Connect with us

Video Stories

ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളോട് അവഗണന; അധ്യാപകരുടെ തസ്തിക വെട്ടിക്കുറച്ചു

Published

on

 

തിരുവനന്തപുരം: അംഗപരിമിതരും ഭിന്നശേഷിയുള്ളവരുമായ വിദ്യാര്‍ത്ഥികളോട് ഇടതുമുന്നണി സര്‍ക്കാറിന്റെ അവഗണന. ഒരു ലക്ഷം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത് 795 അധ്യാപകരെ മാത്രം. അംഗപരിമിതരോ ഭിന്നശേഷിയുള്ളവരോ ആയ കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ ബാലാവകാശ സംരക്ഷണ കമ്മീഷനും അംഗപരിമിതര്‍ക്കായുള്ള സംസ്ഥാന കമ്മീഷനും കര്‍ശന നിലപാട് സ്വീകരിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ അവഗണന തുടരുന്നത്. ഭിന്നശേഷിക്കാരും അംഗപരിമിതരുമായ വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ വിദ്യാഭ്യാസവും പരിശീലനവും ലഭ്യമാക്കണമെന്ന് ഇരുകമ്മീഷനുകളും സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇവര്‍ക്കായുള്ള അധ്യാപക തസ്തികകള്‍ വെട്ടിക്കുറക്കുന്ന തീരുമാനമാണെടുത്തത്. മാര്‍ച്ച് 31ന് ഇറങ്ങിയ ഉത്തരവില്‍ നിലവിലുള്ള തസ്തികകള്‍ വെട്ടിക്കുറക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗംപേരും കരാര്‍ അടിസ്ഥാനത്തില്‍ നിയമനം ലഭിച്ചവരാണ്. അംഗപരിമിതരും ഭിന്നശേഷിയുള്ളവരുമായ വിദ്യാര്‍ത്ഥികളോട് സര്‍ക്കാര്‍ മുഖം തിരിക്കുന്നതിനെതിരെ ഇതിനകം തന്നെ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ പരിശീലനം അത്യാവശ്യമാണ്. നിലവില്‍ ഒരു അധ്യാപകര്‍പോലുമില്ലാത്ത പഞ്ചായത്തുകളും സംസ്ഥാനത്തുണ്ട്.
വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ മാനദണ്ഡപ്രകാരം ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളെ ആഴ്ചയില്‍ രണ്ട് തവണയെങ്കിലും അധ്യാപകര്‍ സന്ദര്‍ശിച്ചിരിക്കേണ്ടതാണ്. എന്നാല്‍ അധ്യാപകരുടെ കുറവ് കാരണം ഒരധ്യാപകന് തന്നെ ഇത്രയേറെ വിദ്യാര്‍ത്ഥികളെ ആഴ്ചയില്‍ സന്ദര്‍ശിക്കാനാകാത്ത സ്ഥിതിയാണ്. സ്‌കൂള്‍ പ്രവേശനം ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളുടെ ജന്മാവകാശമാണെന്ന് അംഗപരിമിതര്‍ക്കായുള്ള സംസ്ഥാന കമ്മീഷന്‍ നിരീക്ഷിച്ചിരുന്നു. ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹതപ്പെട്ട പ്രത്യേക സൗകര്യങ്ങളായ സ്‌കൂളുകളിലെ പ്രത്യേക ശൗചാലയം, ചവിട്ടുപടികള്‍ ഇല്ലാത്ത യാത്രാവഴി, താഴത്തെ നിലയില്‍ പഠനമുറി, സ്പെഷ്യല്‍ ടീച്ചര്‍, റിസോഴ്സ് മുറികള്‍ എന്നിവയും ഏര്‍പ്പെടുത്തണം. അംഗപരിമിതര്‍ക്കുള്ള 1995ലെ ദേശീയനിയമത്തില്‍ അംഗപരിമിത കുട്ടികള്‍ക്ക് സൗജന്യവിദ്യാഭ്യാസ സൗകര്യം ഉറപ്പാക്കാന്‍ നിരവധി നിബന്ധനകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വൈകല്യമുള്ള കുട്ടിക്ക് 18 വയസ് തികയുന്നതുവരെ സമുചിതമായ ചുറ്റുപാടില്‍ സൗജന്യവിദ്യാഭ്യാസം ലഭിക്കുന്നെന്ന് ഉറപ്പാക്കണമെന്നാണ് നിര്‍ദേശം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണു; അഞ്ചു വയസ്സുകാരന്‍ മരിച്ചു

സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു.

Published

on

പാലക്കാട്: സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു. എലപ്പുള്ളി നെയ്തല ഇരട്ടകുളം കൃഷ്ണകുമാര്‍-അംബിക ദമ്പതികളുടെ മകന്‍ അഭിനത്താണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ കൂട്ടുകാരുമായി സമീപത്തെ പറമ്പില്‍ കളിക്കാന്‍ പോയതായിരുന്നു.

കാലപ്പഴക്കം ചെന്ന ഗേറ്റില്‍ തൂങ്ങിക്കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്ന് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍.

Continue Reading

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

Trending