Connect with us

Video Stories

വര്‍ഗീയ ധ്രുവീകരണത്തിന്റെ ആഴമറിഞ്ഞ തെരഞ്ഞെടുപ്പ്

Published

on

ഡോ. രാംപുനിയാനി

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ചിലര്‍ക്ക് ഇടിത്തീയും വര്‍ഗീയ ശക്തികള്‍ക്ക് ആഘോഷ വേളയുമായി. വിജയിച്ച സീറ്റുകളുടെ എണ്ണം അമ്പരപ്പിക്കുന്നതാണെങ്കിലും 2014 ലെ പൊതു തെരഞ്ഞെടുപ്പുമായി തട്ടിച്ചുനോക്കുമ്പോള്‍ ബി.ജെ.പിയുടെ വോട്ടിങ് ശതമാനത്തില്‍ നേരിയ കുറവുണ്ടായതായി കാണാം. നിയമസഭാ സീറ്റിലെ 80 ശതമാനവും കരസ്ഥമാക്കിയ അവര്‍ 39 ശതമാനം വോട്ട് മാത്രമാണ് നേടിയത്.
മോദിക്കു ചുറ്റും സൃഷ്ടിക്കപ്പെട്ട തരംഗത്തില്‍ 2014 ലെ പൊതു തെരഞ്ഞെടുപ്പില്‍ 31 ശതമാനം വോട്ടും 60 ശതമാനം പാര്‍ലമെന്റ് സീറ്റുമാണ് നേടിയിരുന്നത്. ഗുജറാത്ത് മോഡല്‍ വികസനത്തിന്റെ പശ്ചാത്തലത്തില്‍ അച്ഛേ ദിന്‍ (നല്ല ദിനങ്ങള്‍) വിഷയത്തിലായിരുന്നു അന്നത്തെ പ്രചാരണം. അന്നത്തെ വന്‍ വിജയത്തിലു പിന്നില്‍ രണ്ട് പ്രധാന സംഭവങ്ങളാണുണ്ടായിരുന്നത്. കോര്‍പറേറ്റുകളില്‍ നിന്നുള്ള നിര്‍ലോഭമായ പിന്തുണയായിരുന്നു അതിലൊന്ന്. ആര്‍.എസ്.എസ് പ്രവര്‍ത്തകരായിരുന്നു മറ്റൊന്ന്. ഇപ്പോള്‍ ഇവരുടെ പിന്തുണ മാറ്റമൊന്നുമില്ലാതെ ലഭിക്കുകയും അതേസമയം വിവിധ ലക്ഷ്യങ്ങള്‍ കൂട്ടിക്കലര്‍ത്തി നയപ്രഖ്യാപനം നടത്തിയ പ്രചാരണങ്ങളുമാണ് അരങ്ങേറിയത്.
ഭയപ്പെടുത്തിയ നോട്ട് നിരോധനത്തെ വര്‍ഗീയ നിറത്തില്‍ വില്‍പ്പന നടത്തി. നോട്ട് നിരോധനം തീവ്രവാദികളെ തങ്ങളുടെ കൈവശമുണ്ടായിരുന്ന നോട്ടുകള്‍ നശിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കിയതായും മുസ്‌ലിംകള്‍ ഇനിയൊരിക്കലും പണം ബാങ്കില്‍ സൂക്ഷിക്കില്ലെന്നും കാരണം അവരുടെ നോട്ടുകളെല്ലാം കത്തിച്ചുകളഞ്ഞതായും വായ്‌മൊഴി പ്രചാരണം നടത്തി. വിഭാഗീയത വളര്‍ത്തുന്ന വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ തുടക്കത്തില്‍ മോദി നിഗൂഢമായ മൗനം പാലിച്ചെങ്കിലും പിന്നീട് ഖബര്‍സ്ഥാന്‍, ദീപാവലിക്കും ഈദിനും വൈദ്യുതി തുടങ്ങിയ പരാമര്‍ശങ്ങളിലൂടെ വളരെ ഭയാനകമായ ധ്രുവീകരണ പ്രവൃത്തിയാണ് നടത്തിയത്. ലൗ ജിഹാദ്, മുസ്‌ലിം യുവാക്കളില്‍ നിന്ന് ഹിന്ദു യുവതികളെ രക്ഷിക്കാനായി ആന്റി റോമിയോ സ്‌ക്വാഡ് രൂപീകരിക്കുമെന്ന വാഗ്ദാനം എന്നിവക്കു പുറമെ മോദിയുടെ വന്‍ പ്രചാരണ യന്ത്രങ്ങളെല്ലാം വര്‍ഗീയ ഭാഷയാണ് ഉപയോഗിച്ചത്. ഇവക്കൊക്കെ കൂടാതെ കരുതിവെച്ച രാമക്ഷേത്ര നിര്‍മ്മാണ വിഷയവും പുറത്തെടുത്തു.
വന്‍ തോതിലാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകരും അനുഭാവികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സകല ഗ്രാമങ്ങളിലുമിറങ്ങിയത്. സമാജ്‌വാദി പാര്‍ട്ടി മുസ്‌ലിംകളെ അനുകൂലിക്കുന്നവരാണ്. മായാവതിയും മുസ്‌ലിംകളോട് അമിത ലാളനയുള്ളവരാണ്. ഹിന്ദുക്കളെ രക്ഷിക്കാനുള്ള ഏക പാര്‍ട്ടി ബി.ജെ.പി മാത്രമാണെന്നാണ് ഇവര്‍ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രസംഗിച്ചത്. മുതിര്‍ന്ന നേതാക്കള്‍ വികസന കാര്യങ്ങളിലൂന്നിയ പ്രസംഗം നടത്തിയപ്പോള്‍ താഴെക്കിടയിലുള്ള ആര്‍.എസ്.എസ് പ്രവര്‍ത്തകന്മാര്‍ തനി വര്‍ഗീയതയാണ് പ്രസംഗിച്ചുകൊണ്ടിരുന്നത്. ഇതിന്റെ അനന്തര ഫലം യാദവരല്ലാത്തവരും ദലിതരല്ലാത്തവരും കൂട്ടത്തോടെ ബി.ജെ.പി പാളയത്തിലേക്ക് ചാഞ്ഞു എന്നതാണ്.
മുസഫര്‍ നഗറിന്റെ പശ്ചാത്തലത്തില്‍ ഘര്‍വാപസി, പശു സംരക്ഷണം തുടങ്ങിയ ആയുധം കൊണ്ട് വര്‍ഗീയ ധ്രുവീകരണത്തിന് അടിത്തറ പാകിയതോടെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് യന്ത്രം തികച്ചും അനുയോജ്യമായിരുന്നു. ബൂത്ത് തലത്തിലെ സംഘാടനം മുതല്‍ അവഗണിക്കപ്പെട്ട ജാതി സമവാക്യങ്ങള്‍ വരെ എല്ലാതരത്തിലും സൂക്ഷ്മതയോടെ സംരക്ഷിച്ചു. കുര്‍ണികളും രാജ്ബാറുകളുമുള്‍പെടെ ചെറിയ ജാതി ഗ്രൂപ്പുകളെ വരെ ബി.ജെ.പി തങ്ങളുടെ സഖ്യകക്ഷികളായി ചേര്‍ത്തിരുന്നു. ദൈനിക് ജഗരണ്‍ പ്രസാധകരുടെ വ്യാജ എക്‌സിറ്റ് പോള്‍ ഫലം വരെ ഉപയോഗപ്പെടുത്തി അവരുടെ പരസ്യ വിഭാഗം ബി.ജെ.പിയുടെ വിജയത്തില്‍ ഗണ്യമായ പങ്ക് വഹിച്ചു.
