Connect with us

Video Stories

വിഴിഞ്ഞത്തെ കപ്പലിന് തുരങ്കം പണിയരുത്

Published

on

വെടക്കാക്കി തനിക്കാക്കുക എന്നൊരു ചൊല്ലുണ്ട്. എന്നാല്‍ കേരളത്തിന്റെ ചരിത്രത്തിലിടം നേടുന്ന ഒരു വന്‍ വികസന പദ്ധതിയുടെ കാര്യത്തില്‍ തനിക്കില്ലെങ്കില്‍ ആര്‍ക്കും വേണ്ട എന്ന നയം ചിലര്‍ സ്വീകരിച്ചിരിക്കുന്നുവെന്നത് ആത്മഹത്യാപരം തന്നെ. തിരുവനന്തപുരത്തെ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണ കരാറുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് ദോഷകരവും കരാറുകാരായ അദാനി ഗ്രൂപ്പിന് വന്‍ ലാഭവും ഉണ്ടാകുമെന്ന തരത്തിലുള്ള കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ജനറലിന്റെ റിപ്പോര്‍ട്ട് ഉയര്‍ത്തിവിട്ടിട്ടുള്ള പുകമറ പദ്ധതിയെ കരിനിഴലിലാക്കിയിരിക്കുകയാണിപ്പോള്‍. റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയ പിശകുകളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണമെന്നുമുള്ള സംസ്ഥാന സര്‍ക്കാര്‍ നിലപാട് പ്രായോഗികതയിലൂന്നിയുള്ള തീരുമാനമാണെന്നതില്‍ സംശയമില്ല. അതേസമയം മുന്‍മുഖ്യമന്ത്രിയും ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദനെ പോലുള്ളവര്‍ പദ്ധതി ഉടന്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടത് സംസ്ഥാനത്തിന്റെ പൊതുതാല്‍പര്യം സംരക്ഷിക്കുന്നതിനാണോ എന്ന ചോദ്യവും ഉയര്‍ത്തുന്നു.

