Connect with us

Football

ഏഡന്‍ ഹസാര്‍ഡ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

ഖത്തര്‍ ലോകകപ്പില്‍ നിന്നും ബെല്‍ജിയം പുറത്തായതിന് പിന്നാലെ ഹസാര്‍ഡ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

Published

on

ബെല്‍ജിയം സൂപ്പര്‍ താരം ഏഡന്‍ ഹസാര്‍ഡ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. 32-ാംവയസിലാണ് ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍മാരിലൊരാളായ ഹസാര്‍ഡ് ബൂട്ടഴിക്കുന്നത്. കഴിഞ്ഞ ജൂണില്‍ റയല്‍ മാഡ്രിഡ് വിട്ട താരം വേറെ ഒരു ക്ലബ്ബിലും ചേര്‍ന്നിരുന്നില്ല. ഖത്തര്‍ ലോകകപ്പില്‍ നിന്നും ബെല്‍ജിയം പുറത്തായതിന് പിന്നാലെ ഹസാര്‍ഡ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇന്നാണ് 16 വര്‍ഷം നീണ്ട കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ഔദ്യോഗികമായി ഹസാര്‍ഡ് അറിയിച്ചത്.

‘നിങ്ങള്‍ നിങ്ങളെത്തന്നെ ശ്രദ്ധിക്കുക. എന്നിട്ട് ശരിയായ സമയമാകുമ്പോള്‍ നിര്‍ത്താന്‍ പറയുക. ഏതാണ്ട് 700ഓളം മത്സരങ്ങള്‍ കളിച്ച 16 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രൊഫഷണല്‍ ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. എന്റെ സ്വപ്‌നം ഞാന്‍ സാക്ഷാത്കരിച്ചു. ലോകമെമ്പാടുമുള്ള നിരവധി പിച്ചുകളില്‍ കളിക്കാനും ആസ്വദിക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്. എന്റെ കരിയറില്‍ മികച്ച പരിശീലരെയും ടീമംഗങ്ങളെയും കണ്ടുമുട്ടാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഞാന്‍ നിങ്ങളെ എല്ലാവരേയും മിസ്സ് ചെയ്യും’, ഇന്‍സ്റ്റഗ്രാമില്‍ വൈകാരിക കുറിപ്പില്‍ ഹസാര്‍ഡ് പറഞ്ഞു.

‘ഞാന്‍ മത്സരിച്ചിട്ടുള്ള ക്ലബ്ബുകള്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ലോസ്‌ക് ലില്ലെ, ചെല്‍സി, റയല്‍ മാഡ്രിഡ്, പിന്നെ ബെല്‍ജിയന്‍ ദേശീയ ടീമിലേക്ക് എന്നെ തിരഞ്ഞെടുത്ത റോയല്‍ ബെല്‍ജിയന്‍ ഫുട്‌ബോള്‍ അസോസിയേഷനും (ആര്‍ബിഎഫ്എ) നന്ദി അറിയിക്കുന്നു. എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഉപദേശകര്‍ക്കും നല്ല സമയത്തും മോശം സമയത്തും എന്റെ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി.

അവസാനമായി ഇത്രയും കാലം എന്നെ പിന്തുടര്‍ന്ന ഞാന്‍ കളിച്ച എല്ലായിടത്തും എന്നെ പ്രോത്സാഹിപ്പിച്ച എന്റെ ആരാധകര്‍ക്കും വലിയ നന്ദി’, ഹസാര്‍ഡ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ‘ഇപ്പോള്‍ എന്റെ പ്രിയപ്പെട്ടവരുടെ കൂടെയുള്ള സമയം ആസ്വദിക്കാനും പുതിയ അനുഭവങ്ങള്‍ നേടാനുമുള്ള സമയമാണ്. മൈതാനത്തിന് പുറത്ത് ഉടന്‍ കാണാം സുഹൃത്തുക്കളെ’, ഹസാര്‍ഡ് ഇങ്ങനെ പറഞ്ഞവസാനിപ്പിച്ചു.

Football

ഓണം കളറാക്കാൻ കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ അങ്കം; എതിരാളികൾ പഞ്ചാബ് എഫ്സി

അഡ്രിയന്‍ ലൂണയെയും സംഘത്തിനെയും ഗാലറിയിലെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആരവങ്ങളെയും മറികടന്നാലെ പഞ്ചാബിന് പ്രതീക്ഷിക്കാനാവൂ.

