Connect with us

kerala

കെ.പി.സി.സി അധ്യക്ഷനെ കള്ളക്കേസില്‍ ജയിലിലടച്ച് സുഖമായി ഭരിക്കാമെന്നാണോ പിണറായി കരുതുന്നത്; മുഖ്യമന്ത്രി സ്വര്‍ണക്കള്ളക്കടത്ത്, ലൈഫ് മിഷന്‍ കോഴക്കേസുകളില്‍ അകത്ത് പോകേണ്ടയാള്‍- വിഡി സതീശന്‍

കെ.പി.സി.സി അധ്യക്ഷനെതിരെയുള്ളത് കള്ളക്കേസാണ്
കെ.പി.സി.സി അധ്യക്ഷന് യാതൊരു പങ്കുമില്ലാത്ത കേസില്‍ സത്യസന്ധനായ ഉദ്യോഗസ്ഥനെ മാറ്റി സ്വന്തക്കാരനെ തിരുകിക്കയറ്റി സാക്ഷികളെ ഭീഷണിപ്പെടുത്തിയാണ് ഇല്ലാത്ത തെളിവുകളുണ്ടാക്കിയിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

Published

on

കൊച്ചി: ആരോപണങ്ങളുടെ ശരശയ്യയില്‍ കിടക്കുന്ന കേരളത്തിലെ മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുത്ത് മനഃപൂര്‍വമായി ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