2017 മെയ് 23ന് പൊതുമേഖലാ സ്ഥാപനങ്ങള്‍ സംബന്ധിച്ച് നിയമസഭയില്‍ വെച്ച സി.എ.ജി റിപ്പോര്‍ട്ടിലാണ് വിഴിഞ്ഞം പദ്ധതി കേരളത്തിന് നഷ്ടമുണ്ടാക്കുമെന്ന് പറഞ്ഞിരിക്കുന്നത്. കരാര്‍ നടപ്പിലാകുമ്പോള്‍ കേരളത്തിന് വന്‍ നഷ്ടം വരുത്തുമെന്ന സി.ആന്റ് എ.ജി യുടെ നിഗമനം ശരിയെന്ന് സര്‍ക്കാരിന് തോന്നുന്നെങ്കില്‍ കരാര്‍ പിന്‍വലിക്കട്ടെ എന്നാണ് കെ.പി.സി. സി രാഷ്ട്രീയകാര്യസമിതി യോഗം മുന്നോട്ടുവെച്ചിരിക്കുന്ന നിലപാട്. ഈ വെല്ലുവിളി സ്വീകരിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അഴിമതിയുടെ പുകമറ സൃഷ്ടിക്കുകയും പദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുക്കുകയും ചെയ്യരുതെന്നാണ് കെ.പി. സി.സി പ്രസിഡണ്ട് എം.എം ഹസന്‍ വ്യക്തമാക്കിയിരിക്കുന്നത്.
അപാരമായ സാമ്പത്തിക സാധ്യതകളും ഒപ്പം കടുത്ത വെല്ലുവിളികളും നേരിടുന്ന മേഖലയാണ് തുറമുഖ വ്യവസായ മേഖല. ആഗോളവത്കരണ കാലത്ത് ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴിലവസരവും സമ്പദ് വ്യവസ്ഥക്ക് സജീവതയും തരുന്നതാണ് ചരക്കുകയറ്റിറക്കുമതി മേഖല. തമിഴ്‌നാടിന്റെ കുളച്ചല്‍, ശ്രീലങ്കയുടെ കൊളംബോ തുറമുഖങ്ങള്‍ വിഴിഞ്ഞത്തിന് വെല്ലുവിളിയാണ്. വിഴിഞ്ഞത്ത് കഴിഞ്ഞ നാലു ശ്രമങ്ങള്‍ പരാജയപ്പെട്ടിടത്താണ് പുതിയ കരാറുണ്ടാക്കി നിര്‍മാണം തുടങ്ങാന്‍ മുന്‍ യു.ഡി.എഫ് സര്‍ക്കാരിന് കഴിഞ്ഞത്. ഇതിലുള്ള അസൂയയാണ് അഴിമതി ആരോപണത്തിന്റെ രൂപത്തില്‍ പുറത്തുവന്നത്. സി.എ.ജി റിപ്പോര്‍ട്ടിലെ കണ്‍സള്‍ട്ടന്‍സി ആയിരുന്ന വ്യക്തി കരാറിനെതിരെ നിരന്തരം എഴുതുകയും പ്രസംഗിക്കുകയും ചെയ്തയാളാണ് എന്നതും റിപ്പോര്‍ട്ടിന്റെ പക്ഷപാതിത്വത്തില്‍ സംശയം ജനിപ്പിക്കുന്നു. വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് കരാറിന് ശ്രമമുണ്ടായെങ്കിലും ഇപ്പോഴത്തേതിന്റെ ഇരട്ടിയോളം ചെലവ് സംസ്ഥാനത്തിന് വഹിക്കേണ്ടിവരുമെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് അത് റദ്ദായത്. ഒടുവില്‍ നിരവധി കടമ്പകള്‍ മറികടന്ന് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെയും പ്രത്യേകിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും പരിശ്രമഫലമാണ് പുതിയ കരാര്‍ യാഥാര്‍ഥ്യമാകുന്നത്. ആഗോള ടെണ്ടറും കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ കൂലങ്കഷമായ പരിശോധനകളും കഴിഞ്ഞാണ് 2015 ഓഗസ്റ്റില്‍ 7525 കോടിയുടെ കരാര്‍ ഒപ്പുവെച്ചത്. ഗുജറാത്ത് വ്യവസായി അദാനിക്കാണ് നിര്‍മാണ ചുമതല. തുറമുഖ വ്യവസായത്തിലെ അദാനി ഗ്രൂപ്പിന്റെ പരിചയ സമ്പത്തായിരുന്നു കരാറിന്റെ ഒരുഘടകം.
