Connect with us

kerala

ആക്രമിച്ചത് ഡി.വൈ.എഫ്.ഐ നേതാക്കൾ, ഓഫീസ് ആക്രമിക്കരുതെന്ന ധാരണ സി.പി.എം ലംഘിച്ചു: സി.പി.ഐ

തര്‍ക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളുമുണ്ടായാല്‍ പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കരുതെന്ന പരസ്പരധാരണ മറികടന്നാണ് പാര്‍ട്ടി ഓഫീസ് ആക്രമിച്ചതെന്നും ഇത് ഒരുകാരണവശാലും അംഗീകരിക്കാനാകില്ലെന്നുമാണ് സി.പി.ഐയുടെ നിലപാട്.

Published

on

മുഖത്തലയില്‍ സി.പി.ഐ. ഓഫീസ് ആക്രമിച്ച സംഭവത്തില്‍ സി.പി.എമ്മിനെതിരേ രൂക്ഷവിമര്‍ശനവുമായി ഘടകകക്ഷിയായ സി.പി.ഐ. തര്‍ക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളുമുണ്ടായാല്‍ പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കരുതെന്ന പരസ്പരധാരണ മറികടന്നാണ് പാര്‍ട്ടി ഓഫീസ് ആക്രമിച്ചതെന്നും ഇത് ഒരുകാരണവശാലും അംഗീകരിക്കാനാകില്ലെന്നുമാണ് സി.പി.ഐയുടെ നിലപാട്.

ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റ് ഉള്‍പ്പെടെ എത്തിയാണ് പാര്‍ട്ടി ഓഫീസ് ആക്രമിച്ചതെന്ന് സി.പി.ഐ പ്രവര്‍ത്തകര്‍ പറയുന്നു. ലൈബ്രറി ഉള്‍പ്പെടെ നശിപ്പിച്ചു. പ്രതികളെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകും. കടയ്ക്കലില്‍ ഉള്‍പ്പെടെ ഇരുപാര്‍ട്ടികളിലെയും പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കരുതെന്ന് ധാരണയുണ്ടാക്കിയിരുന്നതാണ്. അത് ലംഘിക്കപ്പെട്ടു. കൃത്യമായ ആസൂത്രണത്തോടെ നടന്നതാണ് ആക്രമണം. എ.ഐ.എസ്.എഫിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന ഒരു പ്രവര്‍ത്തനത്തോടും സന്ധിചെയ്യില്ലെന്നാണ് സി.പി.ഐ നിലപാട്.

കൊട്ടിയം എന്‍.എസ്.എസ് കോളേജില്‍ ചൊവ്വാഴ്ച എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് പാര്‍ട്ടി ഓഫീസ് ആക്രമണത്തില്‍ കലാശിച്ചത്. ഇരുസംഘടനകളും കോളേജില്‍, വയനാട്ടിലെ വിദ്യാര്‍ഥികള്‍ക്കായി പഠനോപകരണങ്ങള്‍ സമാഹരിക്കുന്ന പരിപാടി നടത്തിയിരുന്നു. കൂടുതല്‍ സാധനങ്ങള്‍ എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ ശേഖരിച്ചതിനെത്തുടര്‍ന്ന് മാഗസില്‍ എഡിറ്ററെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പൂട്ടിയിടുകയും ചെയ്തു. എഡിറ്ററെ പുറത്തിറക്കാന്‍ നടത്തിയ ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തങ്ങളുടെ പ്രവര്‍ത്തകരെ സംഘംചേര്‍ന്ന് ആക്രമിക്കുകയായിരുന്നെന്നാണ് എസ്.എഫ്.ഐ പറയപ്പെടുന്നത്.

