Connect with us

india

ഡോളറിന് മുന്നില്‍ രൂപയുടെ മൂല്യം ഉയര്‍ന്നു

ഡോളറിന് മുന്നില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്‍ന്നു. 74.05 ല്‍ നിന്ന് വിനിമയനിരക്ക് 73.26വരെ കരുത്ത് കാണിച്ച ശേഷം വാരാന്ത്യം 73.30 ലാണ്.

Published

on

ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ മുന്‍ നിരയിലെയും രണ്ടാംനിരയിലെയും ഓഹരികള്‍ സ്വന്തമാക്കാന്‍ മത്സരിച്ചത് നേട്ടത്തിന് വഴിതെളിച്ചു. ബോംബെസെന്‍സെക്‌സ് 424 പോയിന്റും നിഫ്റ്റി 192 പോയിന്റും കഴിഞ്ഞവാരം ഉയര്‍ന്നു. സ്റ്റീല്‍ വിഭാഗം ഓഹരികളാണ് പിന്നിട്ടവാരം ഏറെ തിളങ്ങിയത്. മെറ്റല്‍ ഇന്‍ഡക്‌സ് പത്ത് ശതമാനം ഉയര്‍ന്നു. ആഗോള വിപണിയില്‍ ലോഹങ്ങള്‍ക്ക് ഡിമാന്റ് ഉയര്‍ന്നത് ഈ വിഭാഗം ഓഹരികളിലെ വാങ്ങല്‍ താല്‍പര്യം ഉയര്‍ത്തി.
മെറ്റല്‍ ഇന്‍ഡക്‌സ് പോയവാരം ഏറെ തിളങ്ങി. മുന്‍ നിരസ്റ്റീല്‍ ഓഹരിയായ ടാറ്റാസ്റ്റീല്‍ 11 ശതമാനം കുതിച്ചു. ബജറ്റ് പ്രഖ്യാപനവേളയെ അപേക്ഷിച്ച് ടാറ്റാസ്റ്റീല്‍ ഓഹരിവില 97 ശതമാനം ഉയര്‍ന്നു. വെള്ളിയാഴ്ച 81 രൂപയുടെ നേട്ടവുമായി ഓഹരിവില 1182 രൂപയിലാണ്. ഹിന്‍ഡാല്‍ക്കോ 401, സെയില്‍ 144, ജെഎസ് ഡബ്ലയൂ 756 രൂപയിലുമാണ് വാരാന്ത്യം. മുന്‍ നിര ഓഹരികളില്‍ വാങ്ങല്‍ താല്‍പര്യം തുടരുന്നു.
ബോംബെസെന്‍സെക്‌സ് 48,782 പോയിന്റില്‍ നിന്ന് 48,356 ലേക്ക് ഇടിഞ്ഞാണ് ഓപ്പണ്‍ ചെയ്ത്. ആദ്യദിനത്തിലെ വില്‍പ്പനസമ്മര്‍ത്തില്‍ 48,028 വരെ സൂചിക ഇടിഞ്ഞത് കണ്ട് ആഭ്യന്തരഫണ്ടുകള്‍ വിപണിയില്‍ സജീവമായതോടെ ബിഎസ് ഇ സൂചിക 49,417 വരെ കയറി, വാരാന്ത്യം 49,206 ല്‍ ക്ലോസിങ് നടന്നു. ഈവാരം 48,350 ലെ സപ്പോര്‍ട്ട് നിലനിര്‍ത്താന്‍ സെന്‍സെക്‌സിനായാല്‍ 49,739 50,272 പോയിന്റിലേക്കും മുന്നേറാം. അതേസമയം പ്രതികൂലവാര്‍ത്തകള്‍ വിപണിക്ക് മേല്‍ സമ്മര്‍ദ്ദം ഉളവാക്കിയാല്‍ വിപണി 48,350 ലെ താങ്ങ് തകര്‍ന്നാല്‍ 47,494 ലേക്ക് പരീക്ഷണം നടത്താം.

