Connect with us

Article

ബി.ബി.സിയിലെ സര്‍വെ

നിഷ്പക്ഷ പട്ടം ചാര്‍ത്തി കിട്ടിയ ചിലരും പ്രത്യക്ഷമായിതന്നെ സംഘ്പരിവാര്‍ കുഴലൂത്ത് നടത്തുന്ന മാധ്യമങ്ങളും അന്വേഷണത്തെ എന്തിന് ഭയക്കുന്നു എന്ന ചോദ്യം ആവര്‍ത്തിക്കുന്നുണ്ട്. പക്ഷേ ഭരണകക്ഷി വക്താവ് ഗൗരവ് ഭാട്ടിയ റെയ്ഡ് നടക്കുമ്പോള്‍ നടത്തിയ പ്രസ്താവന മോദി വിമര്‍ശനത്തിനെതിരെയുള്ള ഭരണകക്ഷിയുടെ അസഹിഷ്ണുത കൂടുതല്‍ വെളിവാക്കുന്നതായിരുന്നു

Published

on

ഷംസീര്‍ കേളോത്ത്

ചൊവ്വാഴ്ചയാണ് ഡല്‍ഹിയിലേയും മുംബൈയിലെയും ബി.ബി.സി ഓഫീസുകളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ‘സര്‍വേയ്ക്കിറങ്ങിയത്’. സര്‍വേയെന്നോ റെയ്‌ഡെന്നോ കുശലാന്വേഷണമെന്നോ എന്ത് പേരിട്ടുവിളിച്ചാലും ഏറെ രാഷ്ട്രീയ മാനങ്ങളുള്ള, അന്താരാഷ്ട്ര പ്രതിധ്വനികള്‍ക്ക് സാധ്യതയുള്ള നടപടിയാണ് രാജ്യത്തെ രണ്ട് പ്രധാന നഗരങ്ങളില്‍ നടന്നത്.

അന്വേഷണവുമായി സഹകരിക്കുമെന്ന് ബി.ബി.സി പ്രസ്താവനയില്‍ അറിയിക്കുകയുണ്ടായി. ഗുജറാത്ത് കലാപനാളില്‍ ഭരണാധികാരിയെന്ന നിലയില്‍ മോദി സ്വീകരിച്ച നിലപാട് തുറന്ന് കാട്ടി ബി.ബി.സി ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തിരുന്നു. അതിന്റെ രണ്ടു ഭാഗങ്ങളും ജനങ്ങള്‍ കാണുന്നത് തടയാന്‍ സര്‍ക്കാര്‍ പണി പതിനെട്ടും പയറ്റിയെങ്കിലും കവലകളിലടക്കം അത് പ്രക്ഷേപണം ചെയ്യപ്പെട്ടു. ക്യാംപസുകള്‍ ഭരണകൂട തിട്ടൂരത്തെ ചോദ്യംചെയ്തു. പിന്നാലെയാണ് റെയ്‌ഡെന്നത് ശ്രദ്ധേയമാണ്.

BBC Office In Delhi Searched By Tax Officials, Some Phones Seized: Sources

നികുതി നിയമങ്ങള്‍ ഏത് ബി.ബി.സി ആയാലും പാലിക്കണം. അതില്‍ തര്‍ക്കമൊന്നുമില്ല. അന്വേഷണമല്ലേ, അതിനെന്തിനാണിത്ര ഭയമെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. മടിയില്‍ കനമില്ലാത്തവരെന്തിന് ഭയപ്പെടണം എന്നതാണ് യുക്തി. അത്ര ലളിതമാണോ കാര്യങ്ങള്‍. അല്ലെന്ന് രാജ്യത്തെ രാഷ്ട്രീയം നിരീക്ഷിക്കുന്ന ആര്‍ക്കുമറിയാം. അത് മനസ്സിലാക്കാന്‍ തായ് മഷ്‌റൂം കഴിച്ചാല്‍ ലഭിക്കുന്ന ബുദ്ധിയൊന്നും ആവശ്യമില്ല. മടിയില്‍ കനമുള്ളവരെ തന്നിഷ്ടത്തിന് മേയാന്‍ വിട്ട് പാവങ്ങളെ വേട്ടയാടുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. അദാനി ഉദാഹരണമാണ്.

അദാനിയുടെ തട്ടിപ്പ് വെളിച്ചത്ത് വന്നിട്ടും പേരിനെങ്കിലും അന്വേഷണത്തിന് ഏജന്‍സികള്‍ തയ്യാറായോ. അപ്പോള്‍ സ്വാഭാവിക യുക്തികള്‍ക്കിവിടെ സ്ഥാനമില്ല. നിയമം നിയമത്തിന്റെ വഴിക്കല്ല, അനീതിയുടെ വഴിയെ പോവാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് സാരം.

‘പണിഷ്‌മെന്റ് ബൈ പ്രോസസ്’

‘നടപടിക്രമങ്ങള്‍ കൊണ്ട് ശിക്ഷിക്കുക’ (ജൗിശവൊലി േയ്യ ജൃീരല)ൈ എന്ന രീതിയാണ് റെയ്ഡിന് പിന്നിലെന്നാണ് രാജ്യത്തെ പ്രധാന പത്രം ഇന്നലെ ബി.ബി.സി റെയ്ഡിനെ പറ്റി മുഖപ്രസംഗം എഴുതിയത്. മാരത്തോണ്‍ അന്വേഷണങ്ങളും അതിന്റെ നടപടിക്രമങ്ങളും വഴി പരമാവധി ശിക്ഷിക്കുകയെന്ന രീതി. ഹത്രാസിലെ പീഢനം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്‍ത്തകന് രണ്ടുവര്‍ഷത്തിന് ശേഷമാണ് ജാമ്യം ലഭിച്ചതെന്നത് പേര്‍സിക്വൂഷന്‍ ബൈ പ്രോസിക്വൂഷന്‍ എന്നതിന്റെ ഉദാഹരണമാണ്.