കരാര്‍ കാലാവധി മുപ്പതു വര്‍ഷവും പിന്നീട് നാല്‍പതു വര്‍ഷവുമായി നീട്ടിയതാണ് നഷ്ടകാരണമായി സി.എ.ജി റിപ്പോര്‍ട്ട് ആരോപിക്കുന്നത്. ഇത് അടിസ്ഥാനരഹിതമാണ്. പദ്ധതിവഴി ലഭിക്കുന്ന വരുമാനത്തിന്റെ നാല്‍പതു ശതമാനം തുക കേരളത്തിനുള്ളതാണ്. പ്രതിവര്‍ഷം പന്ത്രണ്ട് ലക്ഷത്തോളം കണ്ടെയ്‌നറുകള്‍ക്ക് വരാനുള്ള ശേഷി വിഴിഞ്ഞത്തിനുണ്ടാകും. യൂസര്‍ഫീ കരാറുകാരന് പിരിക്കാമെന്ന ആരോപണവും കഴമ്പില്ലാത്തതാണെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടുന്നു. ഏത് അന്വേഷണത്തിനും തയ്യാറാണെന്ന അദ്ദേഹത്തിന്റെ നിലപാട് മടിയില്‍ കനമില്ലെന്നതിന്റെ സൂചനയാണ്. ഹൈക്കോടതി റിട്ട. ജഡ്ജി സി.എന്‍ രാമചന്ദ്രന്‍ അടങ്ങുന്ന മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തുന്നത്. ആയിരം ദിവസംകൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതിയുടെ വാര്‍ഫ് നിര്‍മാണം പുരോഗമിച്ചുവരവെ പദ്ധതിക്ക് ഇടങ്കോലിടുന്നതിനെ ഒരുനിലക്കും ന്യായീകരിക്കാനാവില്ല. വിഭാവനം ചെയ്തതുപോലെ കാല്‍നൂറ്റാണ്ടുമുമ്പ് പദ്ധതി യാഥാര്‍ഥ്യമായിരുന്നെങ്കില്‍ മറ്റിടങ്ങളിലേക്ക് പോയ കോടിക്കണക്കിന് രൂപയുടെ ഗുണഫലം മലയാളിക്ക് കരഗതമാകുമായിരുന്നു. ഒളിഞ്ഞും തെളിഞ്ഞും ഇതിനെ പാരവെച്ചവരില്‍ അന്യസംസ്ഥാനത്തും അന്യരാജ്യത്തുമുള്ള ലോബികള്‍ മാത്രമല്ല ഉണ്ടായിരുന്നത്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് കേരളം വലിയതോതിലുള്ള വികസനക്കുതിപ്പിന് സാക്ഷ്യം വഹിച്ചത്. കൊച്ചി മെട്രോ, സ്മാര്‍ട്ട് സിറ്റി, കണ്ണൂര്‍ വിമാനത്താവളം എന്നിവയും കെ. കരുണാകരന്റെ കാലത്തെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളവുമൊക്കെ യു.ഡി.എഫ് സര്‍ക്കാരുകളുടെ ഇച്ഛാശക്തിയുടെ നിദര്‍ശനങ്ങളായിരുന്നെങ്കില്‍ പ്രതിലോമകരമായ നയങ്ങള്‍കൊണ്ട് ഉള്ള വികസനത്തെ നശിപ്പിക്കുന്നതായിരുന്നു ഇടതുപക്ഷ സര്‍ക്കാരുകളുടെ കാലത്ത് കേരളം അനുഭവിച്ചത്. എന്നാല്‍ വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ നിശ്ചയദാര്‍ഢ്യത്തോടെയുള്ള സമീപനമാണ് പിണറായി സര്‍ക്കാരിന്റേത് എന്നു പറയാതെ വയ്യ. ഇതാകട്ടെ മലയാളികള്‍ക്കാകെ അഭിമാനകരവുമാണ്. കരാര്‍ തയ്യാറാക്കുന്ന കാലത്ത് ആറായിരംകോടിയുടെ അഴിമതി ആരോപണം ഉന്നയിച്ച സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പുതിയ സന്ദര്‍ഭത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് യു.ഡി.എഫ് സര്‍ക്കാരിന്റെ പരിശ്രമത്തിനുള്ള അംഗീകാരം കൂടിയാണ്്. ഇടുങ്ങിയ കക്ഷിരാഷ്ട്രീയവും വൈരനിരാതന ബുദ്ധിയും മാറ്റിവെച്ച് വികസനോന്മുഖമായ കേരളം കെട്ടിപ്പടുക്കാന്‍ എല്ലാവരും തയ്യാറാകുന്നുവെന്നതിന്റെ സൂചനയായി വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിലുള്ള ഇടതുപക്ഷത്തിന്റെ പൊതു നിലപാടിനെ കണക്കാക്കാവുന്നതാണ്. നോക്കുകൂലിയുടെയും വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളുടെ അനാവശ്യസമരങ്ങളുടെയും കാര്യത്തില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രിക്ക് സി.പി.എമ്മിന്റെ പഴയകാല നിലപാടുകളോട് യോജിപ്പില്ല എന്നാണ് ഇതിനകം വ്യക്തമായിട്ടുള്ളത്. വിഴിഞ്ഞം കരാര്‍ റദ്ദാക്കണമെന്ന ആവശ്യത്തിന് പറ്റില്ലെന്ന് അറുത്തുമുറിച്ചുപറയാന്‍ തയ്യാറായ പിണറായി വിജയന്‍ തീര്‍ച്ചയായും കാലഘട്ടത്തിന്റെ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു എന്നു വേണം അനുമാനിക്കാന്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

