വസൂരികള്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ മണ്ണിന്റെ മക്കള്‍ വാദവുമായി 1979 ല്‍ ആള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ രക്തരൂക്ഷിത പ്രക്ഷോഭം ഉയര്‍ന്നുവന്നു. തുടര്‍ന്ന് 1985 സ്വാതന്ത്ര്യ ദിനത്തിലാണ് പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കാലത്ത് അദ്ദേഹം മുന്‍കയ്യെടുത്ത് സമഗ്രമായ ‘അസം കരാറി’ ന് രൂപം നല്‍കിയത്. 1951 മുതല്‍ 1971 മാര്‍ച്ച് 24 വരെ താമസിച്ചവര്‍ എന്ന മാനദണ്ഡംവെച്ച് പൗരത്വം തീരുമാനിക്കപ്പെട്ടു. ഡോ. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരിക്കെ ഒന്നാം യു.പി.എ കാലത്തും ആത്മാര്‍ത്ഥമായ നീക്കങ്ങളുണ്ടായി. ഇവിടെയെല്ലാം അടിസ്ഥാനമായത് പാവപ്പെട്ട മനുഷ്യരുടെ കിടപ്പാടവും ജീവിതവും തന്നെയായിരുന്നു.

വിഷയത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കാട്ടുന്ന മഹാ മനസ്‌കതയുടെ പതിനായിരത്തിലൊന്നുപോലും പ്രകടിപ്പിക്കാന്‍ പ്രധാനമന്ത്രി കൂട്ടാക്കുന്നില്ല എന്നത് രാജ്യത്തിന് നാണക്കേടാണ്. ഐക്യരാഷ്ട്ര സഭയുടെ 2017ലെ കണക്കുപ്രകാരം ഇന്ത്യയില്‍ 20 ലക്ഷം അഭയാര്‍ത്ഥികള്‍ കഴിയുന്നുണ്ടെന്നാണ് വിവരം. 130 കോടിയോളം ജനത അധിവസിക്കുന്നതും അതില്‍ മുപ്പതു ശതമാനത്തോളം ദരിദ്രരുമായ രാജ്യത്തിന് ഇതൊരു ഭീമമായ സംഖ്യയൊന്നുമല്ല. രാജ്യത്തേക്ക് ആര്‍ക്കും കടന്നുവരാനാകണം. എന്നാല്‍ അവര്‍ക്കെല്ലാം പൗരത്വം നല്‍കുക പ്രായോഗികമല്ലെങ്കിലും തലമുറകളായി താമസിച്ചുവരുന്നവരുടെ കാര്യത്തില്‍ അവരുടെ സ്വത്വം മാനിക്കപ്പെടണം. ലോകത്തെ രാജ്യങ്ങളെല്ലാം പാലിക്കുന്ന മാനദണ്ഡമാണിത്. തലവേദനക്ക് തലവെട്ടിക്കളയുകയല്ല മാര്‍ഗം.

രാജ്യത്തെ മുസ്‌ലിംകളാദി പാര്‍ശ്വവല്‍കൃത ജനതയോട് സംഘ്പരിവാര ഭരണകൂടം കാട്ടിക്കൂട്ടുന്ന കാട്ടുനീതിയുടെ ഒരംശം തന്നെയാണ് അസമിലും കാണാനാകുന്നത്. ഭരണ നയങ്ങളെ വിമര്‍ശിക്കുന്നവരെ പാകിസ്താനിലേക്ക് പോകാന്‍ വിളിച്ചുകൂവുന്ന ബി.ജെ.പിക്കാരും സംഘ്പരിവാറുകാരും സ്വന്തം മനസ്സിലിരിപ്പ് തന്നെയാണ് ദേശീയ പൗരത്വ രജിസ്റ്ററിലൂടെയും ലോകത്തിനു മുമ്പാകെ തുറന്നിട്ടിരിക്കുന്നത്. ജനങ്ങളുടെ നീറുന്ന ദൈനംദിന പ്രശ്‌നങ്ങളില്‍ നിന്ന് അവരുടെ ശ്രദ്ധതിരിച്ച് മതത്തിന്റെയും ജാതിയുടെയും സങ്കുചിത വ്യവഹാരങ്ങളില്‍ അവരെ തളച്ചിടുകയും വേണ്ടിവന്നാല്‍ അതിന്റെ പേരില്‍ വംശീയ ഉന്മൂലനം നടത്തുകയും ചെയ്യുന്ന ഭരണകൂടത്തില്‍നിന്ന് അസമിലേതുപോലുള്ള വാര്‍ത്തകള്‍ വരുന്നതില്‍ സാമാന്യബോധമുള്ളവര്‍ക്കാര്‍ക്കും വിസ്മയം തോന്നേണ്ട കാര്യമില്ല.

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ മ്യാന്മാര്‍ സൈന്യത്തിന്റെ റഖൈനിലെ കടുത്തആക്രമണത്തില്‍നിന്ന് റോഹിംഗ്യന്‍ ജനത ഇന്ത്യയിലേക്ക് അഭയം തേടിവരുമ്പോഴാണ് രാജ്യത്തെ നാല്‍പതിനായിരം റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ പുറത്താക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം വന്നത്. അഭയാര്‍ത്ഥികള്‍ സുരക്ഷാപ്രശ്‌നമാണെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇതിനെ എക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതി അതിരൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. ചൈനയുടെ മര്‍ദനത്തിനിരയാകുന്ന തിബത്തന്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ചുകൊണ്ട് രാജ്യശില്പി പണ്ഡിറ്റ് ജവഹര്‍ലാല്‍നെഹ്‌റു പറഞ്ഞതാണ് ഇപ്പോള്‍ ഓര്‍മ വരുന്നത്. എത്രവേണമെങ്കിലും അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ ഇന്ത്യ സന്നദ്ധമാണ് എന്നാണ് മതേതരത്വത്തിന്റെ ആ മഹാമനീഷി ലോകത്തോട് വിളിച്ചുപറഞ്ഞത്. ഹിന്ദുത്വത്തെക്കുറിച്ച് അഭിമാനം കൊള്ളുന്ന ബി.ജെ.പിക്കാരനായ നവപ്രധാനന്ത്രിക്ക് പക്ഷേ ചിക്കാഗോയില്‍ സ്വാമിവിവേകാനന്ദന്‍ ഉച്ഛരിച്ച ലോക സാഹോദര്യത്തിന്റെ നൂറിലൊരംശം പോലും തിരിച്ചറിയാനാകുന്നില്ല എന്നതാണ് ഇന്നിന്റെ സങ്കടം.

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

Trending