ബി.ബി.സി ഓഫീസിലെത്തിയ ഐ.ടി (ആദായ നികുതി) ഉദ്യോഗസ്ഥരുടെ പെരുമാറ്റവും ബി.ജെ.പി വക്താവിന്റെ പ്രസ്താവനയും ചേര്‍ത്ത് വായിച്ചാല്‍ മനസ്സിലാവുന്നത് ബി.ബി.സിയെ സര്‍ക്കാര്‍ ചിലത് ഓര്‍മിപ്പിക്കുകയായിരുന്നു എന്നാണ്. തങ്ങളെ വിമര്‍ശിക്കുന്ന രാജ്യത്തെ മാധ്യമങ്ങളെ നിരന്തരമായി ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്ന ചിലത്. രാജ്യത്തെ പ്രതിപക്ഷത്തോട് സംഘ്പരിവാര്‍ തുടര്‍ന്നുപോരുന്ന സമീപനത്തിന്റെ തുടര്‍ച്ച.

BBC I-T surveys: Congress calls it undeclared emergency, BJP recalls Indira Gandhi's actions - India Today

മുസ്‌ലിംകളാദി ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘ്പരിവാറും അവരുടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും നാളിതുവരെ സ്വീകരിച്ചുപോരുന്ന വേട്ടയാടലിന്റെ രീതിശാസ്ത്രം അവര്‍ പൊതുസമൂഹത്തിന് നേരെയും അന്താരാഷ്ട്ര മാധ്യമങ്ങളോടും സ്വീകരിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് സാരം. ഒന്നുകില്‍ മൗനികളായി സര്‍വവും സഹിക്കുക, അല്ലെങ്കില്‍ കൂടുതല്‍ അനുഭവിക്കാന്‍ തയ്യാറായിക്കൊള്ളുക എന്ന നയമാണത്. ബി.ബി.സിക്ക് നേരെയുണ്ടായത് ആ ഗണത്തില്‍പെട്ട ആദ്യ സംഭവമല്ല, മറിച്ച് നേരത്തെതന്നെ ആരംഭിച്ചതും കൂടുതല്‍ ശക്തിപ്പെടുന്നതുമായ സ്വേച്ഛാധിപത്യ നടപടികളുടെ തുടര്‍ച്ചയാണ്. ആംനസ്റ്റി ഇന്റര്‍നാഷണലും ഓക്‌സ്ഫാം ഇന്ത്യയുമൊക്കെ തൊട്ടുമുന്‍പുള്ള ഇരകളാണ്. അവരില്‍ ചിലര്‍ക്ക് പ്രവര്‍ത്തനം അവസാനിപ്പിച്ച് ഇന്ത്യ തന്നെ വിട്ട് പോവേണ്ടതായും വന്നു.

നിഷ്പക്ഷ പട്ടം ചാര്‍ത്തി കിട്ടിയ ചിലരും പ്രത്യക്ഷമായിതന്നെ സംഘ്പരിവാര്‍ കുഴലൂത്ത് നടത്തുന്ന മാധ്യമങ്ങളും അന്വേഷണത്തെ എന്തിന് ഭയക്കുന്നു എന്ന ചോദ്യം ആവര്‍ത്തിക്കുന്നുണ്ട്. പക്ഷേ ഭരണകക്ഷി വക്താവ് ഗൗരവ് ഭാട്ടിയ റെയ്ഡ് നടക്കുമ്പോള്‍ നടത്തിയ പ്രസ്താവന മോദി വിമര്‍ശനത്തിനെതിരെയുള്ള ഭരണകക്ഷിയുടെ അസഹിഷ്ണുത കൂടുതല്‍ വെളിവാക്കുന്നതായിരുന്നു. ബി.ബി.സി അഴിമതിക്കാരാണെന്നും ദേശദ്രോഹികളെ പിന്തുണക്കുന്നവരാണെന്നും അദ്ദേഹം ആരോപിച്ചു. കോടികള്‍ പൊടിച്ചുള്ള പി.ആര്‍ മാമാങ്കങ്ങള്‍ കൊണ്ട് നിര്‍മിച്ചെടുത്ത ‘ഗ്ലോബല്‍ ഇമേജ്’ ഞൊടിയിടയില്‍ പൊളിഞ്ഞുപോകുന്നതിലെ നീരസമാണ് ബി.ജെ.പി വക്താവിന്റെ വാക്കുകളില്‍ നിറഞ്ഞുനിന്നത്.

