Connect with us

kerala

ഓട്ടത്തിനിടയിലെ കുടിവെള്ളം

ദാഹം ശമിപ്പിക്കാനുള്ള വെള്ളം സ്നേഹം നിഞ്ഞ കോപ്പയിൽ കിട്ടും.

Published

on

ജാസിം ചുള്ളിമാനൂർ

കൊല്ലത്ത് കലയുടെ തിരയിളക്കത്തിന് തുടക്കമായി. ആശ്രാമം മൈതാനിയിൽ കലാപ്രേമികൾ കവിഞ്ഞ് ഒഴുകുകയാണ്. ചുട്ടുപൊള്ളുന്ന ചൂടത്ത് ആകെ ആശ്വാസം കലാസ്വാദനത്തിലൂടെ ലഭിക്കുന്ന ആശ്വാസമാണ്. എന്നാലും പുറത്തിറങ്ങിയാലോ ചൂടോടെ ചൂടും. കുട്ടികളും മുതിർന്നവരും ഒരിറ്റ് തണലിനായി കയ്യിലെ കടലാസും തൂവാലയും തലയ്ക്ക് മീതെ കാണിക്കുന്നു. വേദിയിൽ നിന്ന് വേദിയിലേക്ക് പായുമ്പോൾ ചുറ്റുമൊന്നു നോക്കിയാൽ മതി. ദാഹം ശമിപ്പിക്കാനുള്ള വെള്ളം സ്നേഹം നിഞ്ഞ കോപ്പയിൽ കിട്ടും.

62-ാമത് സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്ന പ്രധാന വേദിക്കു സമീപമാണ് ഒരു കൂട്ടം ‘ഓട്ടോ കൂട്ടായ്മയിലെ ‘ സുഹൃത്തുക്കൾ സൗജന്യമായി കുടിവെള്ള വിതരണം നടത്തുന്നത്. ഓരോ ഗ്ലാസിലേക്ക് ഒഴിക്കുമ്പോഴും അവരുടെ മുഖത്ത് സന്തോഷത്തിന്റെ ചെറു പുഞ്ചിരിയാണ്. അതിനേക്കാൾ സന്തോഷം കുടിച്ച ശേഷം തിരികെ പോകുമ്പോൾ അവർക്ക് നൽകുന്ന നന്ദിവാക്ക് കേൾക്കുമ്പോഴാണ്.

കലോത്സവത്തിന്റെ അഞ്ചാം ദിവസം കൊടിയിറക്കം വരെ കൊല്ലത്തിന്റെ സ്നേഹം മനസ് നിറയെ നൽകാനാണ് കൂട്ടായ്മയുടെ ആഗ്രഹം. ഉച്ചവരെ തണുത്ത വെള്ളവും ഉച്ചക്ക് ശേഷം കട്ടനും നൽകാനാണ് കൂട്ടായ്മയുടെ ആസൂത്രണം.

ഒരു കൊല്ലത്തോളമായി ‘ജീവിത ഓട്ട’ത്തിനിടയിലും സാമൂഹിക മേഖലകളിൽ സേവനം ചെയ്യാൻ ഇവർ ഒരുമിക്കുന്നു. മത-രാഷ്ട്രീയങ്ങൾക്കതീതമായി സൗഹൃദവും സേവനവും നൽകാനാണ് നമ്മുടെ കൂട്ടായ്മ നിലനിൽക്കുന്നതെന്ന് സംഘടനാ പ്രസിഡന്റ് സുധീർ പറയുന്നത്. പരോപകാരത്തിലൂടെ സന്തോഷവും സമാധാനവും പരക്കട്ടെയെന്നും അതിനാണ് ഓട്ടോ കൂട്ടായ്മയെന്നും അദ്ദേഹം പറഞ്ഞു

kerala

വയനാട്ടില്‍ പുലി ആക്രമണം; ആടിനെ കടിച്ചു കൊന്നു

മുരിക്കലാടി ചേലക്കംപാടി ദിവാകരന്റെ ആടിനെയാണ് പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്.

Published

on

വയനാട് ചീരാലില്‍ വീണ്ടും പുലിയുടെ ആക്രമണം. മുരിക്കലാടി ചേലക്കംപാടി ദിവാകരന്റെ ആടിനെയാണ് പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്. രാത്രി 8.30 ഓടെയായിരുന്നു സംഭവം.

കഴിഞ്ഞ ദിവസം വയനാട്ടില്‍ കരടിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റിരുന്നു. ചെതലയം കൊമ്മഞ്ചേരി കാട്ടുനായിക്ക ഉന്നതിയിലെ ഗോപിക്കാണ് പരിക്കേറ്റത്. സമീപത്തെ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോളാണ് ഇയാളെ കരടി ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ ഗോപിയെ നിലവില്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോപിയുടെ ഇടതു കൈയ്ക്കും തോളിനുമാണ് പരിക്കേറ്റിരിക്കുന്നത്.

Continue Reading

kerala

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിന്റെ മാതാപിതാക്കള്‍ ഹാജരായി

ചാവക്കാട് പോലീസ് സ്റ്റേഷനിലാണ് ഇരുവരും ഹാജരായത്.

