Connect with us

More

മാധ്യമവാര്‍ത്തകളെ പരിഹസിച്ചും ആക്ഷേപിച്ചും ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പോസ്റ്റ്

Published

on

കൊച്ചി: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള മാധ്യമവാര്‍ത്തകളെ പരിഹസിച്ചും ആക്ഷേപിച്ചും ദിലീപ് ഓണ്‍ലൈനിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഓരോ വാര്‍ത്തക്കും മറുപടി നല്‍കിയാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. അന്വേഷണത്തെക്കുറിച്ച് മാധ്യമങ്ങള്‍ പ്രത്യേകിച്ച് ചാനലുകള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് പോസ്റ്റില്‍ പറയുന്നത്. മാധ്യമങ്ങളെ അതിരൂക്ഷമായി ആക്ഷേപിക്കുകയാണ് പോസ്റ്റില്‍.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കഴിഞ്ഞ രണ്ടു മൂന്നു ദിവസമമായി നമ്മടെ ചാനലുകളില്‍ മാധ്യമ ഹിജഡകള്‍ നടത്തി കൊണ്ടിരുന്ന കുറച്ചു കാര്യങ്ങള്‍…
1. ദിലീപും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യേപേക്ഷ നല്‍കി എന്ന് സൂചന..
ഇങ്ങനെ ഒരു നിലപാട് ഇരുവരും നടത്തിയിട്ടു പോലും ഇല്ല.. തെറ്റ് ചെയ്യാത്ത ഞാന്‍ എന്തിനാ മുന്‍കൂര്‍ ജാമ്യം എടുക്കുന്നെ എന്നാണ് സുഹൃത്തുക്കളുടെ ചോദ്യത്തിന് ദിലീപ് മറുപടി പറഞ്ഞത്. നാദിര്‍ഷായുടെ സഹോദരനും നിഷേധിച്ചിട്ടുണ്ട്..
2. ദിലീപിനോടും നാദിര്ഷയോടും കൊച്ചി വിട്ടു പോകരുത്. ഉടനെ ആറസ്റ്റ് ഉണ്ടാകും എന്ന് സൂചന..
ഈ മാധ്യമ പ്രവര്‍ത്തകര്‍ കിടന്നു കീറി മുറിക്കുമ്പോള്‍ ആണ് ദിലീപേട്ടനും കാവ്യയും കൊച്ചി വിട്ടു തൃശ്ശൂരില്‍ അമ്പലത്തില്‍ പോയി തൊഴുതതു. ഇങ്ങനെ ഒരു അറിയിപ്പും അവര്‍ക്ക് പോലീസ് കൊടുത്തിട്ടില്ല.. ഇങ്ങള് എന്താണ് മാധ്യമ ചങ്ങാതിമാരെ ഇവരെ ഒക്കെ ഒന്നും സമയത്തിന് അറിയിച്ചൂടെ. പിന്നെ അറസ്റ്റ് അത് ദിവസം 5 ആയി കണ്ണില്‍ പെട്രോളും ഒഴിച്ച് നോക്കി ഇരിക്കുന്നത്..
3. കാവ്യയുടെ പേരിലുള്ള വീട് പൂട്ടി ഇരിക്കുന്നു. കാവ്യാ ഒളിവില്‍..
അല്ല ഞങ്ങക്ക് അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ കാവ്യയെ കാണണം എങ്കില്‍ കാവ്യയുടെ വീട്ടിലോട്ടു പോയിട്ട് എന്ത് ചെയ്യനാ.. അതിനു നിങ്ങള്‍ ആലുവയില്‍ ദിലീപേട്ടന്റെ വീട്ടില്‍ പോയി നോക്കിയാല്‍ മതിയായിരുന്നല്ലോ..
4. ലക്ഷ്യയില്‍ റൈഡ് വീഡിയോ കണ്ടെടുത്തു.. അടുത്ത ബ്രേക്കിംഗ് ന്യൂസ്
ഇത് അതികം ഓടിക്കാന്‍ മാധ്യമ ചേട്ടന്മാര്‍ക്കു പറ്റിയില്ല. ഡിജിപി സര്‍ തന്നെ പൊളിച്ചു അണ്ണാക്കില്‍ കൊടുത്തു..മാര്‍ച്ചില്‍ കിട്ടിയ വീഡിയോ ക്ലിപ്പുകള്‍ നിങ്ങള്‍ എങ്ങനെയാ ല്കഷ്യയില്‍ നിന്നു കണ്ടെടുത്തത്..
5. ജോര്‍ജേട്ടന്‍സ് പൂരം ലൊക്കേഷനില്‍ സുനി..
ഏതോ ഒരുത്തന്‍ ദിലീപേട്ടന്റെ കൂടെ നിന്നു സെല്‍ഫി എടുത്തതിന്റെ ബാക്കില്‍ ഒരുത്തന്‍ നില്‍ക്കുന്നു..അത് സുനി ആണെന്ന് കണ്ട് പിടിച്ചവന്റെ കണ്ണ് അപാരം.. ആ കണ്ണ് ആര്‍ക്കേലും ധാനം കൊടുക്കണേ..ലക്ഷത്തില്‍ ഒന്നോ രണ്ടോ കാണാതുള്ളൂ
6. സുനി ദിലീപുമായി സംസാരിച്ചു. ദിലീപിനെ ചോദ്യം ചെയ്യാന്‍ പുതിയ ചോദ്യാവലി ഉണ്ടാക്കുന്നു..
കഴിഞ്ഞ ഒരു വര്ഷത്തെ ഫോണ്‍ ലിസ്റ്റ് എടുത്തതില്‍ സുനി ദിലീപിനെയോ ദിലീപ് സുനിയെയോ വിളിച്ചതായി രേഖകള്‍ ഇല്ല… പോലീസിനോട് സുനി ഇപ്പോള്‍ പറയുന്നത് ദിലീപിനോട് നേരിട്ടോ അല്ലാതെയോ സംസാരിച്ചിട്ടില്ല എന്നാണ്..
അപ്പോള്‍ പറഞ്ഞു വരുന്നത് എന്താണെന്നു വെച്ച നീ ഒക്കെ ഈ കണ്ടെത്തിയ തെളിവുകള്‍ ഒക്കെ കൊണ്ടു പോലിസിനെ ഏല്‍പ്പിച്ചാല്‍ ഈ കേസ് അങ്ങ് പെട്ടെന്ന് തീര്‍ക്കായിരുന്നു.. ദിലീപ് എന്ത് ദ്രോഹം ആണ് നിന്നോടൊക്കെ ചെയ്തത്..നിന്റെ ഒക്കെ പേക്കൂത്തുകള്‍ക്ക് നിന്നു തരാത്തത് കൊണ്ടോ? വേശ്യാനെറ്റും ചരമഭൂമി ഒക്കെ മത്സരിക്കുക ആണ് ദിലീപിനെ പ്രതി ചേര്‍ക്കാന്‍.. ഇതിന്റെ പിന്നില്‍ ഒരു ശക്തി ഉണ്ട് കാശ് വാരി എറിയാന്‍. അത് പോലീസ് കണ്ട് പിടിച്ചു നിയമത്തിനു മുന്നില്‍ കൊണ്ടു വരും എന്ന പ്രതീക്ഷയോടെ നന്ദി നമസ്‌ക്കാരം

