Connect with us

india

തനിഷ്‌ക് പരസ്യ വിവാദം; വിഡിയോ വീണ്ടും പോസ്റ്റ് ചെയ്ത് വിമര്‍ശകര്‍ക്കെതിരെ പ്രമുഖരുടെ പ്രതിഷേധം

തനിഷ്‌ക് വിമര്‍കര്‍ക്കെതിരെ പ്രതിഷേധവുമായുള്ള ഹാഷ് ടാഗുകളാണ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രന്‍ഡിങാവുന്നത്. പരസ്യത്തില്‍ എന്താണ് തെറ്റ് എന്ന് ചോദിച്ചെത്തുന്ന പ്രമുഖര്‍ പരസ്യചിത്രം വീണ്ടും പോസ്റ്റ് ചെയ്താണ് പ്രതിഷേധിക്കുന്നത്.

Published

on

മുംബൈ: സംഘ് പരിവാര്‍ ഭീഷണിയെ തുടര്‍ന്ന് ഹിന്ദു-മുസ്ലിം ദമ്പതികളുടെ കഥ പറഞ്ഞ വീഡിയോ പരസ്യം പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ തനിഷ്‌ക് പിന്‍വലിച്ചതിന് പിന്നാലെ വിമര്‍ശകര്‍ക്കെതിരെ പ്രമുഖര്‍. വിവാദ പരസ്യചിത്രം വീണ്ടും പോസ്റ്റ് ചെയ്താണ് രാഷ്ട്രീയ പ്രമുഖരടക്കം സംഘ് അജണ്ടക്കെതിരെ രംഗത്തെത്തിയത്.

തനിഷ്‌ക് തങ്ങളുടെ ഉത്സവ കളക്ഷനായ ‘ഏകത്വ’യ്ക്കായി പുറത്തിറക്കിയ പരസ്യമാണ് വിവാദങ്ങള്‍ക്ക് നടുവിലായത്. ഹൈന്ദവ വിശ്വാസിയായ മരുമകള്‍ക്കും കുടുംബത്തിനും മുസ്‌ലിമായ ഭര്‍ത്താവിന്റെ കുടുംബവുമായിയുള്ള ഊഷ്മള ബന്ധമാണ് പരസ്യത്തില്‍ കാണിക്കുന്നത്. ഗര്‍ഭിണിയായ മരുമകള്‍ക്കായി ബേബിഷവര്‍ ചടങ്ങുകള്‍ ഒരുക്കിയ അമ്മായിയമ്മ. ഈ ചടങ്ങ് വീട്ടില്‍ ഈ വീട്ടില്‍ നടത്താറില്ലല്ലോ എന്ന ചോദ്യത്തിന് ‘ഇത് മകളെ സന്തോഷിപ്പിക്കുന്നതിനായി എല്ലാ വീട്ടിലും പിന്തുടരുന്ന ഒരു പാരമ്പര്യം അല്ലേ’യെന്നാണ് അമ്മായിയമ്മ മറുചോദ്യം ഉന്നയിക്കുന്നത്. എന്നാല്‍ ലൗജിഹാദ് ്‌പ്രോത്സാഹിപ്പിക്കുന്ന വിഡിയോ എന്ന വിമര്‍ശനമുന്നയിച്ചാണ് സംഘ് പരിവാര്‍ അനുകൂലികള്‍ പരസ്യത്തിനെതിരെ രംഗത്തെത്തിയത്.

റ്റാറ്റാ കമ്പനിയുടെ ടൈറ്റാന്‍ ഗ്രൂപ്പിന്റെ കീഴിലുള്ള തനിഷ്‌കിനെതിരെ സംഘ്്പരിവാര്‍ ട്രോളുകളും വിമര്‍ശനങ്ങളും കനത്തതോടെയാണ് തങ്ങളുടെ ഏറ്റവും പുതിയ പരസ്യ ചിത്രം പിന്‍വലിക്കാന്‍ പ്രമുഖ ജൂവലറി ബ്രാന്‍ഡായ തനിഷ്‌ക് തയാറാവുകയും ചെയ്തു. പരസ്യത്തെ ചൊല്ലി സാമൂഹിക മാധ്യമങ്ങളില്‍ ജ്വല്ലറിയെ ബഹിഷ്‌കരിക്കണം എന്നാവശ്യപ്പെട്ട് ക്യാംപയിനുകള്‍ നടന്നിരുന്നു. ഇതിനു പിന്നാലെയാണ് വീഡിയോ സമൂഹിക മാധ്യമങ്ങളില്‍ നിന്ന് പിന്‍വലിച്ചത്.

