Connect with us

india

രാജ്യസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി, എസ് പി നേതാവ് രാം ഗോപാല്‍ യാദവ്, സിനിമാതാരവും കോണ്‍ഗ്രസ് നേതാവുമായ രാജ് ബബ്ബാര്‍ തുടങ്ങിയവരാണ് രാജ്യസഭയില്‍ നിന്നും വിരമിക്കുന്നത്. ഉത്തരാഖണ്ഡില്‍ നിന്നുള്ള രാജ്യസഭാ എംപിയായ കോണ്‍ഗ്രസ് നേതാവും നടനുമായ രാജ് ബബ്ബറിന്റെ കാലാവധി നവംബര്‍ 25 ന് അവസാനിക്കും.

Published

on

ന്യൂഡല്‍ഹി: രാജ്യസഭയിലെ ഒഴിവുള്ള സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും 11 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ ഒമ്പതിന് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. വോട്ടെണ്ണലും അന്നു തന്നെ നടക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 20 ന് പുറപ്പെടുവിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

രാജ്യസഭയില്‍ യുപിയില്‍ 10 ഉം ഉത്തരാഖണ്ഡില്‍ ഒരു സീറ്റുമാണ് അടുത്ത മാസം ഒഴിവു വരുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 27 ആയിരിക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 2 ആണ്.

കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി, എസ് പി നേതാവ് രാം ഗോപാല്‍ യാദവ്, സിനിമാതാരവും കോണ്‍ഗ്രസ് നേതാവുമായ രാജ് ബബ്ബാര്‍ തുടങ്ങിയവരാണ് രാജ്യസഭയില്‍ നിന്നും വിരമിക്കുന്നത്. ഉത്തരാഖണ്ഡില്‍ നിന്നുള്ള രാജ്യസഭാ എംപിയായ കോണ്‍ഗ്രസ് നേതാവും നടനുമായ രാജ് ബബ്ബറിന്റെ കാലാവധി നവംബര്‍ 25 ന് അവസാനിക്കും.

അതേസമയം, തെരഞ്ഞെടുപ്പ് നടത്താനുള്ള ക്രമീകരണങ്ങള്‍ നടത്തുമ്പോള്‍ കോവിഡ് ജാഗ്രത നടപടികളെക്കുറിച്ച് നിലവിലുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഓരോ സംസ്ഥാനങ്ങളില്‍ നിന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയോഗിക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി.

 

india

ഇറാനുമേല്‍ ഇസ്രായേല്‍ കയ്യേറ്റം ഇന്ത്യയും ലോകരാഷ്ട്രങ്ങളും ഇടപെടണം: മുസ്ലിം ലീഗ്

Published

on

ചെന്നൈ: ഇറാനുമേലുള്ള ഇസ്രായേല്‍ കയ്യേറ്റത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മുസ്ലിം ലീഗ് ദേശീയ സെക്രെട്ടറിയേറ്റ്. .ഇറാനെതിരെ ഇസ്രായേല്‍ നടത്തുന്ന മനുഷ്യത്വ വിരുദ്ധമായ അതിക്രമത്തിനെതിരെ ഇന്ത്യയും ലോകരാഷ്ട്രങ്ങളും നിലപാടെടുക്കണമെന്നും മുസ്ലിം ലീഗ് ദേശീയ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. ലോക സമാധാനത്തിന് ഭീഷണിയായ ഇസ്രാഈല്‍ മാനവരാശിയുടെ അന്തകരാണ്. മനുഷ്യാവകാശം, അന്താരാഷ്ട്ര മര്യാദകള്‍ എന്നതൊന്നും ഇസ്രാഈലിന് ബാധകമല്ലെന്നാണ് അവരുടെ നിലപാട്. പശ്ചിമേഷ്യയുടെ ആകെ ഭീതിയായി മാറിയ ഇസ്രാഈലിനെ യു.എന്‍ ഇടപെട്ട് നിലക്കുനിര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ചെന്നൈ മഹാബലിപുരം ഐ.ടി.സി ഹോട്ടലില്‍ നടന്ന സെക്രട്ടേറിയറ്റ് യോഗം പി.എ.സി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കുമെതിരെ നടക്കുന്ന കയ്യേറ്റങ്ങളും അവരെ പ്രാന്തവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള നിയമ നിര്‍മ്മാണങ്ങളും ഫലപ്രദമായി ചെറുക്കണനെന്ന് തങ്ങള്‍ ആഹ്വാനം ചെയ്തു. ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സ്വാഗതം പറഞ്ഞു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, ഭാരവാഹികളായ കെ.പി.എ മജീദ് എം.എല്‍.എ, എം അബ്ദുറഹ്മാന്‍ എക്സ് എം.പി, സിറാജ് ഇബ്രാഹിം സേട്ട്, ദസ്ത്ഗീര്‍ ഇബ്രാഹിം ആഗ, എസ്.നഈം അക്തര്‍ ബിഹാര്‍, കൗസര്‍ ഹയാത്ത് ഖാന്‍ ഉത്തര്‍പ്രദേശ്, കെ. സൈനുല്‍ ആബിദീന്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഖുര്‍റം അനീസ് ഉമര്‍ ഡല്‍ഹി, നവാസ് കനി എം.പി്, അബ്ദുല്‍ ബാസിത് തമിഴ്നാട്, ടി.എ അഹമ്മദ് കബീര്‍, സി.കെ സുബൈര്‍, ആസിഫ് അന്‍സാരി ഡല്‍ഹി, അഡ്വ.വി.കെ ഫൈസല്‍ ബാബു കേരളം, ഡോ.നജ്മുല്‍ ഹസ്സന്‍ ഗനി ഉത്തര്‍ പ്രദേശ്, ഫാത്തിമ മുസഫര്‍ തമിഴ്‌നാട്, ജയന്തി രാജന്‍, അഞ്ജനി കുമാര്‍ സിന്‍ഹ ജാര്‍ഖണ്ഡ്, എം.പി മുഹമ്മദ് കോയ സംസാരിച്ചു.

