Connect with us

kerala

ഹൈക്കോടതി സംരക്ഷണം ഉറപ്പുനല്‍കിയ വീടും അംഗപരിമിതന്റെ കടയും അടിച്ചു തകര്‍ത്ത് ഡിവൈഎഫ്‌ഐ

സി.പി.എം ബ്രാഞ്ച് സെക്രട്ടറി സാബു, ലോക്കല്‍ കമ്മിറ്റി അംഗം മോഹന്‍കുമാര്‍ എന്നിവരടക്കം 15 പേരെ പ്രതിയാക്കി സുകുമാരന്‍ പൊലീസില്‍ പരാതി നല്‍കി

Published

on

തിരുവല്ല: ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പൊലീസ് സംരക്ഷണമുള്ള വീട് അടിച്ചു തകര്‍ത്ത് ഡിവൈഎഫ്‌ഐ. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെയും ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെയും നേതൃത്വത്തിലായിരുന്നു ആക്രമണം എന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ജനല്‍ച്ചില്ല് തറഞ്ഞു കയറി വീട്ടിലുണ്ടായിരുന്ന ഏഴു വയസ്സുകാരന് പരിക്കേറ്റു. കുറ്റൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ മുള്ളിപ്പാറയില്‍ ചക്കശ്ശേരിയില്‍ വീട്ടില്‍ പി.കെ. സുകുമാരന്റെ വീടും വാഹനങ്ങളുമാണ് തകര്‍ത്തത്.

സംഭവത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സാബു, ലോക്കല്‍ കമ്മിറ്റി അംഗം മോഹന്‍കുമാര്‍ എന്നിവരടക്കം 15 പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തു. സുകുമാരന്റെ പരാതിയിലാണ് നടപടി.

സുകുമാരന്റെ കൊച്ചുമകന്‍ ശ്രാവണിനാണ് പരിക്കേറ്റത്. വീടിന്റെ ജനാലകള്‍ മുഴുവന്‍ അടിച്ചു പൊട്ടിച്ചു. ഞായറാഴ്ച രാത്രി പത്തു മണിയോടെയാണ് ആക്രമണമുണ്ടായത്. സുകുമാരന്റെ ഭൂമിയില്‍ മതില്‍ കെട്ടുന്നതിനെതിരെ പ്രാദേശിക സി.പി.എം നേതൃത്വം എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന്, സുകുമാരന്‍ കോടതിയെ സമീപിച്ച് അനുകൂലവിധി സമ്പാദിച്ചു. രണ്ടാഴ്ച മുമ്പ് മതില്‍ നിര്‍മാണം ആരംഭിച്ചതോടെ സി.പി.എം പ്രവര്‍ത്തകര്‍ ഭീഷണിയുമായി വീണ്ടുമെത്തി.

ഇതേതുടര്‍ന്ന് ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് സുകുമാരന്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതി ഉത്തരവിെന്റ അടിസ്ഥാനത്തില്‍ തിരുവല്ല പൊലീസിന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞയാഴ്ചയാണ് മതില്‍ കെട്ടിയത്.

സുകുമാരന്റെ വീടിനടുത്തുള്ള ശാരീരിക വെല്ലുവിളി നേരിടുന്ന മട്ടയ്ക്കല്‍ രവീന്ദ്രന്റെ പെട്ടിക്കടയും അക്രമികള്‍ തകര്‍ത്തു.

kerala

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

Published

on

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസ്സായിരുന്നു. വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.

1931 മാര്‍ച്ച് 11ന് ശൂരനാട് തെന്നല വീട്ടില്‍ എന്‍ ഗോവിന്ദപ്പിള്ളയുടേയും ഈശ്വരിയമ്മയുടേയും പുത്രനായി ജനിച്ചു. മൂന്നു തവണ രാജ്യസഭാ എംപി, രണ്ടു തവണ നിയമസഭാംഗം, രണ്ടു തവണ കെപിസിസി പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ച തെന്നല ബാലകൃഷ്ണപിള്ള കൊല്ലം ജില്ലയിലെ ശൂരനാട് സ്വദേശിയാണ്. 1977-ലും 1982-ലും അടൂരില്‍നിന്ന് നിയമസഭയിലെത്തി. 1998ലും 2004ലും കെ.പി.സി.സി അധ്യക്ഷനായിരുന്നു.