കെ.പി.സി.സി അധ്യക്ഷനെതിരെയുള്ളത് കള്ളക്കേസാണ്. കെ.പി.സി.സി അധ്യക്ഷന് യാതൊരു പങ്കുമില്ലാത്ത കേസില്‍ സത്യസന്ധനായ ഉദ്യോഗസ്ഥനെ മാറ്റി സ്വന്തക്കാരനെ തിരുകിക്കയറ്റി സാക്ഷികളെ ഭീഷണിപ്പെടുത്തിയാണ് ഇല്ലാത്ത തെളിവുകളുണ്ടാക്കിയിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കെ.സുധാകരന്‍ പാര്‍ലമെന്റിന്റെ പബ്ലിക് ഫിനാന്‍സ് കമ്മിറ്റിയില്‍ അംഗമായിരുന്നെന്ന് പറഞ്ഞ് പണം വാങ്ങിയെന്നാണ് പറയുന്നത്. പക്ഷെ അന്ന് അദ്ദേഹം പാര്‍ലമെന്റ് അംഗം പോലുമായിരുന്നില്ല. പത്ത് കോടി കൊടുക്കാന്‍ പോയവര്‍ എം.പി പോലും അല്ലാത്ത സുധാകരന്‍ പാര്‍ലമെന്റിന്റെ പബ്ലിക് ഫിനാന്‍സ് കമ്മിറ്റിയില്‍ അംഗമായിരുന്നെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ഇപ്പോള്‍ എടുത്തിരിക്കുന്നത് കള്ളക്കേസാണ്. കഴിഞ്ഞ ദിവസം എനിക്കെതിരെ കേസെടുത്തു. ഇപ്പോള്‍ കെ.പി.സി.സി അധ്യക്ഷനെതിരെ കേസെടുത്തു. ഞങ്ങളെല്ലാം പേടിച്ച് പോകുമെന്നാണോ മുഖ്യമന്ത്രി ധരിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ അകത്ത് പോകേണ്ടയാളാണ് മുഖ്യമന്ത്രി. അദ്ദഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൂറ് ദിവസം ജയിലില്‍ കിടുന്നു. ബി.ജെ.പിയുമായും സംഘപരിവാറുമായും ഒത്തുതീര്‍പ്പുണ്ടാക്കിയാണ് മുഖ്യമന്ത്രി രക്ഷപ്പെട്ടത്. ലൈഫ് മിഷനില്‍ 20 കോടിയില്‍ നിന്നും കമ്മീഷനായി 46 ശതമാനമായ ഒന്‍പതേകാല്‍ കോടി രൂപ അടിച്ചുമാറ്റി. ലൈഫ് മിഷന്റെ ചെയര്‍മാനാണ് മുഖ്യമന്ത്രി. ലൈഫ് മിഷന്‍ കോഴയില്‍ പങ്ക് കിട്ടിയ മുഖ്യമന്ത്രി ഒന്നാം പ്രതിയാകേണ്ട ആളാണ്. എ.ഐ ക്യാമറയിലും കെ ഫോണിലും ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകന്റെ ബന്ധുവിന് ബന്ധമുള്ള കമ്പനിയെക്കുറിച്ചാണ് ആരോപണങ്ങളുണ്ടായത്. എന്നിട്ടും നടപടിയെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല. നൂറു കണക്കിന് കോടി രൂപയുടെ അഴിമതിയാണിത്. അതിലൊന്നും അന്വേഷണമില്ല. കോവിഡ് കാലത്തെ മെഡിക്കല്‍ പര്‍ച്ചേസിലും ഒരു കേസുമില്ല. പ്രതിപക്ഷമാണ് ലോകായുക്തയെ സമീപിച്ചത്. ആന്തൂരിലെ സാജന്‍ ആത്മഹത്യ ചെയ്ത കേസില്‍ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി എം.വി ഗോവിന്ദന്റെ ഭാര്യയ്ക്കെതിരെ കേസെടുക്കേണ്ടതാണ്. എന്നിട്ടും കേസെടുത്തില്ല. തിരുവനന്തപുരത്ത് തിരിമറി നടത്തിയ എസ്.എഫ്.ഐ നേതാവ് വെറുതെ നടക്കുകയാണ്. കേസെടുത്തിട്ടും അറസ്റ്റ് ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പരീക്ഷ എഴുതാതെ പാസായ കേസിലും വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിലും അറസ്റ്റില്ല. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ഭരണകക്ഷി നേതാക്കള്‍ക്കും എതിരെ നിരവധി കേസുകളാണുള്ളത്. സി.പി.എം നേതാവിന്റെ ബന്ധുവാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിന് തീ കൊടുത്തത്. അന്വേഷണങ്ങളൊക്കെ എവിടെപ്പോയി? സ്വന്തക്കാരെ മുഴുവന്‍ സംരക്ഷിക്കുകയും എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയുമാണ് ചെയ്യുന്നത്. അത് തന്നെയാണ് എം.വി ഗോവിന്ദന്‍ പറഞ്ഞതും. ശബരിമലയുടെ ചരിത്രം പറയുന്ന മോന്‍സന്റെ വ്യാജ ചെമ്പോലയെ കുറിച്ച് ഒന്നാം പേജില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച ദേശാഭിമാനിക്കെതിരെ എന്തുകൊണ്ടാണ് കേസെടുക്കാതിരുന്നത്? കെ സുധാകരനെതിരെ കേസെടുക്കുന്നവര്‍ ജനങ്ങളെ കബളിപ്പിച്ചതിന് ദേശാഭിമാനിക്കെതിരെ കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ഇടത് മുന്നണിയില്‍ അംഗമായ inl ന്റേത് ഉള്‍പ്പെടെ അര ഡസണ്‍ പരാതികള്‍ നല്‍കിയിട്ടും nda മുന്നണിയിലെ പാര്‍ട്ടി നേതാവിന്റെ അച്ഛനെതിരെ കേസെടുക്കാത്തത് ശരിയാണോ അല്ലയോ ?’; പി.കെ നവാസ്

Published

on

വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രതികരിച്ച് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റെ പി.കെ നവാസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

11 ന് ആലപ്പുഴയില്‍ മുഖ്യമന്ത്രിയും നാല് മന്ത്രിമാരും ചേര്‍ന്ന് നടേശന്‍ ചേട്ടനെ സ്വീകരിക്കുന്നതില്‍ നിന്ന് പിന്മാറാണോ വേണ്ടയോ എന്ന് അദ്ദേഹം ചോദിച്ചു. ഇടത് മുന്നണിയില്‍ അംഗമായ ഐഎന്‍എല്ലിന്റേത് ഉള്‍പ്പെടെ അര ഡസണ്‍ പരാതികള്‍ നല്‍കിയിട്ടും എന്‍ഡിഎ മുന്നണിയിലെ പാര്‍ട്ടിയുടെ നേതാവിന്റെ അച്ഛനെതിരെ കേസെടുക്കാത്തത് ശരിയാണോ അല്ലയോ എന്നും പി.കെ നവാസ് ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇനി സഖാക്കള്‍ പറ ..

ഇയാള്‍ നവോത്ഥാന സമിതി ചെയര്‍മാനായി
തുടരണോ വേണ്ടയോ ?

