Connect with us

Culture

അയോധ്യ; അന്ത്യശാസനവുമായി വി.എച്ച്പി

Published

on

അയോധ്യ: രാമക്ഷേത്ര നിര്‍മാണത്തില്‍ കേന്ദ്രസര്‍ക്കാരിന് വിഎച്ച്പിയുടെ അന്ത്യശാസനം.വിഎച്ച്പി സംഘടിപ്പിച്ച ധര്‍മ സഭയിലാണ് ഇക്കാര്യം സംഘപരിവാര്‍ തുറന്നടിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം 11ന് ശേഷം തീരുമാനം കൈകൊള്ളണമെന്ന് വിശ്വഹിന്ദു പരിക്ഷത്തിന്റെ ആഹ്വാനം. വിഎച്ച്പി ധര്‍മസഭയില്‍ നേതാവ് രാമഭദ്രാചാര്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം ഒരു കേന്ദ്രമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. അദ്ദേഹം അടുത്ത മാസം 11ന് മോദിയുമായി കൂടികാഴ്ച നടത്തുമെന്നും അന്ന് തീരുമാനമാകുമെന്നും ഉറപ്പു നല്‍കിയതായും രാമഭദ്രാചാര്യ വ്യക്തമാക്കി.
രാമക്ഷേത്ര നിര്‍മാണത്തിലൂടെ വീണ്ടും മതസ്പര്‍ധയ്ക്ക് ആഹ്വാനം ചെയ്താണ് സംഘപരിവാര്‍ സംഘടനകള്‍ ഇന്നലെ അയോധ്യയില്‍ ഒത്തു ചേര്‍ന്നത്. അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ രാമ ക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യവുമായി ശിവസേന, വിശ്വഹിന്ദ് പരിക്ഷത്ത് സംഘടനകള്‍ നടത്തിയ റാലിയും സമ്മേളനങ്ങളും വരാന്‍ പോകുന്ന ദുരന്തത്തിന് കോപ്പു കൂട്ടാന്‍ പോന്നവയായിരുന്നു. സംഘപരിവാര്‍ കോപ്പുകൂട്ടലില്‍ രണ്ട് ദിവസമായി അയോധ്യ ഭീതിയുടെ മുള്‍മുനയിലായി. സംഘര്‍ഷം ഭയന്ന് നിരവധി മുസ്‌ലിംകള്‍ അയോധ്യയില്‍ നിന്ന് പലായനം ചെയ്തു.

1992ലെ സംഭവ വികാസങ്ങളെ അനുസ്മരിക്കും വിധമാണ് ഇന്നലെ നടന്ന വിശ്വഹിന്ദു പരിഷത്തിന്റെ ധര്‍മസഭയില്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തത്. എവിടെയും കലാപങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്ന മുദ്രാവാക്യങ്ങളും പ്രകോപനകരമായ പോര്‍വിളികളും. ബാബരി പള്ളി തകര്‍ത്തതിന്റെ 26-ാം വാര്‍ഷികത്തിന് രണ്ട് ആഴ്ച മുന്‍പാണ് തീര്‍ത്ഥാടന നഗരി അരക്ഷിതാവസ്ഥയിലായത്.
വീണ്ടും രാജ്യത്തെ കലാപത്തിലേക്ക് തള്ളി വിടുന്നതായിരുന്നു വിഎച്ച്പിയുടെ ധര്‍മസഭയിലെ ആഹ്വാനങ്ങള്‍. രാമ ക്ഷേത്ര നിര്‍മാണത്തിനായി മുസ്‌ലിംകള്‍ ഭൂമി വിട്ടു നല്‍കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടു. ക്ഷേത്ര നിര്‍മാണത്തിനായി ബിജെപി ഓര്‍ഡിനന്‍സ് ഉടന്‍ കൊണ്ടുവരണം. കാശി, മധുര ക്ഷേത്രങ്ങള്‍ക്ക് അവകാശം ഉന്നയിക്കും മുന്‍പേ ക്ഷേത്ര നിര്‍മാണം തുടങ്ങണമെന്നും വിഎച്ച്പി ആഹ്വാനം ചെയ്തു. അയോധ്യ ഹിന്ദുക്കളുടെ തീര്‍ത്ഥാടന കേന്ദ്രമാണ്. ഇന്ത്യയിലൊരിടത്തും ബാബരി മസ്ജിദ് എന്ന നാമത്തില്‍ ദേവാലയം ഉണ്ടായിരുന്നില്ലെന്നും ചിലര്‍ ഹിന്ദുക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു.

