Connect with us

Culture

പഠനവൈകല്യമുള്ള കുട്ടികളുടെ സ്‌കൂള്‍ പ്രവേശനം തടയരുതെന്ന് ബാലാവകാശ കമ്മീഷന്‍

Published

on

തിരുവനന്തപുരം: പ്ലസ് വണ്‍ പഠനത്തിന് യോഗ്യരായ പഠനവൈകല്യമുള്ള കുട്ടികളുടെ പ്രവേശനനടപടി സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ച് തടസ്സപ്പെടുത്തിയെന്ന പരാതിയില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷ് കേസെടുത്തു. ഡിസ്ലെക്‌സിയ പോലെ പഠന വൈകല്യമുള്ള കുട്ടികളുടെ പ്രവേശനമാണ് സാങ്കേതിക തടസ്സങ്ങളില്‍ കുരുങ്ങി തടസ്സപ്പെട്ടിരിക്കുന്നത്.
പ്ലസ് വണ്‍ പ്രവേശനത്തിന് യോഗ്യത നേടിയ ഡിസ്ലെക്‌സിയ ബാധിച്ച കുട്ടികളാണ് സാങ്കേതിക തടസ്സത്തില്‍ ഉപരിപഠനം മുടങ്ങിയതിന്റെ പേരില്‍ പരാതി സമര്‍പ്പിച്ചത്. മെഡിക്കല്‍ ബോര്‍ഡിന്റെ സാധുതയുള്ള സര്‍ട്ടിഫിക്കറ്റുമായി കോഴിക്കോട് ജില്ലയിലെ പ്രവേശന കൗണ്‍സലിംഗിന് ഹാജരായപ്പോള്‍ സാങ്കേതിക കാരണം ഉന്നയിച്ച് അധികൃതര്‍ തിരിച്ചയയ്ക്കുകയായിരുന്നു എന്നാണ് പരാതി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്‍ ഈ വിഭാഗം കുട്ടികളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് അധികൃതര്‍ കാരണം ചൂണ്ടിക്കാട്ടിയത്.
എന്നാല്‍, സാങ്കേതിക കാരണങ്ങളുടെ പേരില്‍ പഠനവൈകല്യമുള്ള കുട്ടിക്ക് പഠിക്കാനുള്ള അവകാശം നിഷേധിക്കുന്നത് നിയമവിരുദ്ധ നടപടിയായി കണക്കാക്കുമെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. കുട്ടികളുടെ പഠിക്കാനുള്ള അവകാശം തടയുന്നതുപോലുള്ള സംഭവങ്ങളെ ഗുരുതരമായി കണക്കാക്കും. അതിനാല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ സാങ്കേതിക പ്രശ്‌നം അടിയന്തരമായി പരിഹരിച്ച് അര്‍ഹരായ കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നതിന് നടപടി സ്വീകരിക്കണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഈ ക്ഷുദ്ര ജീവികള്‍ക്ക് ഞങ്ങളുടെ കുട്ടികള്‍ മറുപടി പറയും; വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നജീബ് കാന്തപുരം

88 കഴിഞ്ഞ ഒരു കടല്‍ കിഴവന്റെ സാമ്പത്തിക, രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മലപ്പുറം വിരോധത്തോട് മറുപടി പറയുന്നില്ലെന്ന് നജീബ് കാന്തപുരം ഫേസ് ബുക്ക് കുറിപ്പില്‍ എഴുതി.

Published

on

വെള്ളാപ്പള്ളിയുടെ മലപ്പുറം വിരുദ്ധ പ്രസംഗത്തിനിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് നേതാവ് നജീബ് കാന്തപുരം എം.എല്‍.എ. 88 കഴിഞ്ഞ ഒരു കടല്‍ കിഴവന്റെ സാമ്പത്തിക, രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മലപ്പുറം വിരോധത്തോട് മറുപടി പറയുന്നില്ലെന്ന് നജീബ് കാന്തപുരം ഫേസ് ബുക്ക് കുറിപ്പില്‍ എഴുതി.