മാധ്യമ സ്വാതന്ത്ര്യം ഇന്ത്യയില്‍

പത്ര സ്വാതന്ത്ര്യം ഇന്ത്യന്‍ കോളനി വിരുദ്ധ സമരത്തിന്റെ മുഖമുദ്രയായിരുന്നു. രാജ്യദ്രോഹകുറ്റം (ടലറശശേീി) അടക്കം ചാര്‍ത്തിയാണ് നേരിനായി പേന ചലിപ്പിച്ചവരേ അന്നത്തെ അധിനിവേശ ഭരണകൂടം നേരിട്ടത്. ഗാന്ധിയും തിലകുമടക്കം നിരവധി പേര്‍ ജയിലറകളിലായി. പിന്നീട് ഭാരതീയന് തങ്ങളുടെ തന്നെ ഭാഗധേയം നിര്‍ണയിക്കാനുള്ള ഘട്ടം വന്നപ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടനയില്‍ മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടുത്തപ്പെട്ടു. ബിയോണ്ട് ദി ലൈന്‍സ് എന്ന തന്റെ ആത്മകഥയില്‍ ഇന്ത്യന്‍ മാധ്യമ രംഗത്തെ പ്രമുഖ സാന്നിധ്യമായിരുന്ന കുല്‍ദീപ് നയ്യാര്‍ സ്വതന്ത്രാനന്തര ഭാരതത്തില്‍ പത്രപ്രവര്‍ത്തകര്‍ ജനാധിപത്യത്തെ സക്രിയമാക്കുന്നതില്‍ വഹിച്ച പങ്ക് വിവരിക്കുന്നുണ്ട്. ലോകത്തെ എണ്ണം പറഞ്ഞ ജനാധിപത്യ രാജ്യങ്ങളുടെ കൂടെ ഇന്ത്യയെ പരിഗണിക്കാന്‍ തുടങ്ങിയതില്‍ രാജ്യത്തെ നിര്‍ഭയ മാധ്യമപ്രവര്‍ത്തകര്‍ വഹിച്ച പങ്ക് വിവരണാതീതമാണ്.

നിലവിലുള്ള സംഘ്പരിവാര്‍ സര്‍ക്കാര്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവെക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനമല്ല, സര്‍ക്കാര്‍ നോട്ടീസുകള്‍ പകര്‍ത്തിയെഴുതാനുള്ള ജോലിക്കാരായാണ് മാധ്യമപ്രവര്‍ത്തകരെ പരിഗണിക്കുന്നത്. ബി.ബി.സി റെയ്ഡില്‍ പ്രതിഷേധിച്ച് എഡിറ്റേഴ്‌സ് ഗില്‍ഡ് പുറത്തിറക്കിയ പ്രസ്താവന വിരല്‍ചൂണ്ടുന്നത് വിമര്‍ശനത്തില്‍ അസഹിഷ്ണുത കാട്ടുന്ന സര്‍ക്കാര്‍ സമീപനത്തിലേക്കാണ്. സര്‍ക്കാര്‍ നയങ്ങളിലെ പാളിച്ചകള്‍ തുറന്നുകാട്ടിയതിന് ന്യൂസ്‌ക്ലിക്, ന്യൂസ് ലോണ്ടറി, ദൈനിക് ഭാസ്‌കര്‍, ഭാരത് സമാചാര്‍ എന്നീ സ്ഥാപനങ്ങളില്‍ ആദായനികുതി ഉദ്യോഗസ്ഥരെ കൊണ്ട് റെയ്ഡ് (സര്‍വേ) ചെയ്യിച്ചത് എഡിറ്റേര്‍സ് ഗില്‍ഡ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

UK Government 'Closely Monitoring' I-T Survey on BBC's India Offices: Report

അന്താരഷ്ട്ര സ്വതന്ത്ര മാധ്യമ കൂട്ടായ്മയായ റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പുറത്തിറക്കിയ 2022 പത്രസ്വാതന്ത്ര്യ ഇന്‍ഡക്‌സില്‍ (ണീൃഹറ ജൃല ൈഎൃലലറീാ കിറലഃ) ഇന്ത്യ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മോശം അവസ്ഥയിലേക്ക് കൂപ്പ്കുത്തിയതായാണ് കാണിക്കുന്നത്. 2021ല്‍ ഇന്ത്യ 141ാം സ്ഥാനത്തായിരുന്നവെങ്കില്‍ 2022ലെ റിപ്പോര്‍ട്ട് പ്രകാരം 150ാം സ്ഥാനത്താണ്. വര്‍ഷാവര്‍ഷം നിലമെച്ചപ്പെടുന്നതിന് പകരം കൂടുതല്‍ മോശമാവുന്നുവെന്ന് സാരം.

ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ നേപ്പാള്‍ (76), ഭൂട്ടാന്‍ (33) മാലിദ്വീപ് (87) ശ്രീലങ്ക (146) ഒക്കെ മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ നമുക്ക് മുന്‍പിലാണെന്നത് കാര്യത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ആധുനിക രാഷ്ട്ര സംവിധാനങ്ങള്‍ പൂര്‍ണാവസ്ഥയിലെത്താത്ത പല രാജ്യങ്ങള്‍ പോലും മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യക്ക് മുന്‍പിലാണ്. ദക്ഷിണ സുഡാന്‍ (128) എത്യോപ്യ (114) ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോണ്‍ഗോ (125) ചില ഉദഹരണങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം 2014ല്‍ മോദി അധികാരത്തിലെത്തിയത് മുതല്‍ പ്രശ്‌നങ്ങളാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ബി.ബി.സി ഡോക്യുമെന്ററി വിലക്കാനുള്ള തീരുമാനം ലോകമാകെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. മാധ്യമങ്ങള്‍ക്കെതിരെ നടക്കുന്ന കയ്യേറ്റങ്ങള്‍ക്കെതിരെ ഫെബ്രുവരി 12നാണ് ന്യൂയോര്‍ക് ടൈംസ് മുഖപ്രസംഗമെഴുതിയത്. പ്രധാനമന്ത്രി മോദിയെ അവര്‍ പേരെടുത്ത് വിമര്‍ശിക്കുകയും ചെയ്തിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാറിന്റെ പ്രതിച്ഛായ ഇടിക്കുന്ന നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങിയത് അദാനി വിവാദം മറക്കാനാണോ എന്ന സംശയം ഇല്ലാതില്ല.

