Connect with us

News

ഐതിഹാസിക ജയം; ഡ്യൂറന്റ് കപ്പ് ഗോകുലം കേരളക്ക്

Published

on


രണ്ടു പതിറ്റാണ്ടിനു ശേഷം ഡ്യൂറണ്ട് കപ്പ് ആദ്യമായി കേരളത്തിലേക്ക് എത്തുന്നു. ശക്തരായ മോഹന്‍ ബഗാനെ പരാജയപ്പെടുത്തി ഗോകുലം എഫ്.സി കിരീടത്തില്‍ മുത്തമിട്ട് കേരളത്തിന്റെ അഭിമാനമുയര്‍ത്തി. ശക്തമായ പോരാട്ടം കണ്ട മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഗോകുലം കേരളത്തിന്റെ വിജയം.

ടൂര്‍ണമെന്റില്‍ മുഴുവന്‍ കളിയിലും മിന്നും പ്രകടനം കാഴ്ചവെച്ച ക്യാപ്റ്റന്‍ കൂടിയായ മാര്‍കസ് ജോസഫ് തന്നെയാണ് ഫൈനലിലെയും വിജയശില്‍പി. രണ്ടു ഗോളുകളും മാര്‍കസിന്റെ വകയായിരുന്നു.

ആദ്യ പകുതിയിലെ അവസാന നിമിഷങ്ങളില്‍ ഗോകുലം കേരള എഫ്.സി ആണ് ആദ്യം ഗോളടിച്ചത്. ഹെന്റി കിസേകയെ പെനാല്‍ട്ടി ബോക്‌സില്‍ ദെബിജിത് മജുംദാര്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍ട്ടിയാണ് ആ ഗോളിലേക്ക് വഴിവെച്ചത്. കിക്കെടുത്ത മാര്‍കസിന് ഒട്ടും പിഴച്ചില്ല.

ഗോള്‍ നേടിയതിന്റെ ആധിപത്യത്തില്‍ രണ്ടാം പകുതിയില്‍ ഗോകുലം ഒന്നൂടെ ഉണര്‍ന്നു കളിച്ചു. ആ മേല്‍ക്കോയ്മ ഫലം കണ്ടു. 54ാം മിനിറ്റില്‍ ഇടതു വിങ്ങിലൂടെ കുതിച്ചെത്തിയ മാര്‍കസ് രണ്ടാമതും ഗോള്‍ സ്‌കോര്‍ ചെയ്തു. മാര്‍കസിന്റെ ടൂര്‍ണമെന്റിലെ 11ാമത്തെ ഗോള്‍ കൂടിയായിരുന്നു ഇത്.

64ാം മിനിറ്റില്‍ ബഗാന്‍ താരത്തിന്റെ ഫ്രീകിക്കില്‍ നിന്ന് വന്ന ഹെഡര്‍ പിടിച്ചു നിര്‍ത്തുന്നതില്‍ ഗോകുലം ഗോള്‍ കീപ്പര്‍ ഉബൈദ് പരാജയപ്പെട്ടു. ഉബൈദിന്റെ കൈയില്‍ നിന്ന വഴുതി അത് ബോക്‌സിനുള്ളിലേക്ക് കയറിയതോടെ മോഹന്‍ ബഗാന് ആശ്വാസ ഗോളായി. അതിനെ തുടര്‍ന്ന് മോഹന്‍ ബഗാന്‍ നിരന്തരമായി കേരള ഗോള്‍മുഖത്ത് വെല്ലുവിളിയുയര്‍ത്തിയെങ്കിലും പ്രയോജനപ്പെടുത്താനായില്ല.
1997-ല്‍ എഫ്.സി കൊച്ചിന്‍ മാത്രമാണ് ഇതിനു മുമ്പ് ഡ്യൂറണ്ട് കപ്പ് കിരീടം നേടിയ കേരളാ ക്ലബ്. ഗോകുലം കേരള എഫ്.സിയുടെ ദേശീയ തലത്തിലുള്ള ആദ്യ പ്രധാന കിരീടവുമാണിത്.

News

ശവ്വാൽപ്പിറ കണ്ടില്ല; ഒമാനിൽ പെരുന്നാൾ തിങ്കളാഴ്ച

Published

on

മസ്കത്ത്​: ശവ്വാൽപ്പിറ കാണാത്തതിനാൽ ഒമാനിൽ പെരുന്നാൾ തിങ്കളാഴ്ചയായിരിക്കുമെന്ന് ഔഖാഫ് മതകാര്യമന്ത്രാലയം അറിയിച്ചു. വിശുദ്ധമാസം 30ഉം പൂർത്തീകരിച്ചാണ് ചെറിയ പെരുന്നാളിനെ വരവേൽക്കുന്നത്.