ഒന്നുമില്ലായ്മയില്‍ നിന്ന്, മുഴു പട്ടിണിയില്‍ നിന്ന് കടുത്ത പരീക്ഷണങ്ങളില്‍ നിന്ന്, തടഞ്ഞു വീഴാതെ മലപ്പുറത്തെ ഇത്രയും വളര്‍ത്തിയ ഒരു രാഷ്ട്രീയ പാര്‍ട്ടി അവര്‍ക്കുണ്ട്. ആ പാര്‍ട്ടി തന്നെ അവരെ ഇനിയും മുന്നോട്ട് നയിക്കും. ഈ ക്ഷുദ്ര ജീവികള്‍ക്ക് ഞങ്ങളുടെ കുട്ടികള്‍ മറുപടി പറയുമെന്നും നജീബ് കാന്തപുരം എഴുതുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

88 കഴിഞ്ഞ ഒരു കടല്‍ കിഴവന്റെ സാമ്പത്തിക, രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മലപ്പുറം വിരോധത്തോട് മറുപടി പറയുന്നില്ല. ഒന്നുമില്ലായ്മയില്‍ നിന്ന് , മുഴു പട്ടിണിയില്‍ നിന്ന് കടുത്ത പരീക്ഷണങ്ങളില്‍ നിന്ന് , തടഞ്ഞു വീഴാതെ മലപ്പുറത്തെ ഇത്രയും വളര്‍ത്തിയ ഒരു രാഷ്ട്രീയ പാര്‍ട്ടി അവര്‍ക്കുണ്ട്. ആ പാര്‍ട്ടി തന്നെ അവരെ ഇനിയും മുന്നോട്ട് നയിക്കും.

ഈ ക്ഷുദ്ര ജീവികള്‍ക്ക് ഞങ്ങളുടെ കുട്ടികള്‍ മറുപടി പറയും. നിങ്ങള്‍ ഉപയോഗിക്കുന്ന വില കുറഞ്ഞ വാക്കുകള്‍ കൊണ്ടല്ല, അവര്‍ കഠിനാധ്വാനം കൊണ്ട് വെട്ടിപ്പിടിക്കുന്ന അവരുടെ നേട്ടങ്ങള്‍ കൊണ്ടായിരിക്കും. ശ്രീ ശ്രീ വെള്ളാപ്പള്ളിജിക്ക് ഇതൊക്കെ കണ്ട് നെഞ്ച് പൊട്ടാന്‍ കാലം അവസരം നല്‍കട്ടെ.

Continue Reading

kerala

സിപിഎം ഇനി തികഞ്ഞ കേരളാ പാര്‍ട്ടി

സിപിഎമ്മിന്റെ രാഷ്ടീയ ചരിത്രം കേരളം – ബംഗാള്‍ ശാക്തിക ചേരികളുടെ ബലാബല ചരിത്രം കൂടിയാണ്.

Published

on

സിപിഎമ്മിലെ പരമ്പരാഗത ശാക്തിക ചേരിയില്‍ മധുരാ കോണ്‍ഗ്രസോടെ കേരളത്തിന്റെ ആധിപത്യം കൂടുതല്‍ വ്യക്തമാവുകയാണ് . തീരുമാനങ്ങള്‍ എടുക്കുന്നതിലും അത് നടപ്പാക്കുന്നതിലും കേരളം ഇപ്പോള്‍ ബംഗാളിന് ബഹുദൂരം മുന്നിലാണ്. പാര്‍ട്ടിയുടെ അധികാരം ബംഗാളില്‍ നഷ്ടമായതോടെപാര്‍ട്ടിസംവിധാനങ്ങളും നിലംപരിശായി.

