Connect with us

Culture

സിനിമാ കഥകളെ വെല്ലുന്ന ജീവിതകഥയുമായി ഇന്ത്യന്‍ വംശജനായ സ്വിസ് എം.പി നിക്ക്

Published

on

സിനിമാകഥകളെ വെല്ലുന്നതാണ് ഇന്ത്യന്‍ വംശജനായ സാമുവല്‍ ഗുഗ്ഗിറിന്റെ ജീവിതകഥ. വിദേശകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ 24 രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ വംശജരായ 143 വിദേശ പാര്‍ലമെന്റ് അംഗങ്ങള്‍ക്കായി നടത്തുന്ന സമ്മിറ്റിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്നതോടെയാണ് സ്വിറ്റ്‌സര്‍ലണ്ട് എം.പി നിഗ്‌ളസ് സാമുവല്‍ ഗുഗ്ഗിര്‍ ശ്രദ്ധിക്കപ്പെടുന്നത്. നയതന്ത്രത്തിന്റെ ഭാഗമായാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. . ജനിച്ചയുടനെ മകന്റെ മികച്ച ഭാവിക്കായ് മകനെ വിദേശികളായ ദമ്പതികള്‍ക്ക് കൈമാറിയ മാതാവുപോലും കരുത്തിയിട്ടുണ്ടാവില്ല തന്റെ മകന്‍ ഇത്രയും വലിയ ഒരു സ്ഥാനത്ത് എത്തുമെന്നും രാജ്യത്തിന്റെ വിദേശ നയതന്ത്ര വേദിയില്‍ പങ്കാളിയാവുമെന്നും.

കര്‍ണാടകയിലെ ഉടുപ്പിയില്‍ സി.എസ്.ഐ ലംബാര്‍ഡ് ഹോസ്പിറ്റലില്‍ 1970 മേയ് ഒന്നിനായിരുന്നു നിക്കിന്റെ ജനനം. ജനിച്ചു ദിവങ്ങള്‍ക്കകം മാതാവ് അനസൂയ മകന്റെ മികച്ച ഭാവിക്കായ് കുഞ്ഞിനെ വിദേശികളായ ഫ്രിറ്റ്‌സ്എലിസബത്ത് ദമ്പതികള്‍ക്ക് കൈമാറി. തുടര്‍ന്ന് നിക്കുമായി കേരളത്തിലെത്തിയ പുതിയ മാതാപിതാക്കള്‍ ഇവിടെ നാലു വര്‍ഷം തങ്ങി. ഈ സമയങ്ങളില്‍ തലശ്ശേരിയിലെ ഒരു സ്‌കൂളില്‍ മാതാവ് ജര്‍മനി ഭാഷ അധ്യാപികയായും പിതാവ് നട്ടൂര്‍ ടെക് നിക്കല്‍ ട്രൈയിനിങ്  ഫൗണ്ടേഷനില്‍ ടൂള്‍ മേക്കറായും പ്രവര്‍ത്തിച്ചു. പിന്നീട് മകനുമായി ഇരുവരും മാതൃരാജ്യമായി സ്വിറ്റ്‌സര്‍ലണ്ടിലേക്കു മടക്കി. അവിടെയായിരുന്നു നിക്കിന്റെ തുടര്‍ന്നുള്ള ജീവിതം. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ നിക്കിനെ തുടര്‍പഠനത്തിന് അയക്കാനുള്ള സാമ്പത്തിക ശേഷിയില്ലായിരുന്നു മാതാപിതാക്കള്‍ക്ക്. എന്നാല്‍ ട്രക്ക് ഡ്രൈവറായും പൂന്തോട്ട സൂക്ഷിപ്പുക്കാരനായും ജോലിചെയ്ത് ലഭിച്ച വരുമാനക്കൊണ്ട് തുടര്‍ പഠനം പൂര്‍ത്തിയാക്കി.