Continue Reading

kerala

ഉരുള്‍പ്പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് എംഎ യൂസഫലി 50 വീടുകള്‍ നല്‍കും

Published

on

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി 50 വീടുകള്‍ നല്‍കും. മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം വിവരം അറിയിച്ചു. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 27ന് തറക്കല്ലിട്ടിരുന്നു. കല്‍പ്പറ്റ നഗരത്തിനടുത്ത് സര്‍ക്കാര്‍ ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയിലാണ് തറക്കല്ലിട്ടത്.

26.56കോടി രൂപ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കെട്ടിവെച്ചതോടെയാണ് ജില്ലാ ഭരണകൂടത്തിന്റെ ഏകോപനത്തോടുകൂടി ഭൂമി ഏറ്റെടുക്കാനുള്ള അടിയന്തര നടപടികള്‍ പൂര്‍ത്തിയാക്കിയത്.  ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി ഏഴ് മാസങ്ങള്‍ക്കിപ്പുറമാണ് ടൗണ്‍ഷിപ്പ് ഉയരുന്നത്.ഓരോ കുടുംബങ്ങള്‍ക്കും ഏഴ് സെന്റില്‍ ആയിരം ചതുരശ്രയടി വീടാണ് നിര്‍മിച്ചുനല്‍കുന്നത്.

 

Continue Reading

kerala

‘ഇത് ഫാസിസ്റ്റ് മനോഭാവം; ദ കേരള സ്റ്റോറിക്ക് ഇല്ലാത്ത സെൻസർ കട്ട് എമ്പുരാന് എന്തിന്?’: മന്ത്രി വി.ശിവൻകുട്ടി

സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ അഭിനേതാക്കൾക്കും സിനിമാ പ്രവർത്തകർക്കുമെതിരെ ഭീഷണി മുഴക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നത് മുൻ ചെയ്തികളെ ഭയക്കുന്നവരാണ്

Published

on

തിരുവനന്തപുരം: കേരളത്തെ അപകീർത്തിപ്പെടുത്തും വിധം അവതരിപ്പിക്കപ്പെട്ട ‘ദ കേരള സ്റ്റോറി’ക്ക് ഇല്ലാത്ത സെൻസർ ബോർഡ് കട്ട് എംപുരാന് എന്തിനെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിമന്ത്രി വി ശിവൻകുട്ടി. ഗുജറാത്ത് കലാപവും ഗോദ്ര സംഭവവും ഒക്കെ ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമാണ്. അത് ഏതു തുണികൊണ്ട് മറച്ചാലും ഏത് കത്രിക കൊണ്ട് മുറിച്ചാലും തലമുറകൾ കാണുകയും അറിയുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ അഭിനേതാക്കൾക്കും സിനിമാ പ്രവർത്തകർക്കുമെതിരെ ഭീഷണി മുഴക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നത് മുൻ ചെയ്തികളെ ഭയക്കുന്നവരാണ്. തങ്ങൾക്ക് ഹിതകരമല്ലാത്തത് സെൻസർ ചെയ്യുമെന്ന ധാർഷ്ട്യം വ്യക്തമാക്കുന്നത് ഫാസിസ്റ്റ് മനോഭാവമാണ്. ആവിഷ്കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ മൂലക്കല്ലാണ്. അത് തടയാനുള്ള ഏതു നടപടിയും എതിർക്കപ്പെടേണ്ടതാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

സംഘപരിവാർ ആക്രമണത്തെ തുടർന്ന് എംപുരാൻ സിനിമയിൽ ചില ഭാഗങ്ങളിൽ മാറ്റം വരുത്താൻ ധാരണയായിരുന്നു. 17ലേറെ മാറ്റങ്ങൾ എംപുരാനിൽ ഉണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ചയോടെ മാറ്റം പൂർത്തിയാക്കും. അത് വരെ നിലവിലെ സിനിമ പ്രദർശനം തുടരും. എംപുരാൻ സിനിമ റിലീസായതിനു പിന്നാലെ നായകൻ മോഹൻലാലിനും സംവിധായകൻ കൂടിയായ പൃഥ്വിരാജിനുമെതിരെ പ്രതിഷേധവും സൈബർ ആക്രമണങ്ങളും ശക്തമായിരുന്നു.

Continue Reading

Trending