Football
പയ്യനാട്ടില്‍ സമനിലപ്പൂട്ട്
മലപ്പുറം തുടക്കം മുതല്ക്കുതന്നെ അക്രമിച്ചു കളിച്ചുവെങ്കിലും ഒരു ഷോട്ട് പോലും പോസ്റ്റിലേക്ക് പായിക്കാനായിരുന്നില്ല.

കെ.പി നിഷാദ്
മഞ്ചേരി: സൂപ്പര്‍ ലീഗ് കേരളയിലെ മലപ്പുറം എഫ്.സിയും തൃശൂര്‍ മാജിക് എഫ്.സിയും തമ്മിലുള്ള മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂര്‍ച്ചയുള്ള അക്രമണം മെനയാന്‍ പോലും ഇരുടീമുകള്‍ക്കുമായില്ല. 89 മിനിറ്റില്‍ തൃശൂരിന്റെ സി.കെ വിനിതിന്റെ ഷോട്ട് മാത്രമാണ് ഗോളിയെ പരീക്ഷിച്ചത്. മലപ്പുറം തുടക്കം മുതല്ക്കുതന്നെ അക്രമിച്ചു കളിച്ചുവെങ്കിലും ഒരു ഷോട്ട് പോലും പോസ്റ്റിലേക്ക് പായിക്കാനായിരുന്നില്ല.
മത്സരം സമനിലയില്‍ പിരിഞ്ഞതോടെ ഇരുടീമുകളും പോയിന്റ് പട്ടികയില്‍ നിലവിലുള്ള സ്ഥാനത്ത് തന്നെ തുടരും. നാല് പോയിന്റോടെ മലപ്പുറം എഫ്.സി നാലാം സ്ഥാനം നിലനിര്‍ത്തി. ആദ്യപോയിന്റ് നേടിയ തൃശൂര്‍ ആറാം സ്ഥാനത്ത് തുടരുകയാണ്. വിജയം ലക്ഷ്യമിട്ടിറങ്ങിയ ഇരുടീമുകളും കാര്യമായ മാറ്റങ്ങളോടെയാണ് കളത്തിലിറങ്ങിയത്.
കോച്ച് ജിയോവാനി സ്കാനുവിന്റെ അസാന്നിധ്യമായിരുന്നു തൃശൂരിന്റെ ടീംലിസ്റ്റിലെ സുപ്രധാന മാറ്റം. പകരം ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് കോച്ച് സതീവന്‍ ബാലന് കഴിഞ്ഞ മത്സരങ്ങള്‍ കളിച്ച ആറ് താരങ്ങളെ മാറ്റി പരീക്ഷിച്ചു. രണ്ടുമാറ്റങ്ങളുമായാണ് മലപ്പുറം കളത്തിലിറങ്ങിയത്. എന്നാല്‍ ടീമിലെ മാറ്റത്തിന് മത്സരഫലത്തെ സ്വാധീനിക്കാനായില്ല.തൃശൂര്‍ മാജിക് എഫ്.സിയുടെ അടുത്ത മത്സരം 24ന് കോഴിക്കോടിനെതിരെ എവേ ഗ്രൗണ്ടിലാണ്. മലപ്പുറം എഫ.സി 25ന് കണ്ണൂര്‍ വാരിയേഴ്സിനെ സ്വന്തം തട്ടകത്തില്‍ നേരിടും.
Football
ബോയ്കോട്ട് സമ്മര്‍ദം; ഇസ്രാഈല്‍ ഫുട്ബോള്‍ ടീം ജേഴ്സിയില്‍ നിന്ന് ചിഹ്നം പിന്‍വലിക്കാന്‍ ശ്രമിച്ച് റീബോക്ക്
ഇസ്രാഈല്‍ ഭീഷണിക്ക് വഴങ്ങി പിന്മാറ്റം

ഇസ്രാഈല്‍ ജേഴ്സിയില്‍ നിന്നും തങ്ങളുടെ ചിഹ്നം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട റീബോക്ക് ഇസ്രാഈല്‍ ഫുട്ബോള്‍ അസോസിയേഷന് അടക്കമുള്ള സംഘടനകളുടെ ഭീഷണിയെത്തുടര്‍ന്ന് പിന്മാറി. ബോയ്കോട്ടിനെതിരെ നിയമങ്ങളുണ്ടെന്നും പിന്‍വലിച്ചാല്‍ റീബോക്കിനെതിരെ കേസിന് പോവുമെന്നുമായിരുന്നു ഇസ്രാഈല്‍ ഫുട്ബോള്‍ അസോസിയേഷന്റെ ഭീഷണി.