തിരുവനന്തപുരം എം.ജി. കോളേജില്‍ നിന്ന് ബി.എസ്.സി യില്‍ ബിരുദം നേടി പഠനം പൂര്‍ത്തിയാക്കി. കോണ്‍ഗ്രസിന്റെ പുളിക്കുളം വാര്‍ഡ് കമ്മറ്റി പ്രസിഡന്റായി രാഷ്ട്രീയ ജീവിതം ആരംഭിച്ചു. പിന്നീട് കുന്നത്തൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടേയും ശൂരനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടേയും പ്രസിഡന്റായി പ്രവര്‍ത്തിച്ചു. പിന്നീട് കൊല്ലം ഡി.സി.സി പ്രസിഡന്റായി. 1967, 1980, 1987 വര്‍ഷങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ അടൂരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു; 73,000ന് മുകളില്‍ തന്നെ

കഴിഞ്ഞ മാസം 71,000നും 72,000നും ഇടയില്‍ സ്വര്‍ണവില കൂടിയും കുറഞ്ഞും നില്‍ക്കുന്ന സാഹചര്യമായിരുന്നു വിപണിയില്‍ കണ്ടുവന്നിരുന്നത്.

Published

on

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ 73,040 രൂപയാണ് വില വരുന്നത്. ഗ്രാമിന് 9130 രൂപയും നല്‍കണം. പണിക്കൂലിയും നികുതിയും വെറെയും വരും.
തിങ്കളാഴ്ച്ച രണ്ടു തവണകളായി 1120 വര്‍ധിച്ചതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും 72,000ന് മുകളില്‍ എത്തിയത്. തുടര്‍ന്ന് ഇന്നലെയാണ് വീണ്ടും 73000 കടന്ന് സ്വര്‍ണവില ഉയര്‍ന്നത്. കഴിഞ്ഞ മാസം 71,000നും 72,000നും ഇടയില്‍ സ്വര്‍ണവില കൂടിയും കുറഞ്ഞും നില്‍ക്കുന്ന സാഹചര്യമായിരുന്നു വിപണിയില്‍ കണ്ടുവന്നിരുന്നത്.

കഴിഞ്ഞ മാസം 15ന് 68,880 ലേക്ക് ഇറങ്ങിയ സ്വര്‍ണവില പിന്നീട് 71,000 ലേക്ക് കുതിച്ചതിനുശേഷമാണ് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം.
73000 കടന്നതോടെ സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പുണ്ടാകുമെന്ന പ്രതീക്ഷക്കിടെയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്.
ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങള്‍ സ്വര്‍ണവിലയെ സ്വാധീനിക്കും.

Continue Reading

kerala

പത്മനാഭസ്വാമി ക്ഷേത്രം സ്വര്‍ണമോഷണം; ക്ഷേത്ര ജീവനക്കാരെ നുണ പരിശോധനക്ക് വിധേയമാക്കും

ആറ് ജീവനക്കാരെയാണ് നുണ പരിശോധനക്ക് വിധേയമാക്കുക.

Published

on

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലുണ്ടായ സ്വര്‍ണ മോഷണത്തില്‍ ക്ഷേത്ര ജീവനക്കാരെ നുണ പരിശോധനയ്ക്ക് വിധേയമാക്കും. ആറ് ജീവനക്കാരെയാണ് നുണ പരിശോധനക്ക് വിധേയമാക്കുക. ഇതിനായി ഫോര്‍ട്ട് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി.

108 പവന്‍ സ്വര്‍ണം കാണാതാവുകയും പിന്നീട് ക്ഷേത്ര മുറ്റത്ത് നിന്ന് കിട്ടുകയും ചെയ്തതിലാണ് നടപടി.

ക്ഷേത്രത്തില്‍ മോഷണമല്ല നടന്നതെന്ന് ആദ്യം പൊലീസ് പറഞ്ഞിരുന്നെങ്കിലും പിന്നീട് മോഷണം തന്നെയാണെന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

മേയ് ഏഴിനും പത്തിനുമിടയിലാണ് ക്ഷേത്രത്തില്‍ മോഷണം നടന്നതെന്ന് എഫ്ഐആറില്‍ പറയുന്നു.

Continue Reading

Trending