Connect with us

GULF

ദുബായ് കെ എം സി സി തൃശൂർ ജില്ല പുതിയ സാരഥികൾ

തിരഞ്ഞെടുപ്പിന് മുന്നോടിയായി ചേർന്ന കൗൺസിൽ മീറ്റ് മുൻ ദുബായ് കെഎംസിസി വൈസ് പ്രസിഡന്റ് മുഹമ്മദ്‌ വെട്ടുകാട് ഉത്ഘാടനം ചെയ്തു

Published

on

ദുബായ് : കെ എം സി സി തൃശൂർ ജില്ല കമ്മിറ്റിക്ക് പുതിയ മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ റിട്ടേണിങ് ഓഫീസർ മുസ്തഫ വേങ്ങരയുടെ മേൽനോട്ടത്തിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി ഇസ്മായിൽ അരൂകുട്ടി നിരീക്ഷകനായിരുന്നു. ജമാൽ മനയത്ത് (പ്രസിഡന്റ്) അബ്ദുൽ ഗഫൂർ പട്ടിക്കര ( ജനറൽ സെക്രട്ടറി) ബഷീർ വരവൂർ ട്രഷറർ) ആർ വി എം മുസ്തഫ, അഷ്‌റഫ്‌ കൊടുങ്ങല്ലൂർ, അബു ഷമീർ, കബീർ ഒരുമനയൂർ, ഹനീഫ മുള്ളൂർക്കര, ഉമ്മർ കെ. കെ, ബഷീർ (വൈസ് പ്രസിഡന്റ്മാർ) മുഹമ്മദ്‌ അക്ബർ, മുഹമ്മദ്‌ ഹനീഫ തളിക്കുളം, നൗഷാദ് ടി എസ്, നൗഫൽ പുത്തൻപുരക്കൽ, സത്താർ മാമ്പ്ര, ജംഷിർ പാടൂർ, നിഷാദ് കിഴൂർ (സെക്രട്ടറിമാർ).

തിരഞ്ഞെടുപ്പിന് മുന്നോടിയായി ചേർന്ന കൗൺസിൽ മീറ്റ് മുൻ ദുബായ് കെഎംസിസി വൈസ് പ്രസിഡന്റ് മുഹമ്മദ്‌ വെട്ടുകാട് ഉത്ഘാടനം ചെയ്തു.

ജമാൽ മനയത്ത് അദ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി അഷ്‌റഫ് കിള്ളിമംഗലം റിപ്പോർട് അവതരിപ്പിച്ചു, ട്രഷറർ സമദ് ചാമക്കാല കണക്ക് വിവരങ്ങൾ അവതരിപ്പിച്ചു. പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്ന് കൊണ്ട് സീനിയർ നേതാക്കളായ ഉബൈദ് ചേറ്റുവ മുഹമ്മദ് വെട്ടുകാട്, മുഹമ്മദ്ഗസ്‌നി, സംസ്ഥാന വൈസ് പ്രസിഡന്റ് മുസ്തഫ വേങ്ങര, സെക്രട്ടറി ഇസ്മായിൽ അരൂകുറ്റി, മണ്ഡലം പ്രതിനിധികളായ ഷറഫുദ്ധീൻ (കൈപ്പമംഗലം) ,സാദിഖ് തിരുവത്ര (ഗുരുവായൂർ), ഷെക്കീർ കുന്നിക്കൽ (മണലൂർ) അഷ്‌ക്കർ പുത്തൻചിറ (കൊടുങ്ങലൂർ) മുസമ്മിൽ ദേശമംഗലം (ചേലക്കര), ഹനീഫ തളിക്കുളം (നാട്ടിക), അൻവർ സാദത്ത് (കുന്നംകുളം) അർ വി മുസ്തഫ,സത്താർ കരൂപടന്ന,ഷാർജ കെ എം സി സി സെക്രട്ടറി കെ എസ് ഷാനവാസ് കൊടുങ്ങലൂർ മണ്ഡലം പ്രസിഡന്റ് നുഫൈൽ, അലി അകലാട് ,അബ്ദുൾ ഹമീദ്‌ വടക്കേകാട്‌ഷാഹിർ ചെറുതിരുത്തി ,സലാം മാമ്പ്ര എന്നിവരും ആശംസകൾ നേർന്നു. ജില്ലാ കമ്മറ്റി ട്രഷറർ ബഷീർ വരവൂർ നന്ദി പറഞ്ഞു.

GULF

കൊണ്ടോട്ടി സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു

മരണാനന്തര നിയമസഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

Published

on

ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം കൊണ്ടോട്ടി സ്വദേശി ജിദ്ദയിൽ നിര്യാതനായി. മുണ്ടക്കുളം സ്വദേശി കാരി ഉണ്ണിമോയീൻ എന്ന കുട്ടിക്ക (60) ആണ് ചൊവ്വാഴ്ച മരിച്ചത്.