പഠനത്തിനു ശേഷം ഒരേസമയം ജോലിയും സാമൂഹ്യപ്രവര്‍ത്തനവുമായി മുന്നോട്ടു പോയ നിക്ക്. 2002ല്‍ ജര്‍മ്മന്‍ അതിര്‍ത്തിക്കടുത്ത് സുറിച്ചിന്റെ വടക്കുകിഴക്കു പ്രദേശമായ വിന്റര്‍ത്തൂര്‍ ടൗണ്‍ നിന്നും കൗണ്‍സിലറായി തെരഞ്ഞടുക്കപ്പെട്ടു.ഇതോടെയാണ് രാഷ്ട്രീയ ജീവിതത്തിന് തുടക്കമാവുന്നത്. പിന്നീട് നീണ്ട പതിനഞ്ചു വര്‍ഷത്തെ രാഷ്ട്രീയ സേവനത്തിനൊടുവില്‍ 2017ല്‍ ചെറിയ പാര്‍ട്ടിയായ ഇവാഞ്ചലിക്കല്‍ പീപ്പിള്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച് സ്വിസ് പാര്‍മെന്റില്‍ അംഗമാവുന്ന ആദ്യ ഇന്ത്യന്‍ വംശജനായി ചരിത്രത്തില്‍ ഇടം നേടി. ഒടുവില്‍ തന്റെ ജന്മനാട്ടിലേക്ക് വിദേശ രാജ്യത്തെ പ്രതിനിധീകരിച്ച് നയതന്ത്ര സമ്മേളത്തില്‍ ക്ഷണം ലഭിക്കുമ്പോള്‍ ജീവിതത്തില്‍ വൈകാരിമായ നിമിഷമായിരുന്നു എന്ന്  നിക്ക് പറയുന്നു. വിവാഹ ജീവിതത്തില്‍ ഒരു പെണ്‍കുഞ്ഞിന്റെ പിതാവായ  നിക്ക് തന്റെ മാതാവിന്റെ പേരായ അനസൂയ എന്നാണ് മകള്‍ക്ക് നല്‍കിയിരിക്കുന്ന പേര്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

എന്ത് കൊണ്ട് “ആലപ്പുഴ ജിംഖാന” ..?

എന്ത് കൊണ്ട് ആലപ്പുഴ ജിംഖാന പ്രേക്ഷകരിലേറെ പ്രതീക്ഷകൾ കൂട്ടുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരങ്ങളും നിരവധിയാണ്

Published

on

ഏറെ പ്രതീക്ഷകൾ നൽകി കൊണ്ടാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത “ആലപ്പുഴ ജിംഖാന“ ഏപ്രിൽ പത്തിന് വിഷു റിലീസായി തിയേറ്ററിലെത്തുന്നത്. കോളേജ് പഠനത്തിന് അഡ്മിഷൻ ലഭിക്കുവാനായി സംസ്ഥാന തല കായിക മേളയിൽ ബോക്സിങ് വിഭാഗത്തിൽ പങ്കെടുക്കുന്ന കുറച്ച് പ്ലസ് ടു വിദ്യാർത്ഥികളുടെ തമാശ നിറഞ്ഞ കഥയാണ് സിനിമ പറയുന്നത് എന്നാണ് സിനിമയെക്കുറിച്ച് ഖാലിദ് റഹ്മാൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്. എന്ത് കൊണ്ട് ആലപ്പുഴ ജിംഖാന പ്രേക്ഷകരിലേറെ പ്രതീക്ഷകൾ കൂട്ടുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരങ്ങളും നിരവധിയാണ്.

നസ്ലിൻ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രത്തിലെ മറ്റു താരങ്ങളായ ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് തുടങ്ങിയവർ നടത്തിയ മേക്കോവർ സോഷ്യൽ മീഡിയയിൽ മുൻപേ തന്നെ ശ്രദ്ധേയമായിരുന്നു. സ്പോർട്സ് ഗെറ്റപ്പിലൂടെ എത്തിയ താരങ്ങളുടെ ഫസ്റ്റ് പോസ്റ്ററും ക്യാരക്ടർ പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ ട്രെൻഡായിരുന്നു. ഇതുവരെ ചെയ്തിട്ടുള്ള മറ്റു കഥാപാത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി പുതിയൊരു ഗെറ്റപ്പിൽ പ്രത്യക്ഷപ്പെടുന്ന നായകന്മാർ തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണവും പ്രതീക്ഷയും.

അതോടൊപ്പം സൂപ്പർ ഹിറ്റ് ചിത്രം ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലക്ക് കൂടിയാണ് ‘ആലപ്പുഴ ജിംഖാന’യ്ക്ക് മേൽ സിനിമാപ്രേമികളിപ്പോൾ വലിയ പ്രതീക്ഷ നൽകുന്നത്. എന്നാലതോടൊപ്പം ചിത്രത്തിന്റെ ട്രെയ്ലറിന്റെ ക്വാളിറ്റി പാൻ ഇന്ത്യൻ ലെവലിൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നതിനോടൊപ്പം തന്നെ ഇതിനകം 55 ലക്ഷം കാഴ്ചക്കാരെ ചിത്രത്തിന്റെ ട്രെയ്ലർ യൂട്യൂബിൽ സ്വന്തമാക്കിയിട്ടുമുണ്ട്.