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

സംസ്ഥാനത്ത് വീണ്ടും നിപ; വൈറസ് ബാധ വളാഞ്ചേരി സ്വദേശിക്ക്

പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍

Published

on

മലപ്പുറം: കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. കഴിഞ്ഞ നാലുദിവസമായി പനിയും ശ്വാസതടസ്സവും നേരിട്ടതിനെ തുടര്‍ന്നാണ് യുവതിയെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിപ ലക്ഷണങ്ങള്‍ കണ്ടതോടെ സ്രവം പരിശോധനയ്ക്കായി പുനെയിലേക്ക് അയക്കുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ചികിത്സയില്‍ തുടരുന്ന യുവതിക്ക് കടുത്ത പനി തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒരുവര്‍ഷത്തിനിടെ മൂന്നാം തവണയാണ് മലപ്പുറത്ത് നിപ സ്ഥിരികരിച്ചത്. നേരത്തെ വണ്ടൂരില്‍ നിപ ബാധിച്ച് യുവാവ് മരിച്ചിരുന്നു.

Continue Reading

india

രാജ്യത്തിനെതിരായ ആക്രമണങ്ങളെ ഒറ്റക്കെട്ടായി നേരിടണം: മുസ്‌ലിം ലീഗ്‌

സര്‍വ കക്ഷി യോഗത്തില്‍ പിന്തുണയര്‍പ്പിച്ച് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

Published

on

രാജ്യത്തിനെതിരെയുള്ള എല്ലാ വിധ ഭീകരവാദ പ്രവർത്തനങ്ങളെയും അതിന് നേതൃത്വം കൊടുക്കുന്ന സംഘങ്ങളെയും നേരിടുന്നതിന് രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്നും അതിന് മുസ്ലിം ലീഗ് പാർട്ടിയുടെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും പ്രധാന മന്ത്രി വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗത്തിൽ പങ്കെടുത്ത് മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു.

ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾ ഉണ്ടാവുമ്പോൾ രാജ്യം ഒന്നിച്ച് നിന്ന് നേരിടണമെന്നും ന്യൂഡൽഹിയിൽ ചേർന്ന സർവ്വ കക്ഷി യോഗത്തിൽ പങ്കെടുത്ത് ഇ.ടി പറഞ്ഞു. അന്താരാഷ്ട്ര സമൂഹം ഇന്ത്യയെടുത്ത നിലപാടിനോട് അതി ശക്തമായ പിന്തുണയും യോജിപ്പും പ്രകടിപ്പിക്കുകയുണ്ടായി. 27 പേരുടെ ജീവൻ നഷ്ടമായ പഹൽഗാം ഭീകരാക്രമണത്തിന്റെ ഭീകരത സമൂഹത്തിൽ വലിയ പ്രയാസമാണ് സ്രഷ്ടിച്ചത്. ഇതിന് തിരിച്ചടിയായി ഓപ്പറേഷൻ സിന്ദൂരിന് നേതൃത്വം നൽകിയ സൈനികരെയും ഇ.ടി മുഹമ്മദ് ബഷീർ എംപി പ്രശംസിച്ചു.

