Connect with us

main stories

ആര്‍.എസ്.എസിനെ പേടിച്ച് ഇന്നേവരെ ഒരുമാളത്തിലുമൊളിച്ചിട്ടില്ല-ഡോ.എം.കെ മുനീര്‍

എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്ന നയമാണ് സി.പി.എമ്മിനുള്ളത്. അതിന്റെ ഉദാഹരണമാണ് സി.എ.ജി റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിനെതിരായ പ്രമേയമെന്നും അദ്ദേഹം പറഞ്ഞു.

Published

on

തിരുവനന്തപുരം: ആര്‍.എസ്.എസിനെ പേടിച്ച് ഇന്നേവരെ ഒരുമാളത്തിലും ഒളിച്ചിട്ടില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ നിയമസഭയില്‍ പറഞ്ഞു. ഇനി സിപിഎമ്മും ബിജെപിയും മതിയെന്ന വിചാരം നടക്കില്ല. പകല്‍ ആര്‍.എസ്.എസുമായി തല്ല്കൂടി രാത്രി പൂലൂട്ടി ഉറങ്ങുന്നവരാണ് സി.പി.എമ്മെന്നും മുനീര്‍ തുറന്നടിച്ചു.

എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്ന നയമാണ് സി.പി.എമ്മിനുള്ളത്. അതിന്റെ ഉദാഹരണമാണ് സി.എ.ജി റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിനെതിരായ പ്രമേയമെന്നും അദ്ദേഹം പറഞ്ഞു. സി.എ.ജിയ്‌ക്കെതിരായി മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം എതിര്‍ത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.എ.ജി എന്നുകേട്ടാല്‍ സംഘപരിവാര്‍ ബന്ധം ആരോപിച്ച് കൈകഴുകി രക്ഷപ്പെടാന്‍ നോക്കേണ്ടതില്ല. ഇത് സത്യസന്ധമായി പരിശോധിക്കാന്‍ രാജ്യത്തെ ജനങ്ങള്‍ തയാറാകുമെന്നും സി.എ.ജിയ്‌ക്കെതിരായ പ്രമേയം അവതരിപ്പിക്കുന്നതിലും നല്ലത് സി.എ.ജിയെ പിരിച്ചുവിട്ടേക്കൂ എന്ന് പറയുന്നതല്ലേയെന്നും മുനീര്‍ പരിഹസിച്ചു.

 

politics

മലപ്പുറത്തെ പ്ലസ് വൺ സീറ്റൊഴിവും വസ്തുത മറച്ചുവെച്ചുള്ള ദേശാഭിമാനിയുടെ വ്യാജ പ്രചാരണവും

Published

on

ടി.പി അഷ്‌റഫ്അലി

പ്ലസ് വൺ പ്രവേശനം പൂർത്തിയായപ്പോൾ സംസ്ഥാനത്താകെ 53253 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും ഇതിൽ 7642 സീറ്റുകൾ മലപ്പുറത്താണെന്നുമുള്ള ഒരു വാർത്താശകലവും പൊക്കിപിടിച്ച് പ്രചാരണം നടത്തുന്നവർ അറിയാൻ വേണ്ടിയാണിത്. മലപ്പുറത്ത് സീറ്റിനായി നടത്തിയ പ്രതിഷേധങ്ങൾ വെറുതെയായിരുന്നെന്നും ഇതാ സീറ്റുകൾ കൂട്ടത്തോടെ ഒഴിഞ്ഞുകിടക്കുകയാണെന്നുമുള്ള ദേശാഭിമാനിയുടേയും സി.പി.എം അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകളും സീറ്റൊഴിവ് ആഘോഷമാക്കി ഏറ്റെടുത്തിരിക്കുന്നത്.