അണികള്‍ ചിതറിത്തെറിച്ച് പലപാര്‍ട്ടികളിലും പോയി. പാര്‍ട്ടി ഭാരവാഹികളായിരുന്നവര്‍ നിത്യജീവിതത്തിന് വരുമാനം തേടി കേരളത്തില്‍ പോലും ഹോട്ടല്‍ പണിക്കും കൂലിപ്പണിക്കും എത്തി. ഈ അവസ്ഥയില്‍ അധികാരവും പാര്‍ട്ടി സംവിധാനങ്ങളും അധികാരവും നില നിര്‍ത്തുന്ന കേരളം അഖിലേന്ത്യാ തലത്തില്‍ പാര്‍ട്ടിയിലും മേധാവിത്വം നേടുന്നത് സ്വാഭാവികമായ പരിണാമമാണ്.

സിപിഎമ്മിന്റെ രാഷ്ടീയ ചരിത്രം കേരളം – ബംഗാള്‍ ശാക്തിക ചേരികളുടെ ബലാബല ചരിത്രം കൂടിയാണ്. ഇരുപത്തി നാലാം കോണ്‍ഗ്രസ് എത്തുമ്പോള്‍ അതില്‍ ഒരു ശാക്തിക ചേരി നാമമാത്രമായി ചുരുങ്ങിയിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം കൂടിയുണ്ട് . മുന്‍കാലങ്ങളില്‍, പാര്‍ട്ടിയുടെ കേരള-പശ്ചിമ ബംഗാള്‍ ലോബികള്‍ തമ്മില്‍ പലതവണ രാഷ്ട്രീയമായി നേരിട്ട് ഏറ്റുമുട്ടിയിട്ടുണ്ട്.

സിപിഎമ്മിന്റെ സുവര്‍ണ കാലത്തില്‍ 1996ല്‍ ജ്യോതി ബസുവിന് പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തപ്പോള്‍ കേരള ലോബി അതിനെതിരെ നിലപാടെടുത്തു. പാര്‍ട്ടിക്ക് ഈ കാര്യത്തില്‍ അഭിപ്രായ സമന്വയം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ ബസു അത് നിരസിക്കുകയും ചെയ്തു. ഇതാണ് പിന്നീട് അവര്‍ ചരിത്രപരമായ മണ്ടത്തരം എന്നു വിലയിരുത്തിയത്.

2007ല്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്ന കാര്യത്തിലും ഇരു ലോബികളും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. കോണ്‍ഗ്രസുമായി അന്ന് ഇരു സംസ്ഥാനങ്ങളിലും പ്രഖ്യാപിത ശത്രുവായിരുന്നിട്ടും കേരള- ബംഗാള്‍ താത്പര്യങ്ങള്‍ തമ്മില്‍ വടംവലി നടന്നു. 2015ല്‍ സീതാറാം യെച്ചൂരിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തപ്പോഴും ഇത് കണ്ടു. കേരളത്തിലെ നേതാക്കള്‍ എസ് രാമചന്ദ്രന്‍ പിള്ളയെ ആണ് അന്ന് പിന്തുണച്ചിരുന്നത്. പിന്നീട് ഒരുഘട്ടത്തില്‍ അദ്ദേഹം മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

മുഖ്യശത്രു ആരാണ് , അത് ബിജെപിയോ കോണ്‍ഗ്രസോ എന്ന വിഷയത്തിലും മാസങ്ങള്‍ നീണ്ട വാഗ്വാദം ഇരു ചേരികള്‍ തമ്മിലുണ്ടായി. രണ്ടിടത്തും രാഷ്ട്രീയ നിലനില്‍പ്പായിരുന്നു മുഖ്യവിഷയം. പ്രത്യയശാസ്ത്രമായിരുന്നില്ല നയത്തിന് അടിസ്ഥാനം. അന്ന് അടവു നയമായി കേരളവും ത്രിപുരയും ഒഴികെയുള്ളിടത്ത് സഖ്യമാകാമെന്ന് തീരുമാനിച്ചു. കേരള നേതാക്കളുടെ നിലപാട് സംസ്ഥാന തലത്തില്‍ അംഗീകരിക്കപ്പെട്ടു.