Continue Reading

india

ഒഡിഷയില്‍ സിആര്‍പിഎഫ് ജവാന് വീരമൃത്യു

ഐഇഡി സ്ഫോടനത്തിലാണ് മരണം

Published

on

സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചു. ഐഇഡി സ്ഫോടനത്തിലാണ് മരണം. എഎസ്ഐ സത്യബെൻ കുമാർ സിംഗ് ആണ് മരിച്ചത്.

സിആർപിഎഫിന്റെ 134-ാം ബറ്റാലിയനിലെ എഎസ്ഐ സത്‌വാൻ സിംഗിന് മാവോയിസ്റ്റ് സ്ഥാപിച്ച ഇംപ്രൊവൈസ്ഡ് സ്‌ഫോടകവസ്തു (ഐഇഡി) പൊട്ടിത്തെറിച്ച് ഗുരുതരമായി പരുക്കേറ്റു. എഎസ്‌ഐ സത്‌വാൻ സിങ്ങിനെ ഉടൻ തന്നെ റൂർക്കലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. മാവോയിസ്റ്റ് കലാപകാരികൾക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കലാപ വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയ സമയത്താണ് സംഭവം.

സുരക്ഷാ സേന ഒളിത്താവളങ്ങൾ ലക്ഷ്യം വയ്ക്കുകയും, സഞ്ചാരമാർഗ്ഗങ്ങൾ തടസ്സപ്പെടുത്തുകയും, മാവോയിസ്റ്റ് കേഡർമാർ ഉപയോഗിക്കുന്ന ലോജിസ്റ്റിക്കൽ സപ്പോർട്ട് നെറ്റ്‌വർക്കുകൾ തകർക്കാനുള്ള ശ്രമം ആരംഭിച്ചു. ഒഡീഷ-ജാർഖണ്ഡ് അതിർത്തിയിൽ വ്യാപിച്ചുകിടക്കുന്ന സാരന്ദ വനം വർഷങ്ങളായി മാവോയിസ്റ്റ് ഭീഷണി നേരിടുന്നു.

Continue Reading

india

അഹമ്മദാബാദ് വിമാനാപകടം; മരിച്ചവരുടെ ബന്ധുക്കൾക്ക് ഇടക്കാല സഹായമായി എയർ ഇന്ത്യ 25 ലക്ഷം രൂപ നൽകും

Published

on

ന്യൂഡൽഹി: അഹ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും അതിജീവിച്ച യാത്രക്കാരനും അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്. ആദ്യം പ്രഖ്യാപിച്ച ഒരു കോടി രൂപക്ക് പുറമെയാണ് ഈ സഹായം.

‘ഞങ്ങളുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി മരിച്ചവരുടെ കുടുംബങ്ങൾക്കും അതിജീവിച്ച യാത്രക്കാരനും ഇടക്കാല സഹായമായി 25 ലക്ഷം രൂപ നൽകും. ഇത് അടിയന്തര സാമ്പത്തിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. നേരത്തെ പ്രഖ്യാപിച്ച ഒരു കോടി രൂപക്ക് പുറമെയാണിതെന്ന്’ എയർ ഇന്ത്യ എക്സ്പ്രസ് സാമൂഹിക മാധ്യമമായ എക്‌സിൽ കുറിച്ചു.

ജൂൺ 12നാണ് അഹ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാജ്യത്തെ നടുക്കിയ വിമാനദുരന്തം നടന്നത്. യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും മരിച്ചിരുന്നു.

Continue Reading

Trending