അയോധ്യയെ വെട്ടിമുറിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നുമായിരുന്നു നേതാക്കളുടെ ആഹ്വാനം. അയോധ്യയിലെ ഭക്ത് മഹലിലാണ് ധര്‍മ സഭ വിളിച്ചു ചേര്‍ത്തത്. രണ്ട് ലക്ഷം പ്രവര്‍ത്തകര്‍ സഭയില്‍ പങ്കെടുത്തു.
വിഎച്ച്പി ധര്‍മ സഭയ്ക്ക് പിന്നാലെയാണ് ശിവസേന നേതാവ് ഉദ്ദവ് താക്കറെയുടെ അയോധ്യ സന്ദര്‍ശനം. പ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘത്തിന്റെ റാലിയായാണ് താക്കറെ തര്‍ക്ക ഭൂമിയിലെത്തിയത്. അയോധ്യയില്‍ ക്ഷേത്രം നിര്‍മിച്ചില്ലെങ്കില്‍ ബിജെപിയ്ക്ക് ഒരിക്കലും അധികാരത്തിലേക്ക് തിരിച്ചു വരാനാകില്ലെന്ന് ശിവസേന നേതാവ് ഉദ്ദവ് താക്കറെ പറഞ്ഞു.

രാമക്ഷേത്രം നിര്‍മിച്ചില്ലെങ്കില്‍ പിന്നെ സര്‍ക്കാര്‍ ഭരണത്തില്‍ ഉണ്ടായിരിക്കില്ല. ഇനി അവര്‍ ഭരണത്തിലില്ലെങ്കിലും രാമ ക്ഷേത്രം ഞങ്ങള്‍ നിര്‍മിക്കും. പ്രകോപനപരമായ പ്രസംഗത്തില്‍ താക്കറെ പറഞ്ഞു. കനത്ത സുരക്ഷയിലാണ് വിഎച്ച്പി, ശിവസേന റാലികളും സമ്മേളനങ്ങളും നടന്നത്. പൊലീസ് നടത്തിയ തിരച്ചിലില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരില്‍ നിന്നും ആയുധങ്ങള്‍ പിടികൂടി. തര്‍ക്ക ഭൂമിക്ക് സമീപത്തു നിന്നാണ് ഇവ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
രാമക്ഷേത്ര നിര്‍മാണത്തിനായി വിവിധ തലങ്ങളിലെ പ്രക്ഷോഭമാണ് വി.എച്ച്.പിയെ മുന്നില്‍ നിര്‍ത്തി സംഘ് പരിവാര്‍ ഒരുക്കുന്നത്. ഇതിന്റെ ഭാഗമായിരുന്നു ഇന്നലെ നടന്ന ധര്‍മ്മസഭ. ഇതേ മാതൃകയില്‍ ബംഗളൂരുവിലും നാഗ്പൂരിലും സമ്മേളനങ്ങള്‍ നടന്നു. ഇതിന്റെ തുടര്‍ച്ചയായി രാജ്യത്തെ 150 നഗരങ്ങളിലെങ്കിലും ചെറുതും വലുതുമായ റാലികളും നടത്തും. പാര്‍ലമെന്റില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി ബില്‍ കൊണ്ടുവരാന്‍ എം.പി മാരെ സ്വാധീനിക്കുകയാണ് രണ്ടാം ഘട്ടം. എല്ലാ എം.പിമാര്‍ക്കും നേരിട്ട് നിവേദനം നല്‍കും. ഡിസംബറില്‍

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

പെരുന്നാളിനോടനുബന്ധിച്ച് 630 തടവുകാർക്ക് ഇളവ് പ്രഖ്യാപിച്ച് ഹമദ് രാജാവ്

എല്ലാ വർഷവും ഈദുൽ ഫിത്റിനോടനുബന്ധിച്ച് ഹമദ് രാജാവ് തടവുകാർക്ക് ഇളവ് നൽകാനുള്ള ഉത്തരവ് പുറപ്പെടുവിക്കാറുണ്ട്.

Published

on

ഈദുൽ ഫിത്ർ പ്രമാണിച്ച് 630 തടവുകാർക്ക് മാപ്പ് നൽകി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. വിവിധ കുറ്റകൃത്യങ്ങളിലുൾപ്പെട്ട് ശിക്ഷയുടെ ഒരു ഭാഗം അനുഭവിച്ചവർക്കും മറ്റു ചെറുകൃത്യങ്ങൾക്ക് പിടിക്കപ്പെട്ടവർക്കും, ബദൽ ശിക്ഷക്ക് വിധേയമായവർക്കുമാണ് മാപ്പിൽ ഇളവ് ലഭിക്കുക.