റീബോക്ക് പോലൊരു കമ്പനി ബോയ്കോട്ട് ആഹ്വാനങ്ങളുടെ സമ്മര്‍ദത്തിന് കീഴടങ്ങിയത് ദുഃഖകരമാണെന്ന് ഇസ്രാഈല്‍ ഫുട്ബോള്‍ അസോസിയേഷന് അഭിപ്രായപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഗസ്സ വംശഹത്യയെ തുടര്‍ന്ന് ആഗോളതലത്തില്‍ ഇസ്രാഈലിനെതിരെ ഉയരുന്ന ബഹിഷ്കരണത്തിനിടയിലാണ് ഇസ്രാഈല്‍ ദേശീയ ഫുട്ബോള്‍ ടീമിന്റെ ജേഴ്സിയില്‍ നിന്ന് തങ്ങളുടെ പേര് നീക്കം ചെയ്യാന്‍ റീബോക്ക് ആവശ്യപ്പെട്ടത്. 2024 ല്‍ ഇസ്രാഈല്‍ ജേഴ്സി സ്പോണ്സര് ചെയ്തിരുന്ന പ്യൂമ ബോയ്കോട്ട് ആഹ്വാനങ്ങളുടെ ഫലമായി കരാര്‍ പുതുക്കാതിരുന്നതോടെയാണ് 2025 ല്‍ റീബോക്ക് രംഗത്ത് വന്നത്. തുടര്‍ന്ന് കമ്പനിക്കെതിരെ ബിഡിഎസ് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തിരുന്നു.
Food
ഇസ്രാഈലിനെ സസ്പെന്‍ഡ് ചെയ്യാനുള്ള വോട്ടെടുപ്പിലേക്ക് നീങ്ങാനൊരുങ്ങി യുവേഫ
ഗസ്സയിലെ യുദ്ധത്തിന്റെ പേരില്‍ യുവേഫ അതിന്റെ അംഗ ഫെഡറേഷനായ ഇസ്രാഈലിനെ സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള വോട്ടെടുപ്പിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ട്.

ഗസ്സയിലെ യുദ്ധത്തിന്റെ പേരില്‍ യുവേഫ അതിന്റെ അംഗ ഫെഡറേഷനായ ഇസ്രാഈലിനെ സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള വോട്ടെടുപ്പിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. യുവേഫയുടെ 20 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഭൂരിഭാഗവും ഇസ്രാഈലി ടീമുകളെ അന്താരാഷ്ട്ര കളിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുന്നതിന് അനുകൂലമായ ഏത് വോട്ടിനെയും പിന്തുണയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.
അത്തരമൊരു നടപടി ഇസ്രാഈല്‍ ദേശീയ, ക്ലബ് ടീമുകളെ അടുത്ത വര്‍ഷത്തെ ലോകകപ്പ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിക്കുന്നതില്‍ നിന്ന് തടയും. ഇസ്രാഈല്‍ പുരുഷ ടീം രണ്ടാഴ്ചയ്ക്കുള്ളില്‍ നോര്‍വേയ്ക്കും ഇറ്റലിക്കും എതിരായ എവേ മത്സരങ്ങളിലൂടെ ലോകകപ്പ് യോഗ്യതാ കാമ്പെയ്ന് പുനരാരംഭിക്കാന്‍ ഒരുങ്ങുകയാണ്.
ഫിഫയുടെ നേതാവ് ജിയാനി ഇന്‍ഫാന്റിനോയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള അടുത്ത ബന്ധം കണക്കിലെടുത്ത് ഇസ്രാഈലിനെ ഒഴിവാക്കുന്നതിനെ ലോക ഫുട്ബോള്‍ ബോഡി ഫിഫ പിന്തുണയ്ക്കുമോ എന്ന് വ്യക്തമല്ല.
ലോകകപ്പ് സുരക്ഷിതമാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ പിന്തുണയും കളിക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ലക്ഷക്കണക്കിന് സന്ദര്‍ശക ആരാധകര്‍ക്കുമുള്ള വിസകള്‍ പ്രോസസ് ചെയ്യാനും, അടുത്ത വര്‍ഷം യു.എസ്., കാനഡ, മെക്സിക്കോ എന്നിവിടങ്ങളില്‍ ഫിഫ ഒരു വിജയകരമായ ടൂര്‍ണമെന്റ് നടത്തുന്നതിനുള്ള പ്രധാന കാര്യമായി കാണുന്നു.
ലോകകപ്പില്‍ നിന്ന് ഇസ്രാഈല്‍ ടീമിനെ വിലക്കാനുള്ള ശ്രമങ്ങള്‍ തടയാന്‍ ശ്രമിക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറഞ്ഞു.
അടുത്തയാഴ്ച സൂറിച്ചില്‍ ഫിഫയുടെ ഭരണസമിതി യോഗം ചേരുന്നുണ്ട്. 37 അംഗ കൗണ്‍സിലില്‍ യുവേഫയില്‍ നിന്ന് എട്ട് പേര് ഉള്‍പ്പെടുന്നു.
ഗസ്സയില്‍ നടത്തിയ സൈനിക കാമ്പെയ്നിലെ മാനുഷികമായ തുകയ്ക്കെതിരെയുള്ള മുറവിളിയ്ക്കിടയില് ഇസ്രയേലിനെ ഫുട്ബോളില്‍ നിന്നും മറ്റ് കായിക ഇനങ്ങളില്‍ നിന്നും ഒഴിവാക്കാനുള്ള ആഹ്വാനങ്ങള്‍ അടുത്ത ആഴ്ചകളില്‍ വര്‍ദ്ധിച്ചു. 2022 ല്‍ ഉക്രെയ്നിലെ പൂര്‍ണ്ണമായ അധിനിവേശത്തെത്തുടര്‍ന്ന് റഷ്യയെപ്പോലെ ഇസ്രാഈലിനെ അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ നിന്ന് നിരോധിക്കണമെന്ന് കഴിഞ്ഞ ആഴ്ച സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു.