അതേസമയം, ഇതിനു പിന്നാലെയാണ് തനിഷ്‌ക് വിമര്‍കര്‍ക്കെതിരെ പ്രതിഷേധവുമായുള്ള ഹാഷ് ടാഗുകളാണ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രന്‍ഡിങാവുന്നത്. പരസ്യത്തില്‍ എന്താണ് തെറ്റ് എന്ന് ചോദിച്ചെത്തുന്ന പ്രമുഖര്‍ പരസ്യചിത്രം വീണ്ടും പോസ്റ്റ് ചെയ്താണ് പ്രതിഷേധിക്കുന്നത്.

‘മനോഹരമായ ഒരു പരസ്യത്തിലൂടെ ഹിന്ദു-മുസ്ലീം ഐക്യം ഉയർത്തിക്കാട്ടിയ തനിഷ്ക് ജൂവലറി ബഹിഷ്കരിക്കാനാണ് ചില ഹൈന്ദവ വര്‍ഗ്ഗീയവാദികൾ ആവശ്യപ്പെടുന്നത്. ഹിന്ദു-മുസ്ലീം ഏകത്വം അവരെ ഇത്രയും അസ്വസ്ഥരാക്കുന്നുവെങ്കിൽ എന്തുകൊണ്ട് ഹിന്ദു-മുസ്ലീം ഐക്യത്തിന്‍റെ, ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന പ്രതീകമായ ഇന്ത്യയെ അവർ ബഹിഷ്കരിച്ചൂട’ എന്ന ചോദ്യമാണ് കോൺഗ്രസ് എംപി ശശി തരൂർ ട്വിറ്റർ ഉന്നയിച്ചത്. പരസ്യചിത്രം കൂടി പങ്കുവച്ചാണ് തരൂരിന്‍റെ പ്രതികരണം

https://twitter.com/beastoftraal/status/1315926093770096641

പരസ്യം പിന്‍വലിച്ചതില്‍ ഹര്‍ഷ് ഗോയങ്ക, ശോഭ ഡേ തുടങ്ങിയ സെലിബ്രിറ്റികള്‍ നിരാശ പ്രകടിപ്പിച്ചു.

കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്വി, മുൻ ദേശീയ വനിതാ കമ്മീഷൻ അംഗം ഷമീന ഷഫീക്ക് എന്നിവരും പരസ്യത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ഐക്യത്തെ ഉയർത്തിക്കാട്ടുന്ന ഇത്രയും മനോഹരമായ ഒരു പരസ്യം ശ്രദ്ധയിൽപ്പെടുത്തിയതിന് ട്രോളന്മാർക്ക് നന്ദി അറിയിച്ചാണ് ഷമീനയുടെ പ്രതികരണം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

നടന്‍ സല്‍മാന്‍ ഖാന് വധ ഭീഷണി: ഒരാള്‍ കസ്റ്റഡിയില്‍

. മുംബൈ ട്രാഫിക് പൊലീസിന്റെ വാട്‌സ് ആപ്പ് ഹെല്‍പ് ലൈന്‍ നമ്പറിലേക്കാണ് ഇയാള്‍ വധ ഭീഷണി മുഴക്കിയത്.

