Connect with us

india

ഡേറ്റ ഡിലീറ്റ് ചെയ്യരുത്; ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി ബിബിസി

ആദായ നികുതി വകുപ്പിന്റെ പരിശോധന മൂലം മാനസികവും വൈകാരികവുമായ പീഡനം അനുഭവിച്ചാല്‍ അവര്‍ക്ക് പിന്തുണ

Published

on

ഡല്‍ഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് കുത്തിമറിഞ്ഞ് പരിശോധന നടത്തുകയാണ്. പരിശോധനയുടെ മൂന്നാം ദിവസം ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് ഒരു വിവരങ്ങളും ഡിലീറ്റ് ചെയ്യരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് ബിബിസി. ആദായ നികുതി ഉദ്യോഗസ്ഥരുമായി സഹകരിക്കാനും മാധ്യമ സ്ഥാപനം ആവശ്യപ്പെട്ടു.

ആദായ നികുതി വകുപ്പിന്റെ പരിശോധന മൂലം മാനസികവും വൈകാരികവുമായ പീഡനം അനുഭവിച്ചാല്‍ അവര്‍ക്ക് പിന്തുണ നല്‍കുമെന്നും കമ്പനി പറഞ്ഞു. ബിബിസിയുടെ ഡല്‍ഹി ഓഫീസില്‍ പരിശോധന ആരംഭിച്ചപ്പോള്‍ ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും അവരോട് വീട്ടിലേക്ക് മടങ്ങി പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബിബിസിയുടെ അന്താരാഷ്ട്ര നികുതി സംബന്ധിച്ച പ്രശ്‌നങ്ങള്‍ അന്വേഷിക്കാന്‍ ചൊവ്വാഴ്ച രാവിലെ 11:30 നാണ് ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫീസുകളില്‍ എത്തിയത്.

ആദായനികുതി വകുപ്പ് പരിശോധന തുടരുമ്പോഴും പ്രക്ഷേപണ സേവനങ്ങള്‍ക്ക് യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല. ആവശ്യമായ എല്ലാ ജീവനക്കാരും ഓഫീസില്‍ നിന്ന് ജോലി ചെയ്യുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യുഎസ് ഇറക്കുമതിയുടെ പകുതിയിലധികത്തിനും തീരുവ കുറയ്ക്കാന്‍ ഇന്ത്യ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്

23 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന അമേരിക്കന്‍ ഇറക്കുമതിയുടെ 50% ത്തിലധികം താരിഫ് കുറയ്ക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് റിപ്പോര്‍ട്ട്.

Published

on

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാറിന്റെ പ്രാരംഭ ഘട്ടത്തില്‍, 23 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന അമേരിക്കന്‍ ഇറക്കുമതിയുടെ 50% ത്തിലധികം താരിഫ് കുറയ്ക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് റിപ്പോര്‍ട്ട്. പ്രതികാരപരമായ പരസ്പര താരിഫ് തടയുന്നതിനാണ് ഈ ഗണ്യമായ കുറവ് ലക്ഷ്യമിടുന്നത്.

യുഎസിന്റെ വ്യാപാര-ഭാരമുള്ള ശരാശരി താരിഫ് 2.2% ആണെന്നും ഇന്ത്യയുടെത് 12% ആണെന്നും ഡബ്ല്യുടിഒ ഡാറ്റ സൂചിപ്പിക്കുന്നു. ഇന്ത്യയുമായുള്ള 45.6 ബില്യണ്‍ ഡോളറിന്റെ വ്യാപാര കമ്മി അമേരിക്ക നിലനിര്‍ത്തുന്നു. ഏപ്രില്‍ 2 മുതല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആസൂത്രണം ചെയ്ത പരസ്പര ലോകമെമ്പാടുമുള്ള താരിഫുകളുടെ ഫലങ്ങള്‍ കുറയ്ക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്, ഇത് വിപണി അനിശ്ചിതത്വത്തിനും ആഗോളതലത്തില്‍ നയരൂപീകരണക്കാരെ ആശങ്കപ്പെടുത്തുന്നതിനും കാരണമായി.

നിലവില്‍ 5%-30% തീരുവയ്ക്ക് വിധേയമായ 55% അമേരിക്കന്‍ ഇറക്കുമതികളുടെയും താരിഫ് കുറയ്ക്കാന്‍ ഇന്ത്യ തയ്യാറാണെന്നാണ് വിവരം.

ഈ വിഭാഗത്തില്‍, 23 ബില്യണ്‍ ഡോളറില്‍ കൂടുതല്‍ വിലമതിക്കുന്ന ഇറക്കുമതി ചെയ്യുന്ന അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ താരിഫ് ഗണ്യമായി കുറയ്ക്കാനോ ഒഴിവാക്കാനോ ഇന്ത്യ തയ്യാറാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍, വേഗത്തിലുള്ള വ്യാപാര കരാര്‍ കൈവരിക്കുന്നതിനും അവരുടെ താരിഫ് തര്‍ക്കം പരിഹരിക്കുന്നതിനുമായി ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചു.

