Connect with us

GULF

മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് പ്രവാസിസമൂഹവും സുസജ്ജരാവണം: ഷംസുദീൻ എം എൽ എ

ദുബൈ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിഷൻ വിസ്ത ഏംപൗറിങ് വിട്ടാലിറ്റി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം

Published

on

ദുബൈ : മതേതര ജനാധിപത്യ ഇന്ത്യയുടെ വീണ്ടെടുപ്പിന് വേണ്ടി നാടിനോടൊപ്പം പ്രവാസി സമൂഹവും സുസജ്ജരായിരിക്കണമെന്നും മതങ്ങളുടെ ഇടയിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ അധികാരത്തിൽ നിന്ന് താഴെ ഇറക്കാൻ നാം ജാഗരൂകരായിരിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും എം എൽ എ യുമായ അഡ്വക്കേറ്റ് എൻ ഷംസുദ്ദീൻ പ്രസ്ഥാപിച്ചു.

ദുബൈ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിഷൻ വിസ്ത ഏംപൗറിങ് വിട്ടാലിറ്റി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ വിവിധ കെഎംസിസി ഘടകങ്ങളിലെ നേതാക്കൾക്കും ഭാരവാഹികൾക്കുമായി ദേരാ പേൾ ക്രീക്ക് ഹോട്ടൽ ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടിയുടെ ആദ്യക്ഷതയിൽ സംഘടിപ്പിച്ച ക്യാമ്പിന് ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു.

കെഎംസിസി എന്ന മഹാ പ്രസ്ഥാനം ആഗോള തലത്തിൽ വളർന്നു പന്തലിച്ചു. മുസ്ലിം ലീഗിനോളം ഒപ്പമെത്തുന്ന രീതിയിൽ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഈ പ്രവാസ സംഘടന നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും രാഷ്ട്രീയ ഇടപെടലുകളും ലോകത്തിന് തന്നെ മാതൃകയാണ്. ശക്തമായ അടിത്തറയും സംഘ ശക്തിയും പരസ്പര ഐക്യവും സഹജീവി സ്നേഹവും ഈ പ്രസ്ഥാനത്തെ ഉത്തരോത്തരം ഉന്നതിയിൽ എത്തിച്ചു.

ഏതൊരു സംഘടനയെയും കെട്ടുറപ്പോടെ നിലനിർത്തേണ്ടത് അതിന്റെ നേതൃനിരയുടെ ഉത്തരവാദിത്വമാണ്. അഭിപ്രായ വിത്യാസങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. അത്തരം സന്ദർഭങ്ങളിൽ പരസ്പരം വിട്ടുവീഴ്ചകൾ ചെയ്‌തും പക്വതയോടെയും ഇടപെടാൻ നേതാക്കൾക്ക്‌ കഴിയണം . ലോകത്ത് പല പ്രസ്ഥാനങ്ങളും തകർന്നു പോയത് ഐക്യം നഷ്ടപെട്ടപ്പോഴാണ്.
അദ്ദേഹം കൂട്ടിച്ചേർത്തു

ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി വിഷൻ വിസ്ത ഏംപൗറിങ് വിട്ടാലിറ്റി ഉൽഗാടണം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം വെസ്റ്റ് ബെസ്റ്റൺ പേൾ ക്രീക്ക് ഹോട്ടലിൽ വെച്ച് സംഘടിപ്പിച്ച ക്യാമ്പിൽ
ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിസന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു മുൻകൂട്ടി രജിസ്റ്റർ ചെയ്ത മണ്ഡലം മുനിസിപ്പൽ പഞ്ചായത്ത് ഭാരവാഹികളും പ്രധാന പ്രവർത്തകരും ഉൾപ്പെടുന്ന 200 പേരാണ് ക്യാമ്പ് അംഗങ്ങളായി പങ്കെടുത്തദ്.
രണ്ടു സെഷനിലായി നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക
സമിതി അംഗവും പ്രമുഖ പ്രഭാഷകനുമായ അൻസാരി തില്ലങ്കേരിയും പ്രമുഖ ട്രെയ്നറും മോട്ടിവേഷൻ സ്പീക്കറുമായ അഡ്വക്കേറ്റ് ഇബ്രാഹിം പള്ളങ്കോട് എന്നിവർ വിഷയം അവതരിപ്പിച്ചു സംസാരിച്ചു മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്‌റഫ് മുഖ്യ അഥിതിയായി പങ്കെടുത്തു യു എ ഇ കെ എം സി സി ഉപദേശക സമിതി വൈസ് ചെയർമാൻ യഹിയ തളങ്കര, എം സി ഹുസൈനാര് ഹാജി . ഹനീഫ് ചെർക്കള , അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ അഷ്‌റഫ് കർള , .ഡി സി സി ജനറൽ സെക്രട്ടറി സോമശേഖര ജെ എസ് .വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷ,‌ ഗഫൂർ എരിയാൽ, സെഡ് എ കയ്യാർ ജംഷാദ് പാലക്കാട് . സഹദുള്ള. ആയിഷ സഹദുല്ല .എന്നിവർ സംബന്ധിച്ചു.

ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ നേതാക്കളായ അബ്ദുല്ല ആറങ്ങാടി , സലാം കന്യപ്പാടി , ഹനീഫ് ടി ആർ , അഫ്സൽ മെട്ടമ്മൽ ,മഹ്മൂദ് ഹാജി പൈവളിഗെ .റഷീദ് ഹാജി കല്ലിങ്ങൽ .റാഫി പള്ളിപ്പുറം സി എച് നൂറുദ്ദീൻ ,.ഇബി അഹ്മദ് .യൂസുഫ് മുക്കൂട് , അഷ്‌റഫ് പാവൂർ .ഫൈസൽ മൊഹ്സിന് തളങ്കര .ഹസൈനാർ ബീജന്തടുക്ക . കെ പി അബ്ബാസ് കളനാട് മണ്ഡലം നേതാക്കളായ ഫൈസൽ പട്ടേൽ .അയ്യൂബ് ഉറുമി .ഇസ്മായിൽ നാലാംവാതുക്കൽ. ഹനീഫ് ബാവ നഗർ ,എ ജി എ റഹ്മാൻ .
തുടങ്ങിയവർ നേത്രത്വം നൽകി തൻഷീത്ത്, ഇൻസ്‌പെയറോ, തഫാൻ, ഇമ്പാക്റ്റ്, ടാലന്റ് തുടങ്ങിയ വ്യത്യസ്ത ട്രെയിനിംഗ് പ്രോഗ്രാമുകൾക്ക് ശേഷമാണ് ജില്ലാ കമ്മിറ്റി വിഷൻ വിസ്ത ലീഡർഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത് ജില്ലാ വൈസ് പ്രസിഡന്റ് റഷീദ് ഹാജി ഖിറാഅത്തും. ജില്ലാ ട്രഷറർ ഹനീഫ് ടി ആർ നന്ദിയും പറഞ്ഞു

GULF

മദ്യം വിളമ്പാതെ ലോകകപ്പ് വിജയിപ്പിക്കാൻ ഞങ്ങൾക്കറിയാം: സൗദി കായിക മന്ത്രി

Published

on

റിയാദ്: 48ൽ നിന്നും 64 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പ് സംഘടിപ്പിക്കാൻ തയ്യാറാണെന്ന് സൗദി അറേബ്യ. ഫിഫയുടെ താൽപര്യത്തിനനുസരിച്ച് സൗകര്യങ്ങൾ സൗദിയിലുണ്ടെന്നും കായിക മന്ത്രി വ്യക്തമാക്കി. മദ്യമില്ലാതെ നൂറിലേറെ അന്താരാഷ്ട്ര കായിക പരിപാടികൾ വിജയിപ്പിച്ചിട്ടുണ്ടെന്നും അതിനാൽ ലോകകപ്പിലും മദ്യം പ്രതീക്ഷിക്കേണ്ടെന്നും കായികമന്ത്രി വ്യക്തമാക്കി.

അടുത്ത വർഷം നടക്കുന്ന ഫിഫ ലോകകപ്പിൽ 48 ടീമുകളുണ്ട്. 2022ൽ ഇത് 32 ആയിരുന്നു. 2030ലെ ലോകകപ്പിൽ 64 ടീമുകളെ പങ്കെടുപ്പിക്കാൻ ഫിഫക്ക് പദ്ധതിയുണ്ടെങ്കിലും ചില ഫുട്‌ബോൾ ഫെഡറേഷനുകളുടെ എതിർപ്പുള്ളതിനാൽ നടപ്പാകുമോ എന്നുറപ്പില്ല. എന്നാൽ ഫിഫയുടെ താൽപര്യത്തിനനുസരിച്ച് 64 ടീമുകളെ പങ്കെടുപ്പിച്ച് 2034 ലോകകപ്പ് മത്സരം നടത്താൻ തയ്യാറാണെന്ന് സൗദി കായിക മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ വ്യക്തമാക്കി. ജിദ്ദയിൽ ഫോർമുലവൺ മത്സരത്തിനിടെ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇതിനുള്ള സൗകര്യങ്ങൾ നിലവിൽ തന്നെ സൗദിയിലുണ്ട്. 2032 ഓടെ മത്സരത്തിനുള്ള 15 സ്റ്റേഡിയങ്ങളും സജ്ജമാകും -അദ്ദേഹം വിശദീകരിച്ചു.