അന്താരാഷ്ട്ര പ്രതിച്ഛായക്ക് സംഘ്പരിവാര്‍ ഭരണകൂടം വലിയ പ്രാധാന്യം നല്‍കാറുണ്ട്. ആ നിലയ്ക്ക് ബി.ബി.സി റെയ്ഡ് ആഗോള തലത്തില്‍ വീണ്ടും വിമര്‍ശനം ക്ഷണിച്ചുവരുത്തുമെന്ന് അവര്‍ക്കറിയാം. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് ശേഷം വാര്‍ത്തകളില്‍ അദാനി ഗ്രൂപ്പിന്റെ കള്ളക്കളികള്‍ നിരന്തരം ചര്‍ച്ചയാവുന്നത് ഓഹരി വിപണിയില്‍ അവര്‍ക്ക് ചെറിയ ആഘാതമൊന്നുമല്ല ഉണ്ടാക്കിയത്. അദാനി ഗ്രൂപ്പിനെ രക്ഷിക്കാനുള്ള മോദി സര്‍ക്കാറിന്റെ മറ്റൊരു അജണ്ട ഇതിനുപിന്നിലുണ്ടോ എന്നത് മറ്റൊരു ചോദ്യമായി അവശേഷിക്കുന്നു.

Article

മെഡിക്കല്‍ കോളജിലെ പുകയും പൊട്ടിത്തെറിയും

EDITORIAL

Published

on

ആതുര ശുശ്രൂഷാ രംഗത്തെ മലബാറിന്റെ അത്താണിയായ കോഴിക്കോട് മെഡിക്കല്‍ കോളജിലുണ്ടായ പൊട്ടിത്തെറിയും പുകയുമെല്ലാം നാടിനെ ആശങ്കയുടെ മുള്‍മുനയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. അടിക്കടിയുണ്ടാകുന്ന ചികിത്സാ പിഴവും മരുന്നുകളുടെയും അനുബന്ധ വസ്തുക്കളുടെയും ലഭ്യതക്കുറവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവുമൊക്കെയായി നിരന്തര പരാതികള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇന്നലെയും കഴിഞ്ഞ ദിവസവുമുണ്ടായ അസാധാരണ സംഭവങ്ങള്‍ക്ക് മെഡിക്കല്‍ കോളജ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിലെ സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരുടെ അവസാന ആശ്രയവും, ദിനംപ്രതി പതിനായിരങ്ങള്‍ ചികിത്സക്കെത്തുന്ന ഇടവുമായ ഈ ആതുരാലയത്തിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളാണ് ഇതുവഴി ചോദ്യചിഹ്നമായി മാറിയിരിക്കുന്നത്.

ആദ്യ ദിവസത്തിലുണ്ടായ പൊട്ടിത്തെറി സംബന്ധിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ പരിശോധനയ്ക്കിടെയാണ് ഇന്നലെ വീണ്ടും പുക ഉയര്‍ന്നത്. കാഷ്വാലിറ്റിയിലെ യു.പി.എസ് പൊട്ടിത്തെറിച്ചാണ് ആദ്യ തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. രാത്രി എട്ടുമണിയോടെ കാഷ്വാലിറ്റിയില്‍ പെട്ടെന്ന് കനത്ത പുക പടര്‍ന്ന തോടെ അഗ്‌നിബാധ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പല രോഗികള്‍ക്കും അസ്വാസ്ഥ്യം അനുഭവപ്പെടുകയും പൊലീസും ഡോക്ടര്‍മാരും സന്നദ്ധപ്രവര്‍ത്തകരും രോഗികളുടെ കൂട്ടിരിപ്പുകാരും ചേര്‍ന്ന് കാഷ്വാലിറ്റിയിലെ രോഗികളെ പുറത്തെത്തിക്കുകയുമായിരുന്നു.

ഈ സംഭവത്തില്‍ തന്നെ രോഗികളെ മാറ്റുന്നതുള്‍പ്പെടെ അധികൃതരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ച്ചയുണ്ടാതായി ആരോപണമുയര്‍ന്നിരുന്നു. തീ അണക്കുന്നതില്‍പോലും കാലതാമസം നേരിട്ടുവെന്ന് മാത്രമല്ല, വെള്ളിമാട്കുന്ന്, ബീച്ച് തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്ന് ഏറെ പരിശ്രമിച്ചായിരുന്നു ഫയര്‍ഫോഴ്‌സ് ടീം പോലും എത്തിച്ചേര്‍ന്നത്. ഒരു അത്യാഹിതമുണ്ടാകുമ്പോള്‍ എന്ത് ചെയ്യണമെന്ന് സര്‍ക്കാറിനോ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കോ ഒരു ധാരണയുമില്ലെന്നതിന്റെ നിദര്‍ശനമായിരുന്നു ഈ പൊട്ടിത്തെറി. ഇത്ര വലിയ ഒരു ആശുപത്രി കോമ്പൗണ്ടില്‍ ഒരു ഫയര്‍ യൂണിറ്റ് പോലുമില്ലെന്നത് എത്രമാത്രം ഗൗരവതരമാണെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെടാന്‍ ഇനി എന്തൊക്കെ സംഭവിക്കണമെന്നാണ് ജനങ്ങളുയര്‍ത്തുന്ന ചോദ്യം.

