Connect with us

india

‘200 രൂപ പോലും കിട്ടുന്നില്ല’ അയോധ്യയിൽ ബി.ജെ.പിയെ തോറ്റതിന്റെ കാരണം തുറന്ന് പറഞ്ഞ് ഇ-റിക്ഷാ ഡ്രൈവർമാർ‘

മന്ത്രിമാർ ഇടക്കിടക്ക് വരും, വൻ റാലികൾ നടത്തും പോകും എന്നാൽ പ്രദേശത്തെ ജനങ്ങളുടെ പ്രശ്നങ്ങളെ കേൾക്കാനോ അവ പരിഹരിക്കാനോ ആരും തയാറാകുന്നില്ല’

Published

on

രാമക്ഷേത്രം ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്ക് കനത്തതിരിച്ചടിയായിരുന്നു അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിലെ തോല്‍വി. എന്തുകൊണ്ട് ബി.ജെ.പിക്കെതിരെ ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ ജനങ്ങള്‍ വിധിയെഴുതിയെന്ന് പറയുകയാണ് രാമക്ഷേത്ര നഗരിയിലെ ഇ റിക്ഷാ ഡ്രൈവര്‍മാര്‍. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ലല്ലു സിംഗിനെ സമാജ്വാദി പാര്‍ട്ടിയുടെ അവദേശ് പ്രസാദ് സിങ് മികച്ച ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.

തെരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്രം ഉദ്ഘാടനം ചെയ്തത് യോഗിയും മോദിയുമൊക്കെ സര്‍ക്കാര്‍ നേട്ടമായാണ് അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ക്ഷേത്രപരിസരത്ത് താമസിക്കുന്നവരും ജോലിചെയ്യുന്നവരും പറയുന്നത് ഒരു ദിവസം 200 രൂപ പോലും സമ്പാദിക്കനാകുന്നില്ലെന്നാണ്. കാര്യമായ വരുമാനമില്ലാത്തത് ജീവിത പ്രതിസന്ധിയുണ്ടാക്കുന്നുവെന്നും അവര്‍ മാധ്യമങ്ങളോട് പറയുന്നു. ഉദ്ഘാടനം നടന്ന ആദ്യ ആഴ്ചകളില്‍ തീര്‍ത്ഥാടകരും വിനോദസഞ്ചാരികളും ധാരാളമായെത്തിയിരുന്നു.എന്നാല്‍ ഇപ്പോള്‍ അതല്ല അവസ്ഥ.പ്രദേശത്തോടുള്ള സര്‍ക്കാരിന്റെ അവഗണന ഞങ്ങളുടെ ജീവിതത്തെ സാരമായി ബാധിച്ചു.

റോഡ് അടക്കം അടിസ്ഥാന വികസനങ്ങളിലെല്ലാം സര്‍ക്കാര്‍ പിന്നോട്ടാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ മറ്റിടങ്ങളിലും ഫൈസാബാദിന് സമാനമായ അവസ്ഥയു?ണ്ടാകുമെന്നും ഡ്രൈവര്‍മാര്‍ പറയുന്നു. സര്‍ക്കാരിന്റെ അവഗണനയില്‍ അയോധ്യ വികസനത്തില്‍ പിന്നോട്ടാണ്. കഴിഞ്ഞ 10 വര്‍ഷമായി ഇവിടെ ഞങ്ങള്‍ റിക്ഷ ഓടിക്കുന്നു. അയോധ്യ നിര്‍മ്മിക്കുന്നതും വികസിപ്പിക്കുന്നതും ഞങ്ങള്‍ കണ്ടു.എന്നാലും ബി.ജെ.പി സര്‍ക്കാര്‍ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നില്ല. ബി.ജെ.പി സ്ഥാനാര്‍ഥി ഞങ്ങളുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചിട്ടില്ല.

ഒരാള്‍ പോലും ഞങ്ങളെ കേള്‍ക്കാന്‍ തയാറായിട്ടില്ല. കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ ഇടക്കിടക്ക് വരും, വന്‍ റാലികള്‍ നടത്തും പോകും.മാധ്യമങ്ങളിലും സൈബര്‍ ഇടങ്ങളിലും വലിയ വാര്‍ത്തയാകും. എന്നാല്‍ പ്രദേശത്തെ ജനങ്ങളുടെ പ്രശ്‌നങ്ങളെ കേള്‍ക്കാനോ അവ പരിഹരിക്കാനോ ആരും തയാറാകുന്നില്ലെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. ഇത് തുടര്‍ന്നാല്‍ അയോധ്യയിലെ വിധിയാകും മറ്റിടങ്ങളിലും ബി.ജെ.പിയെ കാത്തിരിക്കുക.