ഇതു കൂടാതെയാണ് സിപിഎം നേരിടുന്ന സാമ്പത്തിക പ്രശ്‌നം. പാര്‍ട്ടിയുടെ ചെലവുകള്‍ക്കുള്ള ഫണ്ട് കണ്ടെത്താന്‍ കേരളമൊഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കഷ്ടപ്പെടുകയാണ്. അധികാരത്തിലിരുന്ന ബംഗാള്‍ ,ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലൊക്കെ പാര്‍ട്ടി സംവിധാനങ്ങള്‍ അപ്പാടെ തകര്‍ന്നു. പാര്‍ട്ടി ദൈനംദിന ചെലവുകള്‍ക്കു പോലും പണം കണ്ടെത്താന്‍ കഴിയുന്നില്ല എന്ന പ്രശ്‌നവുമുണ്ട്.

ദേശീയ തലത്തില്‍ പോലും ഫണ്ടിനായി കേരള ഘടകത്തെ ആശ്രയിക്കേണ്ട നിലയിലാണ് സിപിഎം . അതിനാല്‍ അധികാരമുള്ള ഏക സംസ്ഥാനത്തിന്റെ നേതാക്കള്‍ വരയ്ക്കുന്ന വരയില്‍ നില്‍ക്കണ്ട ദുരവസ്ഥയിലാണ് കേന്ദ്ര നേതാക്കള്‍ . സാമ്പത്തിക പ്രതിസന്ധി നല്‍കുന്ന അപ്രമാദിത്തം കേരളത്തിന്റെ സമീപനങ്ങളിലും നയങ്ങളിലും കടന്നുവരുന്നത് ആ രീതിയില്‍ സ്വാഭാവികമാണ്. മകള്‍ക്കെതിരേ എല്ലാ തെളിവുകളുമായി ഒരു അന്വേഷണം ്ര്രപഖ്യാപിക്കപ്പെടുമ്പോഴും മുഖ്യമന്ത്രിയെ ന്യായീകരിക്കേണ്ടി വരുന്നത് ആ സാഹചര്യത്തിലാണ്.

മധുര കോണ്‍ഗ്രസില്‍ പരമ്പരാഗത ശാക്തിക ചേരികളുടെ വേര്‍തിരിവുണ്ടെങ്കിലും ശക്തിക്ഷയിച്ച് പേരിനുമാത്രമായിരിക്കുന്നു ബംഗാള്‍ ഘടകം. തെരഞ്ഞെടുപ്പു വിജയങ്ങള്‍ അവകാശപ്പെടാനില്ലാത്ത മറ്റു സംസ്ഥാനങ്ങളില്‍ പോലും കേരളത്തിലെ നയം മാതൃകയായി അടിച്ചേല്‍പ്പിക്കാന്‍ കേരളത്തിലെ നേതാക്കള്‍ക്ക് ഇന്ന് സ്വാധീനമുണ്ട്.

നാമമാത്രമെങ്കിലും ആ സ്വാധീനം ഉപയോഗിച്ചാണ് പിണറായി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങല്‍ അഖിലേന്ത്യാ തലത്തില്‍ പ്രചാരം നല്‍കണമെന്ന് കേരളം പ്രമേയത്തിലൂടെ അവതരിപ്പിക്കുന്നത് ബേബിയുടെ സ്ഥാനാരോഹണവും ആ നിലയില്‍ കാണുമ്പോള്‍ ഒരു അത്ഭുതമോ അംഗീകാരമോ അല്ല. ഇന്ത്യയിലെ തെക്കെക്കോണിലേയ്ക്ക് ഒതുങ്ങുന്ന കനലിന്റെ ആളിക്കത്തല്‍ മാത്രമാണത്

