Connect with us

News

ഓര്‍മകളില്‍ ഡിയാഗോ

രണ്ട് തവണയാണ് അര്‍ജന്റീന ലോകകപ്പില്‍ മുത്തമിട്ടത്. ഇതില്‍ അവസാനം 1986ല്‍ മെക്‌സിക്കോയിലായിരുന്നുഅന്നത്തെ ഹീറോയായിരുന്നു ഡിയാഗോ.

Published

on

കമാല്‍ വരദൂര്‍

ഫുട്‌ബോള്‍ ലോകം കണ്ണീരണിഞ്ഞ ആ വിയോഗത്തിന് രണ്ട് നാള്‍ കഴിഞ്ഞാല്‍ രണ്ട് വര്‍ഷം. 2020 നവംബര്‍ 25 ന് 60-ാം വയസില്‍ ലോകത്തോട് വിട പറഞ്ഞ ഡിയാഗോ അര്‍മാന്‍ഡോ മറഡോണയെ ഇന്നലെ അര്‍ജന്റീനയും ഖത്തറും ഫിഫയും മറന്നില്ല. ഇരുപത്തിരണ്ടാമത് ലോകകപ്പില്‍ അര്‍ജന്റീന ആദ്യമായി പന്ത് തട്ടിയപ്പോള്‍ ലുസൈല്‍ സ്‌റ്റേഡിയത്തിലെ ഗ്യാലറിയില്‍ ആ അസാന്നിധ്യം പ്രകടമായിരുന്നു. എല്ലാ ലോകകപ്പുകളിലും ടീമിനൊപ്പമെത്തി, കോച്ചായും ഉപദേഷ്ടാവായും കാണിയായും അര്‍ജന്റീനക്കായി മുദ്രാവാക്യം മുഴക്കിയിരുന്ന ഡിയാഗോ ഇല്ലാത്ത ആദ്യ ലോകകപ്പാണിത്. പക്ഷേ സ്‌റ്റേഡിയത്തില്‍ അര്‍ജന്റീനക്കാര്‍ നിറഞ്ഞ ഭാഗത്തെ വലിയ ബാനറില്‍ ഡിയാഗോയുണ്ടായിരുന്നു.

പഴയ ആ ചിത്രം. ആ കാരിക്കേച്ചര്‍അദ്ദേഹത്തിന്റെ കയ്യൊപ്പും അര്‍ജന്റീനയുടെ ദേശീയ പതാകയും. ഇന്നലെ ലുസൈലിലേക്കുള്ള മെട്രോ യാത്രയില്‍ നിരവധി അര്‍ജന്റീനക്കാരുമായി സംസാരിച്ചു. മെസിയുടെ ജന്മദേശമായ റൊസാരിയോയില്‍ നിന്നുള്ള 63 കാരന്‍ ഫെര്‍ണാണ്ടോ ദോഹയിലെത്തിയത് ലോകകപ്പ് നേട്ടം കാണാനും ആ നേട്ടം തന്റെ പ്രിയ താരത്തിന് സമര്‍പ്പിക്കാനുമാണ്. ഡിയാഗോക്ക് ഇനിയും അദ്ദേഹം അര്‍ഹിക്കുന്ന ആദരം രാജ്യം നല്‍കിയിട്ടില്ല എന്ന് വിശ്വസിക്കുന്നു ഈ ഫുട്‌ബോള്‍ പ്രേമി. അകാല വിയോഗത്തിന്റെ കാര്യകാരണങ്ങളില്‍ ഇപ്പോഴും അന്വേഷണം നടക്കുമ്പോഴും മെസിക്കും സംഘത്തിനും ഡിയാഗോക്ക് നല്‍കാനുള്ള വലിയ അന്ത്യാജ്ഞലി ലോകകപ്പായിരിക്കുമെന്ന് പറയുന്നു ഷൂ നിര്‍മാണ കമ്പനി നടത്തുന്ന ഫെര്‍ണാണ്ടോ. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നതും ഡിയാഗോയെക്കുറിച്ചായിരുന്നു. രണ്ട് തവണയാണ് അര്‍ജന്റീന ലോകകപ്പില്‍ മുത്തമിട്ടത്. ഇതില്‍ അവസാനം 1986ല്‍ മെക്‌സിക്കോയിലായിരുന്നു.