ഞങ്ങളുടെ വരുമാനം ഗണ്യമായി കുറഞ്ഞു. 500 മുതല്‍ 800 രൂപ വരെ സമ്പാദിച്ചിരുന്നിടത്ത് ഇപ്പോള്‍ 250 രൂപ പോലും കിട്ടാത്ത ദിവസങ്ങളുണ്ടെന്ന് റിക്ഷാതൊഴിലാളികള്‍ പറയുന്നു. തെരഞ്ഞെടുപ്പ് ഫലം കൂടി തിരിച്ചടിയായതോടെ ജൂണ്‍ നാലിന് ശേഷം അവസ്ഥ കൂടുതല്‍ മോശമായി. തീര്‍ത്ഥാടകരുടെയും വിനോദസഞ്ചാരികളുടെയും എണ്ണത്തില്‍ വലിയ കുറവുണ്ടായെന്നും ഡ്രൈവര്‍മാര്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘പഹല്‍ഗാം’ പരാമര്‍ശം; കര്‍ണാടകയിലെ ജനങ്ങളെ അപമാനിച്ചതിന് ഗായകന്‍ സോനു നിഗത്തിനെതിരെ എഫ്‌ഐആര്‍

ബംഗളൂരുവിലെ അവലഹള്ളി പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

Published

on

സംഗീത പരിപാടിക്കിടെ നടത്തിയ ‘പഹല്‍ഗാം’ പരാമര്‍ശം കര്‍ണാടകയിലെ ജനങ്ങളെ അപമാനിച്ചെന്നാരോപിച്ച് ഗായകന്‍ സോനു നിഗത്തിനെതിരെ എഫ്‌ഐആര്‍. ബംഗളൂരുവിലെ അവലഹള്ളി പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. കന്നഡ അനുകൂല സംഘടനയായ കര്‍ണാടക രക്ഷണ വേദികെ (കെ.ആര്‍.വി) പ്രസിഡന്റ് ധര്‍മരാജ് അനന്തയ്യയാണ് പരാതി നല്‍കിയത്.

സോനു നിഗം നടത്തിയ പരാമര്‍ശങ്ങള്‍ കര്‍ണാടകയിലെ ജനങ്ങളെ അപമാനിച്ചതിന് തുല്യമാണെന്നും കര്‍ണാടകയിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുകയും അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്തുവെന്നും ആരോപിച്ചാണ് പരാതി.

കന്നഡ ഗാനം പാടാന്‍ ആരാധകര്‍ നിരന്തരം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു സോനു നിഗത്തില്‍നിന്നും വിവാദപരാമര്‍ശമുണ്ടായത്. പരിപാടിക്കിടെ കന്നഡയില്‍ പാടണമെന്ന് സദസ്സില്‍ നിന്ന് ഒരാള്‍ ഉറക്കെ ആവശ്യപ്പെട്ടപ്പോള്‍ ഇങ്ങനെയുള്ള പെരുമാറ്റം കൊണ്ടാണ് പഹല്‍ഗാം ഭീകരാക്രമണം ഉണ്ടായത് എന്ന് സോനു നിഗം മറുപടി നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.

വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വിഡിയോയില്‍, തന്റെ കരിയറിലെ ഏറ്റവും മികച്ച ഗാനങ്ങളില്‍ ചിലത് കന്നഡയിലാണെന്നും കര്‍ണാടക എപ്പോഴും തന്നെ കുടുംബാംഗത്തെപ്പോലെയാണ് പരിഗണിച്ചിട്ടുള്ളതെന്നും നിഗം പറയുന്നുണ്ട്.

സംഭവത്തിന്റെ വിശദാംശങ്ങള്‍ പോലീസ് അന്വേഷിച്ചുവരുന്നു. സംഘാടകരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.

Continue Reading

india

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചാല്‍ കടുത്ത നടപടിയുണ്ടാകും: എംകെ സ്റ്റാലിന്‍

കാമ്പസുകളില്‍ അന്ധവിശ്വാസങ്ങള്‍ പ്രോത്സാഹിപ്പിക്കാനോ അനുവദിക്കാനോ ഉള്ള ഏതൊരു ശ്രമവും സര്‍ക്കാരില്‍ നിന്ന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി.

Published

on

കാമ്പസുകളില്‍ അന്ധവിശ്വാസങ്ങള്‍ പ്രോത്സാഹിപ്പിക്കാനോ അനുവദിക്കാനോ ഉള്ള ഏതൊരു ശ്രമവും സര്‍ക്കാരില്‍ നിന്ന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി. കെട്ടുകഥകളോ അശാസ്ത്രീയമായ രീതികളോ അല്ല, ശാസ്ത്രീയ ചിന്തയിലും സാമൂഹിക നീതിയിലുമാണ് വിദ്യാഭ്യാസം വേരൂന്നിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ശാസ്ത്രീയമായ സമീപനം സ്വീകരിക്കണമെന്നും സാമൂഹിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും എംകെ സ്റ്റാലിന്‍
പറഞ്ഞു. ഇതിനെതിരെ എന്തെങ്കിലും സംഭവിച്ചാല്‍ സര്‍ക്കാരിന്റെ പ്രതികരണം കടുത്തതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാമ്പസുകളെ ഈ ലക്ഷ്യങ്ങളിലേക്ക് നയിക്കുന്നതിന് കൃത്യമായ പദ്ധതി തയ്യാറാക്കാന്‍ സര്‍വകലാശാല മേധാവികളോട് താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും സ്റ്റാലിന്‍ പങ്കുവെച്ചു.