നിഫ്റ്റി സൂചികയില്‍ മൂന്നേറ്റം. താഴ്ന്ന റേഞ്ചില്‍ നിന്ന് സൂചിക400 പോയിന്റ് തിരിച്ചുവരവ് ആഘോഷിച്ചു. മുന്‍വാരത്തിലെ 14,631 പോയിന്റില്‍ നിന്ന് 14,416 പോയിന്റിലേക്ക് ഇടിഞ്ഞെങ്കിലുംപിന്നിട് 14,863 പോയിന്റ് വരെകയറി. വെള്ളിയാഴ്ച മാര്‍ക്കറ്റ് ക്ലോസിങ് നടക്കുമ്പോള്‍ നിഫ്റ്റി 14,823 പോയിന്റിലാണ്. നിഫ്റ്റിസൂചിക അതിന്റെ 50 ദിവസങ്ങളിലെ ശരാശരിയായ 14,800 ന് മുകളിലെത്തിയ സാഹചര്യത്തില്‍ ചാര്‍ട്ട് പ്രകാരം 15,20015,421 നെ സൂചിക ഉറ്റ് നോക്കാം. ഈവാരംപ്രതിരോധം 14,94815,150 പോയിന്റിലും താങ്ങ് 14,53814,253 പോയിന്റിലുമാണ്. വിപണിയുടെ മറ്റ് സാങ്കേതിക ചലനങ്ങള്‍ നിരീക്ഷിച്ചാല്‍ സൂപ്പര്‍ ട്രെന്റ് സെല്ലര്‍മാര്‍ക്ക് അനുകൂലമായി നീങ്ങുമ്പോള്‍ പാരാബോളിക്ക് എസ് ഏ ആര്‍ ബുള്ളിഷ് ട്രന്റിലാണ്.
കഴിഞ്ഞവാരം വിദേശധനകാര്യ സ്ഥാപനങ്ങള്‍ 6314 കോടിരൂപയുടെ ഓഹരികള്‍ വിറ്റു. ഈ അവസരത്തില്‍ ആഭ്യന്തരഫണ്ടുകള്‍ 3008 കോടിരൂപയു െട ഓഹരികള്‍ വാങ്ങി വിപണിക്ക് ശക്തമായ പിന്തുണ നല്‍കി.
മുന്‍ നിരയിലെപത്ത് കമ്പനികളില്‍ എട്ടിനും പിന്നിട്ടവാരം വിപണിമൂല്യത്തില്‍ 81,250കോടിരൂപയുടെ വര്‍ധന. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ്,എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാന്‍സ്, സ്റ്റേറ്റ് ബാങ്ക്ഓഫ് ഇന്ത്യ എന്നിവയുടെ വിപണി മൂല്യം കയറി. ആര്‍ഐഎല്‍,ഇന്‍ഫോസിസ് എന്നിവക്ക് തിരിച്ചടിനേരിട്ടു.
ഡോളറിന് മുന്നില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്‍ന്നു. 74.05 ല്‍ നിന്ന് വിനിമയനിരക്ക് 73.26വരെ കരുത്ത് കാണിച്ച ശേഷം വാരാന്ത്യം 73.30 ലാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

നാഗ്പൂര്‍ സംഘര്‍ഷം: ആറ് മുസ്‌ലിംകള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ്

ബജ്‌രംഗ്ദൾ നേതാക്കളുടെ പേരുകൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ടെകിലും അവയിലൊന്നും ഇത് വരെ അറസ്റ്റ് നടന്നിട്ടില്ല

Published

on

നാഗ്‌പൂർ സംഘർഷവുമായി ബന്ധപ്പെട്ട് 6 മുസ്‌ലിംകൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് . ബജ്‌രംഗ്ദൾ പരിപാടിയിലെ മുദ്രാവാക്യങ്ങളും കോലം കത്തിക്കൽ അടക്കമുള്ള സംഭവങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഫാഹിം ഖാൻ ആണ് സംഘർഷത്തിന്റെ സൂത്രധാരൻ എന്നാണ് പോലീസ് വാദം. മൈനോറിറ്റി ഡെമോക്രാറ്റിക്‌ പാർട്ടി (MDP ) യുടെ പ്രാദേശിക നേതാവാണ് ഫഹീം ഖാൻ. പോലീസ് വാദത്തെ MDP നിഷേധിച്ചു .

” ഈ രാജ്യത്ത് എല്ലാവര്ക്കും പ്രതിഷേധിക്കാൻ അനുവാദമുണ്ട്. പക്ഷെ വിശുദ്ധ വചനങ്ങളെ പൊതുസ്ഥലത്തു വെച്ച് കത്തിക്കാൻ ആരാണ് അവർക്ക് അധികാരം നൽകിയത്. ഫാഹിം ഖാൻ അടക്കമുള്ള സംഘം ഈ വിഷയത്തിൽ പോലീസ് നടപടി ആവശ്യപ്പെട്ട് കൊണ്ടാണ് സ്റ്റേഷനിൽ പോയത്. എന്നാൽ അതെ പോലീസ് ഇപ്പോൾ വീഡിയോ പ്രചരിപ്പിച്ചു എന്ന പറഞ്ഞു ഫഹീമിനെതിരെ കേസെടുത്തത് ഞെട്ടലുളവാക്കുന്നതാണ് . MDP നേതാവ് ആലിം പട്ടേൽ  പറഞ്ഞു.

എഫ്ഐആറുകൾ പ്രകാരം വിഎച്ച്പി മഹാരാഷ്ട്രയുടെ ചുമതലയുള്ള ഗോവിന്ദ് ഷിൻഡെ, അതല്ലാത്ത ബജ്‌രംഗ്ദൾ നേതാക്കളുടെ പേരുകൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ടെകിലും അവയിലൊന്നും ഇത് വരെ അറസ്റ്റ് നടന്നിട്ടില്ല.

Continue Reading

india

കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്ത സംഭവം; ജസ്റ്റിസ് യശ്വന്ത് വര്‍മക്കെതിരെ കനത്ത നടപടി വേണമെന്ന് ആവശ്യം

പ്രാഥമിക അന്വേഷണത്തിനും ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ പ്രതികരണത്തിനും ശേഷം, തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന ഉറപ്പും ചീഫ് ജസ്റ്റിസ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.