മലബാറിലെയും വിശിഷ്യാ മലപ്പുറത്തെയും പ്ലസ് വൺ സീറ്റ് ക്ഷാമം മുസ്ലിം ലീഗും അതിന്‍റെ പോഷക സംഘടനകളായ എം.എസ്.എഫും യൂത്ത്ലീഗും ഏറ്റെടുത്ത് ജയിൽ വാസം വരെ അനുഷ്ഠിച്ചതും വിജയം കണ്ടതുമായ സമരമാണ്. ഇനി വസ്തുതകളിലേക്ക് വരാം. മലപ്പുറത്ത് 7642 സീറ്റുകൾ ഒഴിവുണ്ടെന്നത് നേരാണ്. ആ സത്യം അവിടംകൊണ്ട് അവസാനിക്കുന്നില്ല. ആ 7642 സീറ്റുകളിൽ 5173 സീറ്റും പണം കൊടുത്ത് പഠിക്കേണ്ട അൺഎയ്ഡഡ് സ്കൂളുകളിലാണെന്നതാണ് സി.പി.എം/ ന്യായീകരണ തൊഴിലാളികൾ അറിയാത്തതോ മറച്ചുവെച്ചതോ ആയ സത്യം.

അതായത് മലപ്പുറത്ത് ഒഴിവുണ്ടെന്ന് പറയുന്ന 7642 സീറ്റുകളിൽ 68 ശതമാനവും (5173 എണ്ണം) സർക്കാർ ഏകജാലക രീതിയിൽ പ്രവേശനം നടത്താത്തതും ഫീസ് നൽകി പഠിക്കേണ്ടതുമായ അൺഎയ്ഡഡ് സീറ്റാണ്. ഇതുകഴിച്ചാൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി മലപ്പുറം ജില്ലയിൽ ബാക്കിയുള്ള മെറിറ്റ് സീറ്റുകളുടെ എണ്ണം 2469 ആണ്. ഇതിൽ 2133 സീറ്റ് സർക്കാർ സ്കൂളുകളിലും 336 സീറ്റ് എയ്ഡഡ് സ്കൂളുകളിലുമാണ്.

എല്ലാവർഷവും മലപ്പുറത്ത് അൺഎയ്ഡഡ് സ്കൂളികളിൽ ശരാശരി 5000നും 6000നും ഇടയിൽ സീറ്റ് ഒഴിഞ്ഞുകിടക്കാറുണ്ടെന്ന് മുൻവർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും. ഇത്തവണ മലപ്പുറത്തെ സീറ്റ് ക്ഷാമം പരിഹരിക്കാൻ മുസ്ലിം ലീഗും അതിന്‍റെ പോഷക സംഘടനകളും ഉൾപ്പെടെ നിരന്തരം ഉയർത്തിയ പ്രക്ഷോഭത്തിലൂടെ സർക്കാർ 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ചു. കാസർകോട് ജില്ലയിൽ 18 ബാച്ചുകളും അനുവദിച്ചു. ഓരോ ബാച്ചിലും 60 സീറ്റ് എന്ന നിലയിൽ 120 താൽക്കാലിക ബാച്ചുകളിലൂടെ മലപ്പുറം ജില്ലയിൽ ഈ വർഷം വർധിച്ചത് 7200 സീറ്റുകളാണ്. ഈ താൽക്കാലിക ബാച്ചുകൾ ഗവ. സ്കൂളുകളിൽ അനുവദിച്ചിരുന്നില്ലെങ്കിൽ എന്താകുമാകുമായിരുന്നു മലപ്പുറം ജില്ലയിലെ സ്ഥിതി. നിലവിൽ ജില്ലയിലെ സർക്കാർ സ്കൂളുകളിൽ പ്രവേശനം നേടിയവരിൽ 5067 പേർ പുറത്താകുമായിരുന്നു.

എങ്ങനെ മലപ്പുറത്തെ സർക്കാർ സ്കൂളുകളിൽ ഇത്തവണ 2133 സീറ്റ് ഒഴിവ് വന്നു എന്ന് കൂടി പരിശോധിക്കപ്പെടണം. അതിനുള്ള ചില കാരണങ്ങൾ ഇനി പറയാം. മലപ്പുറത്ത് അനുവദിച്ച 120 താൽക്കാലിക ബാച്ചുകളിൽ ഒന്ന് പോലും സയൻസിൽ ആയിരുന്നില്ല. സയൻസ് കോമ്പിനേഷൻ താൽപര്യമുള്ള കുട്ടികൾക്ക് മുമ്പിലേക്ക് ഹ്യുമാനിറ്റീസ് ബാച്ച് അനുവദിക്കുമ്പോഴുണ്ടാകുന്ന പ്രശ്നമാണ് അൽപ്പമെങ്കിലും സീറ്റ് ഒഴിഞ്ഞുകിടക്കാനുള്ള കാരണങ്ങളിലൊന്ന്. പ്രവേശന നടപടികൾ അവസാനഘട്ടത്തിലെത്തിയ ശേഷം അനുവദിച്ച ബാച്ചുകളാണ് മറ്റൊരു പ്രശ്നം. മൂന്ന് മുഖ്യഘട്ട അലോട്ട്മെന്‍റുകളും രണ്ട് സപ്ലിമെന്‍ററി അലോട്ട്മെന്‍റുകളും ഒരു ട്രാൻസ്ഫർ അലോട്ട്മെന്‍റും കഴിഞ്ഞ ശേഷമാണ് പുതിയ ബാച്ചിലേക്ക് കുട്ടികളിൽ നിന്ന് ഓപ്ഷൻ സ്വീകരിച്ചതും അലോട്ട്മെന്‍റ് നടത്തിയതും. പ്ലസ് വൺ ക്ലാസ് തുടങ്ങി ഒന്നര മാസത്തിലേറെ പിന്നിട്ടശേഷമാണ് താൽക്കാലിക ബാച്ചുകളിലേക്ക് അലോട്ട്മെന്‍റ് നടക്കുന്നത്. സീറ്റ് ലഭിക്കാത്ത വിദ്യാർഥികൾ എവിടെയെങ്കിലും കയറിപ്പറ്റാനുള്ള നെട്ടോട്ടത്തിൽ പലവഴിക്ക് തിരിയും. സീറ്റില്ലാതെ നിൽക്കുന്ന കുട്ടികൾ സമാന്തര മാർഗങ്ങൾ തേടുന്നതും കുറച്ചെങ്കിലും സീറ്റ് ഒഴിഞ്ഞുകിടക്കാൻ കാരണമായി. മറ്റൊരു കാരണം ഏത് മേഖലയിലാണ് സീറ്റ് ആവശ്യം എന്നത് പരിശോധിക്കാതെയാണ് താൽക്കാലിക ബാച്ചുകൾ അനുവദിച്ചത്. സർക്കാർ നിയോഗിച്ച രണ്ടംഗ സമിതി സ്കൂളുകളിൽ എത്തി സൗകര്യമുണ്ടോ എന്ന പരിശോധനയാണ് നടത്തിയത്. അല്ലാതെ ഏത് മേഖലയിലാണ് സീറ്റ് വേണ്ടത് എന്ന പരിശോധന നടത്തിയില്ല. ഉദാഹരണത്തിന് തിരൂരിൽ സീറ്റിന് ആവശ്യക്കാരുണ്ടെങ്കിൽ നിലമ്പൂരിൽ ബാച്ച് അനുവദിച്ചിട്ട് കാര്യമില്ലെന്ന് ചുരുക്കം.

ഇതൊക്കെയാണെങ്കിലും മലപ്പുറത്ത് ഇത്തവണ പ്ലസ് വൺ പ്രവേശനം നേടിയത് (അൺഎയ്ഡഡിൽ ഉൾപ്പെടെ) 70689 പേരാണ്. അത് സർവകാല റെക്കോർഡാണ്. 120 താൽക്കാലിക ബാച്ചുകൾ ഇല്ലായിരുന്നെങ്കിൽ ഇത് 65000ന് താഴെയാകുമായിരുന്നു. അതായത് മലപ്പുറത്ത് സീറ്റുണ്ടെങ്കിൽ പഠിക്കാൻ കുട്ടികളുണ്ടെന്നതിന് ഇതിൽപരം തെളിവ് വേണമോ എന്ന് വ്യാജകണക്കുമായി സോഷ്യൽ മീഡിയയിൽ ന്യായീകരണം ചമക്കാൻ ഇറങ്ങുന്ന ദേശാഭിമാനിയും സി.പി.എം സൈബർ ഹാൻഡിലുകളും പരിശോധിക്കണം. മലപ്പുറത്തെ സീറ്റൊഴിവിന്‍റെ കണക്ക് നിരത്തുന്നവർ മറ്റ് ജില്ലകളിൽ ബാച്ച് വർധന ഒന്നുമില്ലാതെ തെക്കൻ കേരളത്തിൽ ഒഴിഞ്ഞുകിടക്കുന്ന സീറ്റിന്‍റെ കണക്ക് കൂടി പരിശോധിക്കണം. അതിങ്ങനെയാണ്: തിരുവനന്തപുരം 5366, കൊല്ലം 5021, പത്തനംതിട്ട 4079, ആലപ്പുഴ 3423, കോട്ടയം 2991, ഇടുക്കി 1651, എറണാകുളം 5659, തൃശൂർ 5141. വർഷങ്ങളായി തുടരുന്ന ഈ ജില്ലകളിലെ സീറ്റൊഴിവൊന്നും നിങ്ങളെ അലോസരപ്പെടുത്തുന്നില്ലെങ്കിൽ ആ അസുഖം വേറെയാണ്. ആ അസുഖത്തിനുള്ള മരുന്ന് കൂടിയാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ നിങ്ങൾക്ക് പൊതുജനം തന്നത്.

പ്ലസ് വൺ സീറ്റ് വിഷയത്തിൽ മുസ്ലിം ലീഗും അതിന്‍റെ പോഷക സംഘടനകളും ഏറ്റെടുത്ത സമരം ലക്ഷ്യം കണ്ടാണ് അവസാനിപ്പിച്ചത്. മേലിൽ ഇത്തരം ക്യാപ്സൂളുകളുമായി ഇറങ്ങരുതെന്നേ ദേശാഭിമാനിയോട് പറയാനുള്ളൂ.

Continue Reading

Sports

ലവ് യു പാരിസ്-4: ഫാസി..! കേപ..! സയാകു..! എസ്പൻഡാസോ..!

Published

on

ചൈനീസ് പത്രമായ യാംഗ് ചെംഗ് വാൻ ബു റിപ്പോർട്ടറായ സെൻ ലിയാനെ പാരീസ് മെയിൻ മീഡിയാ സെൻററിലേക്കുള്ള മെട്രോ യാത്രക്കിടെയാണ് പരിചയപ്പെട്ടത്. ഞങ്ങൾ ഇരുവരും ഒരേ സീറ്റിൽ. വീട്ടിൽ നിന്നും രണ്ട് ട്രെയിൻ കയറി വേണം പലാ ഡി കോൺഗ്രസ് എന്ന പേരുള്ള വാർത്താ കേന്ദ്രത്തിലെത്താൻ. കോൺഗ്രസ് എന്ന പേരുള്ളതിനാൽ ഓർക്കാൻ എളുപ്പമാണ്. ബാക്കി ഫ്രഞ്ച് പേരുകളെല്ലാം കടുകട്ടിയാണ്. അൽപ്പമധികം ദൈർഘ്യവുമുണ്ടാവും. നമ്മൾ ഫ്രഞ്ചെല്ലാം പറഞ്ഞ് വരുമ്പോഴേക്കും ഫ്രഞ്ചുകാരൻ മെഹ്സി (നന്ദി) പറഞ്ഞ് സ്വന്തം വഴിക്ക് പോയിരിക്കും.

സെൻ നല്ല ഉറക്കമൂഡിലായിരുന്നു. പക്ഷേ മറ്റൊരു പത്രക്കാരനെ കിട്ടിയപ്പോൾ ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ ദുരനുഭവങ്ങൾ അവന് പറയാതിരിക്കാനായില്ല. 2010 ൽ ചൈനീസ് നഗരമായ ഗോഞ്ചുവിൽ ( ഗു വാൻ ഷു) നടന്ന ഏഷ്യൻ ഗെയിംസ് റിപ്പോർട്ട് ചെയ്യാൻ പോയ വേളയിൽ ആ നഗരത്തെക്കുറിച്ച് ധാരാളമെഴുതിയിരുന്നു. സെൻ ജോലി ചെയ്യുന്ന പത്രം ഗോഞ്ചുവിൽ നിന്നാണ് പ്രസിദ്ധീകരിക്കുന്നത്. ഈ കാര്യങ്ങൾ പറഞ്ഞാണ് തുടങ്ങിയത്. നന്നായി ആംഗലേയം സംസാരിക്കുന്ന അപുർവ്വ ചൈനക്കാരിൽ ഒരാളാണ് സെൻ. ഒളിംപിക്സ് ഉദ്ഘാടന ചടങ്ങ് ചരിത്രമാവുമെന്നെല്ലാം പറഞ്ഞാണ് മഴയുള്ള വെള്ളി പ്രദോഷത്തിൽ ലോകത്തെ പ്രധാനികളായ മാധ്യമ പ്രവർത്തകരെയെല്ലാം സംഘാടകർ വിളിച്ച് കൊണ്ട് പോയത്. ആദ്യം മീഡിയാ ബസിൽ നദി തടമായ ട്രസറാഡോയിലേക്ക്. സുരക്ഷാ പരിശോധനയുടെ പേരിൽ ഭീകര ക്യു. കഷ്ടകാലത്തിന് ഏതോ സാമുഹ്യദ്രോഹികൾ വെള്ളിയാഴ്ച രാവിലെ ട്രെയിൻ കേബിളുകൾക്ക് തീ വെച്ചിരുന്നു. അതോടെ തീവ്രവാദികൾ എന്ന പേരിൽ സുരക്ഷ കഠിനമാക്കി. മണിക്കുറുകൾ ദീർഘിച്ച സുരക്ഷാ പരിശോധന. മഴ പെയ്തിട്ടും അവർ നിർത്തിയില്ല. ലാപ്ടോപിൽ വെള്ളം കയറിയപ്പോൾ താൻ ക്ഷുഭിതനായപ്പോൾ സുരക്ഷാ സംഘത്തിലെ വനിതക്ക് പാസ്പോർട്ട് കാണണമെന്ന് നിർബന്ധം. മറ്റൊരു ബാഗിലായിരുന്നു പാസ്പോർട്ട്. അതെല്ലാം എടുത്ത് തിരികെ വന്നപ്പോൾ വീണ്ടും ക്യാമറാബാഗ് തുറക്കണമെന്നായി.

എല്ലാം സഹിച്ച് ട്രസറാഡോയിലെ ഇരിപ്പിടത്തിൽ ഉപവിഷ്ടനായപ്പോൾ സീറ്റ് നമ്പർ നിർബന്ധമെന്ന് പറഞ്ഞ് വോളണ്ടിയർ. മഴയെ പ്രതിരോധിക്കാൻ സംഘാടകർ വി.ഐ.പികൾക്ക് പ്ലാസ്റ്റിക് കോട്ട് നൽകി. മാധ്യമ പ്രവർത്തകർക്ക് ഒന്നും നൽകിയില്ല. ഒടുവിൽ സഹികെട്ട് ഉദ്ഘാടനം ബഹിഷ്ക്കരിച്ച് മടങ്ങാൻ തീരുമാനിച്ചു. അവിടെയും പണി കിട്ടി. അഞ്ച് കിലോമീറ്ററോളം സുരക്ഷക്കായി നഗരം അടച്ച് പൂട്ടിയിരിക്കുന്നു. ഒരു ടാക്സിക്കായി നടന്നത് ആറ് കിലോമീറ്റർ. തിരികെ റൂമിലെത്തുമ്പോൾ സമയം പുലർച്ചെ രണ്ട് മണി. ഇത്തരത്തിലൊരു ദുരനുഭവം ഇത് വരെയിലെന്ന് സെൻ പറയുമ്പോൾ ഞങ്ങളുടെ ട്രെയിൻ എഴാം സ്റ്റേഷനും പിന്നിട്ട് കോൺഗ്രസിലെത്തിയിരുന്നു….!!

സെൻ പറഞ്ഞ അനുഭവങ്ങൾ എല്ലാവർക്കുമുണ്ടായി. സാധാരണ സ്റ്റേഡിയങ്ങളിൽ നടക്കാറുള്ള ഉദ്ഘാടന ചടങ്ങ് കുറച്ച്കൂടി ആകർഷകമാക്കാനാണ് തുറന്ന വേദിയിൽ നദീതടത്തിലാക്കിയത്. നല്ല തീരുമാനമായിരുന്നു. പക്ഷേ സംഘാടകർ മഴയെ കണ്ടില്ല. വെള്ളി രാവിലെ മുതൽ നല്ല മഴയായിരുന്നു. രാത്രിയോടെ അത് ശക്തമായി. സെൻ നദിയിലൂടെ തുറന്ന ബോട്ടുകളിലായിരുന്നു താരങ്ങളുടെ മാർച്ച്പാസ്റ്റ്. പലരും നനഞ്ഞ് കളിച്ചു. 24 മണികൂറിനകം മൽസരിക്കാനുള്ളവർ സ്വയം പഴിച്ചു. വിവിധ രാജ്യങ്ങളിലെ സംഘത്തലവന്മാർ ദേഷ്യം പരസ്യമാക്കി. ഒരു ജലദോഷം മതിയല്ലോ, നാല് വർഷത്തെ ഒരുക്കം ഇല്ലാതാക്കാൻ. ഭാഗ്യത്തിന് ആദ്യ ദിനം മൽസരിക്കാനുള്ള ഇന്ത്യൻ താരങ്ങളൊന്നും മാർച്ച് പാസ്റ്റിൽ അണിനിരന്നില്ല. അത് പി.ടി ഉഷ എന്ന ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷയുടെ പക്വമായ തീരുമാനമായിരുന്നു. അനുഭവ സമ്പത്തിൽ നിന്നുമുള്ള തീരുമാനം. ഉഷയും മണിക്കുറുകളോളം മഴ കൊണ്ടു. ഞങ്ങൾക്ക് നേരെ മുമ്പിലായിരുന്നു ഉഷയും ഭർത്താവ് ശ്രീനിവാസനുമുണ്ടായിരുന്നത്.

മൂന്ന് ലെയറായിരുന്നു സുരക്ഷാ പരിശോധന. വെറുതെയുള്ള നാടകം. കുടിക്കാൻ ഒരു തുള്ളി വെള്ളം പോലും ആർക്കുമില്ല. ട്രസറാഡോയിലെ താൽക്കാലിക വേദിയിലെ വലിയ സ്ക്രീനിലായിരുന്നു ചടങ്ങുകൾ കണ്ടത്. മാർച്ച് പാസ്റ്റിന് ശേഷം താരങ്ങളെത്തിയത് ഞങ്ങൾക്ക് മുന്നിലായിരുന്നു. എല്ലാവരും തണുത്ത് വിറക്കുന്നുണ്ടായിരുന്നു. മൂന്നര മണിക്കുറായിരുന്നു സഹനം. ഫ്രഞ്ചുകാർ പുലികളായിരിക്കാം-പക്ഷേ ഉദ്ഘാടന മഹാമഹം കൊടും ചതി മാത്രമല്ല,ദുരന്തവുമായി. എല്ലാം കഴിഞ്ഞ് വീണ്ടും നാടകം. ഫ്രഞ്ച് പ്രസിഡണ്ട് ഇമാനുവൽ മക്രോൺ കടന്ന് പോവാൻ അര മണിക്കൂർ ബ്ലോക്ക്. പിന്നെയും ഇഴഞ്ഞ് ഇഴഞ്ഞുള്ള പരിശോധനകൾ. ഉദ്ഘാടന ചടങ്ങുകളെക്കുറിച്ച് ഇന്നലെ മീഡിയാ സെൻററിൽ കേട്ട ചില പദങ്ങൾ പറയാം.
ഹൊറിബിൾ..! ഫാസി..!,കേപ..!സയാകു..!,എസ്പാൻഡാസോ..!!!
( രണ്ടാമൻ അറബിക്, മൂന്നാമൻ ചൈനീസ്, നാലാമൻ ജപ്പാനീസ്,അഞ്ചാമൻ സ്പാനിഷ്)

Continue Reading

india

ഒളിംപിക്സ് ഫോട്ടോഗ്രാഫിയിലെ ഇന്ത്യൻ അൽഭുതം

Published

on

പാരീസ്: എല്ലാ ഒളിംപിക്സ് വേദിയിലും സ്ഥിരമായി കാണുന്ന ഒരു മുഖമുണ്ട്-ശാന്തകുമാർ എന്ന കട്ടിമീശക്കാരൻ. ഡെക്കാൻ കോണികിൾ എന്ന പ്രമുഖ ഇംഗ്ലീഷ് പത്രത്തിൻറെ ഫോട്ടോഗ്രാഫർ. ഇന്നലെ പാരിസ് ഒളിംപിക്സ് മീഡിയാ സെൻററിൽ ആദ്യമെത്തിയപ്പോൾ കണ്ടത് അദ്ദേഹത്തെ തന്നെ. പതിവ് ചിരി, ആശ്ശേഷം, സ്നേഹാന്വേഷണം. കേരളിയനാണ് ശാന്തകുമാർ. പക്ഷേ വർഷങ്ങളായി ബെംഗളുരു വാസി. ഒമ്പതാം തവണയാണ് അദ്ദേഹം ആഗോളകായികമാമാങ്കത്തിനായി എത്തുന്നത്. 1988 ലെ സിയോൾ ഒളിംപിക്സ് മുതൽ ആരംഭിച്ച യാത്ര.

കോവിഡ് കാരണം ടോക്കിയോവിൽ മാത്രമെത്തിയില്ല. 88 ൽ സോളിന് ശേഷം 92 ൽ ബാർസിലോണ,96 ൽ അറ്റ്ലാൻറ, 2000 ത്തിൽ സിഡ്നി, 2004 ൽ ഏതൻസ്, 2008 ൽ ബെയ്ജിങ്, 2012 ൽ ലണ്ടൻ, 2016 ൽ റിയോ, കോവിഡ് മഹാമാരി കാരണം ടോക്കിയോവിൽ നടന്ന ഒളിംപിക്സിൽ മാധ്യമങ്ങൾക്ക് എൻട്രി ഉണ്ടായിരുന്നില്ല. പാരിസിൽ എത്തി നിൽക്കുന്ന നേട്ടങ്ങളിൽ അദ്ദേഹത്തിൻറെ മനസിൽ നിറയുന്നത് 2008 ൽ ബെയ്ജിങ്ങിൽ നടന്ന മഹാമേളയാണ്. ചൈനക്കാരുടെ ഒരുക്കം അപാരമായിരുന്നു. ബെയ്ജിങ് വിമാനത്താവളത്തിൽ ഇറങ്ങിയത് മുതൽ കണ്ടത് ബാനറുകളും ഒരുക്കങ്ങളും സ്വികരണവുമായിരുന്നു. പക്ഷിക്കൂട് എന്ന ആ വലിയ സ്റ്റേഡിയം തന്നെ വിസ്മയമായിരുന്നല്ലോ..
പിന്നെ വലിയ നേട്ടം ഷൂട്ടിംഗിൽ അഭിനവ് ബിന്ദ്ര സ്വന്തമാക്കിയ സ്വർണം.

ഒളിംപിക്സ് ചരിത്രത്തിൽ ഒരു ഇന്ത്യൻ താരത്തിൻറെ കന്നി വ്യക്തിഗത സ്വർണം. 2012 ലെ ലണ്ടനും ഇഷ്ടമായിരുന്നു. ഏതൻസ്, ബാർസിലോണ ഒളിംപിക്സുകൾക്ക് സാമ്പത്തിക പ്രയാസങ്ങളുണ്ടായിരുന്നു. ചൈനയിൽ അത് കണ്ടില്ല. ഇപ്പോൾ പാരീസിലേക്ക് നോക്കുക-അവർക്കിത് മൂന്നാമത് ഒളിംപിക്സാണ്. വിമാനത്താവളം മുതൽ വലിയ ബഹളങ്ങളൊന്നും കാണുന്നില്ല. ഇന്ത്യൻ പ്രതിക്ഷകളെ ക്കുറിച്ച് ചോദിച്ചപ്പോൾ 117 അംഗ സംഘത്തിൽ നിന്ന് ഏറ്റവും മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തുടർച്ചയായി നാലാം ഒളിംപിക്സിനെത്തുന്ന ചന്ദ്രികയെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.

Continue Reading

Trending