Published

on

ഐബി ഉദ്യോഗസ്ഥരുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്ത് സുകാന്തിന്റെ മാതാപിതാക്കള്‍ ചാവക്കാട് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. എടപ്പാള്‍ സ്വദേശി സുരേഷ്, ഗീത എന്നിവരാണ് ഹാജരായത്. പേട്ടയില്‍ നിന്നുള്ള പോലീസ് സംഘം ഇരുവരുടെയും മൊഴിയെടുക്കാന്‍ തൃശൂരിലേക്ക് പുറപ്പെട്ടു. നിലവിലെ കേസില്‍ ഇരുവരും പ്രതികള്‍ അല്ല.

ചാവക്കാട് പോലീസ് സ്റ്റേഷനിലാണ് ഇരുവരും ഹാജരായത്. ഇന്ന് രാവിലെ 10 മണിയോടെ ചാവക്കാട് പോലീസ് സ്റ്റേഷനില്‍ ഇരുവരും ഹാജരായത്.

അതേസമയം ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ പ്രതിയെന്ന് ആരോപിക്കുന്ന സുഹൃത്ത് സുകാന്ത് സുരേഷ് ഒളിവിലാണ്. കേസില്‍ താന്‍ നിരപരാധിയാണെന്നും ഐബി ഒഫീസറുടെ മരണത്തില്‍ പങ്കില്ലെന്നുമാണ് സുകാന്ത് സുരേഷിന്റെ വാദം. പേട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബലാത്സംഗ കുറ്റമാണ് സുകാന്തിനെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റിന് ഹൈക്കോടതിയുടെ വിലക്കില്ലെങ്കിലും പൊലീസിന് ഇതുവരെയും സുകാന്ത് സുരേഷിനെ കണ്ടെത്താനായിട്ടില്ല.

മകളെ സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നും ശേഷം വിവാഹബന്ധത്തില്‍ നിന്നും പിന്‍മാറിയതിനാലാണ് ആത്മഹത്യ ചെയ്‌തെന്നും ഐബി ഉദ്യോഗസ്ഥയുടെ
വീട്ടുകാര്‍ ആരോപിക്കുന്നു. മൂന്നര ലക്ഷത്തിന്റെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ലൈംഗിക ചൂഷണം നടന്നതിന്റെ തെളിവുകള്‍ പൊലീസില്‍ ഹാജരാക്കിയിട്ടുണ്ടെന്നും ഐബി ഉദ്യോഗസ്ഥയുടെ പിതാവ് പറഞ്ഞിരുന്നു.

 

Continue Reading

kerala

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ മഴ പത്തനംതിട്ടയിലും കോട്ടയത്തും

കേരളത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം 37 ശതമാനം അധിക വേനല്‍ മഴയാണ് ലഭിച്ചത്.

Published

on

സംസ്ഥാനത്ത് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ മഴ പത്തനംതിട്ടയിലും കോട്ടയത്തും. കേരളത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം 37 ശതമാനം അധിക വേനല്‍ മഴയാണ് ലഭിച്ചത്. മാര്‍ച്ച് ഒന്ന് മുതല്‍ ഏപ്രില്‍ 30 വരെ സാധാരണ ലഭിക്കേണ്ടത് 140 മില്ലി മീറ്റര്‍ മഴയാണ്. എന്നാല്‍ ഇത്തവണ 192 മില്ലി മീറ്റര്‍ മഴ ലഭിച്ചു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 53 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. അതായത് സാധാരണ ലഭിക്കേണ്ട വേനല്‍ മഴയേക്കാള്‍ 63 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്നും കാലാവസ്ഥ വിദഗ്ധന്‍ രാജീവന്‍ എരിക്കുളം പറഞ്ഞു.

പത്തനംതിട്ടയിലും കോട്ടയത്തുമാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വേനല്‍മഴ ലഭിച്ചത്. ഈ ജില്ലകളില്‍ 350 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി. കാസര്‍കോടാണ് (69 മില്ലി മീറ്റര്‍) ഏറ്റവും കുറവ് മഴ ലഭിച്ച ജില്ല. ഏപ്രില്‍ മാസത്തില്‍ ഇത്തവണ 20 ശതമാനം അധികം മഴ ഇത്തവണ ലഭിച്ചു. ഏപ്രില്‍ മാസത്തില്‍ സാധാരണ ലഭിക്കേണ്ടത് 106 മില്ലി മീറ്റര്‍ മഴയാണ്.

ഇത്തവണ 126.4 മില്ലി മീറ്റര്‍ മഴ കിട്ടി. ഏപ്രിലിലും ഏറ്റവും കൂടുതല്‍ മഴ കിട്ടിയത് പത്തനംതിട്ടയിലും( 241 എംഎം) കോട്ടയത്തുമാണ്( 227 എംഎം). ഇടുക്കി (16% കുറവ് ), മലപ്പുറം ( 7% കുറവ്) ആലപ്പുഴ ( 4% കുറവ് ) ഒഴികെയുള്ള ജില്ലകളില്‍ സാധാരണ ഏപ്രില്‍ മാസത്തില്‍ ലഭിക്കുന്ന മഴയേക്കാള്‍ കൂടുതല്‍ ലഭിച്ചു.

 

 

Continue Reading

Trending