താരിഫ് കുറയ്ക്കാനുള്ള തീരുമാനം പരിഗണനയിലാണെന്നും വിശാലമായ ഒരു കുറവിന് പകരം മേഖലാ-നിര്‍ദ്ദിഷ്ട താരിഫ് ക്രമീകരണങ്ങളും ഇനം-ഓരോ ഇന ചര്‍ച്ചകളും ഉള്‍പ്പെടെയുള്ള ബദല്‍ സമീപനങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

വ്യാപാര തടസ്സങ്ങള്‍ കുറയ്ക്കുന്നതിന് ഇന്ത്യ സമഗ്രമായ താരിഫ് പരിഷ്‌കാരങ്ങളും പര്യവേക്ഷണം ചെയ്യുന്നുണ്ട്. എന്നിരുന്നാലും, ഈ ചര്‍ച്ചകള്‍ പ്രാഥമികമാണ്, അമേരിക്കയുമായുള്ള ചര്‍ച്ചകളില്‍ ഉടനടി പരിഹരിക്കപ്പെടാനിടയില്ലെന്നും പറയുന്നു.

11 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍, ഓട്ടോമോട്ടീവ് കയറ്റുമതികള്‍ പരസ്പര താരിഫുകള്‍ മൂലം കാര്യമായ തടസ്സങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു. മാംസം, ചോളം, ഗോതമ്പ്, പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ നിലവിലുള്ള തീരുവകള്‍ നിലവില്‍ 30% മുതല്‍ 60% വരെ വിലപേശാന്‍ കഴിയാത്തതായി സര്‍ക്കാര്‍ പ്രതിനിധി സ്ഥിരീകരിച്ചു. എന്നിരുന്നാലും, ബദാം, പിസ്ത, ഓട്‌സ്, ക്വിനോവ എന്നിവയുടെ തീരുവ കുറച്ചേക്കാം.

 

Continue Reading

india

മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ല; അലഹബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രിംകോടതി

. വിധിയെഴുതിയ ജഡ്ജിക്കെതിരെ സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം.

Published

on

മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രിംകോടതി. വിധിയെഴുതിയ ജഡ്ജിക്കെതിരെ സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം. വിവാദ പരാമര്‍ശങ്ങള്‍ അനാവശ്യമെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. കേന്ദ്രത്തിനും ഉത്തര്‍പ്രദേശ് സര്‍ക്കാറിനും കോടതി നോട്ടീസയച്ചു.

മാറിടം സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവില്‍ കഴിഞ്ഞദിവസം സുപ്രിംകോടതി സ്വമേധയാ കേസെടുത്തിരുന്നു. സ്ത്രീകളുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും വലിച്ചിഴയ്ക്കുന്നതും ബലാത്സംഗശ്രമത്തിനുള്ള തെളിവായി കാണാനാകില്ലെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിവാദ നിരീക്ഷണം.

ബലാത്സംഗശ്രമവും ബലാത്സംഗത്തിനുള്ള തയ്യാറെടുപ്പും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ചാണ് ജസ്റ്റിസ് രാം മനോഹര്‍ നാരായണ്‍ മിശ്രയുടെ പരാമര്‍ശം. അതേസമയം അലഹബാദ് ഹൈക്കോടതി ഉത്തരവിലെ ചില വാചകങ്ങള്‍ നീക്കം ചെയ്യുകയോ, ഭേദഗതി ചെയ്യുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.

ഹരജിക്കാരന്റെ അഭിഭാഷകന്‍ വാദം ഉന്നയിക്കാന്‍ ആരംഭിച്ചപ്പോഴേക്കും ജഡ്ജി തടയുകയായിരുന്നു. കോടതിയില്‍ പ്രഭാഷണം വേണ്ടെന്നായിരുന്നു ജസ്റ്റിസ് ബേല എം. ത്രിവേദി പറഞ്ഞത്. തുടര്‍ന്ന് ജസ്റ്റിസുമാരായ ബേല എം.ത്രിവേദി, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളി. പിന്നാലെയാണ് സുപ്രിംകോടതി ഇന്ന് കേസ് എടുത്തിരിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിക്കുകയും പൈജാമയുടെ ചരടുപിടിച്ചു വലിക്കുകയും പിന്നീട് സമീപത്തെ കലുങ്കിനടുത്തേക്ക് കൊണ്ടുപോയി ബലാത്സംഗത്തിന് ശ്രമിച്ചെന്നുമാണ് കേസ്. പവന്‍, ആകാശ് എന്നിവരാണ് കേസിലെ പ്രതികള്‍.

