Connect with us

kerala

ഊട്ടിയിലേക്ക് ഇ–പാസ്; വിനോദ സഞ്ചാരികള്‍ കുറഞ്ഞു

തിരിച്ചടി നേരിട്ട് വ്യാപാരികൾ

Published

on

ഊട്ടി സന്ദർശനത്തിന് ഇ–പാസ് നിർബന്ധമാക്കിയതോടെ, വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടു കച്ചവട സ്ഥാപനങ്ങൾ നടത്തുന്നവർ കടുത്ത പ്രതിസന്ധിയിലായി. സീസൺ മുന്നിൽകണ്ടു ലക്ഷങ്ങൾ ചെലവഴിച്ചു സാധനങ്ങൾ സ്റ്റോക് ചെയ്ത കടകളിൽ ദിവസം 5,000 രൂപയുടെ കച്ചവടം പോലും നടക്കുന്നില്ലെന്നു വ്യാപാരികൾ. മുൻവർഷങ്ങളിൽ 25,000 മുതൽ 50,000 രൂപയുടെ വരെ കച്ചവടം നടന്നിരുന്ന സ്ഥാപനങ്ങളിലാണ് ഈയവസ്ഥ.

ഊട്ടി തേയില, ഊട്ടി വർക്കി, ഡ്രൈ ഫ്രൂട്സ് തുടങ്ങിയവ വിൽക്കുന്ന 28 കടകളാണു താഴെ നാടുകാണി മുതൽ നാടുകാണി ജംക്‌ഷൻ വരെയുള്ള രണ്ടു കിലോമീറ്റർ ദൂരത്തിലുള്ളത്. ഇതേ അവസ്ഥയാണ് വഴിക്കടവിനും.

നീലഗിരിയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന ഭൂരിഭാഗം പേരും ചുരമിറങ്ങും മുൻപ് ഈ കടകളും സന്ദർശിക്കാറുണ്ട്. സീസണിൽ എല്ലാ കടകളിലും പകലും രാത്രിയിലും ഒരേപോലെ തിരക്കായിരിക്കും. ഈ സാഹചര്യത്തിനാണിപ്പോൾ ഇ–പാസ് തടസ്സമായത്.

പ്രധാന സീസണായ പുഷ്പമേളക്കാലത്ത് ഇ–പാസ് ഏർപ്പെടുത്തിയതോടെ, നഗരത്തിൽ മുറികൾ ബുക്ക് ചെയ്തിരുന്നവർ കൂട്ടത്തോടെ ബുക്കിങ് റദ്ദാക്കിയതു റിസോർട്ടുകൾ ലീസിനെടുത്തു നടത്തുന്നവർക്കും ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കി. പ്രതിദിനം 30,000 സന്ദർശകരെ പ്രതീക്ഷിച്ചിരുന്ന പുഷ്പമേളയ്ക്ക് ഇതിന്റെ പകുതി സന്ദർശകർ പോലും എത്തുന്നില്ലെന്നാണു കണക്കുകൾ.

kerala

ഹൈബ്രിഡ് കഞ്ചാവ് കേസ്; തസ്ലീമയുടെ ഭര്‍ത്താവും അറസ്റ്റില്‍

കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും എന്നാണ് വിവരം.

Published

on

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നേരത്തെ അറസ്റ്റിലായ തസ്ലീമയുടെ ഭര്‍ത്താവും കസ്റ്റഡിയില്‍. ചെന്നൈയിലെ എന്നൂറില്‍ വച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്ക് ലഹരിക്കടത്തുമായി ബന്ധമുണ്ടെന്ന് എക്‌സൈസ് കണ്ടെത്തി.

അന്വേഷണത്തില്‍ ഇയാള്‍ക്ക് ചെന്നൈയില്‍ മൊബൈല്‍ ഷോപ്പ് ഉള്ളതായും ഇവിടേയ്ക്ക് സാധനങ്ങള്‍ എത്തിക്കുന്നതിനായി മലേഷ്യ അടക്കമുള്ള സ്ഥലങ്ങള്‍ സ്ഥിരം സന്ദര്‍ശിക്കാറുണ്ടെന്നും എക്‌സൈസ് കണ്ടെത്തി. മലേഷ്യയില്‍നിന്ന് ഇയാളാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതെന്നാണ് എക്സൈസ് നിഗമനം. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും എന്നാണ് വിവരം.