ലോകകപ്പിൽ മദ്യം വിളമ്പില്ലെന്നും സൗദിയിൽ നിലവിൽ നടന്ന നൂറിലേറെ അന്താരാഷ്ട്ര സ്‌പോർട്‌സ് മത്സരങ്ങളെല്ലാം മദ്യമില്ലാതെയാണ് വിജയിച്ചത്. അതുകൊണ്ട് ലോകകപ്പിലും അത് പ്രശ്‌നമാകില്ല. മദ്യ നിരോധനം നീക്കുമോ എന്ന ചോദ്യത്തോട് ഭാവിയിലെ കാര്യം പറയാൻ എനിക്കാകില്ലെന്നും കായിക മത്സരങ്ങൾക്ക് വേണ്ടിയത് നീക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

GULF

വഖ്ഫ് ഭേദഗതി; കലാലയം സാംസ്‌കാരിക വേദി ‘വിചാരസദസ്’ സംഘടിപ്പിച്ചു

മുസ്ലീം വിഭാഗത്തെ മാത്രമല്ല ഈ ഭേദഗതി ബാധിക്കുകയെന്നും ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശം ലംഘിക്കുന്ന ഒരുപാട് വകുപ്പുകള്‍ അതിലുണ്ടെന്നും വിചാര സദസ്സ് ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയാരുന്ന ഐ.സി.എഫ് ദമ്മാം റീജിയന്‍ സെക്രട്ടറി അബ്ബാസ് മാസ്റ്റര്‍ പറഞ്ഞു

Published

on

ദമ്മാം: രാജ്യത്ത് വിവാദമായ വഖ്ഫ് ഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിച്ച പശ്ചാത്തലത്തില്‍ ഭരണഘടനയെയും ഇന്ത്യന്‍ സമൂഹത്തെയും എങ്ങനെ ബാധിക്കുമെന്ന വിഷയത്തില്‍ കലാലയം സാംസ്‌കാരിക വേദി ‘വിചാരസദസ്’ സംഘടിപ്പിച്ചു. ദമ്മാമിലെ സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തുള്ള വിവിധ വ്യക്തിത്വങ്ങള്‍ പങ്കെടുത്ത സംഗമത്തില്‍, മുസ്ലീം വിഭാഗത്തെ മാത്രമല്ല ഈ ഭേദഗതി ബാധിക്കുകയെന്നും ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശം ലംഘിക്കുന്ന ഒരുപാട് വകുപ്പുകള്‍ അതിലുണ്ടെന്നും വിചാര സദസ്സ് ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയാരുന്ന ഐ.സി.എഫ് ദമ്മാം റീജിയന്‍ സെക്രട്ടറി അബ്ബാസ് മാസ്റ്റര്‍ പറഞ്ഞു. കലാലയം സെക്രട്ടറി സബൂര്‍ കണ്ണൂര്‍ അധ്യക്ഷനായിരുന്നു.