മറുഭാഗത്ത് പ്രാദേശിക പാര്‍ട്ടികളുമായി കഴിയുന്നിടത്തോളം സഖ്യമുണ്ടാക്കുന്നതില്‍ പ്രതിപക്ഷം വന്‍ പരാജയമായിരുന്നു. ഇതേ അവസ്ഥയിലാണ് ലാലു പ്രസാദ് യാദവും നിതീഷ്‌കുമാറും പരസ്പരം യോജിച്ച് ബി.ജെ.പിയെ ഭരണത്തില്‍ നിന്നകറ്റിയതെന്നത് ബീഹാറിലെ വിജയം പരിശോധിച്ചാല്‍ വ്യക്തമാകും. ആസാമിലും ഇതാണ് സംഭവിച്ചത്. സഖ്യമുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയും ബി.ജെ.പി വിജയപൂര്‍വം അത് നടപ്പിലാക്കുകയും ചെയ്തു. ആസാം തെരഞ്ഞെടുപ്പിലെ വോട്ട് വിഹിതം കോണ്‍ഗ്രസിന് മുമ്പത്തേക്കാള്‍ വര്‍ധിച്ചപ്പോള്‍ ബി.ജെ.പി താഴോട്ട് പോകുകയാണുണ്ടായത്. എന്നാല്‍ വിജയത്തില്‍ ബി.ജെ.പി കോണ്‍ഗ്രസിനേക്കാള്‍ മുന്നിലെത്തുകയും ചെയ്തു. പല കോണ്‍ഗ്രസ് നേതാക്കളും തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിയിലേക്ക് മറുകണ്ടം ചാടിയത് ബി.ജെ.പിക്ക് അധികാര പദവിയിലേക്ക് കരുത്തുപകര്‍ന്നു.
പരാജയത്തിന്റെ താഴെത്തട്ടില്‍ നിന്ന് വിജയ സോപാനത്തിലേക്ക് കയറിപ്പറ്റാന്‍ പയറ്റാവുന്ന തന്ത്രങ്ങളെല്ലാം ബി.ജെ.പി പുറത്തെടുത്തിരുന്നു. പാക്കിസ്താനെതിരായ മിന്നലാക്രമണം (അത് സത്യമാണെങ്കില്‍) വലിയ നേട്ടമായി പ്രചരിപ്പിച്ചു. പാക്കിസ്താന്‍ പാഠം പഠിച്ചതായും അതിന്റെ ഫലമായി തീവ്രവാദികള്‍ പത്തി മടക്കിയതായും പ്രചാരണങ്ങള്‍ അഴിച്ചുവിട്ടു.
ഉത്തര്‍പ്രദേശിലെ ജാതി ഗണിതശാസ്ത്രം വര്‍ഗീയ ഗണിതശാസ്ത്രമായി ഏറ്റെടുത്തു. അതേസമയം ജാതി സമവാക്യങ്ങളുടെ പ്രശ്‌നങ്ങള്‍ തുടരുകയും ജാതി അടിസ്ഥാനമാക്കിയ താല്‍പര്യങ്ങളും ആഗ്രഹങ്ങളും കൂറും മറികടക്കാന്‍ മതത്തിന്റെ അതിര്‍ വരമ്പ് വരയ്ക്കുകയും ചെയ്തു. ശരിയായ അര്‍ത്ഥത്തില്‍ സഖ്യമുണ്ടാക്കുന്നതില്‍ ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്തു. എസ്.പിയും ബി.എസ്.പിയും തമ്മില്‍ വളരെ അന്തരമുണ്ടെന്നും അവര്‍ക്ക് പരസ്പരം സഹകരിക്കാനാവില്ലെന്നുമാണ് വാദം. എന്നാല്‍ ബീഹാറിലെ അനുഭവം നോക്കൂ. 2014 ലെ പൊതു തെരഞ്ഞെടുപ്പില്‍ പരസ്പരം പോരടിച്ച് മത്സരിച്ച അവര്‍ക്ക് പരാജയപ്പെടാതിരിക്കാന്‍ പിന്നീട് യോജിച്ച് മത്സരിക്കുക മാത്രമേ വഴിയുണ്ടായിരുന്നുള്ളു.
