Connect with us

Culture

ലക്ഷദ്വീപിലെ സ്ഥിതി അതീവ ഗുരുതരം, ബേപ്പൂരില്‍ നിന്നുള്ള കപ്പല്‍ യാത്ര മാറ്റി

Published

on

 

കോഴിക്കോട്: ബേപ്പൂരില്‍ നിന്നു പുറപ്പെടേണ്ട എംവി മിനിക്കോയി എന്ന കപ്പല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന്് യാത്ര മാറ്റി. കടല്‍ ശാന്തമായ ശേഷമേ ഇനി യാത്ര പുറപ്പെടൂ. ലക്ഷദ്വീപ് തീരത്ത് കനത്ത തോതില്‍ ഓഖി ചുഴലിക്കാറ്റ് വീശിയടിക്കുന്ന സാഹചര്യത്തിലാണ് കപ്പല്‍ യാത്ര മാറ്റിയത്. എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട എംവി കവരത്തിയും യാത്ര റദ്ദാക്കി.
ചുഴലിക്കാറ്റില്‍ ലക്ഷദ്വീപില്‍ കനത്ത നഷ്ടങ്ങള്‍ക്ക് സാധ്യതയയുണ്ട്്്. മിനിക്കോയിയില്‍ ഹെലിപ്പാഡ് മുങ്ങിയതോടെ വ്യോമഗതാഗതവും അസാധ്യമായിരിക്കുകയാണ്. ഇന്നലെ വൈകീട്ട് ഏഴ് മണി വരെ ഫോണ്‍ ബന്ധങ്ങള്‍ സാധ്യമായിരുന്നു. അതിനുശേഷം സംസാരിക്കാനാവുന്നില്ല. വൈദ്യുതി ഉല്‍പാദനവും വിതരണവും പ്രതിസന്ധിയിലായതോടെ മിനിക്കോയ് ഏറെക്കുറെ ഇരുട്ടിലായി. ബോട്ടുകള്‍ മുങ്ങിപ്പോയി. മത്സ്യബന്ധനത്തിനു പോയതല്ലെങ്കിലും മഴക്കാലം എന്ന നിലക്ക് കാലാവസ്ഥാ വ്യതിയാനത്തെ അവഗണിച്ചതിനാല്‍ ബോട്ടുകള്‍ സുരക്ഷിതമാക്കിയിരുന്നില്ല. കപ്പലുകളില്‍ യാത്ര ചെയ്‌തെത്തുന്നവരെ ചെറിയ ബോട്ടുകളാണ് തീരത്ത്് എത്തിക്കുന്നത്. ബോട്ടുകളില്ലാതായതോടെ കപ്പല്‍ യാത്ര പൂര്‍ണമായും അസാധ്യമായി. പല മേഖലകളിലേക്കും പുറപ്പെട്ട കപ്പലുകള്‍ പലതും തിരിച്ചുവിളിച്ചു. മിനിക്കോയിയിലേക്കു പോയവ മറ്റു പല ദ്വീപുകളിലും ഇറക്കിവിടുകയായിരുന്നു. അഗത്തി, കവരത്തി തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ യാത്രക്കാരുള്ളത്.
കോണ്‍ക്രീറ്റ് അല്ലാത്ത വീടുകളുടെ എല്ലാം റൂഫുകള്‍ പറന്നുപോയി. വീടു തകര്‍ന്നവര്‍ കോണ്‍ക്രീറ്റ് വീടുകളിലെത്തി അഭയം തേടിയിരിക്കുകയാണ്. ഭീമന്‍ തിരമാലയെത്തിയാല്‍ സ്ഥിതി കൂടുതല്‍ വഷളാകും. ലക്ഷദ്വീപ് അരമീറ്റര്‍ മാത്രം ഉയരത്തിലാണുള്ളത്്. എന്നാല്‍ ആറ് മീറ്റര്‍ വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. അരക്കിലോമീറ്റര്‍ തിരയടിച്ചാല്‍ കടലിന്റെ മറുവശം എത്തുമെന്നിരിക്കെ പത്ത് കിലോമീറ്റര്‍ വരെ ദൂരത്തില്‍ അടിക്കാന്‍ സാധ്യതയുണ്ടെന്ന പ്രവചനവും ഏറെ ഭീതിയുളവാക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിനു പോലും സാധ്യതയില്ലാത്ത വിധം ഗുരുതരമാണ് സ്ഥിതി. അയ്യായിരത്തിലേറെ ആളുകളെ ഒഴിപ്പിക്കല്‍ പ്രായോഗികമായി സാധ്യമല്ല. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ തന്നെ കുടിവെള്ളം പോലും കിട്ടാത്ത സ്ഥിതിയുണ്ടാകും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തുടർച്ചയായ ഇടിവിനൊടുവിൽ സ്വർണവില കൂടി

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില കൂടി. ഇന്ന് നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 65,650 രൂപയായി. സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8195 രൂപയായി.

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ പവന് 1000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുവ യുദ്ധമാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ കഴിഞ്ഞയാഴ്ച കാരണമായിരുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടായത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Continue Reading

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

GULF

പുണ്യഭൂമിയിലെ 32 ലക്ഷം ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായി 105 കാരൻ

 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.

Published

on

റസാഖ് ഒരുമനയൂര്‍
മക്ക:  ഇരുപത്തിയേഴാം രാവിന്റെ പുണ്യം പരിശുദ്ധ ഹറമില്‍നിന്നും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ  മക്കയില്‍ എത്തിയ
ഏറ്റവും 32 ലക്ഷത്തിലധികം വരുന്ന തീര്‍ത്ഥാടകര്‍ക്കിടയില്‍ ശ്രദ്ധേയനാവുകയാണ് ഇന്തോനേഷ്യയില്‍നിന്നുള്ള 105 കാരന്‍.
 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.
അഞ്ചുനേരവും തന്റെ താമസസ്ഥലത്തുനിന്നും പരിശുദ്ധ കഅബാലയ സമീപത്തേക്ക് നടന്നുചെന്നാണ്  പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിക്കുന്നത്.
മകന്റെ  കൈപിടിച്ചു കുനിഞ്ഞു നടക്കുമ്പോഴും കണ്ണുകളില്‍ വിശ്വാസത്തിന്റെ പ്രകാശധാര ജ്വലിച്ചുനില്‍ക്കുന്നു. വാര്‍ധക്യസഹചമായ പ്രയാസങ്ങളുണ്ടെങ്കിലും പുണ്യകഅബാലയത്തില്‍ എത്തുകയെന്ന ആഗ്രഹം നിറവേറ്റാനാണ് തന്റെ പിതാവ് വന്നതെന്ന് മകന്‍ ചന്ദ്രികയോട് പറഞ്ഞു.
രാത്രി തറാവീഹും അതുകഴിഞ്ഞു അര്‍ധരാത്രി ഖിയാമുല്ലൈലി നമസ്‌കാരത്തിനും കഅബാഷരീഫിന് സമീപമെത്തും. പുലര്‍ച്ചെ മൂന്നുമണിയോടെ താമസിക്കുന്ന ഹോട്ടലില്‍ തിരിച്ചെത്തുന്ന ഇദ്ദേഹം രാവിലെ നാലരയോടെ വീണ്ടും സുബ്ഹി നമസ്‌കാരത്തിനായി കഅബയുടെ സമീപമെത്തും. കഅബയുടെ തൊട്ടടുത്ത് എത്തുന്നതിന് പരിമിധികളുള്ളതുകൊണ്ട് പരമാവധി അടുത്തെത്താനാണ് എപ്പോഴും ശ്രമിക്കുന്നത്.

Continue Reading

Trending