അധികൃതരുടെ നിസംഗതയുടെ ഏറ്റവും മികച്ച ഉദാഹരണം ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെ അഭാവം തന്നെയാണ്. ഫയര്‍ യൂണിറ്റിനായി പ്ലാന്‍ ഉള്‍പ്പെടെ തയ്യാറായിട്ടും അതിനായി 20 സെന്റ് ഭൂമി കൊടുക്കാന്‍ ഏക്കര്‍ കണക്കിന് ഭൂമി കാടുപിടിച്ചുകിടക്കുന്ന ഒരു സ്ഥാപനത്തിന് ഇതുവരെ സാധിച്ചിട്ടില്ലെന്നത് എന്തിന്റെ പേരിലാണ് ന്യായീകരിക്കാനാവുക. വെന്റിലേറ്ററില്‍ കഴിയുന്ന രോഗികളെ കൈകാര്യം ചെയ്യുന്നതിന് പ്രോട്ടോക്കോളുകളൊന്നും പ്രസ്തുത സംഭവത്തില്‍ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അഞ്ചുജീവനുകള്‍ പൊലിഞ്ഞതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒറ്റയടിക്ക് കൈകഴുകാനുള്ള വ്യഗ്രതയായിരുന്നു ഉത്തരവാദപ്പെട്ടവരില്‍ നിന്ന് കാണാനായത്. സാധാരണക്കാരില്‍ സാധാരണക്കാരായവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്ക് എത്താറുള്ളത്. അങ്ങനെയുള്ള പാവങ്ങളെയാണ് ഒരു ദയാദാക്ഷിണ്യവുമില്ലാതെ സ്വകാര്യ ആശുപത്രികളിലേക്ക് ഈ സംഭവത്തോടെ തള്ളിവിട്ടത്.

ഈയൊരു പശ്ചാത്തലത്തിലാണ് ഇതേ കെട്ടിടത്തിന്റെ ആറാം നിലയില്‍ ഇന്നലെ വീണ്ടും തീപ്പിടുത്തമുണ്ടായിരിക്കുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഓപറേഷന്‍ തിയേറ്ററുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. നേരത്തെയുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിടം മുഴുവന്‍ പരിശോധന നടത്തിയിരുന്നുവെന്നും ഈ ഘട്ടത്തിലുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടായിരിക്കാം അപകട കാരണമെന്നുമാണ് പ്രാഥമിക നിഗമനം. ഇന്ന് മുതല്‍ കെട്ടിടത്തില്‍ വീണ്ടും ഓപ്പറേഷന്‍ തിയറ്റര്‍ അടക്കം പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുകയുമായിരുന്നു.

എന്നാല്‍ വലിയൊരു അപകടത്തിനു പിന്നാലെ ഒരു വിധത്തിലുള്ള ജാഗ്രതയുമില്ലാതെയാണ് ഇവിടേക്ക് രോഗികളെ മാറ്റാനും ഓപറേഷന്‍ തിയേറ്ററുള്‍പ്പെടെ സജ്ജീകരിക്കാനും അധികൃതര്‍ തയാറായതെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. പതിവു പോലെ മുഖ്യമന്ത്രിയുടെ നടുക്കവും ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനവും പത്രസമ്മേളനവും അന്വേഷണ പ്രഖ്യാപനവുമുള്‍പ്പെടെയുള്ള കലാപരിപാടികളെല്ലാം അരങ്ങേറിയിട്ടുണ്ടെങ്കിലും ഇതെല്ലാം എത്രമാത്രം പ്രഹസനമാണെന്നതാണ് അടിക്കടിയുണ്ടാകുന്ന ഈ ദുരന്തങ്ങള്‍ തെളിയിക്കുന്നത്. ആരോഗ്യ രംഗത്തെക്കുറിച്ചുള്ള ഒന്നും രണ്ടും പിണറായി സര്‍ക്കാറിന്റെ അവകാശവാദങ്ങളിലെ കാപട്യത്തിനുള്ള ഒന്നാമത്തെ ഉദാഹരണമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. ദിവസങ്ങളുടെ ഇടവേളകളിലുണ്ടായ ഈ മുന്നറിയിപ്പുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മെഡിക്കല്‍ കോളജില്‍ ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ഒരു ക്കാനെങ്കിലും സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകേണ്ടതുണ്ട്.

Continue Reading

Article

അക്ഷര വിപ്ലവത്തിന്റെ ദീപശിഖ

EDITORIAL

Published

on

നിന്റെ കാലിലൊന്ന് നഷട്മാകുമ്പോള്‍ നീ ഒരു കാലില്‍ നില്‍ക്കണം, കാലുകള്‍ രണ്ടും നഷ്ടമാകുമ്പോള്‍ കൈകളാകണം കരുത്ത്, കൈകളും വിധി കൊണ്ടു പോകുമ്പോള്‍ നീ നിന്റെ ബുദ്ധിയുടെ കരുത്തില്‍ മുന്നേറണം’. വിധിയോട് പൊരുതി ഒരു നാടിന്റെ മാത്രമല്ല, ഒരു ജനതയുടെ തന്നെ വെളിച്ചമായി മാറിയ കെ.വി റാബിയയുടെ വാക്കുകളാണിത്. ആയുസ് മുഴുവന്‍ ചക്രക്കസേരയിലിരുന്ന്, ജീവിതം പോരാട്ടമാക്കിമാറ്റിയ കെ.വി റാബിയയെന്ന പത്മ പുരസ്‌കാര ജേതാവിന്റെ വിയോഗം ഒരു കാലഘട്ടത്തിന്റെ അന്ത്യംകൂടിയാണെന്ന് നിസംശയം പറയാന്‍ കഴിയും. തളര്‍ന്നുപോവാന്‍ കാരണങ്ങള്‍ അനവധിയുണ്ടായിട്ടും തനിക്ക് ചെയ്തുതീര്‍ക്കാനെന്തക്കെയുണ്ടെന്ന് മാത്രം ചിന്തിച്ച അവര്‍ പുതുതലമുറക്ക് സമ്മാനിക്കുന്നത് ഏറ്റവും വലിയ കൗതുകവും പ്രചോദനവുമാണ്. പത്മത്തിളക്കത്തില്‍, തന്റെ കലാലയമായ തിരൂരങ്ങാടി പി.എ സ്.എം.ഒ കോളജ് ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ തിങ്ങിക്കൂടിയ ആബാല വൃദ്ധത്തെനോക്കി അവര്‍ പറഞ്ഞു, ‘നിങ്ങള്‍ക്കുള്ളത് ഞങ്ങള്‍ക്കില്ല, എന്നാല്‍ ഞങ്ങള്‍ക്കുള്ളത് നിങ്ങള്‍ക്കുമില്ല’. അംഗീകാരങ്ങളുടെ അഹന്തയായിരുന്നില്ല, ആത്മവിശ്വാസത്തിന്റെ പിന്‍ബലമായിരുന്നു അവരെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. അവശതയും അനാഥത്വവും പേറുന്നവര്‍ക്ക് ആരോഗ്യമുള്ളവര്‍ പിന്തുണ നല്‍കണമെന്നും ശാരീരിക വൈകല്യങ്ങള്‍ മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കാരണമാവരുതെന്നും അവര്‍ അതിയായി ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയും ചെയ്തു.

