More
ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സഹായത്തോടെ നിര്‍മിച്ച ആറു സിനിമകള്‍ ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍

ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടി(ഡി.എഫ്.ഐ)ന്റെ സഹായത്തോടെ വിവിധ രാജ്യങ്ങളില്‍ നിര്‍മിച്ച ആറു സിനിമകള്‍ 68-ാമത് ബെര്‍ലിന്‍ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും. ഫെബ്രുവരി 15 മുതല്‍ 25 വരെയാണ് മേള നടക്കുന്നത്.
ഖത്തര്‍ പിന്തുണയോടെ നിര്‍മിച്ച ചിത്രങ്ങളുടെ വേള്‍ഡ്, യൂറോപ്യന്‍ പ്രീമിയറുകള്‍ ബെര്‍ലിന്‍ മേളയിലുണ്ടാകും. ലോകത്തിലെ ഏറ്റവും പ്രശസ്തവും പ്രാധാന്യമര്‍ഹിക്കുന്നതുമായ ബെര്‍ലിന്‍ ചലച്ചിത്രമേളയിലെ പ്രധാന വിഭാഗങ്ങലായ പനോരമ, ഫോറം ആന്റ് ജനറേഷന്‍ കെപ്ലസ്, 14 പ്ലസ് ഉള്‍പ്പടെയുള്ള വിഭാഗങ്ങളിലാണ് ഡിഎഫ്‌ഐ ധനസഹായത്തോടെ നിര്‍മിക്കപ്പെട്ട സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്.
പനോരമ വിഭാഗത്തിലെ വേള്‍ഡ് പ്രീമിയറില്‍ ഖുംറ വര്‍ക്ക് ഇന്‍ പ്രോഗസ്സ് പദ്ധതിയിലുള്‍പ്പെട്ട, റീം സാലേഹിന്റെ ലബനാന്‍ ഈജിപ്ത് ഗ്രീസ് സ്ലൊവേനിയ ഖത്തര്‍ സംയുക്ത സംരംഭമായ വാട്ട് കംസ് എറൗണ്ട്, ബബാക് ജലാലിയുടെ യുകെ ഇറ്റലി ഫ്രാന്‍സ് നെതര്‍ലന്‍ഡ്‌സ് മെക്‌സിക്കോ ഖത്തര്‍ സംയുക്ത സംരംഭമായ ലാന്‍ഡ് എന്നിവയും ഫോറം വിഭാഗത്തിലെ വേള്‍ഡ് പ്രീമിയറില്‍ ജൊആവോ വിയാനയുടെ പോര്‍ച്ചുഗല്‍ മൊസാംബിക് ഗ്വിനിയ ബിസ്സോ ഫ്രാന്‍സ് ഖത്തര്‍ സംരംഭമായ ഔവര്‍ മാഡ്‌നസ്സ്, നാര്‍ജിസ് നെജാറിന്റെ മൊറോക്കോ ഫ്രാന്‍സ് ഖത്തര്‍ സംരംഭമായ സ്റ്റേറ്റ്‌ലെസ്സ് എന്നിവ പ്രദര്‍ശിപ്പിക്കും. ജെനറേഷന്‍ കെപ്ലസ് വിഭാഗത്തില്‍ കാമില അന്‍ദിനിയുടെ ഇന്തോനേഷ്യ നെതര്‍ലന്‍ഡ് ഓസ്‌ട്രേലിയ, ഖത്തര്‍ സംയുക്ത സംരംഭമായ ദി സീന്‍ ആന്റ് അണ്‍സീനിന്റെ യൂറോപ്യന്‍ പ്രീമിയര്‍ നടക്കും.
ജനറേഷന്‍ 14 പ്ലസില്‍ ക്രിസ്റ്റി ഗാര്‍ലാന്‍ഡിന്റെ കാനഡ ഡെന്‍മാര്‍ക്ക് ഖത്തര്‍ സംരംഭമായ വാട്ട് വാല വാണ്ട്‌സിന്റെ ആദ്യ പ്രദര്‍ശനവും നടക്കും.
മികച്ച നിലവാരമുള്ള സിനിമകള്‍ക്ക് പിന്തുണ നല്‍കുന്ന ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മറ്റൊരു നേട്ടമാണ് ഇത്രയും ചിത്രങ്ങള്‍ ബെര്‍ലിന്‍ ചലചിത്രമേളയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്.
സ്വതന്ത്ര സിനിമകളെയും ആര്‍ട്ട്ഹൗസ് പ്രൊഡക്ഷനുകളെയും ആഘോഷിക്കുന്ന ബെര്‍ലിന്‍ രാജ്യാന്തര ഫെസ്റ്റിവല്‍ ഏറ്റവും ശക്തമായ സിനിമകളുടെ ബാരോമീറ്ററാണെന്ന് ഡിഎഫ്‌ഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഫാത്തിമ അല്‍ റുമൈഹി ചൂണ്ടിക്കാട്ടി.
ബെര്‍ലിനിലെ ചിത്രങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും സമകാല സിനിമകളെ പുനര്‍നിര്‍വചിക്കുന്ന വിധത്തില്‍ അടയാളപ്പെടുത്തലുകള്‍ നടത്തുന്നതുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
kerala
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു

കണ്ണൂർ: കാഞ്ഞിരക്കൊല്ലിയിൽ വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊന്നു. കാഞ്ഞിരകൊല്ലി സ്വദേശി നിധീഷ് ആണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ രണ്ടുപേർ എത്തിയായിരുന്നു കൊലപാതകം. നിധീഷിന്റെ ഭാര്യയ്ക്കും പരിക്കുണ്ട്.
india
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്

ന്യൂഡല്‍ഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്. ഈ രണ്ട് സന്ദര്‍ശനങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് ഹിസാര്‍ പൊലീസ് സൂപ്രണ്ട് ശശാങ്ക് കുമാര്‍ പറഞ്ഞു. ഏപ്രില്‍ 22 ലെ പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീര്‍ സന്ദര്‍ശിച്ചിരുന്നതായും അതിന് മുന്‍പ് പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്. 33 കാരിയായ ജ്യോതി ഹരിയാനയിലെ ഹിസാര്‍ സ്വദേശിനിയാണ്. ജ്യോതിയുടെ ‘ട്രാവല്‍ വിത്ത് ജെഒ’ എന്ന യൂട്യൂബ് ചാനലിന് ഏകദേശം നാല് ലക്ഷത്തോളം സബ്സ്‌ക്രൈബര്‍മാരുണ്ട്. 450 ലധികം വീഡിയോകള്‍ ജ്യോതി തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതില്‍ ചിലത് പാകിസ്താന്‍ സന്ദര്‍ശനത്തെക്കുറിച്ചായിരുന്നു.
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ മെയ് 13ന് ഇന്ത്യ പുറത്താക്കിയ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ ഡാനിഷുമായി ജ്യോതിക്ക് ബന്ധമുണ്ടായിരുന്നെന്നും രണ്ട് തവണ പാകിസ്താന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
ഡാനിഷുമായി നടത്തിയ ചാറ്റുകളും ജ്യോതി നശിപ്പിച്ചിരുന്നെന്നും പൊലീസിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് വിശകലനത്തിനായി അയച്ചിട്ടുണ്ട്. ജ്യോതിയുടെ പാകിസ്താന്‍ യാത്രകള്‍ക്ക് പുറമെ ചൈന, ബംഗ്ലാദേശ് സന്ദര്‍ശനങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.
india
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം

ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം. ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചാണ് പാളം തെറ്റിക്കാന്‍ ശ്രമിച്ചത്. ഉമര്‍ത്താലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് അപകടം ഒഴിവാക്കിയത്.
തിങ്കളാഴ്ച വൈകുന്നേരം ദലേല്‍നഗര്‍, ഉമര്‍ത്താലി സ്റ്റേഷനുകള്‍ക്കിടയിലുളള ട്രാക്കില്‍ അഞ്ജതരായ ആക്രമികള്‍ എര്‍ത്തിംഗ് വയര്‍ ഉപയോഗിച്ച് മരക്കഷണങ്ങള്‍ കെട്ടിയതായി പൊലീസ് പറഞ്ഞു. രാജധാനി എക്സ്പ്രസ് (20504) ട്രയിനിന്റെ തടസ്സം കണ്ടതിനെത്തുടര്‍ന്ന് ലോക്കോ പൈലറ്റ് ബ്രേക്ക് ഇടുകയും ഉടനെ റെയില്‍വെ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തുവെന്ന് പോലീസ് റിപ്പോര്‍ട്ട്.
രാജധാനി എക്സ്പ്രസിന് പിന്നാലെ വന്ന കാത്ഗോടം എക്സ്പ്രസ് (15044) പാളം തെറ്റിക്കാന്‍ രണ്ടാമതും ശ്രമം
നടന്നു. ലോക്കോ പൈലറ്റിന്റെ ബോധപൂര്‍വമായ ഇടപെടലിനെ തുടര്‍ന്ന് അത് ഒഴുവാവുകയായിരുന്നു. തിങ്കഴളാഴ്ച വൈകുന്നേരം സൂപ്രണ്ട് നീരജ് കുമാര്‍ ജാദൗണ്‍ സ്ഥലം സന്ദര്‍ശിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
ഗവണ്‍മെന്റ് റെയില്‍വെ പോലീസ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്, ലോക്കല്‍ പോലീസ് എന്നിടങ്ങളില്‍ നിന്നുളള സംഘങ്ങള്‍ സംഭവം അന്വേഷിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു.
-
india3 days ago
പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്കി; ടാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് പേര് അറസ്റ്റില്‍
-
News3 days ago
ഒറ്റ രാത്രികൊണ്ട് നൂറോളം ഗസ്സക്കാര്‍ കൊല്ലപ്പെട്ടാലും ലോകം അത് ശ്രദ്ധിക്കില്ല; വിവാദപരാമര്‍ശം നടത്തി ഇസ്രാഈല്‍ എംപി
-
kerala3 days ago
ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ കൈക്കൂലി കേസ്; വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലന്‍സ്
-
india3 days ago
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
-
kerala2 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
kerala3 days ago
ഇനി മുതല്‍ കോടതിയിലെ വിവരങ്ങളും പുറത്തുവിടണം; ഉത്തരവിറക്കി വിവരാവകാശ കമ്മീഷന്
-
kerala3 days ago
ഗര്‍ഭിണിയായ ഭാര്യക്ക് മുന്പില് ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുടുങ്ങി യുവാവ് മരിച്ചു
-
kerala3 days ago
കോഴിക്കോട് ആയുധങ്ങളുമായി എത്തിയ സംഘം 21കാരനെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയി