Connect with us

india

സ്വതന്ത്ര ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥ; സര്‍ക്കാര്‍ എല്ലാം അവഗണിച്ചു- സുനാമി മുന്നറിയിപ്പ് ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി

നിലവില്‍ തന്നെ മാന്ദ്യം അനുഭവിക്കുന്ന രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലേക്ക് അടിക്കുന്ന സുനാമിയാണ് കൊറോണ എന്നും മോദി മണ്ണില്‍ നിന്നും കൈകളുയര്‍ത്തി ഉടന്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രവചനം.

Published

on

ന്യൂഡല്‍ഹി: രാജ്യത്തിന്റെ കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് കാലത്തിനും മുന്നേ സര്‍ക്കാറിന് മുന്നില്‍ താന്‍ നല്‍കിയ മുന്നറിയിപ്പുകള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.

ജിഡിപി 24% കുറയുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥ. നിര്‍ഭാഗ്യവശാല്‍, സര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചു, രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. മോദി സര്‍ക്കാറിന് കീഴില്‍ നേരത്തെ മാന്ദ്യത്തിലായ രാജ്യത്തിന് മുന്നില്‍ കോവിഡ് സുനാമിയായി മാറുമെന്ന തന്റെ മുന്നറിയിപ്പ് പങ്കുവെച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്.

രാജ്യം കൊറോണ വൈറസിനെതിരെ പ്രതിരോധം സൃഷ്ടിക്കാനുള്ള മുന്നറിയിപ്പുകളുമായി ജനുവരി മുതല്‍ തന്നെ നിരവധി ട്വീറ്റുകളാണ് രാഹുല്‍ പങ്കുവെച്ചിരുന്നത്. നിലവില്‍ തന്നെ മാന്ദ്യം അനുഭവിക്കുന്ന രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലേക്ക് അടിക്കുന്ന സുനാമിയാണ് കൊറോണ എന്നും മോദി മണ്ണില്‍ നിന്നും കൈകളുയര്‍ത്തി ഉടന്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രവചനം.

ചൈനയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്ത ശേഷം, പിന്നീട് മാസങ്ങള്‍ മുന്നിലുണ്ടായിട്ടും പ്രതിരോധ പദ്ധതികളൊന്നും നടപ്പാക്കാത്ത മോദി സര്‍ക്കാരിനെ അന്ന് രാഹുല്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. വ്യക്തമായ മുന്നൊരുക്കുങ്ങളില്ലാത്തെ കേന്ദ്രത്തിന്റെ ലോക്ഡൗണെതിരേയും രാഹുല്‍ വിമര്‍ശനമുന്നയിച്ചു. 21 ദിവസത്തെ ആദ്യ ഘട്ട അടച്ചുപൂട്ടല്‍ പ്രഖ്യാപനത്തെ കോണ്‍ഗ്രസ് പിന്തുണച്ചിരുന്നുവെങ്കിലും മോദി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന സാമ്പത്തിക പദ്ധതികള്‍ വരാത്തത് നിരാശാജനകമായാണ് പാര്‍ട്ടി കാണുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.

കോവിഡ് -19 വ്യാപിച്ച് 84 ദിവസത്തിന് ശേഷം മാര്‍ച്ച് 24 ന് മാത്രമാണ് വെന്റിലേറ്ററുകള്‍, ശ്വസന ഉപകരണങ്ങള്‍, സാനിറ്റൈസറുകള്‍ എന്നിവയുടെ കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ വിലക്കിയതെന്നും ഇത് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് സര്‍ക്കാര്‍ മുഖവിക്കെടുക്കാത്തതിന് തെളിവാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചിരുന്നു.


അതേസമയം, രാജ്യത്തെ കൊറോണ വൈറസ് പിടിമുറുക്കി തുടങ്ങിയ മാര്‍ച്ചില്‍ തന്നെ ഇന്ത്യയിലുണ്ടാക്കിയ പ്രതിസന്ധികളെ മറികടക്കാന്‍ ഇരുമുഖ നിര്‍ദേശങ്ങളുമായും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് രാഹുല്‍ തന്റെ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചത്.

2019 പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ന്യായ് പദ്ധതി നടപ്പിലാക്കുക എന്നതാണ് ആദ്യ നിര്‍ദ്ദേശം. എന്നാല്‍ വൈറസുമായുള്ള ഈ യുദ്ധത്തില്‍ നാശനഷ്ടങ്ങള്‍ എങ്ങനെ കുറയ്ക്കാം എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യംമെന്നും കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന ഉപായത്തിലെ രണ്ടാം ഘടകം ഐസൊലേഷന്‍, പരിശോധനാ സൗകര്യങ്ങള്‍ തുടങ്ങിയവയുടെ വിപുലീകരണമാണെന്നും, രാജ്യം നേരിടാന്‍ പോകുന്ന കൊറോണ സുനാമിയെ സംബന്ധിച്ച് ഫെബ്രുവരി 12 മുതല്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നറിയിപ്പുകള്‍ നല്‍കിയ രാഹുല്‍ ഗാന്ധി പറഞ്ഞു.

ഞങ്ങളുടെ തന്ത്രത്തിന് 2 ഘടകങ്ങള്‍ ഉണ്ടായിരിക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. വന്‍തോതിലുള്ള തൊഴില്‍ നഷ്ടം തടയുന്നതിനും ബിസിനസ്സ് ഉടമകള്‍ക്ക് ഉറപ്പ് നല്‍കുന്നതിനും സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണം. ദരിദ്രര്‍ക്ക് മിനിമം വരുമാന ഗ്യാരന്റി പദ്ധതി (ന്യായ്)നടപ്പാക്കണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നതെന്നും, രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

”വൈറസിനെ ഐസൊലേന്‍ വഴി ഒറ്റപ്പെടുത്തി അതിന്റെ പ്രചരണ വഴികള്‍ തടയുക. രോഗബാധിതരെ തിരിച്ചറിയുന്നതിനും ചികിത്സിക്കുന്നതിനുമായി പരിശോധനാ സൗകര്യങ്ങള്‍ വിപുലീകരിക്കുക. രോഗികള്‍ക്ക് പരിചരണം നല്‍കുന്നതിന് പൂര്‍ണ്ണമായ ഐ.സി.യു ശേഷിയുള്ള വന്‍തോതിലുള്ള എമര്‍ജന്‍സി ഫീല്‍ഡ് ആസ്പത്രികള്‍ സൃഷ്ടിക്കുക,” തുടങ്ങിയതാണ് രണ്ടാം ഘടകമെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

ദിവസക്കൂലക്കാരായ ആളുകള്‍ക്കായി നിര്‍ബന്ധമായും നേരിട്ട് പണം എത്തിച്ചുനല്‍കല്‍ സൗജന്യ റേഷന്‍ തുടങ്ങിയ പദ്ധതികളുമായി ഉടനടി സഹായം ലഭ്യമാക്കണമെന്നും രാഹുല്‍ പറഞ്ഞു.. ”ഇത് വൈകുന്നത് വ്യാപകമായ നാശത്തിനും കുഴപ്പത്തിനും ഇടയാക്കുമെന്നും രാഹുല്‍ മുന്നറിയിപ്പു നല്‍കി.

ഇതിനായി 2019 ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത മിനിമം വരുമാന ഗ്യാരണ്ടി പദ്ധതി (ന്യായ്) നടപ്പാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രാജ്യത്തെ 20% ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ വാഗ്ദാനം ചെയ്തിരുന്ന പദ്ധതിയാണ് ന്യായ്.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ബിസിനസ്സ് ഉടമകള്‍ക്ക് സര്‍ക്കാര്‍ എല്ലാ പിന്തുണയും ഉറപ്പാക്കണം. നിരവധി വ്യവസായങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ടെന്നും നികുതിയിളവിലൂടെയും മറ്റും വന്‍തോതിലുള്ള തൊഴില്‍ നഷ്ടം തടയാനാകുമെന്നും സാമ്പത്തിക സഹായത്തിലൂടെയും അവരെ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാജ്യത്തെ പ്രമുഖ പ്രഫഷനല്‍ സ്ഥാപനങ്ങളില്‍ ആര്‍.എസ്.എസ് നുഴഞ്ഞുകയറി നശിപ്പിച്ചു: ജയറാം രമേശ്

Published

on

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ പ്രഫഷനൽ സ്ഥാപനങ്ങളിൽ ആർ‌.എസ്‌.എസ് നുഴഞ്ഞുകയറി നശിപ്പിച്ചതായി കോൺഗ്രസ്. കേന്ദ്ര വിജിലൻസ് കമീഷൻ (സി.വി.സി) അന്വേഷിക്കുന്ന ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിലെ (ഐ.സി.എച്ച്.ആർ) ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് രംഗത്തെത്തിയത്.

‘2014 മേയ് മുതൽ നുഴഞ്ഞുകയറ്റം നടക്കുന്നുണ്ട്. ഐ.സി.എച്ച്.ആർ അതിനൊരു ഉദാഹരണം മാത്രം. സാമ്പത്തിക കുറ്റം ചുമത്തിയാണ് സി.വി.സി അന്വേഷണം. 14 കോടിയുടെ അഴിമതിയാണ് നടന്നത്’ -അദ്ദേഹം ആരോപിച്ചു.

‘അഴിമതിക്ക് പിന്നിൽ അഖിൽ ഭാരതീയ ഇതിഹാസ് സങ്കലൻ യോജന (എ.ബി.ഐ.എസ്.വൈ) എന്ന ആർ‌.എസ്‌.എസ് സംഘടനയാണ്. നുഴഞ്ഞുകയറ്റം നടന്നത് ഐ.സി.എച്ച്.ആറിൽ മാത്രമല്ല. ഉന്നത സർവകലാശാലകൾ ഉൾപ്പെടെ നിരവധി അഭിമാനകരമായ സ്ഥാപനങ്ങൾ അങ്ങേയറ്റം സംശയാസ്പദമായ അക്കാദമിക യോഗ്യതകളുള്ള ആർ.‌എസ്‌.എസ് അനുഭാവികൾ നശിപ്പിക്കുന്നുണ്ട്’ -ജയ്റാം രമേശ് പറഞ്ഞു.

Continue Reading

india

കന്നഡ പരാമര്‍ശം; തഗ് ലൈഫിന്റെ പ്രദര്‍ശന അനുമതിക്കായി ഹൈക്കോടതിയെ സമീപിച്ച് കമല്‍ ഹാസന്‍

Published

on

ബെംഗളൂരു: കന്നഡ പരാമര്‍ശം വിവാധമായതോടെ പുതിയ ചിത്രമായ തഗ് ലൈഫിന്റെ പ്രദര്‍ശന അനുമതിക്കായി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച് നടന്‍ കമല്‍ ഹാസന്‍. കന്നഡ തമിഴിലില്‍ നിന്നാണ് ഉത്ഭവിച്ചത് എന്ന കമല്‍ ഹാസന്റെ പരാമര്‍ശമാണ് കര്‍ണാടകയില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായത്.

തന്റെ നിര്‍മ്മാണ കമ്പനിയായ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുഖേന കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചിത്രത്തിന്റെ റിലീസ് തടസ്സപ്പെടുത്തരുതെന്ന് കര്‍ണാടക സംസ്ഥാന സര്‍ക്കാരിനോടും, പോലീസ് വകുപ്പിനോടും, ചലച്ചിത്ര വ്യാപാര സംഘടനകളോടും നിര്‍ദ്ദേശിക്കണമെന്ന് കമല്‍ഹാസന്‍ ആവശ്യപ്പെട്ടു. പ്രദര്‍ശനത്തിന് മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കാന്‍ പോലീസ് ഡയറക്ടര്‍ ജനറലിനും സിറ്റി പോലീസ് കമ്മീഷണറോടും നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

വിവാധ പരാമര്‍ശത്തില്‍ പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സാണ് (കെഎഫ്സിസി) കര്‍ണാടകയില്‍ ചിത്രത്തിന്റെ റിലീസ് നിരോധിച്ചത്. 24 മണിക്കൂറിന് ഉളളില്‍ കമല്‍ഹാസന് പരസ്യമായി മാപ്പ് പറയണമെന്ന് കെഎഫ്‌സിസി അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യം കമല്‍ ഹാസന്‍ തള്ളി. തനിക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ മാപ്പ് പറയുമെന്നും നിലവില്‍ തനിക്ക് തെറ്റ് പറ്റിയതായി വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

” ഇതിനുമുമ്പും എന്നെ ഭീഷണപ്പെടുത്തിയിട്ടുണ്ട്.. ഞാന്‍ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും മാപ്പു പറയും. അങ്ങനെയല്ലെങ്കില്‍ ഒരിക്കലും പറയില്ല. ഇതാണ് എന്റെ ജീവിതശൈലി, ദയവുചെയ്ത് അതില്‍ ഇടപെടരുത്,” എന്നാണ് കമല്‍ ഹാസന്‍ മറുപടി പറഞ്ഞത്.

തഗ് ലൈഫ് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കര്‍ണ്ണാകയില്‍ നടന്ന പരിപാടിയിലായിരുന്നു നടന്റെ പരാമര്‍ശം. കര്‍ണ്ണാടകയെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ രാഷ്ട്രീയം മറന്ന് കര്‍ണ്ണാടക നേതാക്കള്‍ കമല്‍ ഹാസനെതിരെ രംഗത്ത് എത്തിയിരുന്നു. കമല്‍ ഹാസന്റെ സിനിമകളെല്ലാം കര്‍ണ്ണാടകയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണ പ്രതിപക്ഷ രാഷ്ട്രീയനേതാക്കളും തീവ്ര കന്നഡ അനുകൂലികളും രംഗത്തെത്തിയതോടെയാണ് പ്രശ്‌നം വലിയ വിവാദത്തിലേക്ക് എത്തിയത്. കമല്‍ ഹാസന്‍ നായകനാകുന്ന മണിരത്‌നം ചിത്രമാണ് തഗ് ലൈഫ്.

Continue Reading

india

കര്‍ണാടകയില്‍ ബേക്കറിക്കടയില്‍ ഏഴുപേര്‍ ചേര്‍ന്ന് യുവാവിനെ കൊന്നു

ശനിയാഴ്ച നടന്ന കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

Published

on

കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയില്‍ ബേക്കറിക്കടയില്‍ കയറി ഏഴുപേര്‍ ചേര്‍ന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ശനിയാഴ്ച നടന്ന കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ചന്നപ്പ നരിനാള്‍ എന്ന 35-കാരനാണ് കൊല്ലപ്പെട്ടത്. സ്വത്തുതര്‍ക്കവും കുടുംബവഴക്കുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തില്‍ ഏഴുപേര്‍ അറസ്റ്റിലായി. രവി, പ്രദീപ്, മഞ്ജുനാഥ്, നാഗരാജ്, മഞ്ജുനാഥ്, ഗൗതം, പ്രമോദ് എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് അക്രമികള്‍ ഇയാളെ കൊലപ്പെടുത്തിയത്. വടിവാളും മരക്കഷ്ണവും ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ ബേക്കറിയിലെ സിസിടിവില്‍ പതിഞ്ഞിട്ടുണ്ട്.

അതേസമയം ആക്രമണത്തിനിടെ ചന്നപ്പ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അക്രമികള്‍ ഇയാളെ വെട്ടുകയായിരുന്നു. ചന്നപ്പയുടെ കഴുത്തിലും തലയിലും പുറത്തും കൈകാലുകളിലും വെട്ടേറ്റിട്ടുണ്ട്.

തന്റെ കുടുംബവും മറ്റൊരു വിഭാഗവുമായി സ്വത്തുതര്‍ക്കം ഉണ്ടായിരുന്നതായി ചന്നപ്പയുടെ മൂത്ത സഹോദരന്‍ ദുരഗപ്പ നാരിനാല്‍ പൊലീസിന് മൊഴി നല്‍കി.

Continue Reading

Trending