Connect with us

india

വര്‍ണാശ്രമധര്‍മത്തെ പ്രധാനമന്ത്രി പിന്തുണക്കുന്നുണ്ടോ?; ചോദ്യങ്ങളുമായി എം.എ ബേബി

വര്‍ണാശ്രമധര്‍മത്തെ പ്രധാനമന്ത്രി പിന്തുണക്കുന്നുണ്ടോയെന്ന ചോദ്യങ്ങളുമായി സി.പി.എം പി.ബി അംഗം എം.എ ബേബി.

Published

on

വര്‍ണാശ്രമധര്‍മത്തെ പ്രധാനമന്ത്രി പിന്തുണക്കുന്നുണ്ടോയെന്ന ചോദ്യങ്ങളുമായി സി.പി.എം പി.ബി അംഗം എം.എ ബേബി.

എം.എ ബേബി പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം

സനാതനധര്‍മത്തെ ദ്രാവിഡപ്രസ്ഥാനത്തിന്റെ ചിന്തയ്ക്കനുസരിച്ച് വിമര്‍ശിച്ച ഉദയനിധി സ്റ്റാലിന് ‘വസ്തുതകള്‍ വച്ച് ഉചിതമായി മറുപടി നല്കണം,’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞതായാണ് ഇന്നത്തെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ക്കുള്ള മറുപടി ഉള്‍പ്പെടുത്തുമോ?

1. സനാതനധര്‍മത്തിന്റെ അവിഭാജ്യ ഭാഗമാണ് വര്‍ണാശ്രമധര്‍മം. വര്‍ണധര്‍മത്തെ, അതായത് ജാതിവ്യവസ്ഥയെ, നിങ്ങള്‍ പിന്തുണയ്ക്കുന്നുണ്ടോ? മനുഷ്യര്‍ വിവിധ വര്‍ണങ്ങളില്‍ (ജാതികളില്‍) ജനിക്കുന്നു, അവരവരുടെ ജാതികള്‍ക്ക് നിശ്ചയിച്ച ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നു എന്നാണോ നിങ്ങളുടെ അഭിപ്രായം? ഗ്രന്ഥങ്ങളില്‍ പറയുന്ന മനുഷ്യത്വവിരുദ്ധമായ ജാതിവിവേചനചിന്തകള്‍ ഇന്നും തുടരണമോ?

2. നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’;’ശൂദ്രമക്ഷരസംയുക്തം ദൂരതഃ പരിവര്‍ജയേല്‍’ തുടങ്ങിയ മനുഷ്യവിരുദ്ധമായ ആശയങ്ങള്‍ സനാതനധര്‍മ്മത്തിന്റെ പേരിലാണ് ഇന്ത്യയില്‍ അടിച്ചേല്പിക്കപ്പെടുന്നത് എന്നകാര്യം
പ്രധാനമന്ത്രിക്ക് അറിയാത്തതാണോ?

ശൂദ്രന്‍ അക്ഷരം പഠിക്കരുത് എന്നും പഞ്ചമജാതികള്‍ക്കും സ്ത്രീകള്‍ക്കും മനുഷ്യാവകാശങ്ങള്‍ ഇല്ല എന്നും പ്രധാനമന്ത്രി ഇന്നും കരുതുന്നുണ്ടോ?

3.നാരായണഗുരു പോലെയുള്ള ഹിന്ദുമതപരിഷ്‌കര്‍ത്താക്കളെ നിങ്ങള്‍ തള്ളിപ്പറയുമോ? ഗുരു സനാതനധര്‍മത്തെ തള്ളിപ്പറഞ്ഞുവല്ലോ.

4 . നവോത്ഥാന പ്രസ്ഥാനങ്ങളുടെ മൂല്യങ്ങളുമായി ഇന്ന് ഒരു ഹിന്ദു മതവിശ്വാസിക്ക് ജീവിക്കാമോ? അതോ, സനാതനികള്‍ എന്ന് അവകാശപ്പെടുന്നവരുടെ ജാതി വിവേചനം, സ്ത്രീ വിരുദ്ധത എന്നിവ ഇല്ലാതെ ഹിന്ദു മതവിശ്വാസി ആകാന്‍ കഴിയില്ല എന്നാണോ നിങ്ങളുടെ വാദം?

5. ഇന്ത്യന്‍ ഭരണഘടന മനുഷ്യതുല്യത അടിസ്ഥാനമാക്കിയുള്ളതാണ്. സനാതനധര്‍മത്തിന്റെ മൂല്യങ്ങള്‍ ചോദ്യം ചെയ്യപ്പെടാനാവാത്തവയാണെങ്കില്‍ നിങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കുന്നുണ്ടോ? ഇനി സനാതനധര്‍മത്തിന്റെ ആശയങ്ങള്‍ പരിഷ്‌കരിക്കപ്പെടാവുന്നത് ആണെങ്കില്‍ ഏതൊക്കെ പരിഷ്‌കരിക്കാം? ബ്രാഹ്മണാധിപത്യം പരിഷ്‌കരിക്കപ്പെടാവുന്നതാണോ?

india

തമിഴ്‌നാട് സര്‍ക്കാറിനെ അഭിനന്ദിച്ച് മുസ്‌ലിംലീഗ്

ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് മുസ്‌ലിംലീഗ് ദേശീയ കൗണ്‍സില്‍ പ്രമേയത്തിലൂടെ അഭിനന്ദിച്ചു

Published

on

ചെന്നൈ: ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവ് ഉയര്‍ത്തിപ്പിടിക്കുന്നതിനും തമിഴ്‌നാട് സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് മുസ്‌ലിംലീഗ് ദേശീയ കൗണ്‍സില്‍ പ്രമേയത്തിലൂടെ അഭിനന്ദിച്ചു.