അന്നത്തെ ഹീറോയായിരുന്നു ഡിയാഗോ. പുതിയ ലോകത്തിന് അര്‍ജന്റീനയെ പരിചയപ്പെടുത്തിയ താരം. അദ്ദേഹത്തെ കണ്ടാണ് പിന്നെ ഫുട്‌ബോള്‍ ലോകം വളര്‍ന്നത്. മെസിയുടെ തലമുറയുടെ റോള്‍ മോഡല്‍. പക്ഷേ കളി കഴിഞ്ഞ് ഫെര്‍ണാണ്ടോയും സംഘവും മടങ്ങിയത് നിരാശയിലായിരുന്നു. ആദ്യ മല്‍സരത്തില്‍ തന്നെ തോല്‍വി. മറഡോണയുണ്ടായിരുന്നെങ്കിലോ…? അദ്ദേഹം ക്ഷുഭിതനാവുമായിരുന്നു. മെസിയും മറഡോണയും തമ്മിലുള്ള മാറ്റമായി അര്‍ജന്റീനക്കാര്‍ പറയാറുള്ളത് മറഡോണ രാജ്യത്തിന് ലോകകപ്പ് സമ്മാനിച്ചു. മെസിക്ക് അതിന് കഴിഞ്ഞില്ല എന്നതാണ്. ഇക്കുറിയും മെസി കപ്പില്‍ നിന്ന് അകന്നാല്‍ അര്‍ജന്റീനക്കാര്‍ക്കത് സഹിക്കാനാവില്ലെന്നുറപ്പ്.

 

 

india

മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

Published

on

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍- തമിഴ്നാട് (പ്രസിഡന്റ്), പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ (പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍), പി.കെ. കുഞ്ഞാലിക്കുട്ടി (ജനറല്‍ സെക്രട്ടറി), ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി (ഓര്‍ഗനൈസിങ് സെക്രട്ടറി), ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി (സീനിയര്‍ വൈസ് പ്രസിഡന്റ്), പി.വി. അബ്ദുള്‍ വഹാബ് എം.പി (ട്രഷറര്‍), കെ.പി.എ മജീദ് എം.എല്‍.എ- കേരളം, എം അബ്ദുറഹ്മാന്‍, മുന്‍ എംപി- തമിഴ്നാട്, സിറാജ് ഇബ്രാഹിം സേട്ട് -കര്‍ണാടക, ദസ്ത്ഗീര്‍ ഇബ്രാഹിം ആഗ- കര്‍ണാടക, എസ്. നഈം അക്തര്‍- ബിഹാര്‍, കൗസര്‍ ഹയാത്ത് ഖാന്‍ -യു.പി, കെ. സൈനുല്‍ ആബിദീന്‍, കേരളം (ക്ഷേമ പദ്ധതികള്‍) എന്നിവര്‍ വൈസ് പ്രസിഡന്റുമാരും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ -കേരളം, ഖുര്‍റം അനീസ് ഉമര്‍- ഡല്‍ഹി, നവാസ് കനി എം.പി -തമിഴ്നാട്, അഡ്വ. ഹാരിസ് ബീരാന്‍ എം.പി -കേരളം, അബ്ദുല്‍ ബാസിത് -തമിഴ്‌നാട്, ടി.എ അഹമ്മദ് കബീര്‍- കേരളം, സി.കെ സുബൈര്‍ -കേരളം എന്നിവര്‍ സെക്രട്ടറിമാരും ആസിഫ് അന്‍സാരി -ഡല്‍ഹി, അഡ്വ. ഫൈസല്‍ ബാബു- കേരളം, ഡോ.നജ്മുല്‍ ഹസ്സന്‍ ഗനി -യു.പി, ഫാത്തിമ മുസഫര്‍- തമിഴ്നാട്, ജയന്തി രാജന്‍ -കേരളം, അഞ്ജനി കുമാര്‍ സിന്‍ഹ -ജാര്‍ഖണ്ഡ്, എം.പി മുഹമ്മദ് കോയ -കേരളം (ക്ഷേമ പദ്ധതികള്‍) എന്നിവര്‍ അസി. സെക്രട്ടറിമാരുമാണ്. ചെന്നൈയിലെ അബു പാലസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