Continue Reading

india

കൊടും ഭീകരനെ കൊലപ്പെടുത്തി ഇന്ത്യന്‍ സൈന്യം; കൊല്ലപ്പെട്ടത് അബ്ദുല്‍ റൗഫ് അസര്‍

ജെയ്ശെ മുഹമ്മദ് സുപ്രീം കമാൻഡറായ അബ്ദുൽ റൗഫ് അസ്ഹർ 1999ലെ കാണ്ഡഹാർ വിമാനം റാഞ്ചലിന്‍റെ സൂത്രധാരനാണ്

Published

on

ന്യൂഡൽഹി: ഓപറേഷൻ സിന്ദൂരിൽ ജയ്ശെ മുഹമ്മദ് തലവൻ മസ്ഊസ് അസ്ഹറിന്‍റെ സഹോദരന്‍ അബ്ദുൽ റൗഫ് അസ്ഹറും കൊല്ലപ്പെട്ടു. ജെയ്ശെ മുഹമ്മദ് സുപ്രീം കമാൻഡറായ അബ്ദുൽ റൗഫ് അസ്ഹർ 1999ലെ കാണ്ഡഹാർ വിമാനം റാഞ്ചലിന്‍റെ സൂത്രധാരനാണ്. ആക്രമണത്തിൽ പരിക്കേറ്റ ഇയാൾ പാകിസ്താനിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ബഹാവൽപുരിൽ ഇന്ത്യൻ നടത്തിയ ആക്രമണത്തിലാണ് അബ്ദുൽ റൗഫിന് ഗുരുതര പരിക്കേറ്റത്.

ബഹാവൽപുരിലെ ജാമിഅ മസ്ജിദ് സുബ്ഹാനല്ല ആക്രമണത്തിൽ തന്റെ കുടുംബത്തിലെ 10 അംഗങ്ങളും നാല് അടുത്ത കൂട്ടാളികളും കൊല്ലപ്പെട്ടതായി ജയ്‌ശെ മുഹമ്മദ് തലവനായ മസ്ഊദ് അസ്ഹർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. മൂത്ത സഹോദരിയും ഭർത്താവും, അനന്തരവനും ഭാര്യയും, മറ്റൊരു മരുമകളും, കുടുംബത്തിലെ അഞ്ച് കുട്ടികളും ഉൾപ്പെടുന്നതായി അസ്ഹറിന്റേതായി അവകാശപ്പെടുന്ന പ്രസ്താവനയിൽ പറയുന്നു. ആക്രമണത്തിൽ അസ്ഹറിന്റെ അടുത്ത അനുയായിയും അമ്മയും മറ്റു രണ്ട് കൂട്ടാളികളും മരിച്ചു. ഈ ക്രൂരമായ പ്രവൃത്തി എല്ലാ അതിരുകളെയും ലംഘിച്ചു. ഇനി കരുണ പ്രതീക്ഷിക്കേണ്ടെന്നും തിരിച്ചടിക്കുമെന്നും പ്രസ്താവനയിലുണ്ട്.

1999ൽ വിമാനത്തിലെ തട്ടിക്കൊണ്ടുപോയ യാത്രക്കാരെ മോചിപ്പിക്കാനായി ഇന്ത്യ വിട്ടയച്ച ഭീകരനാണ് മസ്ഊദ് അസ്ഹർ. 2019ൽ, ഐക്യരാഷ്ട്രസഭ അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

അതേസമയം പഹൽഗാം ഭീകരാക്രമണത്തിന്‍റെ തിരിച്ചടിയായി ഇന്ത്യൻ സെന നടത്തിയ പ്രത്യാക്രമണത്തിൽ നൂറിലേറെ ഭീകരർ കൊല്ലപ്പെട്ടെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സർവകക്ഷി യോഗത്തിൽ പറഞ്ഞു. സ്ഥിതിഗതികൾ വഷളാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. എന്നാൽ, പാകിസ്താൻ പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കുമെന്നും സർവകക്ഷിയോഗത്തിൽ രാജ്നാഥ് സിങ് പറഞ്ഞു. പാക് അധീന കശ്മീരിലെയും പാകിസ്താനിലേയും ഒമ്പത് ഭീകര ക്യാമ്പുകളിലാണ് ‘ഓപറേഷൻ സിന്ദൂർ’ എന്ന പേരിൽ ആക്രമണം നടത്തിയത്.

Continue Reading

Trending