ഈ ആഴ്ച ആദ്യം യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലുമായി പ്രവര്‍ത്തിക്കുന്ന ഏഴ് സ്വതന്ത്ര വിദഗ്ധര്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഇസ്രാഈലിനെ സസ്പെന്‍ഡ് ചെയ്യാന്‍ ഫിഫയെയും യുവേഫയെയും പ്രേരിപ്പിച്ചു.
Football
64 വര്‍ഷത്തെ കാത്തിരിപ്പ്; സുബ്രതോ കപ്പ് ജേതാക്കളായി കേരളം
ടൂര്‍ണമെന്റില്‍ 10 ഗോളുകള്‍ നേടിയ കേരള ടീം വഴങ്ങിയത് 2 എണ്ണം മാത്രമാണ്.

അറിപത്തിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സുബ്രതോ മുഖര്‍ജി ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് ജേതാക്കളായി കേരളം. കേരളത്തെ പ്രധിനിധീകരിച്ച് ഫാറൂഖ് ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് മത്സരിച്ചത്. ടൂര്‍ണമെന്റില്‍ ഗോകുലം കേരള എഫ്സിയാണ് ടീമിന് പരിശീലനവും സ്പോണ്‍സര്‍ഷിപ്പും നല്‍കിയത്.
ഫൈനല്‍ പോരാട്ടത്തില്‍ കേരളം (ഫാറൂഖ് എച്ച്എസ്എസ്) സിബിഎസ്ഇയെ (അമെനിറ്റി പബ്ലിക് സ്കൂള്‍, ഉത്തരാഖണ്ഡ്) 2-0 ന് പരാജയപ്പെടുത്തി. ജോണ്‍ സീന (20) , ആദി കൃഷ്ണയുമാണ് (60) കേരളത്തിനായി ഗോളുകള്‍ നേടിയത്.
ടൂര്‍ണമെന്റില്‍ 10 ഗോളുകള്‍ നേടിയ കേരള ടീം വഴങ്ങിയത് 2 എണ്ണം മാത്രമാണ്. വി പി സുനീര്‍ ആണ് ടീം ഹെഡ് കോച്ച്. മനോജ് കുമാര്‍ ആണ് ഗോള്‍ കീപ്പര്‍ കോച്ച്, ഫിസിയോ നോയല്‍ സജോ, ടീം മാനേജര്‍ അഭിനവ്, ഷബീര്‍ അലി, ജലീല്‍ പി എസ് എന്നിവരാണ് മറ്റു ടീം സ്റ്റാഫുകള്‍. മുഹമ്മദ് ജസീം അലി ആണ് ടീം ക്യാപ്റ്റന്‍.
-
News2 days ago
എഴുത്തുകാരന് റിഫ്അത് അല്‍ അര്ഈറിന്റെ ഗസ്സയുടെ കവിത ‘ഞാന്‍ മരിക്കേണ്ടി വന്നാല്‍’ ( If I Must Die)
-
kerala2 days ago
‘തട്ടിപ്പ് തുടര്‍ന്ന് കെടി ജലീല്‍’ സര്‍വീസ് ബുക്ക് തിരുത്തി പെന്ഷന് വാങ്ങാന്‍ ശ്രമം
-
india3 days ago
ആക്രമണ ദൃശ്യം ഉപയോഗിച്ച് ബ്ലാക്ക്മെയില്‍; ഡല്‍ഹിയില്‍ MBBS വിദ്യാര്‍ത്ഥിനിയെ ഒരു മാസത്തോളം ബലാത്സംഗത്തിനിരയാക്കി
-
Film2 days ago
തീയേറ്ററുകളിൽ ചിരി പടർത്താൻ ഷറഫുദീൻ- അനുപമ പരമേശ്വരൻ ചിത്രം “പെറ്റ് ഡിറ്റക്ടീവ്” ഒക്ടോബർ 16ന് റിലീസ് റെഡി..
-
News2 days ago
ഇസ്രാഈലിന്റെ വഞ്ചന: ലബനാന് വലിയ പാഠം
-
Film2 days ago
60 കോടി രൂപ തട്ടിപ്പ് ബോളിവുഡ് താരം ശില്‍പ്പാ ഷെട്ടിയെ പോലീസ് ചോദ്യം ചെയ്തു
-
india3 days ago
ജയ്പൂരിലെ സവായ് മാന്‍ സിംഗ് ആശുപത്രിയിലെ ഐസിയുവില്‍ വന്‍ തീപിടിത്തം; ആറ് പേര് മരിച്ചു
-
kerala3 days ago
കോള്‍ഡ്രിഫ് കഫ് സിറപ്പ് വില്‍പ്പന തടയാനുള്ള പരിശോധനയും സാമ്പിള്‍ ശേഖരണവും ഇന്നും തുടരും