എസ്.എഫ്.ഐയിലേക്ക് ചിലര്‍ നുഴഞ്ഞുകയറുന്നുണ്ട്; പാര്‍ട്ടിനയങ്ങള്‍ക്കെതിരെയാണ് ഇവരുടെ പ്രവര്‍ത്തനം: വീണ്ടും കടന്നാക്രമിച്ച് ജി. സുധാകരന്‍

നേരത്തെ ‘യുവതയിലെ കുന്തവും കൊടചക്രവും’ എന്ന പേരില്‍ സുധാകരന്‍ എഴുതിയ കവിത വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു വിവാദമായിരുന്നു.

Published

on

സൈബര്‍ ആക്രമണങ്ങളില്‍ തനിക്ക് പരിക്കേറ്റിട്ടില്ലെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് ജി. സുധാകരന്‍. തനിക്കെതിരായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ പാര്‍ട്ടിയല്ലെന്നും ഒരുപക്ഷെ പാര്‍ട്ടിക്ക് നിയന്ത്രിക്കാന്‍ കഴിയാത്തവരായിരിക്കാമെന്നും ജി. സുധാകരന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അടക്കമുള്ളവര്‍ ഇത്തരത്തിലുള്ള സൈബര്‍ ആക്രമണങ്ങളെ അംഗീകരിച്ചിട്ടില്ലെന്നും ജി. സുധാകരന്‍ പറഞ്ഞു. സൈബര്‍ ഇടങ്ങളിലെ ആരോപണങ്ങള്‍ പൊതുജനങ്ങളെയും തന്റെ കുടുംബത്തെയും ബാധിക്കുന്ന വിഷയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു മഹത്തായ പ്രസ്ഥാനമാണ് തങ്ങളുടേതെന്നും ചെറുപ്പകാലം മുതല്‍ക്കേ തങ്ങളെ പോലെയുള്ളവര്‍ എസ്.എഫ്.ഐയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയിലേക്ക് നുഴഞ്ഞുകയറി വരുന്നവര്‍ എസ്.എഫ്.ഐയുടെ നയങ്ങള്‍ക്കെതിരായി സംസാരിക്കുകയും നേതാക്കളെ അധിക്ഷേപിക്കുകയും ചെയ്യുന്നുവെന്നും ജി. സുധാകരന്‍ പറഞ്ഞു.

ജനങ്ങളുടെ പിന്തുണയാണ് തന്നെയും പാര്‍ട്ടിയെയും നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈബര്‍ ആക്രമണങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ താന്‍ ആശ്വസിപ്പിക്കുന്നുവെന്നും ജി. സുധാകരന്‍ പരിഹസിച്ചു.

അതേസമയം തന്നെ അധിക്ഷേപിച്ചയാള്‍ എന്തിനാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അറിയില്ലെന്നും താന്‍ എസ്.എഫ്.ഐയെ വിമര്‍ശിച്ചിട്ടില്ലെന്നും ജി. സുധാകരന്‍ പറഞ്ഞു.

നേരത്തെ ‘യുവതയിലെ കുന്തവും കൊടചക്രവും’ എന്ന പേരില്‍ സുധാകരന്‍ എഴുതിയ കവിത വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു വിവാദമായിരുന്നു. പിന്നാലെ ജി. സുധാകരനെ വിമര്‍ശിച്ചുകൊണ്ട് രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടന്നത്.

കഴിഞ്ഞ ദിവസം സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ജി. സുധാകരന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. സൈബര്‍ പോരാളികള്‍ എന്നൊരു ഗ്രൂപ്പ് പാര്‍ട്ടിയിലില്ലെന്നും അമ്പലപ്പുഴയിലും പരിസരത്തുമുള്ള പത്തുപതിനഞ്ചുപേരാണ് ഇതിന് പിന്നിലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഈ പത്തുപതിനഞ്ചുപേരുടെ അപ്പൂപ്പന്റെയും അമ്മായിയപ്പന്റെയും ഗ്രൂപ്പാണതെന്നും പാര്‍ട്ടി അംഗങ്ങളാണു പാര്‍ട്ടിയുടെ സൈന്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ധൈര്യമുള്ളവര്‍ പൊതുയോഗം വിളിച്ച് തനിക്കെതിരെ സംസാരിക്കട്ടേയെന്നും ജി. സുധാകരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ചിലര്‍ തന്നെ പിണറായി വിരുദ്ധനാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ താന്‍ പിണറായിക്ക് എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 

