Connect with us

Culture

അടിക്കടിയുള്ള വര്‍ധന; ഡീസല്‍ വിലയില്‍ നട്ടംതിരിഞ്ഞ് കെ.എസ്.ആര്‍.ടി.സി

Published

on

തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധിമൂലം ബുദ്ധിമുട്ടുന്ന കെ.എസ്.ആര്‍.ടി.സിക്ക് അടിക്കടിയുള്ള ഡീസല്‍വില വര്‍ധന കനത്തഭാരമാകുന്നു. ഡീസല്‍ വിലവര്‍ധനയെ തുടര്‍ന്ന് ഒരു മാസം 30-35 ലക്ഷം രൂപയാണ് കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടാകുന്ന അധികച്ചെലവ്. ഒരു ദിവസം 4.80 ലക്ഷം ലിറ്റര്‍ ഡീസലാണ് കോര്‍പറേഷന്‍ ബസുകള്‍ കുടിച്ചുതീര്‍ക്കുന്നത്. രാജ്യമൊട്ടാകെയുള്ള പൊതുഗതാഗതസംവിധാനങ്ങളിലെ ഉയര്‍ന്ന വിനിയോഗമാണിത്.
ലിറ്ററിന് 58 രൂപ വിലയുള്ളപ്പോള്‍ ഡീസലിനു ദിവസം 2.78 കോടി രൂപയായിരുന്നു ചെലവ്. ഇപ്പോള്‍ ദിവസം മൂന്നരക്കോടിയോളം രൂപ മാറ്റി വെക്കണം. ഡീസല്‍ വാങ്ങിയ ഇനത്തിലെ കോടികളുടെ കുടിശിക തീര്‍ക്കാനും കോര്‍പറേഷന്‍ പാടുപെടുകയാണ്.

കെ.എസ്.ആര്‍.ടി.സിയുടെ മുഖ്യ ഇന്ധനദാതാവായ ഐ.ഒ.സിക്ക് മാത്രം 160 കോടി നല്‍കണം. ഇതിന് പുറമെ കോടതി വിധിയെ തുടര്‍ന്ന് ഡീസല്‍സബ്‌സിഡിയായി ലഭിച്ച 62.60 കോടി രൂപയും ഐ.ഒ.സിക്ക് നല്‍കേണ്ടതുണ്ട്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന് പത്തുകോടിയോളം രൂപയും നല്‍കേണ്ടതുണ്ട്. ആകെ 192.72 കോടിയാണ് ഈയിനത്തില്‍ നല്‍കേണ്ടി വരുന്നത്. 2013 ജനുവരി 17നാണ് വന്‍കിട ഉപഭോക്താക്കള്‍ക്ക് ഡീസല്‍ വാങ്ങുന്നതിനുള്ള സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയതാണ് കോര്‍പറേഷന് അധികബാധ്യത ഉണ്ടാക്കിയത്.

കെ.എസ്.ആര്‍.ടി.സിക്ക് സബ്‌സിഡി നിരക്കില്‍ ഡീസല്‍ നല്‍കണമെന്ന 2013 മാര്‍ച്ച് 21 ലെ ഹൈക്കോടതി ഉത്തരവ് ഇതേതുടര്‍ന്ന് അതേവര്‍ഷം സെപ്തംബര്‍ 16ന് സുപ്രീംകോടതി അത് സ്റ്റേ ചെയ്തു. ഇതിനിടയിലുള്ള ദിവസങ്ങളില്‍ സബ്‌സിഡി നിരക്കില്‍ ഡീസല്‍ നല്‍കിയ ഇനത്തിലാണ് കെ.എസ്.ആര്‍.ടി.സി ഈ പണം നല്‍കേണ്ടത്. വിലവര്‍ധനയുടെ പശ്ചാത്തലത്തില്‍ നികുതിയിളവ് നല്‍കണമെന്ന ആവശ്യം വീണ്ടും മുന്നോട്ടുവെക്കാന്‍ ഒരുങ്ങുകയാണ് കോര്‍പറേഷന്‍. കെ.എസ്.ആര്‍.ടി.സിക്ക് ലഭ്യമാക്കുന്ന ഡീസലിന് ഇന്ധനവിലയില്‍ സംസ്ഥാനസര്‍ക്കാര്‍ ഇളവ് നല്‍കണമെന്ന് വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഈ ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സി.എന്‍.ജിയുടെ സാധ്യത വിനിയോഗിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