തകര്‍ന്നുപോവാനും തളര്‍ന്നിരിക്കാനും കാരണങ്ങളെമ്പാടുമുണ്ടായിരുന്നു റാബിയക്ക്. ചെറുപ്പത്തിലേ പിടിപെട്ട പോളിയോ, പാതി തളര്‍ന്ന ശരീരം, കാന്‍സര്‍, വീല്‍ചെയര്‍ ജീവിതം അങ്ങനെ പരീക്ഷണങ്ങളുടെ പട്ടിക നീണ്ടു നിവര്‍ന്നു കിടക്കുന്നു. എന്നാല്‍ എല്ലാ പരിമിതികളെയും പ്രതിരോധിക്കാന്‍ അവര്‍ കൂടെ കൂട്ടിയത് ഒരിക്കലും നശിക്കാത്ത അക്ഷരങ്ങളെയായിരുന്നു. ആ കരുത്തില്‍ സ്വന്തം ഗ്രാമമായ വെള്ളിലക്കാടില്‍ നിന്നാരംഭിച്ച വൈജ്ഞാനിക, സാമൂഹിക വിപ്ലവം കേരളവും ഇന്ത്യയും കടന്ന് ലോകത്തോളം ഉയര്‍ന്നുപൊങ്ങുകയായിരുന്നു. പ്രയാസങ്ങളും പരിമിതികളും ഒന്നിന്റെയും ഒടുക്കമല്ലെന്നു മാത്രമല്ല, പലതിന്റെയും തുടക്കം കൂടിയാണെന്ന് അവര്‍ ജീവിതംകൊണ്ട് തെളിയിച്ചു. വേദനകളേയും കൂടെ കൂട്ടിയായിരുന്നു കുഞ്ഞുറാബിയയുടെ ഭൂമുഖത്തേക്കുള്ള കടന്നു വരവു തന്നെ. മുട്ടിലിഴയുമ്പോഴും പിച്ചവെക്കുമ്പോഴും വിടാതെ പിന്തുടര്‍ന്ന വേദനകള്‍ സ്‌കൂള്‍ പ്രായത്തിലും റാബിയയെ വിട്ടുപോകാന്‍ തയാറായില്ല. എന്നാല്‍ അതിന്റെ പേരില്‍ സങ്കടപ്പെട്ട് വീട്ടിലിരിക്കാന്‍ ആ മിടുക്കിക്കുട്ടി തയാറല്ലായിരുന്നു. വേദനകള്‍ കടിച്ചമര്‍ത്തി അക്ഷരങ്ങളെ കൂട്ടുപിടിച്ച് കൂട്ടുകാരികളെ താങ്ങാക്കി അവള്‍ സ്‌കൂളിലേക്ക് നടന്നു നീങ്ങി. പത്താം ക്ലാസിലെത്തിയപ്പോഴേക്കും വിധി പോളിയോയുടെ രൂപത്തിലായിരുന്നു റാബിയയെ പരീക്ഷിച്ചത്. സ്വപ്നങ്ങള്‍ മടക്കിവെച്ച് കിടക്കപ്പായയില്‍ അഭയം തേടിപ്പോകേണ്ടിവരുന്ന അസന്നിഗ്ധ ഘട്ടത്തിലും ആ കൗമാരക്കാരി തോറ്റുകൊടുക്കാന്‍ തയാറായില്ല. കു ടുംബത്തിന്റെ കൂടി പൂര്‍ണ പിന്തുണയില്‍ വേദനകള്‍ കടിച്ചമര്‍ത്തി അവള്‍ സ്‌കൂള്‍ കാലത്തെ മാത്രമല്ല, കോളജ് കാലത്തെയും അതിജയിച്ചു. പരന്ന വായനയുടെ പിന്‍ബലത്തില്‍ ലോകത്തെ അടുത്തറിയുകയും സ്വയം വേദനകള്‍ മാറ്റിവെച്ച്, സങ്കടപ്പെടുന്നവരുടെയും ഒറ്റപ്പെട്ടുപോയ വരുടെയും ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്തു. പിന്നീടങ്ങോട്ട് ഇക്കഴിഞ്ഞ ദിവസം വരയുള്ള ജീവിതമാകട്ടെ ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു.