Continue Reading

news

ലഹരിസംഘമായ എസ്.എഫ്.ഐ

പൂക്കോട് വെറ്റനറി കോളജിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറിയുള്‍പ്പെടെയായിരുന്നു അറസ്റ്റിലായത്.

Published

on

കളമശ്ശേരി പോളി ടെക്‌നിക്ക് മെന്‍സ് ഹോസ്റ്റലില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ രണ്ടു കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ എസ്.എഫ്.ഐ നേതാവും യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ അഭിരാജ് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായത് എസ്.എഫ്.ഐ എന്ന വിദ്യാര്‍ത്ഥി സംഘടനക്കെതിരെ സാംസ്‌കാരിക കേരളത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ക്ക് അടിവരയി ടുകയാണ്. കാമ്പസുകളിലെ ലഹരി വാഹകരായി ഈ പ്രസ്ഥാനം മാറിക്കഴിഞ്ഞുവെന്ന ആരോപണങ്ങളാണ് ഇതു വഴി ശരിവെക്കപ്പെടുന്നത്. വ്യാഴാഴ്ച്ച രാത്രി കളമശ്ശേരി പോ ളിടെക്‌നിക്കിന്റെ പെരിയാര്‍ ഹോസ്റ്റലില്‍ നാര്‍ക്കോട്ടിക് സെല്‍, ഡാന്‍സാഫ്, തൃക്കാക്കരയിലെയും കളമശ്ശേരിയിലെയും പൊലീസ് തുടങ്ങിയവരുടെ നേത്വത്തിലാണ് റെയ്ഡ് നടത്തിയത്. പൊലീസെത്തുമ്പോള്‍ ഒരുമുറിയില്‍ കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി വില്‍പ്പനക്ക് തയാറാക്കി വെച്ച നിലയിലായിരുന്നു. അഭിരാജിന് പുറമെ എം. ആകാശ്, ആദിത്യന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ മുറികളില്‍ നിന്ന് മദ്യക്കുപ്പികള്‍, ഗര്‍ഭനിരോധന ഉറകള്‍ എന്നിവയും കണ്ടെടുത്തിരുന്നു. അരാജകത്വത്തിന്റെ അങ്ങേയറ്റത്തേക്ക് കാമ്പസുകളെ അധപ്പതിപ്പിക്കുന്ന പ്രവൃത്തിയാണ് എസ്.എഫ്.ഐയില്‍ നിന്ന് നിരന്തരമായി ഉണ്ടായി ക്കൊണ്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ എന്തുവില കൊടുത്തും തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്തുക എന്ന ഒറ്റ ഉദ്ദേശ്യത്തില്‍ 3 കാമ്പസുകള്‍ ലഹരിയുടെയും അക്രമങ്ങളുടെയും കേന്ദ്രമാക്കിമാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.