സി.പി.ഐ.ക്കുപോലും പ്രവര്‍ത്തിക്കാനാകാത്ത സ്ഥിതി-എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി

കൊല്ലം: ഭരണത്തിലെ രണ്ടാംകക്ഷിയായ സി.പി.ഐ.ക്കുപോലും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്തവണ്ണം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമം അപലപനീയമാണെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. പറഞ്ഞു. മുഖത്തലയിലെ സി.പി.ഐ ഓഫീസ് സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീസുരക്ഷയില്‍ പരാജയപ്പെടുകയും വേട്ടക്കാരെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളെ ജനം തിരിച്ചറിയുകയും ചെയ്തതിലൂടെ പാര്‍ട്ടിയും ഭരണവും പ്രതിസ്ഥാനത്താണ്. കുറ്റാരോപിതര്‍ക്ക് സംരക്ഷണകവചം തീര്‍ക്കുന്നതില്‍ സി.പി.ഐ സ്വീകരിച്ച അയഞ്ഞ സമീപനം പാര്‍ട്ടി ഓഫീസിനുനേരേ നടത്തിയ ആക്രമണത്തിന് കാരണമായി സംശയിക്കേണ്ടിയിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. പി.സി.വിഷ്ണുനാഥ് എം.എല്‍.എ., കുരീപ്പള്ളി സലിം, ജി.വേണുഗോപാല്‍, സജി ഡി.ആനന്ദ്, എ.എല്‍.നിസാമുദീന്‍, ജി.രാധാകൃഷ്ണപിള്ള, ഷൈലജ, അനില്‍കുമാര്‍, വിക്രമന്‍ പിള്ള എന്നിവര്‍ സംബദ്ധിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സാമ്പത്തിക പ്രതിസന്ധി; സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചു

അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പ് അനുമതി വേണം

Published

on

സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചു. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പ് അനുമതി വേണം. നേരത്തെ 25 ലക്ഷമുണ്ടായിരുന്ന പരിധിയാണ് അഞ്ച് ലക്ഷമായി കുറച്ചത്.

തദ്ദേശ സ്ഥാപനങ്ങൾക്കുൾപ്പെടെ ഈ നിയന്ത്രണം ബാധകമാണ്. ഇതുസംബന്ധിച്ച കത്ത് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ട്രഷറി ഡയറക്ടർക്ക് കൈമാറി. നേരത്തെ ഓണച്ചിലവുകൾക്കായി 4200 കോടിയോളം രൂപ കടമെടുക്കാൻ സംസ്ഥാന സർക്കാരിന് കേന്ദ്രം അനുമതി നൽകിയിരുന്നു.

ഈ സാമ്പത്തിക വർഷം 37512 കോടി രൂപ കടമെടുക്കാനാണ് സംസ്ഥാനത്തിന് സാധിക്കുക. ഇതിൽ ‍‍ഡിസംബർ വരെയുള്ള 21253 കോടി രൂപ സെപ്റ്റംബർ രണ്ടുവരെ സംസ്ഥാന സർക്കാർ കടമെടുത്തിരുന്നു. ബാക്കി തുക അടുത്ത വർഷം ‍ജനുവരി മുതൽ മാർച്ച് വരെയായിരിക്കും എടുക്കാനാവുക.

Continue Reading

Health

നിപയിൽ ആശ്വാസം; മരിച്ച യുവാവിൻറെ മാതാവും ബന്ധുക്കളളും ചികിത്സിച്ച ഡോക്ടറും ഉൾപ്പെടെ 10 പേരും നെഗറ്റീവ്‌

ഇന്ന് പുതുതായി 11 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ അഞ്ച് പേര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്ളവരാണ്.

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (സെപ്റ്റംബര്‍ 18) പുറത്തു വന്ന 10 പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മരിച്ച യുവാവിന്റെ കൂടെ ആശുപത്രിയില്‍ നിന്ന അടുത്ത ബന്ധുക്കളും ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെയുള്ളവരാണ് ഇന്ന് നെഗറ്റീവായത് എന്നത് ഏറെ ആശ്വാസകരമാണ്. ഇതോടെ ആകെ 26 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്ന് പുതുതായി 11 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ അഞ്ച് പേര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്ളവരാണ്.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ആകെ 266 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 81 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 176 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 90 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 133 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്.