സംസ്ഥാനത്തെ മുസ്്ലിം ന്യൂനപക്ഷങ്ങളുടെ വികസനത്തിനായി തിരുനെല്‍വേലിയില്‍ മുസ്‌ലിംലീഗ് സ്ഥാപക പ്രസിഡന്റ് ക്വയ്ദ്ഇമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ പേരില്‍ പുതിയ മെഗാ പബ്ലിക് ലൈബ്രറി നിര്‍മ്മിക്കുന്നതിനായി തമിഴ്‌നാട് സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണ്.

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്ഥിരം ന്യൂനപക്ഷ പദവി നല്‍കിയും കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പദ്ധതി നിര്‍ത്തിയപ്പോള്‍, തമിഴ്‌നാട് മുഖ്യമന്ത്രി സംസ്ഥാന ഫണ്ടില്‍ നിന്ന് ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ആരംഭിച്ചും അവശ വിഭാഗത്തെ ചേര്‍ത്തു പിടിച്ചു.

ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് വിരുദ്ധമായ മുത്തലാഖ്, പൗരത്വം, വഖഫ് ഭേദഗതി ബില്ലുകള്‍ നടപ്പിലാക്കുന്നതിനെതിരെ തമിഴ്‌നാട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ചു. സംസ്ഥാന ഹാജിമാര്‍ക്കായി ചെന്നൈയില്‍ ഒരു പുതിയ ഹജ്ജ് ഹൗസ് നിര്‍മ്മിച്ചതിനും അഭിനന്ദിച്ചു.

Continue Reading

india

മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജോണ്‍ ബര്‍ള തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്

ബിജെപി നേതൃത്വം ഗോത്ര വര്‍ഗക്കാര്‍ക്കായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നില്ലെന്ന് ജോണ്‍ ബര്‍ള പറഞ്ഞു

Published

on

മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജോണ്‍ ബര്‍ള തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്. ബിജെപി നേതൃത്വം ഗോത്ര വര്‍ഗക്കാര്‍ക്കായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നില്ലെന്ന് ജോണ്‍ ബര്‍ള പറഞ്ഞു.

2019ല്‍ പശ്ചിമ ബംഗാളിലെ അലിപുര്‍ദുവാര്‍സ് മണ്ഡലത്തില്‍ നിന്നും ബര്‍ള വിജയിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് സഹമന്ത്രിയായിരുന്നു. എന്നാല്‍ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിച്ചു. തുടര്‍ന്ന് ബിര്‍ള ബിജെപിയുമായി ഇടഞ്ഞിരുന്നു. ബര്‍ളയെ വെട്ടി മനോജ് ടിഗ്ഗയെയായിരുന്നു ബിജെപി അലിപുര്‍ദുവാസ് മണ്ഡലത്തില്‍ മത്സരിപ്പിച്ചത്.

”ഞാന്‍ ബിജെപിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ഗോത്ര വിഭാഗക്കാരുടെ പുരോഗമനത്തിനായി പ്രവര്‍ത്തിക്കാന്‍ എന്നെ അനുവദിച്ചിരുന്നില്ല. മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഗോത്ര ജനതക്ക് നിതി നല്‍കാന്‍ കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്”തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ശേഷം ജോണ്‍ ബിര്‍ള പ്രതികരിച്ചു.

Continue Reading

india

യുപിയില്‍ മുസ്‌ലിം മതസ്ഥാപനങ്ങള്‍ക്കെതിരെ ബുള്‍ഡോസര്‍ രാജ്; മദ്രസകളും, പള്ളികളുമടക്കം 280 സ്ഥാപനങ്ങള്‍ തകര്‍ത്തു

ശ്രാവസ്തിയില്‍ മാത്രം 104 മദ്രസകളും ഒരു പള്ളിയും അഞ്ച് മഖ്ബറയും രണ്ട് ഈദ്ഗാഹുകളും പൊളിച്ചുമാറ്റി

Published

on

മുസ്‌ലിം മതസ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് യുപി സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരം നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ 225 മദ്രസകള്‍, 30 പള്ളികള്‍, 25 മഖ്ബറകള്‍, 6 ഈദ്ഗാഹുകള്‍ എന്നിവ പൊളിച്ചുനീക്കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഏഴ് അതിര്‍ത്തി ജില്ലകളിലാണ് ഈ നടപടികള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ബല്‌റാംപൂര്‍, മഹാരാജ്ഗഞ്ച്, ലഖിംപൂര്‍ ഖേരി, ശ്രാവസ്തി, ബഹ്‌റൈച്, സിദ്ധാര്‍ത്ഥനഗര്‍, പിലിഭിത് തുടങ്ങിയാണ് അവ. ഇതില്‍ ശ്രാവസ്തിയില്‍ മാത്രം 104 മദ്രസകളും ഒരു പള്ളിയും അഞ്ച് മഖ്ബറയും രണ്ട് ഈദ്ഗാഹുകളും പൊളിച്ചുമാറ്റി.

അതിര്‍ത്തി പ്രദേശങ്ങളില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഭൂനിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഈ പ്രദേശങ്ങളിലെ സുരക്ഷാ അപകടസാധ്യതകള്‍ തടയുന്നതിനുമുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് പൊളിക്കല്‍ നടപടികളെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. അതിര്‍ത്തിയില്‍ 1015 കിലോമീറ്റര്‍ വ്യാപ്തിയില്‍ സമാനമായ പരിശോധനകള്‍ തുടരുമെന്നും അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ ‘സീറോ ടോളറന്‍സ്’ നയം തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Continue Reading

Trending