Connect with us

india

ഡോ. സുഹൈല്‍ അജാസ് ഖാന്‍ സഊദി അറേബ്യ അംബാസഡര്‍

2017 സെപ്റ്റംബര്‍ മുതല്‍ 2019 ജൂണ്‍ വരെ ഡി സി എമ്മായിരുന്ന ഡോ. സുഹൈലിന് അംബാസഡര്‍ പദവി മൂന്നാം ഊഴമാണ്. റിയാദില്‍ നിന്ന് 2019 ജൂണ്‍ 21നാണ് ലബനാനിലെ അംബാസഡറായി നിയമിതനായി പോയത്.

Published

on

സഊദി അറേബ്യയിലെ പുതിയ അംബാസഡറായി ഡോ. സുഹൈല്‍ അജാസ് ഖാന്‍ നിയമിതനായി. നിലവില്‍ ലബനോനില്‍ അംബാസഡറായ അദ്ദേഹം വൈകാതെ റിയാദിലെത്തി ചുമതലയേല്‍ക്കും. 1997 ബാച്ച് ഐ എഫ് എസ് ഉദ്യോഗസ്ഥനായ ഡോ. സുഹൈലിനെ ഇന്നലെയാണ് സഊദിയിലെ ഇന്ത്യന്‍ അംബാസഡറായി നിയമിച്ചുകൊണ്ടുള്ള ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ഉത്തരവിറങ്ങിയത്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ സഊദിയിലെ ഇന്ത്യന്‍ അംബാസഡര്‍ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. മുന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയീദ് വിദേശകാര്യമന്ത്രാലയത്തിലെ സെക്രട്ടറിയായി പോയ ശേഷം ഒമ്പത് മാസമായി ഒഴിഞ്ഞു കിടന്ന പദവിയില്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ എന്‍. രാംപ്രസാദ് താത്കാലിക ചുമതല വഹിച്ചു വരികയായിരുന്നു.
പുതിയ അംബാസഡറായി ചുമതലയേല്‍ക്കുന്ന ഡോ. സുഹൈല്‍ അജാസ് ഖാന്‍ നേരത്തെ ജിദ്ദയില്‍ കോണ്‍സല്‍ ജനറലായും റിയാദില്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായും പ്രവര്‍ത്തിച്ചിരുന്നു.
2017 സെപ്റ്റംബര്‍ മുതല്‍ 2019 ജൂണ്‍ വരെ ഡി സി എമ്മായിരുന്ന ഡോ. സുഹൈലിന് അംബാസഡര്‍ പദവി മൂന്നാം ഊഴമാണ്. റിയാദില്‍ നിന്ന് 2019 ജൂണ്‍ 21നാണ് ലബനാനിലെ അംബാസഡറായി നിയമിതനായി പോയത്. അറബി ഭാഷയില്‍ ഡിപ്ലോമ നേടിയ അദ്ദേഹം 2011 മുതല്‍ 2013 വരെ അന്നത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്ന ഇ അഹമ്മദിന്റെ ഓഫീസ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു. 2005 മുതല്‍ 2008 വരെയുള്ള കാലയളവിലാണ് ജിദ്ദയില്‍ കോണ്‍സല്‍ ജനറലായി സേവനമനുഷ്ഠിച്ചത്. വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ത സ്ഥാനങ്ങളില്‍ കഴിവ് തെളിയിച്ച ഡോ. സുഹൈലിന് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ള സഊദിയില്‍ നിര്‍വഹിക്കാനുള്ളത് സുപ്രധാന ദൗത്യങ്ങളാണ്. ഇന്ത്യയും സഊദിയും തമ്മില്‍ ഊഷ്മള നയതന്ത്ര ബന്ധം നിലനില്‍ക്കുന്ന ഈ ഘട്ടത്തില്‍ നിറഞ്ഞ പരിചയസമ്പത്തുമായെത്തുന്ന ഡോ. സുഹൈലിന്റെ സാന്നിധ്യം സഊദിയിലെ പ്രവാസികള്‍ക്ക് വലിയ അനുഗ്രഹമാകും. തന്റെ സേവന കാലയളവില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ തൊഴില്‍ സുരക്ഷക്കായി ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡോ. സുഹൈല്‍ സഊദിയിലെ പ്രവാസി വിഷയങ്ങള്‍ പരിഹരിക്കുന്നതില്‍ പ്രാഗല്‍ഭ്യം തെളിയിച്ചിരുന്നു.