വഖ്ഫിന്റെ മതകീയ കാഴ്ച്ചപ്പാടുകള്‍ എന്ന വിഷയത്തില്‍ സിദ്ധീഖ് ഇര്‍ഫാനി കുനിയില്‍ (ഐ.സി.ഫ്) വഖ്ഫ് സംരക്ഷണത്തിന്റെ പ്രാധാന്യത്തെയും നിലവിലുള്ള വഖ്ഫ് ദുരുപയോഗത്തെ സംബന്ധിച്ചും ഇടപെട്ടു സംസാരിച്ചു. ഭരണഘടനാ വിരുദ്ധമായ ഈ ഭേദഗതി ബില്‍ തീര്‍ത്തും എതിര്‍ക്കപ്പെടേണ്ടതാണെന്നും ന്യൂജന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടിയുള്ള പ്രതിഷേധ രീതിയെപ്പറ്റിയും മുഹമ്മദ് സഗീര്‍ പറവൂര്‍ (ആര്‍. എസ്. സി) സംസാരിച്ചു. കെ. എം. സി. സി ദമ്മാം സെക്രട്ടറി മഹ്‌മൂദ് പൂക്കാട് ബില്ലുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങള്‍ അക്കമിട്ടു വിശദീകരിച്ചു. ഈ സാഹചര്യത്തില്‍ രാഷ്ട്രീയമായി മുസ്ലിംകള്‍ ശക്തിപ്പെടേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നി പറഞ്ഞു. മുന്‍ ബില്ല് അവതരണങ്ങള്‍ പോലെ ഏകപക്ഷീയമായല്ല സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് കൊണ്ടുവന്നതെന്നും ബില്ലിനെ ശക്തമായി എതിര്‍ത്ത പ്രതിപക്ഷം മതേതര സമൂഹത്തിനും ജനാതിപത്യത്തിനും പ്രതീക്ഷ നല്‍കുന്നതാണെന്നും ആശയത്തില്‍ വ്യതിചലിക്കാതെ സംഘടനകള്‍ ഒറ്റക്കെട്ടായി എതിര്‍ക്കേണ്ട രീതിയെ പറ്റിയും വിശദമായി സംസാരിച്ച പ്രവാസി രിസാല എഡിറ്റര്‍ ലുഖ്മാന്‍ വിളത്തൂര്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ ഈ ബില്ലിന്റെ പ്രതിഫലനത്തെ പറ്റിയും സംവദിച്ചു. ചര്‍ച്ചയില്‍ ആര്‍. എസ്. സി ദമ്മാം സോണ്‍ സെക്രട്ടറി ആഷിഖ് കായംകുളം സ്വാഗതവും സംഘടന സെക്രട്ടറി ഷബീര്‍ ഇരിട്ടി നന്ദിയും പറഞ്ഞു.

തുടര്‍ച്ചയായി ഭരണാഘടനാ വിരുദ്ധ ബില്ലുകളുമായി ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ഫാസിസ്റ്റു ശക്തികളെ ഒന്നടങ്കം ഒറ്റക്കെട്ടായി ചെറുക്കുന്നതിന്റെ ആവശ്യകത ഈ ‘വിചാര സദസ്സ്’അഭിപ്രായപെട്ടു.

Continue Reading

GULF

ദുബൈ ഗവണ്‍മെന്റിന്റെ ആപ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സമ്മാനം നേടി മലയാളി പെണ്‍കുട്ടി

132 രാഷ്ട്രങ്ങളിൽ നിന്നുള്ള 4710 മത്സരാർഥികളിൽ നിന്നാണ് കൊല്ലത്തുകാരി ഒന്നാം സമ്മാനം സ്വന്തമാക്കിയത്

Published

on

ദുബൈ ചേംബർ ഓഫ് ഡിജിറ്റൽ എകോണമി സംഘടിപ്പിച്ച ക്രിയേറ്റ് ആപ്‌സ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സമ്മാനം നേടി കൊല്ലം സ്വദേശി സുൽത്താന സഫീർ. ഒന്നര ലക്ഷം യുഎസ് ഡോളറിന്റെ (ഏകദേശം 1.28 കോടി ഇന്ത്യൻ രൂപ) പുരസ്‌കാരമാണ് സുൽത്താന സ്വന്തമാക്കിയത്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാനിൽ നിന്ന് ഇവർ പുരസ്‌കാരം സ്വീകരിച്ചു.

132 രാഷ്ട്രങ്ങളിൽ നിന്നുള്ള 4710 മത്സരാർഥികളിൽ നിന്നാണ് കൊല്ലത്തുകാരി ഒന്നാം സമ്മാനം സ്വന്തമാക്കിയത്. 12 എൻട്രികളാണ് ഫൈനൽ റൗണ്ടിൽ ഉണ്ടായിരുന്നത്. ബെസ്റ്റ് യൂത്ത് മെയ്ഡ് ആപ് പുരസ്‌കാരമാണ് സുൽത്താന നേടിയത്. ഫുജൈറയിൽ കൺസ്ട്രക്ഷൻ മേഖലയിൽ പ്രവർത്തിക്കുന്ന സഫീറിന്റെയും റീജയുടെയും മകളാണ്.

Continue Reading

Trending