Published

on

നടന്‍ സല്‍മാന്‍ ഖാന് വധ ഭീഷണിസന്ദേശം പൊലീസില്‍ ലഭിച്ചതിനു പിന്നാലെ 26 കാരനായ മായക് പാണ്ഡ്യ എന്നയാള്‍ കസ്റ്റഡിയിലായതായി വാര്‍ളി പൊലീസ് അറിയിച്ചു. മുംബൈ ട്രാഫിക് പൊലീസിന്റെ വാട്‌സ് ആപ്പ് ഹെല്‍പ് ലൈന്‍ നമ്പറിലേക്കാണ് ഇയാള്‍ വധ ഭീഷണി മുഴക്കിയത്. അതേസമയം ഇയാള്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിലെ അംഗമാണോയെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. തിങ്കളാഴ്ച രാവിലെ മുംബൈ ട്രാഫിക് പൊലീസിന്റെ ഹെല്‍പ്പ് ലൈനിന്റെ വാട്ട്സ്ആപ്പ് നമ്പറിലേക്ക് വീട്ടില്‍ കയറി നടനെ കൊല്ലുമെന്നും കാര്‍ ബോംബ് വെച്ച് തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തുന്ന സന്ദേശം ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2024 ഏപ്രില്‍ 14നാണ് സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവയ്പ്പ് ഉണ്ടായത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സല്‍മാന്‍ ഖാന് ഗുണ്ട നേതാവ് ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍ നിന്ന് നേരിട്ടും അല്ലാതെയും നിരവധി ഭീഷണികള്‍ ലഭിക്കുന്നുണ്ട്. 1998ലെ കൃഷ്ണമൃഗ വേട്ട കേസില്‍ സല്‍മാന്‍ ഖാനെ ലക്ഷ്യം വെച്ചാണ് സംഘം ആക്രമണം നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്യുന്നത്. പിന്നീട് സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അഞ്ചാം തവണയാണ് നടന് ബോംബ് ഭീഷണി ഉണ്ടാവുന്നത്.

 

 

Continue Reading

india

മുര്‍ഷിദാബാദ് സംഘര്‍ഷം; ‘പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്, നിയമം കൈയിലെടുക്കരുത്’: മമത ബാനര്‍ജി

നിയമം ലംഘിക്കരുതെന്നും പ്രകോപിതരാകരുതെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി

Published

on

നിയമം ലംഘിക്കരുതെന്നും പ്രകോപിതരാകരുതെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി തിങ്കളാഴ്ച എല്ലാ സമുദായങ്ങളോടും ‘കൈകള്‍ കൂപ്പി’ അഭ്യര്‍ത്ഥിച്ചു.

‘ഇന്ന്, പൊയില ബൈശാഖിന്റെ തലേന്ന്, മുന്‍കൂര്‍ അനുമതിയോടെ (പ്രതിഷേധിക്കാനുള്ള) എല്ലാവരുടെയും ജനാധിപത്യ അവകാശങ്ങള്‍ സമാധാനപരമായി വിനിയോഗിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,’ ബാനര്‍ജി പറഞ്ഞു. ‘എന്നാല്‍ ഓര്‍ക്കുക, നിങ്ങള്‍ എ, ബി, സി അല്ലെങ്കില്‍ ഡി ആരായാലും നിയമം നിങ്ങളുടെ കൈകളില്‍ എടുക്കരുത്. ചിലര്‍ നിങ്ങളെ പ്രകോപിപ്പിച്ചേക്കാം, പക്ഷേ പ്രകോപിതരാകരുത്. പ്രകോപനങ്ങള്‍ക്കിടയിലും ശാന്തത പാലിക്കുന്നവരാണ് യഥാര്‍ത്ഥ വിജയികള്‍. നിങ്ങള്‍ക്കെല്ലാവര്‍ക്കും വിജയിക്കട്ടെ,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്രത്തിന്റെ പുതിയ വഖഫ് നിയമത്തിനെതിരെ മുര്‍ഷിദാബാദിലും ഭംഗറിലും നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് മമത ബാനര്‍ജി പറഞ്ഞത്.

‘അവര്‍ എന്നെ അധിക്ഷേപിക്കുന്നു, എന്റെ കുടുംബപ്പേര് പോലും മാറ്റാന്‍ പോകുന്നു. ഏതുതരം ആളുകളാണ് ഇത് ചെയ്യുക? മതത്തെ മതവിരുദ്ധമായ കളികള്‍ക്ക് ഉപയോഗിക്കരുത്. മതം എന്നാല്‍ ബഹുമാനം, സ്‌നേഹം, മനുഷ്യത്വം, സമാധാനം, ക്ഷേമം, സംസ്‌കാരം, ഐക്യം, ഐക്യം എന്നിവയാണ്. ആളുകളെ സ്‌നേഹിക്കുന്നതിനേക്കാള്‍ വലിയ മതമില്ല. നമ്മള്‍ ഒറ്റയ്ക്ക് ജനിക്കുകയും ഒറ്റയ്ക്ക് മരിക്കുകയും ചെയ്യുന്നു. പിന്നെ എന്തിനാണ് കലാപങ്ങളിലും യുദ്ധങ്ങളിലും അശാന്തിയിലും ഏര്‍പ്പെടുകയും ചെയ്യുന്നത്?’ മതങ്ങളോടുള്ള തന്റെ സമീപനം ആവര്‍ത്തിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

