Connect with us

Culture

ഉമ്മയും യാത്രയായി; കനലെരിയുന്ന മനസ്സുമായി റാഫി

Published

on

 

ഉമ്മ ആസ്യയുടെ മയ്യിത്ത് വെട്ടിഒഴിഞ്ഞതോട്ടം ജുമാ മസ്ജിദില്‍ ജനാസ നമസ്‌കാരത്തിന് വച്ചപ്പോള്‍ മകന്‍ മുഹമ്മദ് റാഫിയെ ഏതാനും പേര്‍ താങ്ങിപിടിച്ച് എത്തിക്കുകയായിരുന്നു. നമസ്‌കാരം മിനുട്ടുകള്‍കൊണ്ട് പൂര്‍ത്തിയാക്കി. ഖബര്‍സ്ഥാനിലെ പ്രാര്‍ത്ഥനക്കും കരഞ്ഞുകലങ്ങിയ കണ്ണുമായി റാഫി എത്തിയിരുന്നു. കരിഞ്ചോലമല സംഹാരരുദ്രമായി താണ്ഡവമാടിയപ്പോള്‍ റാഫിക്ക് നഷ്ടമായത് കുടുംബത്തിലെ എട്ടുപേരെയാണ്. ഉപ്പ ഹസനും ഉമ്മ ആസ്യയും ഭാര്യ ഷംനയും ഏകമകള്‍ നിയ ഫാത്തിമയും സഹോദരിമാരായ നുസ്രത്ത്, ജന്നത്ത്, നുസ്രത്തിന്റെ മക്കളായ റിന്‍ഷ മെഹറിന്‍, റിസ്്‌വാന മറിയം എന്നിവരെയാണ് ദുരന്തം വിഴുങ്ങിയത്.
പ്രിയപ്പെട്ടവര്‍ മുഴുവന്‍ മരണത്തിന്റെ തീരത്തണഞ്ഞപ്പോള്‍ പൊട്ടിക്കരയാനല്ലാതെ റാഫിക്ക് ഒന്നും ചെയ്യാനില്ലാതെയായി. ഗള്‍ഫില്‍ നിന്ന്്് എത്തിയ റാഫി ശനിയാഴ്ചയാണ് കരിഞ്ചോലമലയിലെ ദുരന്തഭൂമിയില്‍ എത്തിയത്. വേണ്ടപ്പെട്ടവരെയെല്ലാം ഭൂമി വിഴുങ്ങി എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാവാതെ കരിഞ്ചോലമലക്ക് സമീപമുള്ള മറ്റൊരു വീട്ടില്‍ കഴിയുകയായിരുന്നു ഹതാശനായ റാഫി. ആരുടെയും ആശ്വാസവാക്കുകള്‍ ഉള്ളിലെ തീ കെടുത്തിയില്ല. കഴിഞ്ഞ ദിവസം ബന്ധുക്കളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തപ്പോഴെല്ലാം കരളുരുകുന്ന വേദനയോടെ സാക്ഷിയാവുകയായിരുന്നു ഈ ചെറുപ്പക്കാരന്‍. സുഹൃത്തുക്കളെയും നാട്ടുകാരെയും കാണുമ്പോള്‍ റാഫിക്ക് സഹിക്കാനാവുന്നില്ല. അതുകൊണ്ടുതന്നെ വിവരങ്ങള്‍ തിരക്കിയെത്തുന്നവരില്‍ നിന്ന് ബന്ധുക്കള്‍ റാഫിയെ സംരക്ഷിച്ചുനിര്‍ത്തുകയായിരുന്നു.
റാഫി ഏതാനും വര്‍ഷങ്ങളായി ഗള്‍ഫിലായിരുന്നു. കരിഞ്ചോലമലയുടെ അടിവാരത്ത് വീട് വെച്ചതും റാഫിയുടെ അധ്വാനത്തിന്റെ ഫലമായിരുന്നു. വീടിന്റെ അടയാളം പോലും അവശേഷിപ്പിക്കാതെയാണ് ഉരുള്‍പൊട്ടല്‍ കടന്നുപോയത്. ഒപ്പം പ്രിയപ്പെട്ടവരെയും കവര്‍ന്നെടുത്തു.ഉപ്പ ഹസന്‍ ഏറെക്കാലമായി അസുഖബാധിതനായിരുന്നു. വീല്‍ചെയറില്‍ കഴിയുന്ന ഉപ്പക്ക് വിദഗ്ധ ചികിത്സ നല്‍കാനും വീടിന്റെ അവശേഷിക്കുന്ന ജോലികള്‍ തീര്‍ക്കാനും നാട്ടിലേക്ക് എത്താനിരുന്നതായിരുന്നു. എന്നാല്‍ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചുകൊണ്ട് ദുരന്തവാര്‍ത്തയാണ് റാഫിയെ തേടിയെത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തുടർച്ചയായ ഇടിവിനൊടുവിൽ സ്വർണവില കൂടി