കഴിഞ്ഞ നിയമസഭയില്‍ 86 മുസ്‌ലിം എം.എല്‍.എമാരുണ്ടായിരുന്നപ്പോള്‍ ഈ സഭയില്‍ വെറും 24 പേര്‍ മാത്രമാണുള്ളത്. മുത്തലാഖ് പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവന്നതിനാല്‍ നിരവധി മുസ്‌ലിം സ്ത്രീകള്‍ ബി.ജെ.പിക്ക് വോട്ടു ചെയ്തുവെന്ന വാദം തെറ്റാണ്. മുത്തലാഖ് പ്രശ്‌നം മുസ്‌ലിം സ്ത്രീകളെ വന്‍തോതില്‍ ആശങ്കാകുലരാക്കുകയാണ് ചെയ്യുന്നത്. മുസഫര്‍ നഗര്‍ കലാപത്തിന്റെ ഓര്‍മ്മയില്‍ അവര്‍ ഒരിക്കലും ബി.ജെ.പിക്ക് വോട്ട് ചെയ്യില്ല. ഏതൊരു കലാപത്തിലും ഇരകളാകുന്നത് മുസ്‌ലിംകളും മുസ്‌ലിം സ്ത്രീകളുമാണ്. വീണ്ടും സംഘ്പരിപാരത്തെ വിശ്വാസത്തിലെടുക്കുന്നത് മുറിവില്‍ ഉപ്പു പുരട്ടുന്നതുപോലെയാണവര്‍ക്ക്.
ഇപ്രാവശ്യം ഒരു മുസ്‌ലിമിനു പോലും ബി.ജെ.പി സീറ്റ് നല്‍കിയില്ല എന്നതാണ് രസകരം. മുസ്‌ലിംകളുടെ വോട്ടില്ലാതെ തന്നെ തങ്ങള്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നായിരുന്നു ഇതേക്കുറിച്ച് അവര്‍ നല്‍കിയ മറുപടി. സംഭവിച്ചതുപോലെ തന്നെ യു.പിയില്‍ മുസ്‌ലിം വോട്ടുകള്‍ ചിതറിപ്പോകുമെന്നായിരുന്നു അവര്‍ മനസിലാക്കിയിരുന്നത്. എസ്.പിക്കും ബി.എസ്.പിക്കുമിടയില്‍ മുസ്‌ലിംകള്‍ ശക്തമായ ആശയക്കുഴപ്പത്തിലായി. വര്‍ഗീയ ശക്തികളുടെ വിജയത്തില്‍ ഇത്തരത്തില്‍ തങ്ങള്‍കൂടി പങ്കാളികളായതില്‍ അവരിപ്പോള്‍ കടുത്ത ദുഃഖിതരാണ്.
ഹിന്ദുക്കളോട് അനീതിയാണ് കാണിക്കുന്നതെന്നും ഇത് വിജയകരമായി പരിഹരിക്കാന്‍ ബി.ജെ.പിക്കു മാത്രമേ കഴിയൂവെന്നതായിരുന്നു വലിയ തോതിലുള്ള പ്രചാരണം. ഇതിന്റെ ഫലമായി യാദവ വോട്ടിന്റെ സിംഹ ഭാഗവും എസ്.പിക്കും ജാദവരുടേത് ബി.എസ്.പിക്കും മറ്റ് പ്രധാന ഹിന്ദു വോട്ടുകള്‍ ബി.ജെ.പിക്കുമാണ് ലഭിച്ചത്. ഇതോടെ മുസ്‌ലിം സമുദായം തെരഞ്ഞെടുപ്പ് കളരിയില്‍ പൂര്‍ണമായും പ്രാന്തവത്കരിക്കപ്പെട്ടു.
വികസന അജണ്ട, ജന്‍ ധന്‍ യോജന, ഉജ്വാവാലാ യോജന തുടങ്ങിയവക്കു കിട്ടിയ വിജയമാണെന്നാണ് ബി.ജെ.പി നേതാക്കള്‍ പറഞ്ഞു നടക്കുന്നത്. സത്യം ഇതില്‍ നിന്നും എത്രയോ അകലെയാണ്. ഇപ്രാവശ്യം ആഴത്തില്‍ മത ധ്രുവീകരണം നടന്നതിനൊപ്പം വികസനം സംബന്ധിച്ച പ്രചാരണങ്ങളും തുല്യ അളവില്‍ ശക്തമായിരുന്നു. തെരഞ്ഞെടുപ്പ് ഗോദയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട സമുദായ വര്‍ഗീയവത്കരണത്തിന്റെ മൂര്‍ധന്യാവസ്ഥ ഇതാണ്.

Video Stories

‘കശ്മീർ ഫയൽസും കേരള സ്റ്റോറിയും തുടങ്ങി നട്ടാൽ കിളിർക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ “ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവരാണ്‌ എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്’

സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട.

Published

on

തിയറ്ററുകളില്‍ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ തരംഗം ആഞ്ഞടിക്കുന്നതിനിടെ സിനിമക്കും നടന്‍മാരായ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രസ്താവനകളും കമന്റുകളും വ്യാപിപ്പിക്കുകയാണ് സംഘ്പരിവാര്‍ അനുകൂലികള്‍. സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരായ സിനിമയിലെ വിമര്‍ശനമാണ് ഇവരുടെ പ്രകോപനം. എന്നാല്‍, നടക്കുന്ന ഹേറ്റ് കാമ്പയിന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് തുറന്നടിക്കുകയാണ് പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍.

‘കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്.

മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍, the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല. സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി, മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം’ -രാഹുല്‍ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നലെ തന്നെ എമ്പുരാന്‍ കണ്ടിരുന്നു.

KGFഉം പുഷ്പയും ഒക്കെ വന്നു മലയാളക്കര കീഴടക്കി പോയപ്പോള്‍ മലയാളി കൊട്ടും കുരവയുമായി ആര്‍ത്തുവിളിച്ചപ്പോഴും ഇങ്ങനെ ഒന്ന് നമുക്കില്ലല്ലോ എന്ന് തെല്ല് അസൂയ നമുക്കുണ്ടായിരുന്നു. കേരളത്തിന്റെ ആ പ്രദേശിക അഭിമാനബോധത്തിലേക്കാണ് പൃഥ്വിരാജ് എമ്പുരാനിലൂടെ സേഫ് ലാന്റ് ചെയ്തിരിക്കുന്നത്.

മേക്കിങ് കൊണ്ടും സാങ്കേതികത്തികവ് കൊണ്ടും മലയാളം പറയുന്ന ഒരു പാന്‍ ഇന്ത്യന്‍ സിനിമ തന്നെയാണ് എമ്പുരാന്‍. മോഹന്‍ലാലും മഞ്ജു വാര്യരും പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ബൈജു സന്തോഷും തൊട്ട് പേര് അറിയാത്ത വിദേശ അഭിനേതാക്കള്‍ വരെ തകര്‍ത്തിട്ടുണ്ട്. ടിക്കറ്റ് എടുത്തവര്‍ക്ക് ഓരോ ഫ്രെയിമും മുതലാകുന്നുണ്ട് എന്ന് ചുരുക്കം.

എന്നാല്‍ സിനിമയില്‍ പറഞ്ഞിരിക്കുന്ന രാഷ്ട്രീയത്തിന്റെ പേരില്‍ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്ന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. ബജറംഗിയെന്ന് പറഞ്ഞപ്പോള്‍ തന്നെ അത് തങ്ങളാണെന്ന തിരിച്ചറിവിന് എന്തായാലും അഭിവാദ്യങ്ങള്‍. ആ തിരിച്ചറിവ് നാളെകളിലേക്കുള്ള തിരുത്തലിന്റെ കാരണമാകട്ടെ.

എന്തായാലും സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്. മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍ , the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല.

സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി,

മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം

Continue Reading

News

‘നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നത്’; ലോക്‌സഭയില്‍ പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു.

Published

on

ലോക്‌സഭയില്‍ വീണ്ടും പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍. വിവധ വിഷയങ്ങളിലെ അടിയന്തര പ്രമേയം തള്ളിയതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷത്തോട് സ്പീക്കര്‍ കയര്‍ത്തത്. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് സഭാ നടപടികളെന്നും. നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നതെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്.

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു. കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേഘ് വാളാണ് ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ സ്പീക്കറുടെ നിലപാടില്‍ കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്.

Continue Reading

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

Trending