‘എന്നെ നവോത്ഥാന സമിതി ചെയര്‍മാന്‍ ആക്കിയത് പിണറായി വിജയനാണ് അദ്ദേഹം പറഞ്ഞാല്‍ ആ നിമിഷം ഞാന്‍ രാജി വെക്കും’
:വെള്ളാപ്പള്ളി നടേശന്‍.

11 ന് ആലപ്പുഴയില്‍ മുഖ്യമന്ത്രിയും നാല് മന്ത്രിമാരും ചേര്‍ന്ന് നടേശന്‍ ചേട്ടനെ സ്വീകരിക്കുന്നതില്‍ നിന്ന് പിന്മാറാണോ വേണ്ടയോ ?

സ്വീകരണ പരിപാടിയില്‍ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പിന്മാറണമെന്ന് : ശ്രീ നാരായണ കൂട്ടായ്മ

കേട്ടാല്‍ അറക്കുന്ന വിഷം തുപ്പിയ ഇയാള്‍ക്കെതിരെ കേരള പോലീസ് സ്വമോട്ടോ കേസ് രജിസ്റ്റര്‍ ചെയ്യണോ വേണ്ടയോ ?

ഇടത് മുന്നണിയില്‍ അംഗമായ inl ന്റേത് ഉള്‍പ്പെടെ അര ഡസണ്‍ പരാതികള്‍ നല്‍കിയിട്ടും nda മുന്നണിയിലെ പാര്‍ട്ടിയുടെ നേതാവിന്റെ അച്ഛനെതിരെ കേസെടുക്കാത്തത് ശരിയാണോ അല്ലയോ ?

ഇന്നേ വരെ ഒരു സ്വാശ്രയ കോളേജ് എയ്ഡഡ് ആക്കിയിട്ടില്ല എന്നിരിക്കെ പെരിന്തല്‍മണ്ണ sndp കോളേജിന് udf എയ്ഡഡ് പദവി നല്‍കാത്തതാണ് വിഷം തുപ്പാന്‍ കാരണമെന്ന് പറഞ്ഞ നടേശന്റെ കോളേജിന് കഴിഞ 9 വര്‍ഷമായി എയ്ഡഡ് പദവി കൊടുക്കാത്തത് നീതിയാണോ ?

Continue Reading

kerala

സിപിഎം പാർട്ടി കോൺഗ്രസിൽ അസാധാരണ നീക്കം; കേന്ദ്ര കമ്മിറ്റി പാനലിൽ വോട്ടെടുപ്പ്, മത്സരിച്ച കരാഡ് തോറ്റു

സിപിഎമ്മിന്റെ ഉയര്‍ന്ന സമിതിയായ കേന്ദ്രകമ്മിറ്റിയിലേയ്ക്ക് സാധാരണ വോട്ടെടുപ്പു നടക്കാറില്ല.

Published

on

നാലു ദിവസമായി ഏറെക്കുറേ നിശ്ശബ്ദമായി തുടര്‍ന്നുവന്ന സിപിഎം മധുര കോണ്‍ഗ്രസില്‍ അവസാന ദിവസം അസാധാരണ ആളനക്കം. പുതിയ ഭാരവാഹികളെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ ഈ ബഹളമെല്ലാം ഉയരുന്നത്. സിപിഎമ്മിന്റെ ഉയര്‍ന്ന സമിതിയായ കേന്ദ്രകമ്മിറ്റിയിലേയ്ക്ക് സാധാരണ വോട്ടെടുപ്പു നടക്കാറില്ല. എണ്‍പത്തിയഞ്ച് അംഗ പാനലില്‍ ചിലര്‍ എതിര്‍പ്പു പ്രകടിപ്പിച്ചതോടെയാണ് വോട്ടെണ്ണലിലേയ്ക്കു നീങ്ങിയത്.

നാലു ദിവസമായി ഏറെക്കുറേ നിശ്ശബ്ദമായി തുടര്‍ന്നുവന്ന സിപിഎം മധുര കോണ്‍ഗ്രസില്‍ അവസാന ദിവസം അസാധാരണ ആളനക്കം. പുതിയ ഭാരവാഹികളെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ ഈ ബഹളമെല്ലാം ഉയരുന്നത്.