ആക്രമണം നടക്കുന്നതിനിടെ സ്ഥലത്ത് ഒരാള്‍ വന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. ഈ കേസില്‍ പ്രതികള്‍ വിചാരണ നേരിടണമെന്ന് കീഴ്‌കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് രാം മനോഹര്‍ നാരായണ്‍ മിശ്രയുടെ വിവാദ നിരീക്ഷണം.

 

Continue Reading

india

ഗോ സംരക്ഷകരുടെ ആക്രമണം; രാജ്യം വിട്ട മുംബൈ സ്വദേശിയ്ക്ക് അയര്‍ലന്‍ഡ് അഭയം നല്‍കി

2017ല്‍ വ്യാപാരി നാടുവിട്ടതിനെ തുടര്‍ന്ന് അയര്‍ലന്‍ഡില്‍ അഭയം തേടുകയായിരുന്നു 50കാരന്‍.

Published

on

ഗോ സംരക്ഷകരുടെ ആക്രമണത്തിനു പിന്നാലെ രാജ്യം വിട്ട മുംബൈ സ്വദേശിയ്ക്ക് അഭയം നല്‍കി അയര്‍ലന്‍ഡ്. മുംബൈ സ്വദേശിയായ വ്യാപാരിയുടെ അഭയാര്‍ത്ഥി അപേക്ഷം അയര്‍ലന്‍ഡ് അംഗീകരിച്ചു. 2017ല്‍ സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യം വിട്ട വ്യാപാരിക്കാണ് അയര്‍ലന്‍ഡ് അഭയം നല്‍കിയത്. 2017ല്‍ വ്യാപാരി നാടുവിട്ടതിനെ തുടര്‍ന്ന് അയര്‍ലന്‍ഡില്‍ അഭയം തേടുകയായിരുന്നു 50കാരന്‍.

മാംസവുമായി പോകുന്നതിനിടെയാണ് ആദ്യം ആക്രമണമുണ്ടായത്. പിന്നീട് വ്യാപാരിയുടെ കട ആക്രമിക്കുകയും ചെയ്തു. എന്നാല്‍ ഇയാള്‍ പൊലീസിനെ സമീപിച്ചെങ്കിലും കച്ചവടം നിര്‍ത്താനായിരുന്നു പോലീസ് നിര്‍ദേശിച്ചിരുന്നത്.
എന്നാല്‍ വീടിനു നേരെയും ആക്രമണം ഉണ്ടാവുമെന്ന് കണ്ടതോടെ കുടുംബവുമായി ഇയാള്‍ നാടുവിടുകയായിരുന്നു.

വ്യാപാരിയും മകനും ട്രക്കില്‍ മാംസം കൊണ്ടുപോകുമ്പോഴായിരുന്നു ആദ്യ ആക്രമണം. ഗോ സംരക്ഷകര്‍ അവരെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടും, പോലീസ് തുടര്‍നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് അദേഹം പറയുന്നു.

2017 ജൂണ്‍ 28 ന്, ആളുകള്‍ അദേഹത്തിന്റെ കടയും ജീവനക്കാരനെയും ആക്രമിക്കുകയും ചെയ്തു. പിന്നാലെ ഇയാള്‍ വ്യാപാരം നിര്‍ത്തിവെച്ചു. എന്നാല്‍ തന്നെ കൊല്ലാന്‍ പദ്ധതിയുണ്ടെന്ന് ഭയന്ന് മുംബൈ സ്വദേശി രാജ്യം വിടുകയായിരുന്നു.

2017 ഓഗസ്റ്റില്‍ മുംബൈയില്‍ നിന്ന് നാടുവിട്ട് യുകെ വഴി 2017 ഓഗസ്റ്റ് 20 ന് ഡബ്ലിനില്‍ എത്തുകയായിരുന്നു. ഏഴ് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്ക് ശേഷമാണ് അഭായര്‍ത്ഥി അപേക്ഷ അംഗീകരിച്ചത്.

അഭയാര്‍ത്ഥി അപേക്ഷയെ പിന്തുണയ്ക്കുന്നതിനായി അദ്ദേഹം തന്റെ ഇന്ത്യന്‍ പൗരത്വത്തിന്റെ തെളിവ്, എഫ്ഐആറിന്റെ പകര്‍പ്പ്, തന്റെ ബിസിനസിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആക്രമണത്തില്‍ തനിക്ക് സംഭവിച്ച പരിക്കുകളുടെ ഫോട്ടോകള്‍ എന്നിവ സമര്‍പ്പിച്ചു.

 

 

Continue Reading

Trending