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പതിനൊന്നാം പതിപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ആദ്യ മത്സരം. ഇന്ന് രാത്രി 7.30ന് നടക്കുന്ന കളിയില്‍ പഞ്ചാബ് എഫ്‌സിയാണ് എതിരാളികള്‍. സ്വന്തം തട്ടകത്തില്‍ ആദ്യ മത്സരത്തിനിറങ്ങുന്നത് ബ്ലാസ്റ്റേഴ്‌സിന് ആത്മവിശ്വാസം നെല്‍കുമെന്ന് ഉറപ്പാണ്.അഡ്രിയന്‍ ലൂണയെയും സംഘത്തിനെയും ഗാലറിയിലെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആരവങ്ങളെയും മറികടന്നാലെ പഞ്ചാബിന് പ്രതീക്ഷിക്കാനാവൂ.

ഇവാന്‍ വുകോമനോവിച്ചിന്റെ പകരക്കാരന്‍ എന്ന കടമ്പ മറികടക്കുകയാവും പുതിയ കോച്ച് മൈക്കല്‍ സ്റ്റാറേയുടെ ആദ്യ വെല്ലുവിളി. തായ്‌ലാന്‍ഡിലെയും കൊല്‍ക്കത്തയിലെയും മുന്നൊരുക്കത്തിന് ശേഷം സ്റ്റാറേ എന്ത് തന്ത്രമായിരിക്കാം ഒരുക്കുകായെന്ന ആകാംക്ഷയിലാണ് ആരാധകര്‍.

അലക്‌സാണ്ടര്‍ കോയെഫ്, നോഹ സദോയി, ജീസസ് ജിമിനസ്, നായകന്‍ അഡ്രയന്‍ ലൂണ, മലയാളി താരങ്ങളായ കെ പി രാഹുല്‍, വിബിന്‍ മോഹന്‍, ഗോളി സച്ചിന്‍ സുരേഷ് തുടങ്ങിയവര്‍ ബ്ലാസ്റ്റേഴ്‌സിനെ നയിക്കാന്‍ കളത്തിലിറങ്ങും.

Continue Reading

Football

രണ്ട് ഗോളും ഒരു അസിസ്റ്റും; പരിക്കിൽ നിന്നുള്ള തിരിച്ചുവരവ് ഗംഭീരമാക്കി മെസ്സി

ഈ സീസണില്‍ ഇതുവരെ പതിനാലു ഗോളും 14 അസിസ്റ്റും മെസ്സിയുടെ പേരിലുണ്ട്.

Published

on

രണ്ട് മാസത്തിന് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തി അര്‍ജന്റീന ഇതിഹാസതാരം ലയണല്‍ മെസ്സി. ഫിലാഡെല്‍ഫിയ യൂണിയനെതിരെയാണ് മെസ്സി കളത്തില്‍ ഇറങ്ങിയത്. ഒന്നിനെതിരെ മൂന്ന് ഗോള്‍ നേടി ഇന്റര്‍ മയാമി വിജയിച്ച മത്സരത്തില്‍ രണ്ട് ഗോളും ഒരു അസിസ്റ്റുമാണ് മെസ്സി നല്‍കിയത്.

ഈ സീസണില്‍ ഇതുവരെ പതിനാലു ഗോളും 14 അസിസ്റ്റും മെസ്സിയുടെ പേരിലുണ്ട്. മത്സരം തുടങ്ങി കുറച്ചു മിനിറ്റുകള്‍ക്കുശേഷം തന്നെ മിഖായേല്‍ ഉഹ്റെയിലൂടെ ഫിലാഡെല്‍ഫിയ ലീഡ് നേടിയിരുന്നു.

26ാം മിനിറ്റില്‍ മെസ്സി മയാമിയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. ജോര്‍ദി ആല്‍ബയില്‍ നിന്നും പന്ത് സ്വീകരിച്ച സുവാരസ് അത് മെസ്സിയിലേക്ക് എത്തിക്കുകയായിരുന്നു. നാല് മിനിറ്റുകള്‍ക്ക് ശേഷം മെസ്സി വീണ്ടും ഗോളടിച്ചതോടെ മയാമി മത്സരത്തില്‍ മുന്നിലെത്തുകയായിരുന്നു. അവസാന മിനിറ്റുകളില്‍ മെസ്സിയുടെ പാസ്സില്‍ സുവാരസ് ഗോള്‍ നേടിയതോടെ മയാമി ലീഡ് അടയാളപ്പെടുത്തി.

മയാമിയുടെ തുടര്‍ച്ചയായുള്ള അഞ്ചാം വിജയമായിരുന്നു ഈ മത്സരത്തിലേത്. കോപ്പ അമേരിക്ക ഫൈനലിലുണ്ടായ പരിക്കിനുശേഷം മെസ്സി ആദ്യമായാണ് ഫുട്ബോള്‍ ഗ്രൗണ്ടിലെത്തുന്നത്.