 

india

സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് നിർബന്ധിക്കുന്നത് മൗലികാവകാശ ലംഘനമെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

Published

on

സ്ത്രീകളെ കന്യകാത്വപരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. സ്ത്രീകളെ സംശയത്തിന്റെ പേരില്‍ കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതിക്ക് അനുവാദം നല്‍കാനാകില്ലെന്ന് ഛത്തീസ്ഗഢ് കോടതി പറഞ്ഞു. ഇത് വ്യക്തികളുടെ അന്തസിനെ മുറിപ്പെടുത്തുന്നതാണെന്നും ആര്‍ട്ടിക്കിള്‍ 21 എന്നത് മൗലികാവകാശങ്ങളുടെ ഹൃദയമായി കണക്കാക്കാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ഭാര്യക്ക് മറ്റൊരു പുരുഷനുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് കന്യകാത്വ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരാൾ സമർപ്പിച്ച ക്രിമിനൽ ഹർജിയിലാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാർ വർമ്മയുടെ വിധി. 2024 ഒക്ടോബർ 15 ലെ കുടുംബ കോടതിയുടെ ഇടക്കാല അപേക്ഷ തള്ളിയ ഉത്തരവിനെയാണ് കോടതി ചോദ്യം ചെയ്തത്.

ഭാര്യയെ ഇത്തരമൊരു പരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് അവരുടെ അവകാശലംഘനമാണെന്നും ഭാര്യയുടടെ വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കാന്‍ ഭര്‍ത്താവിന് സ്വയം പരിശോധനയ്ക്ക് വിധേയനായി ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാമെന്നും ജസ്റ്റിസ് അരവിന്ദ് കുമാര്‍ വര്‍മ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഒരു വ്യക്തിയ്ക്ക് ലഭിക്കുന്ന മൗലികാവകാശം എന്തിന്റെ പേരിലായാലും വിട്ടുവീഴ്ച ചെയ്യാനാകുന്നതല്ല. ഒരു സ്ത്രീയുടേയും അന്തസ്സ് ഹനിക്കുന്ന വിധത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതിയ്ക്ക് സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

Continue Reading

india

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍; ആറ് മരണം

കുളു ജില്ലയിലെ മണികര്‍ണിയിലാണ് മണ്ണിടിച്ചിലില്‍ ഉണ്ടായത്

Published

on

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍ 6 പേര്‍ മരിച്ചു. കുളു ജില്ലയിലെ മണികര്‍ണിയിലാണ് മണ്ണിടിച്ചിലില്‍ ഉണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരു വഴിയോര കച്ചവടക്കാരനും ഒരു കാര്‍ ഡ്രൈവറും സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്ന് വിനോദസഞ്ചാരികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം.

‘മണികരണ്‍ ഗുരുദ്വാരയ്ക്ക് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. അവിടെ ഒരു മരം കടപുഴകി വീണു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് സംഘവും മറ്റ് ജില്ലാ അധികൃതരും സ്ഥലത്തുണ്ട്” കുളു എംഎല്‍എ സുന്ദര്‍ സിംഗ് താക്കൂര്‍ എഎന്‍ഐയോട് പറഞ്ഞു. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടം. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ജയറാം താക്കൂര്‍ മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖം രേഖപ്പെടുത്തുകയും ദുരിതബാധിതരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.

Continue Reading

india

ഛത്തീസ്ഗഡില്‍ 50 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി

തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട മാവോയിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്

Published

on

ഛത്തീസ്ഗഡിലെ ബിജാപൂരില്‍ 50 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി. സായുധ സേനകള്‍ നടപടി കടുപ്പിച്ചതോടെയാണ് സംഘം ബിജാപുര്‍ എസ്പിക്ക് മുന്നില്‍ കീഴടങ്ങിയത്. തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട മാവോയിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്. വനിതകളും പുരുഷന്‍മാരുമടങ്ങുന്ന സംഘമാണ് കീഴടങ്ങിയത്.

സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കഴിഞ്ഞയാഴ്ച 22 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ബസ്തറില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ 35 മാവോയിസ്റ്റുകളെയാണ് വധിച്ചിട്ടുള്ളത്. ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ചലപതി എന്ന് വിളിക്കപ്പെടുന്ന മാവോയിസ്റ്റ് നേതാവ് ജയറാം റെഡ്ഡിയെ ജനുവരിയില്‍ സുരക്ഷാ സേന വധിച്ചിരുന്നു.

Continue Reading

Trending