വൻ ഹൈപ്പോ ബഹളങ്ങളോ ഒന്നുമില്ലാതെ തീയേറ്ററിലെത്തി ഹിറ്റ് അടിച്ച പ്രേമലുവിൽ നസ്ലിൻ ആയിരുന്നു നടൻ. മലയാളത്തിന്റെ പുത്തൻ സ്റ്റാർ എന്ന് ഏവരും നസ്ലിനെ വിധിയെഴുതിയ പ്രേമലുവിന് ശേഷം നസ്ലിൻ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. പ്രേമലു എന്ന വൻ ഹിറ്റ്‌ ചിത്രത്തിന് ശേഷം വലിയൊരു ഗ്യാപ്പ് എടുത്തു പുറത്തിറക്കുന്ന ചിത്രമായതിനാൽ  തന്നെ ആലപ്പുഴ ജിംഖാന അത്ര മോശം സിനിമയാകില്ല എന്ന് തന്നെയാണ് പ്രേക്ഷകർ ഉറച്ചു വിശ്വസിക്കുന്നത്.

കോമഡി, ആക്ഷൻ, ഇമോഷൻ എന്നിവ കലർന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ തന്നെയാണെന്നത് മാത്രമല്ല ബോക്സിങ് പശ്ചാത്തലമാക്കി സ്പോർട്സ് കോമഡി മൂവി ഴോണറിലാണ് സിനിമ കഥ പറയുന്നതെന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം. സ്പോർട്സ് മൂവികൾ കോമഡി ഫിലിം ഘടകങ്ങളുമായി സംയോജിപ്പിക്കുന്ന സ്പോർട്സ് കോമഡി മൂവികൾ മലയാള സിനിമയിൽ വളരെ വിരളമായി മാത്രം പുറത്തിറങ്ങുന്ന ഒന്നായതിനാൽ ആലപ്പുഴ ജിംഖാന ആ ഒരു ഴോണറിനോട്‌ പരമാവധി നീതി പുലർത്തുമെന്ന കാഴ്ചപ്പാടും ചിത്രത്തെ പറ്റി പ്രേക്ഷകർക്കുണ്ട്.

എല്ലാത്തിലുമുപരി ഖാലിദ് റഹ്മാൻ – ജിംഷി ഖാലിദ് ടീമിന്റെ ചിത്രമാണ് ഇതെന്നും അവരുടെ മാജിക്ക് ഈ സിനിമയിൽ ഉണ്ടാകുമെന്നു വിശ്വസിക്കുന്ന വലിയൊരു വിഭാഗം പ്രേക്ഷകർ തന്നെ സിനിമക്ക് സ്വന്തമായുണ്ട്. ഇത്തരത്തിലുള്ള നിരവധി കാരണങ്ങളാൽ തന്നെയാണ് ആലപ്പുഴ ജിംഖാന ഏറെ ശ്രദ്ധേയമാകുന്നതും പ്രതീക്ഷകൾ നൽകുന്നതും

പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് നിർമാണം. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.

ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്‌സ്: മുഹ്സിൻ പരാരി, വസ്ത്രാലങ്കാരം: മാഷർ ഹംസ, വി എഫ് എക്സ്: ഡിജി ബ്രിക്സ്, മേക്കപ്പ്: റോണക്സ് സേവിയർ, ആക്ഷൻ കോറിയോഗ്രാഫി: ജോഫിൽ ലാൽ, കലൈ കിംഗ്സൺ, ആർട്ട് ഡയറക്ടർ: ആഷിക് എസ്, അസോസിയേറ്റ് ഡയറക്ടർ: ലിതിൻ കെ ടി, ലൈൻ പ്രൊഡ്യൂസർ: വിഷാദ് കെ എൽ‍, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, സ്റ്റിൽ ഫോട്ടോഗ്രഫി: രാജേഷ് നടരാജൻ, അർജുൻ കല്ലിങ്കൽ, പ്രൊമോഷണൽ ഡിസൈൻസ്: ചാർളി & ദ ബോയ്സ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട് & ജിനു അനിൽകുമാർ, ഡിസ്ട്രിബൂഷൻ: സെൻട്രൽ പിക്ചർസ്, ട്രൂത്ത് ഗ്ലോബൽ ഫിലിംസ്.