മാപ്പു ലഭിച്ചവർ വീണ്ടും സാമൂഹിക ജീവിതത്തിന്റെ ഭാഗമാവാനും രാജാവിന്റെ നേതൃത്വത്തിൽ ബഹ്റൈന്റെ സമഗ്ര വികസന പ്രക്രിയക്ക് സംഭാവന നൽകാനുമുള്ള രാജാവിന്റെ താൽപര്യമാണ് ഈ മാപ്പ് പ്രതിഫലിപ്പിക്കുന്നത്.

എല്ലാ വർഷവും ഈദുൽ ഫിത്റിനോടനുബന്ധിച്ച് ഹമദ് രാജാവ് തടവുകാർക്ക് ഇളവ് നൽകാനുള്ള ഉത്തരവ് പുറപ്പെടുവിക്കാറുണ്ട്.

Continue Reading

news

ഫലസ്തീന്‍ അനുകൂലയായ തുര്‍ക്കി വിദ്യാര്‍ത്ഥിയുടെ നാടുകടത്തല്‍ തടഞ്ഞ് അമേരിക്കന്‍ ഫെഡറല്‍ കോടതി

ടഫ്റ്റ്‌സ് സര്‍വകലാശാലയിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായ റുമൈസ ഒസ്തുര്‍ക്കിനെ നാടുകടത്താനുള്ള ഉത്തരവാണ് മസാച്യുസെറ്റ്സിലെ ഫെഡറല്‍ ജഡ്ജി തടഞ്ഞത്. 

Published

on

ഫലസ്തീനെ പിന്തുണച്ചു എന്ന് ചൂണ്ടിക്കാട്ടി യു.എസ് നാടുകടത്താനിരുന്ന തുര്‍ക്കി വിദ്യാര്‍ത്ഥിക്കെതിരായ നടപടി തടഞ്ഞ് ഫെഡറല്‍ കോടതി. ടഫ്റ്റ്‌സ് സര്‍വകലാശാലയിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായ റുമൈസ ഒസ്തുര്‍ക്കിനെ നാടുകടത്താനുള്ള ഉത്തരവാണ് മസാച്യുസെറ്റ്സിലെ ഫെഡറല്‍ ജഡ്ജി തടഞ്ഞത്.

ഹരജിയില്‍ തീരുമാനമെടുക്കുന്നതുവരെയോ ഇനിയൊരു കോടതി ഉത്തരവ് ഉണ്ടാകുന്നതുവരെയോ ഒസ്തുര്‍ക്കിനെ നീക്കം ചെയ്യരുതെന്നാണ് ജില്ല കോടതിയുടെ നിര്‍ദേശം.

കഴിഞ്ഞ ദിവസമാണ് യു.എസ് ഇമിഗ്രേഷന്‍ അധികൃതര്‍ മസാച്യുസെറ്റ്സിലെ അവരുടെ വീടിനടുത്ത്‌ വെച്ച് റുമൈസ ഒസ്തുര്‍ക്കിനെ കസ്റ്റഡിയിലെടുത്തത്. തൊട്ടുപിന്നാലെ യു.എസ് ഉദ്യോഗസ്ഥര്‍ ഇവരുടെ വിസ റദ്ദാക്കി.

അമേരിക്കന്‍ ഭീകര സംഘടനയായി കണക്കാക്കുന്ന ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നാരോപിച്ചാണ് തെളിവുകള്‍ ഒന്നും നല്‍കാതെ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് ഒസ്തുര്‍ക്കിനെതിരെ കുറ്റം ചുമത്തിയത്. ഫലസ്തീനെ പിന്തുണയ്ക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ നടപടിയായിരുന്നു ഇത്.

ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് വഴി യു.എസില്‍ ഉപരിപഠനത്തിനെത്തിയ ഒസ്തുര്‍ക്ക് ടഫ്റ്റ്സിലെ ചൈല്‍ഡ് സ്റ്റഡി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഡോക്ടറല്‍ പ്രോഗ്രാമിലെ വിദ്യാര്‍ത്ഥിയാണ്. എഫ്-1 വിസയിലാണ് ഇവര്‍ യു.എസില്‍ തങ്ങിയിരുന്നത്.

ഇസ്രാഈലി ബന്ധമുള്ള കമ്പനികളില്‍ നിന്ന് പിന്മാറാനും ഫലസ്തീനിലെ വംശഹത്യയെ അംഗീകരിക്കാനുമുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യത്തെ സര്‍വകലാശാല നിരാകരിച്ചതോടെ സര്‍വകലാശാലയുടെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് ക്യാമ്പസ് പത്രമായ ടഫറ്റ്‌സ് ഡെയ്‌ലി ഒസ്തുര്‍ക്ക് ഒരു വര്‍ഷം മുമ്പ് ഒരു ഒപ്പീനിയന്‍ എഴുതിയിരുന്നു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചതെന്നാണ് സൂചന.