വില കുറഞ്ഞ സി.എന്‍.ജി ഇന്ധനം ലഭ്യമാക്കാമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ നേരത്തെ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അത് പ്രയോജനപ്പെടുത്താന്‍ പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കെ.എസ്.ആര്‍.ടി.സിക്ക് കഴിയില്ല. സാധാരണ വാഹനങ്ങളില്‍ 3,000 മുതല്‍ 4,000 രൂപ വരെ മുടക്കി കണ്‍വെര്‍ഷന്‍ കിറ്റ് ഘടിപ്പിച്ചാല്‍ സി.എന്‍.ജിയിലേക്ക് മാറ്റാം. ഇതിന് ഉന്നതതല തീരുമാനം വേണ്ടതുണ്ട്. പെട്രോളിനെ അപേക്ഷിച്ച് ഇന്ധനക്ഷമത കൂടുതലുണ്ട് സി.എന്‍.ജിക്ക്. ആറ് കിലോമീറ്റര്‍ വരെ കൂടുതല്‍ ഓടാം. ലിറ്ററിന് 45നും 55നും ഇടയിലാണ് സി.എന്‍.ജിയുടെ കേരളത്തിലെ വില. പരീക്ഷണ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ സി.എന്‍.ജി ബസ് ഓട്ടം തുടങ്ങിയത് പ്രതീക്ഷക്ക് നേരിയ വക നല്‍കുന്നു.

kerala

എരുമയെ തിരഞ്ഞ് കാട്ടിലെത്തിയ വയോധികന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു

കാലടി സ്വദേശി കാട്ടുകുടി ഏലിയാസ് (76) ആണ് മരിച്ചത്.

Published

on

കര്‍ണാടക ചിക്കമംഗളൂരുവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി വയോധികന്‍ മരിച്ചു. കാലടി സ്വദേശി കാട്ടുകുടി ഏലിയാസ് (76) ആണ് മരിച്ചത്. മേയാന്‍വിട്ട എരുമയെ തിരഞ്ഞ് എത്തിയപ്പോഴായിരുന്നു ആക്രമണം.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കാലടി സ്വദേശിയായ ഏലിയാസ് നരസിംഹരാജ താലൂക്കിലെ മടവൂര്‍ ഗ്രാമത്തിലാണ് ഇപ്പോള്‍ താമസിക്കുന്നത്. മേയാന്‍വിട്ട എരുമയെ അന്വേഷിച്ച് മകനൊപ്പമാണ് ഏലിയാസ് കാട്ടില്‍ എത്തിയത്. കാട്ടാന പിന്നില്‍ നിന്നാണ് ആക്രമിച്ചത്. തലയ്‌ക്കേറ്റ ഗുരുതര പരിക്ക് ആണ് മരണ കാരണം.

അങ്കമാലി കാലടിയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മടവൂരിലേക്ക് കുടിയേറിയ കര്‍ഷക കുടുംബത്തിലെ അംഗമാണ് ഏലിയാസ്.

Continue Reading

Film

പരീക്ഷണ സിനിമകൾക്കുള്ള മികച്ച വേദിയാണ് ഐഎഫ്എഫ്‌കെയെന്ന് സംവിധായകർ

ഏഴാം ദിനം ടാഗോർ തിയറ്ററിൽ നടന്ന മീറ്റ് ദി ഡയറക്ടർ പരിപാടിയിൽ സംവിധായകരായ ഫാസിൽ മുഹമ്മദ്, ജിതിൻ ഐസക് തോമസ്, ഈജിപ്ഷ്യൻ അഭിനേതാവായ അഹ്‌മദ് കമൽ എന്നിവരാണ് പങ്കെടുത്തത്.

Published

on

സർഗാത്മകതയ്ക്ക് വിലക്കുകളില്ലാതെ മികച്ച കലാസൃഷ്ടികൾ പ്രദർശിപ്പിക്കാൻ കഴിയുന്ന വേദിയാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്ന് സംവിധായകർ. ഏഴാം ദിനം ടാഗോർ തിയറ്ററിൽ നടന്ന മീറ്റ് ദി ഡയറക്ടർ പരിപാടിയിൽ സംവിധായകരായ ഫാസിൽ മുഹമ്മദ്, ജിതിൻ ഐസക് തോമസ്, ഈജിപ്ഷ്യൻ അഭിനേതാവായ അഹ്‌മദ് കമൽ എന്നിവരാണ് പങ്കെടുത്തത്.