സാക്ഷരതാ പ്രവര്‍ത്തനങ്ങളിലൂടെ സ്വയം അനുഭവിച്ചറിഞ്ഞ അക്ഷരങ്ങളുടെ വെളിച്ചം മറ്റുള്ളവരിലേക്കു കൂടി പകര്‍ന്നു നല്‍കിയായിരുന്നു തന്റെ ജീവിത ദൗത്യത്തിന്റെ തുടക്കം. സ്വന്തം വീടിനോട് ചേര്‍ത്ത് കെട്ടിയുണ്ടാക്കിയ വെള്ളിലക്കാട് ട്യൂഷന്‍ സെന്റര്‍ പില്‍ക്കാലത്ത് അക്ഷര വിപ്ലവത്തിന്റെ മാത്രമല്ല, കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനത്തിന്റെ കൂടി അടയാളപ്പെടുത്തലായി മാറി. 1990 ല്‍ തുടക്കം കുറിച്ച സാക്ഷരതാ പ്രവര്‍ത്തനത്തില്‍ എട്ടു വയസ് മുതല്‍ 80 വയസുവരെയുള്ളവര്‍ പങ്കാളികളായി. അസാധ്യവും അല്‍ഭുതകരവുമായ ഈ ഉദ്യമം ഉദ്യോഗസ്ഥ വൃന്ദത്തെപ്പോലും ഞെട്ടിച്ചുകളഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ പ്രശസ്തിയുടെ കൊടുമുടി കയറിയ പ്രസ്ഥാനത്തിന് പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍ തന്നെ രംഗത്തെത്തുകയുണ്ടായി. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ എന്ന പദ്ധതിയുടെ ഭാഗമായി ട്യൂഷന്‍ സെന്റര്‍, സ്ത്രീകളുടെ ഗ്രന്ഥശാല, സ്വയം തൊഴില്‍ സംരഭങ്ങള്‍, ബോധവല്‍ക്കരണ ശാക്തീകരണ പരിപാടികള്‍ തുടങ്ങിയ പദ്ധതികള്‍ക്കും അവര്‍ തുടക്കം കുറിച്ചു.

അക്ഷര വെളിച്ചം മാത്രമല്ല, അക്ഷരാര്‍ത്ഥത്തില്‍ നാടിന്റെ വെളിച്ചവും വഴികാട്ടിയുമായി മാറാനും അവര്‍ക്ക് സാധിച്ചു. സൗകര്യപ്രദമായ റോഡ്, വൈദ്യുതി കണക്ഷന്‍, ടെലിഫോണ്‍ കണക്ഷന്‍, കുടിവെള്ളം എന്നിവയെല്ലാം റാബിയയിലൂടെയാണ് വെള്ളിലക്കാടിലും പരിസര പ്രദേശ ങ്ങളിലും എത്തിച്ചേര്‍ന്നത്. കടന്നുപോയ പരീക്ഷണങ്ങളെയെല്ലാം അതിജയിച്ച അവര്‍ തന്നെപ്പോലെയുള്ളവരെ കൈപ്പിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങളിലും മുഴുകുകയുണ്ടായി. ‘ചലനം’ എന്ന സന്നദ്ധ സംഘടനയുടെ രൂപീകരണത്തിലൂടെ ശാരീരിക വെല്ലുവളി നേരിടുന്നവര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നവരെയെല്ലാം ചേര്‍ത്തുനിര്‍ത്തി. സ്ത്രീധനം തുടങ്ങിയ സാമൂഹ്യ തിന്മകള്‍ക്കെതിരായ പോരാട്ടവും ഇതിലൂടെ അവര്‍ നിര്‍വഹിച്ചു. കഠിനാധ്വാനത്തിനുള്ള അംഗീകാരമായി നാഷണല്‍ യൂത്ത് അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന്‍ അവാര്‍ഡ്, യു.എന്‍ നാഷണല്‍ അവാര്‍ഡ്, ഏറ്റവും ഒടുവില്‍ രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ പത്മശ്രീ എന്നിവയെല്ലാം അവരെ തേടിയെത്തി. പ്രതിസന്ധികളെ പ്രസന്നതയോടെ നേരിട്ട ഈ ധീരവനിത തന്റെ കാലക്കാര്‍ക്കു മാത്രമല്ല, വരാനിരിക്കുന്ന തലമുറകള്‍ക്കും വലിയ പ്രചോദനം ബാക്കിവെച്ചാണ് ചരിത്രത്തിന്റെ ഭാഗമായിത്തീരുന്നത്.