ജിദ്ദ ഹയ്യ് നഈമിൽ മന്തിക്കടയിൽ ജീവനക്കാരനായ ഇദ്ദേഹം 33 വർഷമായി പ്രവാസിയാണ്. ഭാര്യ: സൈനബ, മക്കൾ: മുഹമ്മദ് അലി, ഖദീജ, ആമിനത്ത് ശരീഫ, മരുമക്കൾ: സൈതലവി അരി(മ്പ, സൈനുദ്ധീൻ (ജിദ്ദ).

ജിദ്ദ കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയിൽ ഖബറടക്കും. മരണാനന്തര നിയമസഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

Continue Reading

FOREIGN

അല്‍ഖൈല്‍ മെട്രോ സ്റ്റേഷന്‍  ഇനി ‘അല്‍ഫര്‍ദാന്‍’

ഇതിന്റെ ഭാഗമായി, നൂതന സാങ്കേതികവിദ്യകളുടെയും സ്മാര്‍ട്ട് സൊല്യൂഷനുകളുടെയും ഒരു സ്യൂട്ടിനൊപ്പം അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ചിന് എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് പ്രാതിനിധ്യം ലഭിക്കും. 

Published

on

ദുബൈ: അല്‍ഖൈല്‍ മെട്രോ സ്റ്റേഷന്റെ പേരുമാറി അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച് മെട്രോ  സ്റ്റേഷന്‍ എന്നായിമാറുന്നു. ഇതുസംബന്ധിച്ച കരാറില്‍ ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി (ആര്‍ടിഎ) ഒപ്പുവച്ചു. ഇതിന്റെ ഭാഗമായി, നൂതന സാങ്കേതികവിദ്യകളുടെയും സ്മാര്‍ട്ട് സൊല്യൂഷനുകളുടെയും ഒരു സ്യൂട്ടിനൊപ്പം അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ചിന് എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് പ്രാതിനിധ്യം ലഭിക്കും.
രാജ്യത്തെ പ്രമുഖ ധനകാര്യ സേവന ദാതാക്കളില്‍ ഒരാളായ അല്‍ഫര്‍ദാനുമായി കരാര്‍ ഒപ്പിടു ന്നതില്‍ ആര്‍ടിഎയിലെ റെയില്‍ ഏജന്‍സി സിഇഒ അബ്ദുള്‍ മുഹ്സെന്‍ കല്‍ബത്ത് സന്തോഷം രേഖപ്പെടുത്തി.  ദുബൈ മെട്രോ സംവിധാനത്തിലെ ഒരു പ്രധാന സ്റ്റേഷന് പേരിടാനുള്ള അവകാശം നേടുന്നതിന് ആര്‍ടിഎയുമായി പങ്കാളിത്തം സ്ഥാപിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് അല്‍ഫര്‍ദാന്‍ എക്സ്ചേഞ്ച് സിഇഒ ഹസന്‍ ഫര്‍ദാന്‍ അല്‍ ഫര്‍ദാന്‍ പറഞ്ഞു.
2025 ഏപ്രില്‍ മുതല്‍ ജൂണ്‍ അവസാനംവരെ എല്ലാ മെട്രോ സ്റ്റേഷനുകളുടെയും ബാഹ്യ, ഇന്‍ഡോ ര്‍ ദിശാസൂചന ബോഡുകളിലെ സ്റ്റേഷന്‍ പേരുകള്‍ പുനക്രമീകരിക്കും. സ്റ്റേഷനില്‍ എത്തുന്നതിന് മുമ്പും സമയത്തും ഓണ്‍ബോര്‍ഡ് ഓഡിയോ അറിയിപ്പുകള്‍ക്കൊപ്പം ഡിജിറ്റല്‍ സ്മാര്‍ട്ട് സിസ്റ്റങ്ങളിലും ആര്‍ടിഎയുടെ പൊതുഗതാഗത ആപ്പുകളിലും പുതിയ പേര് അപ്ഡേറ്റ് ചെയ്യും.