വളരെ കുറഞ്ഞ ചിലവിൽ ചിത്രീകരിച്ച ചിത്രമായിട്ടും ‘പാത്ത്’ന് മികച്ച പ്രേക്ഷക പ്രതികരണമാണ് ഐ എഫ് എഫ് കെയിൽ ലഭിച്ചത് എന്നതിൽ സന്തോഷമുണ്ടന്ന് സംവിധായകൻ ജിതിൻ ഐസക് തോമസ് പറഞ്ഞു. പൊന്നാനിയിലെ അയൽക്കാരും സുഹൃത്തുക്കളും അടങ്ങുന്ന ചെറിയൊരു ടീമിന്റെ പരിശ്രമമാണ് ‘ഫെമിനിച്ചി ഫാത്തിമ’ എന്ന് ഫാസിൽ പറഞ്ഞു. സ്വന്തം വീട്ടിലെ സ്ത്രീജീവിതങ്ങളാണ് താൻ ആവിഷ്‌കരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സിനിമയെ ശ്രദ്ധാപൂർവമാണ് വീക്ഷിക്കുന്നതെന്നും അതേ സമയം ഈജിപ്ഷ്യൻ സിനിമ നേരിടുന്ന സെൻസർഷിപ്പ് പ്രശ്‌നങ്ങളെ കുറിച്ചും ഈജിപ്ഷ്യൻ അഭിനേതാവ് അഹ്‌മദ് കമൽ സാംസാരിച്ചു. മീര സാഹിബ് മോഡറേറ്ററായ ചർച്ചയിൽ ബാബു കിരിയത്ത് നന്ദി അറിയിച്ചു. 29-ാമത് രാജ്യാന്തര ചലച്ചിത്ര മേലായിലെ മീറ്റ് ദി ഡയറക്ട്‌ടേഴ്‌സ് പരിപാടിയുടെ അവസാനത്തെ പതിപ്പായിരുന്നു ഇത്.

Continue Reading

kerala

‘ബിജെപിയില്‍ നിന്ന് മര്യാദയോ നീതിയോ ലഭിച്ചില്ല’; ബിജെപി വയനാട് മുന്‍ ജില്ലാ അധ്യക്ഷന്‍ കെ.പി മധു കോണ്‍ഗ്രസില്‍ ചേര്‍ന്നു

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ടി സിദ്ദിഖ് എംഎല്‍എ, ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, സണ്ണി ജോസഫ് എംഎല്‍എ, മുന്‍മന്ത്രി പികെ ജയലക്ഷ്മി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വം ഏറ്റുവാങ്ങിയത്. 

Published

on

ബിജെപി വയനാട് മുന്‍ജില്ലാ അധ്യക്ഷന്‍ കെ പി മധു കോണ്‍ഗ്രസില്‍. വയനാട് ഡിസിസി ഓഫീസിലെത്തിയ മധുവിന് ഡിസിസി പ്രസിഡന്‍റ് എന്‍ഡി അപ്പച്ചന്‍ അംഗത്വ രശീതി കൈമാറി. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ടി സിദ്ദിഖ് എംഎല്‍എ, ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, സണ്ണി ജോസഫ് എംഎല്‍എ, മുന്‍മന്ത്രി പികെ ജയലക്ഷ്മി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വം ഏറ്റുവാങ്ങിയത്.

ബിജെപിയില്‍ നിന്ന് മര്യാദയോ നീതിയോ ലഭിച്ചില്ലെന്നും കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനമെടുത്തത് ദീര്‍ഘമായ ആലോചനകള്‍ക്ക് ശേഷമെന്നും മധു പ്രതികരിച്ചു.വയനാട്ടിൽ വന്യജീവി ആക്രമണ സമരത്തിനിടെ ക്രിസ്ത്യൻ പുരോഹിതർക്കെതിരെ നടത്തിയ പരാമർശത്തെ തുടർന്നാണ് മധുവിനെ ജില്ലാ പ്രസിഡൻറ് സ്ഥാനത്തു നിന്ന് ബിജെപി മാറ്റിയത്.

നവംബര്‍ 26 നാണ് കെ പി മധു ബി ജെ പി വിടുന്നത്. നേതൃത്വവുമായിയുള്ള ഭിന്നതയെ തുടർന്നാണ് രാജി. ബിജെപിയിൽ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്ന് മധു ആരോപിക്കുന്നു. തൃശൂരിൽ ബി ജെ പി ജയിച്ചത് സെലിബ്രിറ്റി സ്ഥാനാർത്ഥിയായത് കൊണ്ടാണെന്നും എല്ലാ പഞ്ചായത്തിലും സെലിബ്രിറ്റികൾക്ക് മത്സരിക്കാൻ ആവില്ലെന്നും മധു അന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ അര നൂറ്റാണ്ടായി കേരളത്തിൽ പ്രവർത്തിക്കുന്ന ബി ജെ പിക്ക് ഒരു മാറ്റവുമുണ്ടാക്കാനായില്ലെന്നും അദ്ദേഹം വിമർശിച്ചു.

Continue Reading

Trending