വഖഫ് പ്രതിഷേധങ്ങളില്‍ നിന്ന് ഉടലെടുത്ത അക്രമം മുര്‍ഷിദാബാദിന് പുറമെ പശ്ചിമ ബംഗാളിലെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചപ്പോള്‍, മുഖ്യമന്ത്രി മമത ബാനര്‍ജി തിങ്കളാഴ്ച ശാന്തവും സമാധാനവും പുനഃസ്ഥാപിച്ചു. ‘മതരഹിതമായ കളികള്‍’ നടത്താന്‍ മതത്തെ ഉപയോഗിക്കരുതെന്ന് അവര്‍ ഊന്നിപ്പറഞ്ഞു, പ്രതിഷേധിക്കാനുള്ള അവകാശം ഉയര്‍ത്തിപ്പിടിച്ച് നിയമം കൈയിലെടുക്കരുതെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ജനങ്ങളോടുള്ള സ്നേഹം എല്ലാത്തിലും വിജയിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ആക്രമിക്കപ്പെടുകയോ അടിച്ചമര്‍ത്തപ്പെടുകയോ ചെയ്യുന്നവരുടെ പശ്ചാത്തലമോ മതമോ നോക്കാതെ അവര്‍ക്കൊപ്പം നില്‍ക്കാന്‍ ആഹ്വാനം ചെയ്തു.

‘എല്ലാവര്‍ക്കും അനുവാദത്തോടെ സമാധാനപരമായ പ്രതിഷേധം നടത്താന്‍ അവകാശമുണ്ട്. എന്നാല്‍ അവര്‍ ആരായാലും നിയമം കൈയിലെടുക്കരുതെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. എല്ലാ പ്രകോപനങ്ങള്‍ക്കിടയിലും മനസ്സ് ശാന്തമായി സൂക്ഷിക്കുന്നവരാണ് യഥാര്‍ത്ഥ വിജയികള്‍. അതാണ് യഥാര്‍ത്ഥ വിജയം,’ മമത കൂട്ടിച്ചേര്‍ത്തു.

 

Continue Reading

india

ലഖ്നൗവിലെ ലോക്ബന്ധു ആശുപത്രിയില്‍ വന്‍ തീപിടിത്തം, ഇരുന്നൂറിലധികം രോഗികളെ സുരക്ഷിതമായി മാറ്റി

വനിതാ വാര്‍ഡിന് സമീപമുള്ള ഐസിയു കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് സംഭവം.

Published

on

തിങ്കളാഴ്ച രാത്രി ലഖ്നൗവിലെ ലോക്ബന്ധു ആശുപത്രിയില്‍ വന്‍ തീപിടുത്തം. എല്ലാ രോഗികളെയും സുരക്ഷിതമായി രക്ഷപ്പെടുത്തി മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

വനിതാ വാര്‍ഡിന് സമീപമുള്ള ഐസിയു കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് സംഭവം. സിവില്‍ ഹോസ്പിറ്റല്‍, ബല്‍റാംപൂര്‍ ഹോസ്പിറ്റല്‍, കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി (കെജിഎംയു) ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലേക്ക് റഫര്‍ ചെയ്യപ്പെട്ട 200 രോഗികളാണ് ആശുപത്രിക്കുള്ളില്‍ ഉണ്ടായിരുന്നത്.

അഗ്‌നിശമന സേനയും എസ്ഡിആര്‍എഫ് സംഘവും തീ അണയ്ക്കാന്‍ ശ്രമിച്ചു. മൂന്ന് വാര്‍ഡുകളിലെയും എല്ലാ രോഗികളേയും രക്ഷപ്പെടുത്തി മറ്റ് സൗകര്യങ്ങളിലേക്ക് റഫര്‍ ചെയ്തു. രോഗികളാരും അകത്ത് കുടുങ്ങിക്കിടക്കുന്നില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് വിശാഖ് ജി അയ്യര്‍ എഎന്‍ഐയോട് പറഞ്ഞു.

സംഭവത്തില്‍ ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും എല്ലാ രോഗികളേയും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആശുപത്രി മാനേജ്മെന്റുകളുമായും സംസാരിച്ചിട്ടുണ്ടെന്നും ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി പാര്‍ത്ഥ സാര്‍ത്തി സെന്‍ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

 

Continue Reading

Trending