Continue Reading

Football

സൂപ്പര്‍ ലീഗ് കേരള: മലപ്പുറം എഫ്.സി കാലിക്കറ്റ് എഫ്.സിയെ നേരിടും

മലപ്പുറം എഫ്.സിയുടെ ആദ്യ ഹോം മത്സരമാണ് ഇന്ന്.

Published

on

സൂപ്പര്‍ ലീഗ് കേരളയില്‍ ക്ലാസിക് പോരാട്ടത്തിന് ഇന്ന് മഞ്ചേരി വേദിയാകും. അയല്‍ക്കാരായ മലപ്പുറം എഫ്.സിയും കാലിക്കറ്റ് എഫ്.സിയും തമ്മിലുള്ള മത്സരം പയ്യനാട് സ്റ്റേഡി യത്തില്‍ രാത്രി 7.30നാണ്. മലപ്പുറം എഫ്.സിയുടെ ആദ്യ ഹോം മത്സരമാണ് ഇന്ന്. ഉദ് ഘാടന മത്സരത്തില്‍ തന്നെ ഫോഴ്‌സ് കൊച്ചിയെ അവരുടെ തട്ടകത്തില്‍ പോയി രണ്ടു ഗോളിന് തകര്‍ത്തുവിട്ട മലപ്പുറം ആത്മവിശ്വാസത്തോടെയാണ് സ്വന്തം ഗ്രൗണ്ടിലിറങ്ങുന്നത്.

മഞ്ചേരിയില്‍ നിറഞ്ഞ് കവിഞ്ഞ സ്റ്റേഡിയത്തില്‍ കളിക്കുന്നത് മലപ്പുറം എഫ്.സിക്ക് മുന്‍തൂക്കം നല്‍കുന്ന ഘടകമാണ്. അതേസമയം കോഴി ക്കോടുനിന്നും നിരവധി ആരാധകരാണ് ഇന്ന് മത്സരം കാണാനായി തയ്യാറായിരിക്കുന്നത്. ഫാന്‍സ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബസുകള്‍ കളി കാണാനായി തയ്യാറാക്കിയിട്ടുണ്ട്. കാലിക്കറ്റ് എഫ്.സി.ക്കും ഇത് രണ്ടാം മത്സരമാണ്. തിരുവനന്തപുരം കൊമ്പന്‍സുമായി ഏറ്റുമുട്ടിയ ആദ്യ കളിയില്‍ ടീമിന് സമനില പിടിക്കാനേ സാധിച്ചുള്ളൂ. മികച്ച കളി പുറത്തെടുത്തിട്ടും ജയിക്കാനായില്ല എന്ന നിരാശ മാറ്റാനാകും ടീം മലപ്പുറത്തിനെതിരെ ഇറങ്ങുന്നത്.

ഈ മത്സരത്തില്‍ നിന്നും ടീമില്‍ കാര്യമായ മാറ്റമുണ്ടാകുമെന്നാണ് അറിയുന്നത്. അതേ സമയം കൊച്ചിയിലെ ഉദ്ഘാടന മത്സരത്തി നിറങ്ങിയ ടീമില്‍ നിന്നും കാര്യമായ മാറ്റം മലപ്പുറം എഫ്.സി നടത്തിയേക്കില്ല. കൊച്ചിയില്‍ ആദ്യ ഇലവനില്‍ സ്ഥാനം നേടാതിരുന്ന സാ ഞ്ചസ് തുടക്കം തന്നെ ടീമിലുണ്ടാകുമെന്നും അറിയുന്നു. ബ്രസീല്‍ താരം ബാര്‍ബോസ കഴിഞ്ഞ മത്സരത്തില്‍ ബെഞ്ചിലായിരുന്നു. എന്നാല്‍ ഇത്തവണ ബാര്‍ബോസക്കും അവസരം ലഭിച്ചേക്കും. സ്വന്തം കാണികള്‍ക്ക് മുന്നില്‍ മികച്ച മത്സരം തന്നെ നടത്താനും വിജയിക്കാനുമാ കും ഇന്ന് മലപ്പുറം കളത്തിലിറങ്ങുക. കാലിക്കറ്റ് മികച്ച ടീമാണെന്നും എന്നാല്‍ വിജയം തുടരാന്‍ തന്നെയാണ് ടീമിറങ്ങുകയെന്നും തിങ്ങി നിറഞ്ഞ ഗ്യാലറി നല്ല അനുഭവ മായിരിക്കുമെന്നും ഇത് കരുത്താകുമെന്നും മലപ്പുറം എഫ്.സി നായകന്‍ അനസ് എടത്തൊടിക പറഞ്ഞു.

 

Continue Reading

Trending