പൂക്കോട് വെറ്റനറി കോളജിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറിയുള്‍പ്പെടെയായിരുന്നു അറസ്റ്റിലായത്. സിദ്ധാര്‍ത്ഥനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി എന്നുമാത്രമല്ല അത് മുടിവെച്ച് ആത്മഹത്യയാക്കി മാറ്റാനുള്ള ശ്രമവുമായിരുന്നു നടന്നത്. കോട്ടയം ഗവണ്‍മെന്റ് നഴ്‌സിങ് കോളജില്‍ റാഗിങിന്റെ പേരില്‍ നടന്ന മൃഗീയമായ പീഡനത്തിനു പിന്നിലും പ്രതിചേര്‍ക്കപ്പെട്ടത് എസ്.എഫ്.ഐ ബന്ധമുള്ള വിദ്യാര്‍ത്ഥികള്‍ തന്നെയായിരുന്നു. കാലടി സംസ്‌കൃത കോളജില്‍ എസ്.എഫ്.ഐയുടെ രണ്ട് ജില്ലാ ഭാരവാഹിക ളടക്കമുള്ളവര്‍ മദ്യപിച്ചു നൃത്തംചെയ്ത ദൃശ്യങ്ങള്‍ പുറത്തുവന്നതും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വിദ്യാര്‍ത്ഥി നേതാക്കള്‍ ആള്‍മാറാട്ട കേസില്‍ ഉള്‍പ്പെടുന്നതും ജില്ലാ നേതാക്കള്‍ വരെ ലഹരിക്ക് അടിമപ്പെടുന്നതും സംഘടനയെ ബാധിച്ചെന്നും സംഘടനയില്‍ കര്‍ശനമായ തിരുത്തല്‍ നടപടികള്‍ വേണമെന്നും ഈയിടെ നടന്ന എസ്.എ ഫ്.ഐ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടില്‍ തന്നെ വിമര്‍ശ നമുയരുകയുണ്ടായി. സി.പി.എം പാര്‍ട്ടികോണ്‍ഗ്രസിന്റെ ഭാഗമായുള്ള ജില്ലാ സമ്മേളനങ്ങളിലും രൂക്ഷ വിമര്‍ശനങ്ങളാണ് എസ്.എഫ്.ഐയുടെ നരനായാട്ടിനെതിരെ ഉയര്‍ന്നിരുന്നത്. ക്രമിനല്‍ പാശ്ചാത്തലമുള്ള കൊടുംകുറ്റവാളി കളെ തലപ്പത്തുനിന്ന് മാറ്റി പ്രായക്കുറവുള്ള, വിദ്യാര്‍ത്ഥിത്വമുള്ള നേതാക്കളെ തലപ്പത്തേക്ക് കൊണ്ടുവരണമെന്നു വരെ ജില്ലാ സമ്മേളനങ്ങളില്‍ വ്യാപകമായി ആവശ്യമുയ രുകയുണ്ടായി. ഗതികേടുകൊണ്ടാണെങ്കില്‍പോലും മുഖ്യ മന്ത്രി പിണറായി വിജയനു തന്നെ എസ്.എഫ്.ഐയെ ഗുണദോശിക്കേണ്ട സാഹചര്യമുണ്ടായി.

ലഹരിക്കേസുകളും കൊലപാതകങ്ങളുള്‍പ്പെടെ എത്ര ഭീകരമായ കുറ്റകൃത്യത്തിലേര്‍പ്പെട്ടാലും നിര്‍ലജ്ജം അവരെ ന്യായീകരിക്കുകയും അധികാര ദുര്‍വിനിയോഗത്തിലുടെ ഒരു പോറലുമേല്‍ക്കാതെ സംരക്ഷിക്കുകയും ചെയ്യുന്ന സമീപനമാണ് ഈ പ്രസ്ഥാനം സ്വീകരിക്കുന്നത് എന്നതാണ് ഏറ്റവും ഖേദകരം. നിങ്ങള്‍ എന്തു വൃത്തികേടു ചെയ്താലും സംരക്ഷിക്കാന്‍ എസ്.എഫ്.ഐ ഉണ്ടാകും എന്ന സന്ദേശമാണ് കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ക്രമിനല്‍ സംഘം നല്‍കുന്നത്. അതുകൊണ്ടുതന്നെ കാമ്പസുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി വ്യാപനത്തിലും എസ്.എഫ്.ഐയുടെ പൂര്‍ണ പിന്തുണയും സഹായവുമാണ് ലഭ്യമായിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല ഇക്കാര്യത്തില്‍ എ സ്.എഫ്.ഐ നേതൃത്വം തന്നെ കണ്ണിയായി മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. ഈ ക്രമിനല്‍ സംഘത്തെ ഭയന്നു കൊണ്ടോ രാഷ്ട്രീയമായ അന്ധതകൊണ്ടോ കോളജ് അധികൃതരും എസ്.എഫ്.ഐക്ക് വഴങ്ങിക്കൊടുക്കുന്ന അ വസ്ഥാവിശേഷമാണുള്ളത്. എസ്.എഫ്.ഐ നേതാക്കള്‍ പങ്കാളികളാകുന്ന കുറ്റകൃത്യങ്ങള്‍ മൂടിവെക്കാനും അതിനെ ന്യായീകരിക്കാനുമുള്ള ശ്രമങ്ങളാണ് ഇത്തരക്കാരില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറും പൊലീസുമെല്ലാം ഇതേ സമീപനമാണ് സ്വീകരിക്കുന്നത്. ലഹരിക്കെതിരായ കാമ്പയിന്‍ പ്രഖ്യാപിച്ച സര്‍ക്കാറിന്റെ പൊലീസ് സംവിധാനമാണ് ലഹരിവാഹകരായ നേതാക്കളെ രക്ഷിച്ചെടുക്കാന്‍ കുതന്ത്രങ്ങള്‍ മെനയുന്നത്.