അതേസമയം ഫലസ്തീനെ പിന്തുണച്ച് വിദേശവിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള യു.എസ് ഭരണകൂടത്തിന്റെ നടപടി തുടരുകയാണ്. ഫലസ്തീന്‍ അനുകൂല പ്രതിഷേധവുമായി ബന്ധപ്പെട്ട് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് 300ലധികം വിസകള്‍ റദ്ദാക്കിയതായി സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്നലെ വ്യക്തമാക്കിയിരുന്നു.

കൊളംബിയ സര്‍വകലാശാലയില്‍ ഫലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാരോപിച്ച് ഫലസ്തീന്‍ വിദ്യാര്‍ത്ഥിയായ മഹ്‌മൂദ് ഖലീലിനെ നാടുകടത്താന്‍ ട്രംപ് ഭരണകൂടം ഉത്തരവിട്ടതില്‍ നിന്നാണ് വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ പ്രതികാര നടപടി ആരംഭിക്കുന്നത്. എന്നാല്‍ മഹ്‌മൂദ് ഖലീലിന്റെ നാടുകടത്തല്‍ ഫെഡറല്‍ കോടതി തടഞ്ഞു.

പിന്നീട് യു.എസിലെ ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജനായ സ്‌കോളര്‍ ബദര്‍ ഖാന്‍ സുരിക്കെതിരേയും കൊളംബിയ യൂണിവേഴ്‌സിറ്റി പി.എച്ച്.ഡി സ്‌കോളര്‍ രഞ്ജിനി ശ്രീനിവാസനെതിരേയും സമാന നടപടിയുണ്ടായി. ഇതില്‍ സുരിക്കെതിരായ നാടുകടത്തല്‍ നീക്കം കോടതി തടഞ്ഞപ്പോള്‍ രഞ്ജിനി അറസ്റ്റില്‍ നിന്ന് രക്ഷപ്പെട്ട് കാനഡയിലേക്ക് മാറുകയും ചെയ്തു.

ഇതിന് പുറമെ അന്തരിച്ച ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുല്ലയുടെ ഫോട്ടോകളും വീഡിയോകളും ഫോണില്‍ കണ്ടെത്തിയെന്ന് ആരോപിച്ച് ലെബനന്‍ പൗരയായ ബ്രൗണ്‍ യൂണിവേഴ്സിറ്റി അസി. പ്രൊഫസറെ അമേരിക്ക നാടുകടത്തിയിരുന്നു. ഡോക്ടര്‍ കൂടിയായ റാഷ അലവൈയെയാണ് ഹിസ്ബുല്ലയേയും നസറുല്ലയേയും പിന്തുണക്കുന്നു എന്ന് ചൂണ്ടിക്കാട്ടി യു.എസ് നാടുകടത്തിയത്.

Continue Reading

News

ഇന്ത്യയുമായുള്ള തീരുവ തര്‍ക്കം: മോദി ബുദ്ധിമാന്‍, ചര്‍ച്ചകളില്‍ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷ: ട്രംപ്‌

നേരത്തെ അധിക തീരുവയില്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു.

Published

on

ഇന്ത്യയുമായുളള തീരുവ തര്‍ക്കം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നരേന്ദ്ര മോദി നല്ല സുഹൃത്താണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ മുതല്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കുമേല്‍ അധിക തീരുവ ചുമത്തുമെന്ന് യു.എസ് അറിയിച്ചിരുന്നു. ഇതിനിടെയാണ് ട്രംപിന്റെ പരാമര്‍ശം.

മോദി ബുദ്ധിമാനായ ആളാണ്. ഞങ്ങള്‍ ഇരുവരും നല്ല സൃഹൃത്തുക്കളുമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അവര്‍ മിടുക്കരാണ്. എന്നാല്‍, ഈ അധിക തീരുവയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പോസിറ്റീവായ ഫലമുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

നേരത്തെ അധിക തീരുവയില്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ഇന്ത്യയുമായി നല്ല ബന്ധമാണ് നിലവിലുള്ളത്. എന്നാല്‍, ഒരു പ്രശ്‌നം മാത്രമാണ് തനിക്ക് അവരുമായി ഉള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അവര്‍ തീരുവ കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ഒന്നും വില്‍ക്കാനാവില്ല. എല്ലായിടത്തും നിയന്ത്രണമാണ്. ഇന്ത്യയുടെ അമിത തീരുവ തുറന്നുകാട്ടാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. അവര്‍ തീരുവ കുറക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു.

Continue Reading

Trending