Continue Reading

News

ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ഇനി അയര്‍ലാന്‍ഡിന്റേത്; ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴേക്കിറങ്ങി 148ല്‍

സ്വിറ്റ്‌സര്‍ലാന്‍ഡ്, ഗ്രീസ്, പോര്‍ച്ചുഗല്‍, മാള്‍ട്ട, ഇറ്റലി എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ടും മൂന്നും നാലും അഞ്ചും ആറും സ്ഥാനം കരസ്ഥമാക്കിയത്.

Published

on

2025ലെ ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് എന്ന വിശേഷണം ഇനി അയര്‍ലാന്‍ഡിന് സ്വന്തം. നൊമാഡ് ക്യാപിറ്റലിസ്റ്റ് പാസ്‌പോര്‍ട്ട് ഇന്‍ഡെക്‌സ് പുറത്തുവിട്ട പട്ടിക പ്രകാരമാണ് അയര്‍ലാന്‍ഡ് ഒന്നാം സ്ഥാനത്തെത്തിയത്. സ്വിറ്റ്‌സര്‍ലാന്‍ഡ്, ഗ്രീസ്, പോര്‍ച്ചുഗല്‍, മാള്‍ട്ട, ഇറ്റലി എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ടും മൂന്നും നാലും അഞ്ചും ആറും സ്ഥാനം കരസ്ഥമാക്കിയത്.

അയര്‍ലാന്‍ഡിന്റെ അന്താരാഷ്ട്ര പ്രശസ്തി, ബിസിനസ് സൗഹൃദ നികുതി നയങ്ങള്‍, സിറ്റിസണ്‍ഷിപ്പ് ഫ്‌ളെക്‌സിബിലിറ്റി എന്നിവയാണ് ഐറിഷ് പാസ്‌പോര്‍ട്ടിനെ റാങ്കിങ്ങില്‍ മുന്നില്‍ എത്താന്‍ സഹായിച്ചത്.

അനുദിനം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത്, ഓരോ രാജ്യത്തിന്റെയും പാസ്പോര്‍ട്ട് വാര്‍ഷികാടിസ്ഥാനത്തില്‍ എങ്ങനെ വികസിക്കുന്നുവെന്നാണ് ഈ ഇന്‍ഡക്‌സ് പരിശോധിക്കുന്നത്. വിസ രഹിത യാത്ര (50%), നികുതി (20%), ഗ്ലോബല്‍ പേര്‍സെപ്ഷന്‍ (10%) ഇരട്ട പൗരത്വം (10%), വ്യക്തിസ്വാതന്ത്ര്യം (10%) എന്നീ അഞ്ച് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് തയ്യാറാക്കുക. യാത്ര എളുപ്പമാക്കുന്ന മൊബിലിറ്റി സ്‌കോറും വിസ രഹിത യാത്രയും, വിസ ഓണ്‍ അറൈവല്‍, ഇ.ടി.എ, ഇ-വിസ എന്നിവയെല്ലാം പരിശോധിക്കും.

199 രാജ്യങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമുള്ള പാസ്‌പോര്‍ട്ടുകളില്‍ നിന്നാണ് പട്ടിക തയ്യാറാക്കുക. റാങ്കിങ്ങില്‍ യു.എ.ഇ (10ാം സ്ഥാനം), ന്യൂസിലാന്‍ഡ് (10ാം സ്ഥാനം), ഐസ്‌ലാന്‍ഡ് (10ാം സ്ഥാനം) എന്നിവര്‍ മുന്നിലുണ്ട്. മറിനോയ്ക്കൊപ്പം യുണൈറ്റഡ് സ്റ്റേറ്റ്‌സ് സംയുക്തമായി 45ാം സ്ഥാനത്താണ്.

അതേസമയം, പാകിസ്ഥാന്‍, ഇറാഖ്, എറിത്രിയ, യെമന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് ഏറ്റവും ദുര്‍ബലമായ പാസ്പോര്‍ട്ടുള്ള രാജ്യങ്ങള്‍. 195 മുതല്‍ 199 വരെയാണ് ഈ രാജ്യങ്ങളുടെ റാങ്ക്. ഇന്ത്യ 47.5 സ്‌കോര്‍ നേടി കൊമോറോസുമൊത്ത് 148ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം മൊസാംബിക്കിയക്കൊപ്പം 147ാം സ്ഥാനത്തായിരുന്നു ഇന്ത്യ.

