Connect with us

kerala

കളമശ്ശേരി പോളിടെക്‌നിക്ക് കോളേജ് ഹോസ്റ്റലില്‍ നടന്ന ലഹരിവേട്ട ഭീതിപ്പെടുത്തുന്നത്: പി.കെ നവാസ്‌

ഒരു സാമൂഹ്യ വിപത്തിനെതിരെ കേരളം ഒരിമിച്ച് പൊരുതുമ്പോള്‍ എസ്എഫ്‌ഐ, സിപിഎം പൊലീസിന്റെ ഈ നടപടി കേരളത്തെ തകര്‍ക്കുന്ന ഒന്നാണ്.

Published

on

കളമശ്ശേരി ഗവ പോളിടെക്‌നിക്ക് കോളേജ് ഹോസ്റ്റലില്‍ നടന്ന ലഹരി വേട്ടഭീതിപ്പെടുത്തുന്ന ഒന്നാണെന്ന്‌ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. ഇതില്‍ സംഘടന ഏതെന്നോ, മതമേതെന്നോ എന്നൊന്നും ആരും ചര്‍ച്ച ചെയ്യാറുമില്ല, പോലീസിന് അത് ബാധകവുമല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാല്‍ ഇവിടെ നടന്ന വിചിത്ര നടപടികളില്‍ സംരക്ഷണം ഒരുക്കി പ്രതികരിച്ച എസ്എഫ്‌ഐ ഇനി ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇത് എസ്എഫ്‌ഐ ബന്ധമില്ല എന്നാണ് ഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞത്. അപ്പോള്‍അവരുടെ റൂമില്‍ നിന്നും പിടിച്ച ലഹരിക്ക് ഉടമയാരാണ്?

പിണറായിയുടെ പോലീസ് ലഹരിയുമായി വന്ന് പിടിച്ചെടുത്തതാണെന്നാണോ എസ്എഫ്‌ഐ പറയുന്നത് ?

എസ്എഫ്‌ഐ കോണ്‍സണ്‍ഡ്രേഷന്‍ ക്യാമ്പ് പോലെ കൈകാര്യം ചെയ്യുന്ന ഈ ഹോസ്റ്റലില്‍ യൂണിയന്‍, യൂണിറ്റ് ഭാരവാഹികള്‍ അറിയാതെ ത്രാസില്‍ തൂക്കി പാക്കറ്റാക്കി വില്‍പനക്ക് വെക്കുന്നത് എസ്എഫ്‌ഐ അറിയില്ലെന്നാണോ കേരളം വിശ്വസിക്കേണ്ടത് !

ലഹരിക്കേസായാലും എസ്എഫ്‌ഐ നേതാക്കള്‍ പിടിക്കപ്പെട്ടു എന്നത് കൊണ്ട് സംരക്ഷം നല്‍കും എന്നാണോ പാര്‍ട്ടിയുടെ തീരുമാനം?

എസ്എഫ്‌ഐ ആയാല്‍ കേസില്‍ ലഹരിക്കേസില്‍ പ്രിവിലേജ് കിട്ടുമെന്നാണോ ഇതിന്റെ സന്ദേശം ?

സിപിഎം ഇടപെട്ടതിനാല്‍ സ്‌റ്റേഷനില്‍ നിന്ന് ഒരു എസ്എഫ്‌ഐ നേതാവിനെ മാത്രം പ്രതിയാക്കി ബാക്കിയുള്ള കൂട്ടു പ്രതികള്‍ക്ക് മുതിര്‍ന്ന നേതാവെന്ന പേരില്‍ ജാമ്യം നല്‍കി വിട്ടയച്ച നടപടിയില്‍ പോലീസ് സമൂഹത്തിന് നല്‍കുന്ന സന്ദേശം എന്താണെന്നും പി.കെ നവാസ് ചോദിച്ചു.

ഒരു സാമൂഹ്യ വിപത്തിനെതിരെ കേരളം ഒരിമിച്ച് പൊരുതുമ്പോള്‍ എസ്എഫ്‌ഐ, സിപിഎം പൊലീസിന്റെ ഈ നടപടി കേരളത്തെ തകര്‍ക്കുന്ന ഒന്നാണ്. പോലീസിനെ നിഷ്‌ക്രിയമാക്കാന്‍ സിപിഎം എസ്എഫ്‌ഐ ശ്രമമെന്നും ലഹരി വേട്ടയില്‍ സംരക്ഷണം ഒരുക്കുന്ന സര്‍ക്കാറിനെതിരെ പോലീസ് സ്‌റ്റേഷനിലേക്ക് നാളെ നൈറ്റ് മാര്‍ച്ച് നടത്തുമെന്നും പി.കെ നവാസ് വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗം; കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കേസ്

ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസ്

Published

on

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗത്തില്‍ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കേസ്. കിഴക്കേ കല്ലട സ്വദേശി വേലായുധന്റെ പരാതിയിലാണ്  ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസെടുത്തത്.

വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണ് എന്നായിരുന്നു മധുവിന്റെ വിദ്വേഷ പരാമര്‍ശം. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം. വളര്‍ന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. വേടന്റെ പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്‌നം കാണുന്ന സ്‌പോണ്‍സര്‍മാരുണ്ടെന്നും മധു ആരോപിച്ചിരുന്നു.

Continue Reading

kerala

തൃശൂരില്‍ തെരുവുനായ ആക്രമണം; 12 പേര്‍ക്ക് കടിയേറ്റു

ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി.

Published

on

തൃശൂരില്‍ തെരുവുനായ ആക്രമണം. ചാലക്കുടി കുടപ്പുഴ ജനതാ റോഡ് പരിസരത്ത് 12 പേര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി. ചാലക്കുടി നഗരസഭയിലെ പതിനേഴാം വാര്‍ഡിലാണ് സംഭവം. നേരത്തെ ഇതേ വാര്‍ഡില്‍ രണ്ടാഴ്ച മുമ്പ് 7 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഈ വര്‍ഷം തെരുവുനായ ശല്യം അതിരൂക്ഷമെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു. ഇതുവരെ ഒന്നരലക്ഷത്തിലധികം പേര്‍ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടി. കഴിഞ്ഞവര്‍ഷം 3,16,793 പേര്‍ക്ക് നായയുടെ കടിയേറ്റപ്പോള്‍ 26 പേര്‍ പേവിഷബാധയേറ്റ് മരിച്ചു.

Continue Reading

kerala

മുതലപ്പൊഴിയില്‍ സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം

അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു

Published

on

മുതലപ്പൊഴിയില്‍ സംഘര്‍ഷം തുടരുന്നു. സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. സമരക്കാരെ നീക്കാനുള്ള പൊലീസ് ശ്രമത്തിനിടെയാണ് സംഭവം. അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു.

ജനല്‍ തകര്‍ത്ത കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത മുജീബിനെ വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സമരക്കാര്‍. സ്ഥലത്ത് വീണ്ടും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമരക്കാരോട് പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പിരിഞ്ഞു പോകാന്‍ സമരക്കാര്‍ തയാറായിട്ടില്ല. അതേസമയം, തീരദേശ റോഡിലൂടെയുള്ള ഗതാഗതം വീണ്ടും ആരംഭിച്ചു.

Continue Reading

Trending