Continue Reading

india

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശം; മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ബിജെപി മന്ത്രിക്കെതിരെ എഫ്‌ഐആര്‍

കേണല്‍ സോഫിയ ഖുറേഷിയെ ”ഭീകരവാദികളുടെ സഹോദരി” എന്ന് പരാമര്‍ശിച്ച മധ്യപ്രദേശ് ആദിവാസികാര്യ മന്ത്രി കുന്‍വര്‍ വിജയ് ഷായ്ക്കെതിരെ ബുധനാഴ്ച രാത്രി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

Published

on

ബിജെപി മന്ത്രി കുന്‍വര്‍ വിജയ് ഷായ്ക്കെതിരെ എഫ്‌ഐആര്‍. കേണല്‍ സോഫിയ ഖുറേഷിയെ ”ഭീകരവാദികളുടെ സഹോദരി” എന്ന് പരാമര്‍ശിച്ച മധ്യപ്രദേശ് ആദിവാസികാര്യ മന്ത്രി കുന്‍വര്‍ വിജയ് ഷായ്ക്കെതിരെ ബുധനാഴ്ച രാത്രി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ ക്യാന്‍സറും അപകടകരവുമാണെന്ന് മധ്യപ്രദേശ് ഹൈക്കോടതി നിരീക്ഷിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് എഫ്‌ഐആര്‍ വരുന്നത്. ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് മന്ത്രി ഷായ്ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി എക്സ്-ലെ പോസ്റ്റില്‍ മുഖ്യമന്ത്രി മോഹന്‍ യാദവ് പറഞ്ഞു.

പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരുടെ സഹോദരി കേണല്‍ ഖുറേഷിയാണെന്ന മന്ത്രിയുടെ പ്രഥമദൃഷ്ട്യാ പ്രസ്താവന ഇന്ത്യയുടെ പരമാധികാരത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കും അപകടമുണ്ടാക്കുന്ന വിഘടനവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ജസ്റ്റിസ് അതുല്‍ ശ്രീധരന്‍, ജസ്റ്റിസ് അനുരാധ ശുക്ല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

‘ഈ രാജ്യത്തെ ഏതൊരു പൗരനും തിരിച്ചറിയാന്‍ കഴിയുന്ന സമഗ്രത, വ്യവസായം, ത്യാഗം, നിസ്വാര്‍ത്ഥത, പരിധിയില്ലാത്ത ധൈര്യം എന്നിവ പ്രതിഫലിപ്പിക്കുന്ന സായുധ സേന (ഒരുപക്ഷേ) ഈ രാജ്യത്ത് നിലനില്‍ക്കുന്ന അവസാന സ്ഥാപന കോട്ടയാണെന്നും കോടതി നിരീക്ഷിച്ചു.

പഹല്‍ഗാമില്‍ 26 നിരപരാധികളായ ഇന്ത്യക്കാരെ കൊലപ്പെടുത്തിയ ഭീകരന്റെ സഹോദരിയെന്നാണ് കേണല്‍ ഖുറേഷിയെ ആ പൊതുചടങ്ങില്‍ അദ്ദേഹം പരാമര്‍ശിച്ചതെന്ന് കോടതി പറഞ്ഞു.