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില കൂടി. ഇന്ന് നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 65,650 രൂപയായി. സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8195 രൂപയായി.

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ പവന് 1000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുവ യുദ്ധമാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ കഴിഞ്ഞയാഴ്ച കാരണമായിരുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടായത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Continue Reading

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

GULF

പുണ്യഭൂമിയിലെ 32 ലക്ഷം ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായി 105 കാരൻ

 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.

Published

on

റസാഖ് ഒരുമനയൂര്‍
മക്ക:  ഇരുപത്തിയേഴാം രാവിന്റെ പുണ്യം പരിശുദ്ധ ഹറമില്‍നിന്നും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ  മക്കയില്‍ എത്തിയ
ഏറ്റവും 32 ലക്ഷത്തിലധികം വരുന്ന തീര്‍ത്ഥാടകര്‍ക്കിടയില്‍ ശ്രദ്ധേയനാവുകയാണ് ഇന്തോനേഷ്യയില്‍നിന്നുള്ള 105 കാരന്‍.
 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.
അഞ്ചുനേരവും തന്റെ താമസസ്ഥലത്തുനിന്നും പരിശുദ്ധ കഅബാലയ സമീപത്തേക്ക് നടന്നുചെന്നാണ്  പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിക്കുന്നത്.
മകന്റെ  കൈപിടിച്ചു കുനിഞ്ഞു നടക്കുമ്പോഴും കണ്ണുകളില്‍ വിശ്വാസത്തിന്റെ പ്രകാശധാര ജ്വലിച്ചുനില്‍ക്കുന്നു. വാര്‍ധക്യസഹചമായ പ്രയാസങ്ങളുണ്ടെങ്കിലും പുണ്യകഅബാലയത്തില്‍ എത്തുകയെന്ന ആഗ്രഹം നിറവേറ്റാനാണ് തന്റെ പിതാവ് വന്നതെന്ന് മകന്‍ ചന്ദ്രികയോട് പറഞ്ഞു.
രാത്രി തറാവീഹും അതുകഴിഞ്ഞു അര്‍ധരാത്രി ഖിയാമുല്ലൈലി നമസ്‌കാരത്തിനും കഅബാഷരീഫിന് സമീപമെത്തും. പുലര്‍ച്ചെ മൂന്നുമണിയോടെ താമസിക്കുന്ന ഹോട്ടലില്‍ തിരിച്ചെത്തുന്ന ഇദ്ദേഹം രാവിലെ നാലരയോടെ വീണ്ടും സുബ്ഹി നമസ്‌കാരത്തിനായി കഅബയുടെ സമീപമെത്തും. കഅബയുടെ തൊട്ടടുത്ത് എത്തുന്നതിന് പരിമിധികളുള്ളതുകൊണ്ട് പരമാവധി അടുത്തെത്താനാണ് എപ്പോഴും ശ്രമിക്കുന്നത്.

Continue Reading

Trending