Published

on

ഡല്‍ഹി ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വസതിയിലുണ്ടായ തീപിടുത്തത്തിനു പിന്നാലെ തീയണയ്ക്കാനെത്തിയ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ വന്‍തോതില്‍ കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്തിരുന്നു. സംഭവം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കൊളീജിയത്തിലെ ഭൂരിഭാഗം അംഗങ്ങളും ആഭ്യന്തര അന്വേഷണവും ഇംപീച്ച്മെന്റ് അടക്കമുള്ള കര്‍ശന നടപടികളെടുക്കണമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. യോഗത്തിന് ശേഷം ജസ്റ്റിസിനെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. അതേസമയം ജസ്റ്റിസ് യശ്വന്ത് വര്‍മയോട് രാജി ആവശ്യപ്പെടണമെന്നാണ് ചിലര്‍ ആവശ്യപ്പെട്ടത്.

പ്രാഥമിക അന്വേഷണത്തിനും ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ പ്രതികരണത്തിനും ശേഷം, തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന ഉറപ്പും ചീഫ് ജസ്റ്റിസ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.

അതേസമയം ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹബബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതിനെതിരെ ബാര്‍ അസോസിയേഷന്‍ രംഗത്ത് വന്നിരുന്നു. മാര്‍ച്ച് 14ന് ജസ്റ്റിസ് വര്‍മ ഭോപ്പാലില്‍ ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ വസതിയില്‍ തീപിടിത്തമുണ്ടായതിനു പിന്നാലെയാണ് പണം കണ്ടെത്തിയത്. ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ നിന്നാണ് പണം പിടിച്ചെടുത്തത്.

 

Continue Reading

india

ബഹളം വെക്കേണ്ട, കഴുത്തിന് പിടിക്കും; വനിതാ പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തി ബിജെപി നേതാവ്

പശ്ചിമ ബംഗാളിലെ ഖരഗ്പൂരില്‍ റോഡ് ഉദ്ഘാടനത്തിനെത്തിയ ബിജെപി നേതാവ് സ്ത്രീകള്‍ക്കു നേരെ തട്ടിക്കയറുകയായിരുന്നു.

Published

on

പൊതുമധ്യത്തില്‍ വനിതാ പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തി മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ എം.പിയുമായ ദിലീപ് ഘോഷ്. പശ്ചിമ ബംഗാളിലെ ഖരഗ്പൂരില്‍ റോഡ് ഉദ്ഘാടനത്തിനെത്തിയ ബിജെപി നേതാവ് സ്ത്രീകള്‍ക്കു നേരെ തട്ടിക്കയറുകയായിരുന്നു.

എം.പിയായിരുന്ന കാലത്ത് മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്ന് പറഞ്ഞ് ചില വനിതകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതുവരെ നിങ്ങള്‍ എവിടെയായിരുന്നെന്നും എം.പിയായിരുന്ന കാലത്ത് ഞങ്ങള്‍ക്ക് ഒരുദിവസം പോലും കാണാനായില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. വാര്‍ഡ് കൗണ്‍സിലര്‍ റോഡ് നിര്‍മിച്ചപ്പോഴാണ് നിങ്ങള്‍ ഇവിടെ വന്നതെന്നും പരിഹസിച്ചു.

അതേസമയം മമതാ ബാനര്‍ജിയുടെ അനുയായികളാണ് പ്രതിഷേധക്കാര്‍ എന്നുപറഞ്ഞ് പ്രതിഷേധത്തെ തള്ളിക്കളയുകയാണ് ദിലീപ് ചെയ്തത്.

താനാണ് തുക അനുവദിച്ചു തന്നതെന്നും ഇത് നിങ്ങളുടെ അച്ഛന്റെ പണമല്ലെന്നും ബിജെപി നേതാവ് തട്ടിക്കയറി. എന്നാല്‍ എന്തിനാണ് അച്ഛനെ ഇതിലേക്ക് വലിച്ചിഴക്കുന്നതെന്നും നിങ്ങളൊരു എം.പിയായിരുന്നില്ലെ എന്നും പ്തിഷേധക്കാരില്‍ ഒരാള്‍ ചോദിച്ചപ്പോള്‍ നിങ്ങളുടെ പതിനാല് തലമുറകളെ വരെ പറയുമെന്നാണ് ദിലീപ് ദേഷ്യത്തോടെ പറഞ്ഞത്. ഇതോടെ പ്രതിഷേധം ശക്തമാവുകയായിരുന്നു. പിന്നാലെ ഇതുപോലെ ബഹളം വെക്കരുതെന്നും കഴുത്തിന് പിടിക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു.

സംഘര്‍ഷാവസ്ഥയിലേക്ക് എത്തിയതോടെ ഖരഗ്പൂര്‍ ടൗണ്‍ സ്റ്റേഷനില്‍ നിന്നുള്ള ഒരു സംഘം പൊലീസുകാര്‍ സ്ഥലത്തെത്തുകയായിരുന്നു.

 

Continue Reading

Trending