Continue Reading

Article

വിഴിഞ്ഞം പദ്ധതിയില്‍ സര്‍ക്കാറിന്റെ നിഴല്‍ യുദ്ധം

EDITORIAL

Published

on

സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ലോകത്തിനു സമര്‍പ്പിക്കുന്നതിനായി പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍ പിണറായി സര്‍ക്കാറിന്റെ നെറികെട്ട രാഷ്ട്രീയക്കളികള്‍ അതിനുമേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കുന്നത് കേരളത്തിനാകെ അപമാനം വരുത്തിവെച്ചിരിക്കുകയാണ്. സങ്കുചിത രാഷ്ട്രീയ താല്‍പര്യത്തിന്റെ പേരില്‍ സി.പി.എമ്മും ഇടതുപക്ഷവും വിഴിഞ്ഞം പദ്ധതിയോട് കാണിച്ചിട്ടുള്ള എതിര്‍പ്പ് ചരിത്രത്തിന്റെ ഭാഗമാണ്. അവയെല്ലാം തൃണവല്‍ക്കരിച്ച്‌കൊണ്ട് പദ്ധതിക്ക് അടിത്തറപാകിയത് 2011-16 കാലത്തെ യു.ഡി.എഫ് സര്‍ക്കാറിന്റെ വികസന കാഴ്ച്ചപ്പാടും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇഛാശക്തിയുമാണ് എന്നത് പകല്‍ വെളിച്ചം പോലെയുള്ള യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ 2016 ല്‍ അധികാരത്തിലേറിയ ഒന്നാം പിണറായി സര്‍ക്കാര്‍ ഈ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനും യു.ഡി.എഫിന്റെ പരിശ്രമങ്ങളെ ഇല്ലാതാക്കാനും നടത്തിക്കൊണ്ടിരിക്കുന്ന ഹീനശ്രമങ്ങള്‍ കണ്ടാമൃഗത്തെ പോലും നാണിക്കുന്ന തൊലിക്കട്ടിയോടെയാണ്. ഒരു ജനാധിപത്യ സംവിധാനത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ തുടര്‍ പ്രകിയയാണെന്ന പ്രാഥമിക ധാരണ പോലുമില്ലാതെയുള്ള ഈ ചെയ്തികള്‍ നാണക്കേടിന്റെ അങ്ങേയറ്റത്തെത്തി നില്‍ക്കുന്നു.

വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുള്ള ആലോചനകള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആ ചരിത്രത്തിന് കേരളത്തേക്കാളും പഴക്കമുണ്ട്. 1940 ല്‍ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകളെ കുറിച്ച് പരിശോധിക്കുകയും തുടര്‍ന്ന് സര്‍വെ നടത്താന്‍ തീരുമാനം എടുക്കുകയും ചെയ്തത് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുന്നാള്‍ ബാലരാമവര്‍മയാണ്. തിരുവിതാംകൂറിന്റെ പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ച ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ തന്നെയാണ് ഇതിനുവേണ്ടി ഇംഗ്ലണ്ടിലെ ഒരു തുറമുഖ കമ്പനിയുമായി ചര്‍ച്ചകള്‍ തുടങ്ങിയത്. പലകാരണങ്ങള്‍ ആ ചര്‍ച്ചകള്‍ നിലച്ചുപോയെങ്കിലും 1991 ല്‍ കെ. കരുണാകരന്‍ സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി പൊടിതട്ടിയെടുക്കുകയായിരുന്നു. അന്ന് തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവനാണ് തുറമുഖ നിര്‍മാണത്തെക്കുറിച്ച് പഠിക്കാന്‍ കുമാര്‍ ഗ്രൂപ്പുമായി ചര്‍ച്ചകള്‍ നടത്തിയത്. 2001 ല്‍ എ.കെ. ആന്റണി മന്ത്രിസഭയിലും തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവന്‍ വീണ്ടും തുറമുഖ നിര്‍മാണത്തിന് ആഗോള ടെന്‍ഡര്‍ വിളിച്ചു. 2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് അസ്ഥിവാരമിട്ടത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തുറമുഖ വ കുപ്പ് മന്ത്രി കെ. ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുകയും പദ്ധതിയുമായി മുന്നോട്ടു പോകാന്‍
തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പദ്ധതിക്കെതിരെ പ്രതിഷേധം ആളിക്കത്തിക്കുന്ന തിരക്കിലായിരുന്നു. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച്, പാവപ്പെട്ട മത്സ്യത്തൊഴിലാളികളെയുള്‍പ്പെടെ ഇളക്കി വിടാനുള്ള ആസൂത്രിത നീക്കങ്ങളാണ് സംഘടനാപരമായി തന്നെ സി.പി.എം നടത്തിയിട്ടുള്ളത്. അന്നത്തെ പാര്‍ട്ടി സെക്രട്ടറിയുടെയും പ്രതിപക്ഷ നേതാവിന്റെയുമെല്ലാം പ്രതികരണങ്ങള്‍ ഇതിന് സാക്ഷിയാണ്. അദാനി ഗ്രൂപ്പിന് അവിഹിതമായ ഔദാര്യം നല്‍കിയിരിക്കുന്നു എന്നായിരുന്നു അവരുടെ ആരോപണം.

പദ്ധതിക്കായി അഹോരാത്രം പരിശ്രമിച്ച ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളെ പോലും മായ്ച്ചുകളയുന്ന പിണറായി സര്‍ക്കാര്‍ ട്രയല്‍ റണ്ണിന്റെ സമയത്ത് അദ്ദേഹത്തിന്റെ സംഭാവനകളെ വിസ്മരിക്കുകയും പ്രതിപക്ഷ നേതാവിന് സംസാരിക്കാനുള്ള അവസരം പോലും നിഷേധിക്കുകയുമായിരുന്നു. ഇപ്പോള്‍ ഉദ്ഘാടനച്ചടങ്ങിലും അതേ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പ്രതിപക്ഷ നേതാവിനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കം തിരിച്ചിയായപ്പോള്‍ തൊടിന്യായങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. തുറമുഖ മന്ത്രിയുടെ വിശദീകരണങ്ങളാകട്ടെ വെളുക്കാന്‍ തേച്ചത് പാണ്ടായ മട്ടിലുമാണ്. ഏതായാലും സി.പി.എമ്മിന്റെ ഈ നിഴല്‍ യുദ്ധങ്ങള്‍ തന്നെയാണ് കേരളത്തിന്റെ സ്വപ്ന പദ്ധതിയില്‍ യു.ഡി.എഫിനുള്ള പങ്കിന്റെ ഏറ്റവും വലിയ തെളിവ്.

Continue Reading

Trending