ഈ വര്‍ഷം ആദ്യം പുറത്തുവന്ന ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക പ്രകാരം ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ ഇന്ത്യ 80ാം സ്ഥാനത്ത് നിന്ന് 85ാം സ്ഥാനത്തേക്ക് താഴ്ന്നിരുന്നു.

Continue Reading

kerala

ഈ ക്ഷുദ്ര ജീവികള്‍ക്ക് ഞങ്ങളുടെ കുട്ടികള്‍ മറുപടി പറയും; വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നജീബ് കാന്തപുരം

88 കഴിഞ്ഞ ഒരു കടല്‍ കിഴവന്റെ സാമ്പത്തിക, രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മലപ്പുറം വിരോധത്തോട് മറുപടി പറയുന്നില്ലെന്ന് നജീബ് കാന്തപുരം ഫേസ് ബുക്ക് കുറിപ്പില്‍ എഴുതി.

Published

on

വെള്ളാപ്പള്ളിയുടെ മലപ്പുറം വിരുദ്ധ പ്രസംഗത്തിനിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് നേതാവ് നജീബ് കാന്തപുരം എം.എല്‍.എ. 88 കഴിഞ്ഞ ഒരു കടല്‍ കിഴവന്റെ സാമ്പത്തിക, രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മലപ്പുറം വിരോധത്തോട് മറുപടി പറയുന്നില്ലെന്ന് നജീബ് കാന്തപുരം ഫേസ് ബുക്ക് കുറിപ്പില്‍ എഴുതി.

ഒന്നുമില്ലായ്മയില്‍ നിന്ന്, മുഴു പട്ടിണിയില്‍ നിന്ന് കടുത്ത പരീക്ഷണങ്ങളില്‍ നിന്ന്, തടഞ്ഞു വീഴാതെ മലപ്പുറത്തെ ഇത്രയും വളര്‍ത്തിയ ഒരു രാഷ്ട്രീയ പാര്‍ട്ടി അവര്‍ക്കുണ്ട്. ആ പാര്‍ട്ടി തന്നെ അവരെ ഇനിയും മുന്നോട്ട് നയിക്കും. ഈ ക്ഷുദ്ര ജീവികള്‍ക്ക് ഞങ്ങളുടെ കുട്ടികള്‍ മറുപടി പറയുമെന്നും നജീബ് കാന്തപുരം എഴുതുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

88 കഴിഞ്ഞ ഒരു കടല്‍ കിഴവന്റെ സാമ്പത്തിക, രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മലപ്പുറം വിരോധത്തോട് മറുപടി പറയുന്നില്ല. ഒന്നുമില്ലായ്മയില്‍ നിന്ന് , മുഴു പട്ടിണിയില്‍ നിന്ന് കടുത്ത പരീക്ഷണങ്ങളില്‍ നിന്ന് , തടഞ്ഞു വീഴാതെ മലപ്പുറത്തെ ഇത്രയും വളര്‍ത്തിയ ഒരു രാഷ്ട്രീയ പാര്‍ട്ടി അവര്‍ക്കുണ്ട്. ആ പാര്‍ട്ടി തന്നെ അവരെ ഇനിയും മുന്നോട്ട് നയിക്കും.

ഈ ക്ഷുദ്ര ജീവികള്‍ക്ക് ഞങ്ങളുടെ കുട്ടികള്‍ മറുപടി പറയും. നിങ്ങള്‍ ഉപയോഗിക്കുന്ന വില കുറഞ്ഞ വാക്കുകള്‍ കൊണ്ടല്ല, അവര്‍ കഠിനാധ്വാനം കൊണ്ട് വെട്ടിപ്പിടിക്കുന്ന അവരുടെ നേട്ടങ്ങള്‍ കൊണ്ടായിരിക്കും. ശ്രീ ശ്രീ വെള്ളാപ്പള്ളിജിക്ക് ഇതൊക്കെ കണ്ട് നെഞ്ച് പൊട്ടാന്‍ കാലം അവസരം നല്‍കട്ടെ.

Continue Reading

Trending