സിപിഎമ്മിന്റെ ഉയര്‍ന്ന സമിതിയായ കേന്ദ്രകമ്മിറ്റിയിലേയ്ക്ക് സാധാരണ വോട്ടെടുപ്പു നടക്കാറില്ല. എണ്‍പത്തിയഞ്ച് അംഗ പാനലില്‍ ചിലര്‍ എതിര്‍പ്പു പ്രകടിപ്പിച്ചതോടെയാണ് വോട്ടെണ്ണലിലേയ്ക്കു നീങ്ങിയത്.

കേന്ദ്രകമ്മിറ്റിയിലേയ്ക്കുള്ള ലിസ്്റ്റില്‍ അര്‍ഹിച്ച പ്രാതിനിധ്യം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര ഘടകങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഉന്നയിച്ചതോടെയാണ് വോട്ടെടുപ്പിലേയ്ക്ക് നീങ്ങിയത്.

യുപി സംസ്ഥാന സെക്രട്ടറി രവിശങ്കര്‍ മിശ്രയും മഹാരാഷ്ട്രയില്‍നിന്നുള്ള ഡി.എല്‍. കരാഡുമാണ് കേന്ദ്ര കമ്മിറ്റിയിലേക്ക് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചത്. പിന്നീട് യു പി പ്രതിനിധി മത്സരത്തില്‍ നിന്ന് പിന്‍വാങ്ങി, ഡി എല്‍ കാരാഡ് മാത്രമായി വോട്ടെടുപ്പു നടന്നു. മത്സരിച്ചങ്കിലും വിജയിക്കാനായില്ല. അദ്ദേഹത്തിന് 31 വോട്ടുകള്‍ ലഭിച്ചു.

കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ അടക്കം എഴുന്നൂറോളം പേരാണ് വോട്ടു ചെയ്തത്. ഇവരുടെ വോട്ടിംഗ് പാറ്റേണ്‍ പുറത്തു വന്നാല്‍ നിലവിലെ കമ്മിറ്റിയോടുള്ള മനോഭാവം അറിയാനാകും. മഹാരാഷ്ട്രയ്ക്കു പുറത്തുള്ളവരുടേയും വോട്ടുകള്‍ കാരാഡിന് ലഭിച്ചതായാണ് 31 വോട്ടുകള്‍ സൂചിപ്പിക്കുന്നത്.

കേരളത്തിലെ നേതാക്കള്‍ സ്ഥാനങ്ങളെല്ലാം കയ്യടക്കുന്നു എന്ന ഒരു അതൃപ്തി മറ്റു പല സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്കുണ്ടെന്നാണ് ഇതിനകം മനസ്സിലാവുന്നത്. കേന്ദ്രകമ്മിറ്റിയില്‍ തൊഴിലാളി നേതാക്കള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം കിട്ടുന്നില്ല എന്ന പരാതിയാണ് ഡി.എല്‍. കരാഡ് ഉന്നയിച്ചത്. ഇത് തികഞ്ഞ ജനാധിപത്യ രീതിയാണെന്നും ഫലം എന്തായാലും പാര്‍ട്ടിയില്‍ അടിയുറച്ചു നില്‍ക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്

ജനാധിപത്യ രീതിയാണ് തെരഞ്ഞെടുപ്പെങ്കിലും സിപിഎം ഈ സാഹചര്യത്തെ കാണുന്നത് അങ്ങനെയല്ല. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിലെ വിള്ളലായാണ് ഇതിനെ വിലയിരുത്തുക.വിഭാഗീയതയുടെ ലക്ഷണം. അതുകൊണ്ടു തന്നെ. കേന്ദ്രകമ്മിറ്റിയിലെ തെരഞ്ഞെടുപ്പ് സിപിഎം ഇനി വിലയിരുത്തുന്നത് എങ്ങനയെന്ന് അടുത്ത ദിവസങ്ങളില്‍ കാണാം

Continue Reading

kerala

മഴ മുന്നറിയിപ്പിൽ മാറ്റം, ഏഴു ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലർട്ട്

നേരത്തെ നാലു ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരുന്നത്.

Published

on

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ഏഴു ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ പ്രവചനത്തിൽ പറയുന്നു. നേരത്തെ നാലു ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. ജാ​ഗ്രതയുടെ ഭാ​ഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലർട്ട് കൊണ്ട് അർത്ഥമാക്കുന്നത്.

ഇന്നും നാളെയും മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Continue Reading

Trending