Continue Reading

Video Stories

കഞ്ചാവ് വേണ്ടവര്‍ 500 നൽകണം; പണപ്പിരിവ് പൊലീസിനെ അറിയിച്ച് പോളിടെക്‌നിക് കോളേജിലെ വിദ്യാര്‍ഥികളില്‍ ചിലര്‍

യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്.

Published

on

എറണാകുളം കളമശേരി പോളിടെക്‌നിക്ക് കോളേജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ് നടത്തിയത് വിദ്യാര്‍ഥികള്‍ തന്നെ നല്‍കിയ രഹസ്യ വിവരത്തിന് പിന്നാലെ. കോളേജില്‍ ഇന്ന് നടക്കാനിക്കുന്ന ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് കോളേജില്‍ പണപ്പിരിവ് നടന്നിരുന്നു. 250 രൂപ മുതല്‍ 500 രൂപ വരെയായിരുന്നു പിരിവ് നടന്നത്.

ഇതില്‍ കഞ്ചാവ് വേണ്ടവര്‍ 500 രൂപ വരെ നല്‍കണമായിരുന്നു. ഇക്കാര്യം വിദ്യാര്‍ഥികളില്‍ ചിലര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കുകയായിരുന്നു. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച വിവരം അറിഞ്ഞതോടെ പൊലീസ് വന്‍ സന്നാഹമായി എത്തി ഹോസ്റ്റലില്‍ റെയ്ഡ് നടത്തുകയായിരുന്നു.

മൂന്ന് പേരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. ആലപ്പുഴ സ്വദേശി ആദിത്യന്‍ കൊല്ലം, കൊല്ലം സ്വദേശികളായ ആകാശ്, അഭിരാജ് എന്നിവരാണ് പിടിയിലായത്. ഇതില്‍ പിടിയിലായ അഭിരാജ് കോളേജ് യൂണിയന്‍ ഭാരവാഹിയാണ്. യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്. പിടിയിലായ ആദിത്യന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.

ആകാശിന്‍റെ പക്കൽ നിന്ന് 1.909 കിലോ ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. ആദിത്യന്‍റെയും അഭിരാജിന്‍റെയും പക്കൽ നിന്ന് 9.9 ഗ്രാം വീതമാണ് കണ്ടെടുത്തത്. പിടികൂടിയ കഞ്ചാവിന്‍റെ അളവ് ഒരു കിലോയിൽ കുറവായതിനാൽ ആദിത്യനും അഭിരാജിനും ജാമ്യം ലഭിച്ചു.

ഇന്നലെ രാത്രിയാണ് ഹോസ്റ്റലില്‍ നിന്ന് പൊലീസ് കഞ്ചാവ് പിടികൂടിയത്. ഹോസ്റ്റലില്‍ നിന്ന് മദ്യവും പിടികൂടി. വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവ് പായ്ക്കറ്റുകളിൽ ആക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. രണ്ട് കിലോ ഗ്രാമോളം കഞ്ചാണ് ഹോസ്റ്റലില്‍ നിന്നും പൊലീസ് പിടികൂടിയത്.

Continue Reading

Trending