രോഗലക്ഷണങ്ങളുമായി 2 പേര്‍ ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. ഇവര്‍ അടക്കം 6 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 21 പേര്‍ പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അഡ്മിറ്റായി ചികിത്സ തുടരുന്നുണ്ട്.

സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മികച്ച മാനസിക പിന്തുണയാണ് നല്‍കിവരുന്നത്. ഇന്ന് 11 പേര്‍ ഉള്‍പ്പെടെ 226 പേര്‍ക്ക് കോള്‍ സെന്റര്‍ വഴി മാനസിക പിന്തുണ നല്‍കി. ഫീല്‍ഡ് സര്‍വേയുടെ ഭാഗമായി മമ്പാട്, തിരുവാലി, വണ്ടൂര്‍ പഞ്ചായത്തുകളിലായി ആകെ 1044 വീടുകളില്‍ ഇന്ന് സര്‍വെ നടത്തി. ആകെ 7953 വീട്ടുകളിലാണ് ഇതിനകം സര്‍വേ പൂര്‍ത്തിയാക്കിയത്. 19 പനി കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ആകെ 175 പനി കേസുകള്‍ സര്‍വേയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Continue Reading

kerala

കേരളം ഐഎസ് റിക്രൂട്ട്മെന്റ് കേന്ദ്രമായി മാറിയെങ്കിൽ ഉത്തരവാദിത്തം സർക്കാരിന്, മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം: വി.ഡി സതീശൻ

പി. ജയരാജൻ പറഞ്ഞത് ശരിയോ തെറ്റോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഐഎസ് റിക്രൂട്ട്മെന്‍റ് കേന്ദ്രമായി കേരളം മാറിയെങ്കിൽ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്നും സതീശ‌ൻ പറഞ്ഞു.

Published

on

കേരളത്തിൽനിന്ന് ഐഎസിലേക്ക് റിക്രൂട്ട്മെന്‍റ് നടക്കുന്നുവെന്ന മുതിർന്ന സിപിഎം നേതാവ് പി. ജയരാജന്‍റെ പ്രസ്താവനയിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പി. ജയരാജൻ പറഞ്ഞത് ശരിയോ തെറ്റോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഐഎസ് റിക്രൂട്ട്മെന്‍റ് കേന്ദ്രമായി കേരളം മാറിയെങ്കിൽ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്നും സതീശ‌ൻ പറഞ്ഞു.

സിപിഎമ്മിന്‍റെ ഉന്നതനായ നേതാവ് ഉന്നയിച്ചിരിക്കുന്ന പ്രസ്താവന സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും എതിരെയാണെന്നും അതീവഗുരുതര  ആരോപണമാണ് ഉന്നയിച്ചതെന്നും സതീശൻ പറഞ്ഞു. ആരോപണം ശരിയോ തെറ്റോ എന്ന് പറയേണ്ടത് മുഖ്യമന്ത്രിയാണ്. അടിസ്ഥാനരഹിതമായ ആരോപണമെങ്കിൽ ജയരാജനെതിരെ നടപടിയെടുക്കണം. ജയരാജന്‍റെ നിലപാട് തന്നെയാണോ പാർട്ടിക്കെന്ന് എം.വി ഗോവിന്ദൻ വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

അടുത്ത മാസം പുറത്തിറങ്ങാനിരിക്കുന്ന പി. ജയരാജന്‍റെ ‘മുസ്‌ലിം രാഷ്ട്രീയവും രാഷ്ട്രീയ ഇസ്‌ലാമും’ എന്ന പുസ്തകത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ജയരാജന്‍റെ വിവാദ പരാമർശങ്ങൾ. ഇതുമായി ബന്ധപ്പെട്ട് തന്‍റെ പുസ്തകത്തിൽ കൂടുതൽ വിശദാംശങ്ങൾ ഉണ്ടാവുമെന്നും ഒരു പ്രദേശിക വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ ജയരാജൻ പറഞ്ഞിരുന്നു.

Continue Reading

Trending