Continue Reading

kerala

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ കേരളത്തിലെ മതേതര സമൂഹം തിരിച്ചറിയും: വി.ഡി സതീശന്‍

രാജ്യത്ത് വഖഫ് ബോര്‍ഡിനേക്കാള്‍ സ്വത്തുള്ളത് കത്തോലിക്കാ സഭയ്ക്കാണെന്ന ഓര്‍ഗനൈസര്‍ ലേഖനത്തെ കുറിച്ച് ബി.ജെ.പി ദേശീയ-സംസ്ഥാന നേതാക്കള്‍ നിലപാട് വ്യക്തമാക്കണം.

Published

on

കത്തോലിക്കാ സഭയുടെ സ്വത്ത് പിടിച്ചെടുക്കണമെന്ന ഓര്‍ഗനൈസര്‍ ലേഖനത്തില്‍ ബി.ജെ.പി നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ലേഖനം പിന്‍വലിച്ചത് കൊണ്ട് ആര്‍.എസ്.എസിന്റെ നിഗൂഢ അജണ്ട ഇല്ലാതാകുന്നില്ലെന്നും ചര്‍ച്ച് ബില്ലെന്ന സംഘ്പരിവാറിന്റെ ഗൂഢ നീക്കത്തേ കോണ്‍ഗ്രസ് എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് വഖഫ് ബോര്‍ഡിനേക്കാള്‍ സ്വത്തുള്ളത് കത്തോലിക്കാ സഭയ്ക്കാണെന്ന ഓര്‍ഗനൈസര്‍ ലേഖനത്തെ കുറിച്ച് ബി.ജെ.പി ദേശീയ-സംസ്ഥാന നേതാക്കള്‍ നിലപാട് വ്യക്തമാക്കണം. ആര്‍.എസ്.എസിന്റെ നിഗൂഢ അജണ്ട അടിവരയിട്ട് വ്യക്തമാക്കുന്നതാണ് ലേഖനം. ന്യൂനപക്ഷങ്ങളെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയന്ന ശൈലിക്ക് തുടര്‍ച്ച ഉണ്ടാകുമെന്ന സന്ദേശമാണ് ആര്‍.എസ്.എസും ബി.ജെ.പിയും രാജ്യത്തിന് നല്‍കുന്നത്.

കത്തോലിക്കാ സഭയ്ക്ക് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ സ്ഥലം തിരികെ പിടിക്കണമെന്നാണ് ആര്‍.എസ്.എസ് മോദി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനുള്ള തിരക്കഥ അണിയറിയില്‍ ഒരുങ്ങുന്നുണ്ട്. ഓര്‍ഗനൈസറില്‍ നിന്ന് ലേഖനം മുക്കി എന്നതു കൊണ്ട് അവരുടെ ലക്ഷ്യം ഇല്ലാതാകുന്നില്ല.

അപകടകരമായ അവസ്ഥയിലേക്ക് രാജ്യം പോകുന്നു എന്നതിന്റെ കൃത്യമായ ഉദാഹരണമാണിത്. വഖഫ് ബില്ലിനെ ശക്തമായി എതിര്‍ത്തത് പോലെ ചര്‍ച്ച് ബില്ലെന്ന സംഘ്പരിവാറിന്റെ ഗൂഢ നീക്കത്തേയും കോണ്‍ഗ്രസ് എതിര്‍ക്കും.

രാജ്യ വ്യാപകമായി ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നതിനെ കുറിച്ച് ബി.ജെ പിക്ക് മൗനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കുക എന്നതാണ് മറുപടി. ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ കേരളത്തിലെ മതേതര സമൂഹം തിരിച്ചറിയുമെന്നും കപട ന്യൂനപക്ഷ സ്‌നേഹം കാട്ടിയുള്ള രാഷ്ട്രീയ മുതലെടുപ്പിന് സംഘ്പരിവാറിനെ ഒരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

Continue Reading

Trending