Continue Reading

News

ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു

ന്നാം ഭേദഗതിയും മറ്റ് ഭരണഘടനാ അവകാശങ്ങളും ലംഘിച്ച് തെറ്റായി അറസ്റ്റ് ചെയ്ത് തടങ്കലില്‍ വച്ചതിന് ട്രംപ് ഭരണകൂടത്തിനെതിരായ ഹര്‍ജിയുടെ ഫലം കാത്തിരിക്കുന്നതിനിടെ ടെക്‌സസില്‍ തടവില്‍ കഴിയുന്ന ബദര്‍ ഖാന്‍ സൂരി വിര്‍ജീനിയയിലെ തന്റെ കുടുംബത്തോടൊപ്പം വീട്ടിലേക്ക് പോകും.

Published

on

ട്രംപ് ഭരണകൂടം വിദേശ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടിയുടെ ഭാഗമായി കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് ജോര്‍ജ്ജ്ടൗണിലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ഇമിഗ്രേഷന്‍ തടങ്കലില്‍ നിന്ന് മോചിപ്പിക്കാന്‍ ബുധനാഴ്ച ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടു. ഒന്നാം ഭേദഗതിയും മറ്റ് ഭരണഘടനാ അവകാശങ്ങളും ലംഘിച്ച് തെറ്റായി അറസ്റ്റ് ചെയ്ത് തടങ്കലില്‍ വച്ചതിന് ട്രംപ് ഭരണകൂടത്തിനെതിരായ ഹര്‍ജിയുടെ ഫലം കാത്തിരിക്കുന്നതിനിടെ ടെക്‌സസില്‍ തടവില്‍ കഴിയുന്ന ബദര്‍ ഖാന്‍ സൂരി വിര്‍ജീനിയയിലെ തന്റെ കുടുംബത്തോടൊപ്പം വീട്ടിലേക്ക് പോകും.

ടെക്‌സസിലെ ഒരു ഇമിഗ്രേഷന്‍ കോടതിയില്‍ അദ്ദേഹം നാടുകടത്തല്‍ നടപടികളും നേരിടുന്നു. ട്രംപ് ഭരണകൂടത്തിനെതിരെ സൂരിക്ക് കാര്യമായ ഭരണഘടനാ അവകാശവാദങ്ങളുണ്ടെന്ന് തോന്നിയതിനാല്‍ അദ്ദേഹത്തെ മോചിപ്പിക്കുകയാണെന്ന് അലക്‌സാണ്ട്രിയയിലെ ജില്ലാ ജഡ്ജി പട്രീഷ്യ ടോളിവര്‍ ഗൈല്‍സ് പറഞ്ഞു.

സുരിയുടെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിച്ച സി.സി.ആര്‍ ഗ്രൂപ്പിന് നന്ദിയുണ്ടെന്ന് ഇയാളുടെ ഭാര്യ പറഞ്ഞു. ഫലസ്തീനികള്‍ക്ക് പിന്തുണയറിയിച്ചതിന്റെ പേരില്‍ മാത്രം ഒരാളെ കുടുംബാംഗങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്താനാവില്ലെന്ന വ്യക്തമായ സന്ദേശമാണ് കോടതി നല്‍കിയതെന്ന് സുരിക്ക് വേണ്ടി ഇടെപട്ട സി.സി.ആര്‍ പറഞ്ഞു.

നേരത്തെ ഫലസ്തീനെ പിന്തുണച്ച തുര്‍ക്കിയയില്‍ നിന്നുള്ള പി.എച്ച്.ഡി വിദ്യാര്‍ഥിയായ റുമേയസ ഓസ്തുര്‍ക്കിനെയും യു.എസ് ഭരണകൂടം തടവിലാക്കിയിരുന്നു. തുടര്‍ന്ന് കോടതി ഇടപെട്ട് ഇയാളെ മോചിപ്പിക്കുകയായിരുന്നു. സുരിയുടേയും ഓസ്തുര്‍ക്കിന്റേയും അറസ്റ്റ് യു.എസിലെ അക്കാദമിക സമൂഹത്തിനിടയില്‍ വലിയ ആശങ്ക പടര്‍ത്തിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആശങ്കയാണ് ഉയര്‍ന്നത്.

Continue Reading

Trending