മോഷ്ടിക്കാന്‍ കഴിയാത്ത ഒരേയൊരു സമ്പത്താണ് വിദ്യാഭ്യാസമെന്നും സ്റ്റാലിന്‍ പറഞ്ഞു. പെട്ടെന്നുള്ള വിജയത്തെക്കുറിച്ചുള്ള തെറ്റായ വാഗ്ദാനങ്ങളാല്‍ വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സോഷ്യല്‍ മീഡിയയില്‍ റോള്‍ മോഡലുകള്‍ തേടരുതെന്ന് വിദ്യാര്‍ത്ഥികളോട് മുഖ്യമന്ത്രി സ്റ്റാലിന്‍ അഭ്യര്‍ത്ഥിച്ചു, തമിഴ്‌നാട്ടിലെ വിദ്യാര്‍ത്ഥികള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്വാണ്ടം ടെക്‌നോളജി, കംപ്യൂട്ടിംഗ് തുടങ്ങിയ നൂതന മേഖലകളില്‍ ഇതിനകം തന്നെ മികവ് പുലര്‍ത്തുന്നുണ്ടെന്ന് അവരെ ഓര്‍മ്മിപ്പിച്ചു. ആഗോളതലത്തില്‍ മത്സരിക്കാന്‍ യുവാക്കള്‍ തയ്യാറാവണമെന്നും അത് നേടാനുള്ള താക്കോലാണ് വിദ്യാഭ്യാസമെന്നും അദ്ദേഹം പറഞ്ഞു.

അക്കാദമിക് സമഗ്രതയെയും നയപരമായ വെല്ലുവിളികളെയും കുറിച്ചുള്ള ആശങ്കകളെ അഭിസംബോധന ചെയ്തുകൊണ്ട്, അനുകൂല കോടതി വിധിയെത്തുടര്‍ന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ പുതിയ കമ്മിറ്റി രൂപീകരിച്ചതായി സ്റ്റാലിന്‍ പറഞ്ഞു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പിഎച്ച്ഡി പണ്ഡിതര്‍ ഉള്ളത് തമിഴ്‌നാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവര്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള ദൗത്യത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പുനല്‍കി.

സംസ്ഥാന-കേന്ദ്ര അധികാരികള്‍ തമ്മിലുള്ള അധികാര വിഭജനത്തെക്കുറിച്ചുള്ള സമീപകാല ചര്‍ച്ചകളെക്കുറിച്ച് അഭിപ്രായപ്പെട്ട സ്റ്റാലിന്‍, സംസ്ഥാന നിയമസഭകള്‍ക്ക് ഗവര്‍ണറെക്കാള്‍ കൂടുതല്‍ അധികാരമുണ്ടെന്ന് പറഞ്ഞു.

Continue Reading

india

രാജസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് പാക് ജവാനെ ഇന്ത്യന്‍ ബിഎസ്എഫ് പിടികൂടിയതായി റിപ്പോര്‍ട്ട്

രാവിലെ ഇന്ത്യന്‍ ഭാഗത്തേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് പാക് ജവാന്‍ ഇന്ത്യന്‍ ബിഎസ്എഫിന്റെ പിടിയിലായത്.

Published

on

രാജസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് പാക് ജവാനെ ഇന്ത്യന്‍ ബിഎസ്എഫ് പിടികൂടിയതായി റിപ്പോര്‍ട്ട്. രാവിലെ ഇന്ത്യന്‍ ഭാഗത്തേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് പാക് ജവാന്‍ ഇന്ത്യന്‍ ബിഎസ്എഫിന്റെ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

അതേ സമയം പാകിസ്താന്‍ യുവതിയെ വിവാഹം കഴിച്ച സിആര്‍പിഎഫ് ജവാനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. പാക് യുവതിയുമായുള്ള വിവാഹം മറച്ചു വച്ചതിനെ തുടര്‍ന്നാണ് നടപടി. മുനീര്‍ അഹമ്മദ് എന്ന ജവാനെയാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരായ നടപടികള്‍ കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ. പാകിസ്താന്‍ കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രവേശനം നിരോധിച്ചു. ഇന്ത്യന്‍ പതാക വഹിക്കുന്ന കപ്പലുകള്‍ പാകിസ്താന്‍ തുറമുഖങ്ങള്‍ സന്ദര്‍ശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പാകിസ്താനില്‍ നിന്നുളള എല്ലാ ഇറക്കുമതികളും ഇന്ത്യ നിരോധിച്ചിട്ടുണ്ട്.

ദേശീയ സുരക്ഷയുടെയും പൊതുനയത്തിന്റെയും താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

Continue Reading

Trending