Continue Reading

GULF

ഇന്ന് ബാബാ സായിദില്ലാത്ത മറ്റൊരു റമദാന്‍ 19

Published

on

റസാഖ് ഒരുമനയൂര്‍
അബുദാബി: യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്യാന്‍ ഇല്ലാത്ത ഒരു റമദാന്‍ 19കൂടി കടന്നുവന്നിരുക്കുന്നു. 2004 ഇതുപോലൊരു റമദാന്‍ 19നാണ് യുഎഇ രാഷ്ട്രപിതാ വും അറബ് ലോകത്തെ കാരണവര്‍ എന്ന് വിശേഷിപ്പിക്കപ്പെടുകയും ചെയ്തിരുന്ന ശൈഖ് സായിദ് ബി ന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ വിട വാങ്ങിയത്.
അറബ് സമൂഹം ബാബാ സായിദ് എന്ന വിശേഷണത്തിലൂടെ അതിരില്ലാത്ത സ്‌നേഹവും ബഹുമാനവും നല്‍കി ആദരിച്ച പ്രിയപ്പെട്ട ശൈഖ് സായിദ്. ആധുനിക ഭരണാധികാരികള്‍ക്ക് മാതൃകയായി മാനുഷിക മൂല്യങ്ങളും സ്‌നേഹങ്ങളും കൂട്ടിയിണക്കി അറബ് ലോകത്ത  തലയുയര്‍ത്തിനിന്ന മഹാമനീഷി.
അറബ് ലോകത്തെ മാത്രമല്ല ലോകത്തിന്റെ വിവിധ കോണുകളില്‍ തന്നെ സ്‌നേഹിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളെ കണ്ണീരിലാഴ്ത്തിയാണ് ഈ ലോകത്തോട് വിടവാങ്ങിയത്. മനുഷ്യ സ്‌നേഹവും കാരുണ്യത്തിന്റെ കര്‍മ്മകുശലതയുമൊക്കെ വേണ്ടുവോളം ലോകത്തിനു സമ്മാനിച്ചു ഭരണ നൈപുണ്യ മികവ് തന്റെ ജനതക്ക് മാത്രമല്ല, ലോകത്തിനുമുഴുവന്‍ സമ്മാനിച്ചാണ് ബാബാ സായിദ് വിടചൊല്ലിയത്.
വ്യാകുല ഹൃദയങ്ങളില്‍ കാരുണ്യത്തിന്റെ നീരുറവയുമായി ആശ്വാസത്തിന്റെ വസന്തം വിരിയിച്ച ദയാലുവായ ഭരണാധികാരിയായിരുന്നു. സ്‌നേഹസമ്പുഷ്ഠതയിലും സൗമനസ്യതയിലും സായൂജ്യം കണ്ട സാത്വികന്‍.. ഭൂതകാലത്തിന്റെ ഭൂപ്രകൃതിയില്‍ വര്‍ത്തമാനത്തിന്റെ വിസ്മയം വിരിയിച്ചു രാജ്യത്തിന് ശോഭനമായ ഭാവി യുണ്ടാക്കിയെടുക്കുന്നതില്‍ വന്‍വിജയം കൈവരിച്ച അറേബ്യയിലെ സുല്‍ത്താന്‍.
പ്രഥമവിദേശ പര്യടന വേളയില്‍ മനസ്സിന്റെ തേരിലേറ്റിയ പാരീസിന്റെ പുരോഗതിയും സ്വിസ്സര്‍ലാന്റ് സിറ്റിയുടെ സൗകുമാര്യതയും സ്വന്തം നാട്ടിലും നടപ്പാക്കി ലോകത്തെ അതിശയിപ്പിച്ച സുല്‍ത്താന്‍. തന്റെ ജനതയുടെ പുരോഗതിയും സര്‍വ്വാശ്വര്യവും അത്യുന്നതിയിലെത്തിക്കുന്നതില്‍ ശൈഖ് സായിദ് കാണിച്ച ആത്മാര്‍ത്ഥത ആര്‍ക്കും മറക്കാനാവില്ല.
വറ്റിവരണ്ട മരുഭൂമിയിലെ ഈത്തപ്പഴവും കടലിലെ മുത്തുവാരലുമായി ജീവിതം തള്ളിനീക്കിയിരുന്ന സമൂഹത്തെ ലോകത്തിലെ ഉത്തമ പൗരന്മാരും തന്റെ രാജ്യത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയും ചെയ്ത ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയായിരു ന്നു ശൈഖ് സായിദ്.
പല രാജ്യങ്ങളിലും സമ്പത്തും സൗഭാഗ്യവുമെല്ലാം പൂത്തുലഞ്ഞത് ഈ ഉദാരമനസ്‌കതയുടെ ത ണലിലാണ്. അസ്വാസ്ഥ്യ മനസ്സുകളില്‍ ആശ്വാസത്തിന്റെ ആയിരം കിനാവുകള്‍ വിരിഞ്ഞത് ബാബാ സാ യിദിന്റെ ഈ ഈന്തപ്പനയുടെ നാട്ടിലാണ്. വര്‍പാടിന് രണ്ടുപതിറ്റാണ്ട് പ്രായമായെങ്കിലും ലക്ഷങ്ങളുടെ മ നസ്സിനുള്ളിലെ നൊമ്പരം ഇനിയും വിട്ടുമാറിയിട്ടില്ല.
വേര്‍പാടിന്റെ വേദന തളംകെട്ടിയ ആ നോമ്പ്കാല ത്തെ ഓര്‍മ്മ തദ്ദേശീയരുടെ മനസ്സില്‍ നിന്ന് ഇനിയും മാഞ്ഞിട്ടില്ല. സ്വദേശികളോടൊപ്പം പ്രവാസി സമൂഹ വും ആ നൊമ്പരം അനുഭവിച്ചവരാണ്.

Continue Reading

Trending