ഈ മാസം തുടക്കത്തില്‍ മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായാണ് തസ്‌ലിമയും കെ.ഫിറോസും പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ശ്രീനാഥ് ഭാസി അടക്കം സിനിമാ മേഖലയിലെ ചിലര്‍ക്ക് ലഹരിമരുന്ന് എത്തിച്ചിരുന്നതായി വിവരം ലഭിച്ചത്. തസ്‌ലിമയുടെ ഫോണില്‍ നിന്നും ഇതിന് തെളിവുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു.

 

Continue Reading

kerala

തിരുവനന്തപുരത്ത് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ച നിലയില്‍

ഈമാസം ഏഴുമുതലാണ് അര്‍ജുനെ കാണാതായത്.

Published

on

തിരുവനന്തപുരത്ത് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് മുളങ്കുന്നം ലക്ഷംവീട്ടില്‍ അര്‍ജുനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിടിന് സമീപത്തെ കിണറ്റിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അനില്‍കുമാര്‍-മായ ദമ്പതികളുടെ മകനാണ് അര്‍ജുന്‍. മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈമാസം ഏഴുമുതലാണ് അര്‍ജുനെ കാണാതായത്.

Continue Reading

kerala

മുസ്‌ലിം ലീഗ് മാതൃകാ പുനരധിവാസ പദ്ധതി ഭവന സമുച്ചയ ശിലാസ്ഥാപനം ഇന്ന്

105 കുടുംബങ്ങള്‍ക്ക് എട്ട് സെന്റില്‍ 1000 സ്‌ക്വയര്‍ ഫീറ്റ് വീടുകളാണ് നിര്‍മിച്ചു നല്‍കുന്നത്

Published

on

വയനാട് ദുരന്ത ബാധിതര്‍ക്കായുള്ള മുസ്‌ലിം ലീഗിന്റെ മാതൃകാ പുനരധിവാസ പദ്ധതി ഭവന സമുച്ചയ ശിലാസ്ഥാപനം ഇന്ന് നടക്കും. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ശിലാസ്ഥാപനം നിര്‍വഹിക്കും. 105 കുടുംബങ്ങള്‍ക്ക് എട്ട് സെന്റില്‍ 1000 സ്‌ക്വയര്‍ ഫീറ്റ് വീടുകളാണ് നിര്‍മിച്ചു നല്‍കുന്നത്.

ഇന്ന് ഉച്ചക്ക് മൂന്ന് മണിക്കാണ് ശിലാസ്ഥാപനം നടക്കുക. മേപ്പാടിയില്‍ കണ്ടെത്തിയ നിര്‍ദിഷ്ട 10.5 ഏക്കര്‍ ഭൂമിയിലാണ് വീടുകള്‍ക്ക് തറക്കല്ലിടുന്നത്. 105 കുടുംബങ്ങള്‍ക്ക് എട്ട് സെന്റില്‍ 1000 സ്‌ക്വയര്‍ ഫീറ്റ് വീടുകളാണ് മുസ്ലിം ലീഗ് നിര്‍മിച്ചു നല്‍കുന്നത്. ഇരുനിലകള്‍ നിര്‍മിക്കാന്‍ ആവശ്യമായ ബലത്തോട് കൂടിയായിരിക്കും വീടുകളുടെ അടിത്തറ. പ്രധാന റോഡിനോടു ചേര്‍ന്നാണ് ഭവന സമുച്ചയം ഒരുങ്ങുക. വീടുകളിലേക്കുള്ള റോഡ്, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും.

സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. സര്‍ക്കാര്‍ ലിസ്റ്റില് നിന്നാണ് അര്‍ഹതപ്പെട്ട ആളുകളെ തെരഞ്ഞെടുത്തത്. 8 മാസത്തിനുള്ളില്‍ വീട് പൂര്‍ത്തിയാക്കി കൈമാറാനാണ് തീരുമാനം. മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, പിവി അബ്ദുല്‍ വഹാബ് എംപി, ഡോ.എംപി അബ്ദുസ്സമദ് സമദാനി എംപി, അഡ്വ. പിഎംഎ സലാം, കെപിഎ മജീദ് എംഎല്‍എ, ഡോ.എംകെ മുനീര്‍ എംഎല്‍എ, അഡ്വ ഹാരിസ് ബീരാന്‍ എംപി എന്നിവര്‍ പരിവാടിയില്‍ പങ്കെടുക്കും.

Continue Reading

Trending