Connect with us

kerala

റെയില്‍വെ സ്റ്റേഷനുകളുടെ വികസനം; ഡോ. എം.പി അബ്ദുസ്സമദ് സമദാനി നല്‍കിയ നിവേദനത്തില്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി

നിര്‍ത്താത്ത വണ്ടികള്‍ക്ക് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യമാണ് മുഖ്യമായും നിവേദനത്തില്‍ ഉന്നയിച്ചത്

Published

on

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിരൂര്‍ റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോം നീട്ടി വികസിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇപ്പോഴുള്ള നടപ്പുപദ്ധതി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അമൃതഭാരത് സ്റ്റേഷനുകളുടെ അടുത്ത ഘട്ടം പട്ടികയില്‍ താനൂരിനെ ഉള്‍പ്പെടുത്തുന്ന കാര്യവും പരിഗണിക്കുമെന്ന് പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ ആറ് റെയില്‍വേ സ്റ്റേഷനുകളുടെ വിവിധ ആവശ്യങ്ങളടങ്ങുന്ന നിവേദനം നല്‍കിയ ഡോ. എം.പി അബ്ദുസ്സമദ് സമദാനിയെ മന്ത്രി അറിയിച്ചു.

നിര്‍ത്താത്ത വണ്ടികള്‍ക്ക് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യമാണ് മുഖ്യമായും നിവേദനത്തില്‍ ഉന്നയിച്ചത്. അതേക്കുറിച്ച് വിശദമായി എംപി മന്ത്രിയുമായി ചര്‍ച്ച നടത്തി. വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നത് റെയില്‍പാളത്തിന്റെ അപര്യാപ്തത കാരണം മറ്റു നിരവധി വണ്ടികളുടെ സമയത്തെയും ഓട്ടത്തെയും ബാധിക്കുമെന്ന് മന്ത്രി വിശദീകരിച്ചെങ്കിലും ജില്ലയിലെയും പരിസരപ്രദേശങ്ങളിലെയും മുഴുവന്‍ ജനങ്ങളും ആശ്രയിക്കുന്ന മര്‍മ്മപ്രധാനമായ സ്റ്റേഷന്‍ എന്ന നിലയില്‍ തിരൂരില്‍ പ്രസ്തുത വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം എംപി ആവര്‍ത്തിച്ചുന്നയിച്ചു. സംസ്ഥാനത്തെ പ്രമുഖ സ്റ്റേഷനുകളില്‍പ്പെട്ട തിരൂര്‍ ലോക്‌സഭയിലെ തന്റെ പ്രസംഗത്തില്‍ എടുത്തുപറഞ്ഞ പോലെ ദക്ഷിണേന്ത്യയിലെ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന അന്‍പത് സ്റ്റേഷനുകളില്‍ ഒന്നാണ്. സ്റ്റോപ്പ് ഇല്ലാത്തതുകൊണ്ട് ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും മന്ത്രിയെ ധരിപ്പിച്ചു. ഇക്കാര്യത്തെക്കുറിച്ച് ഇനിയും പഠിച്ച് പരിശോധിക്കാമെന്ന് മന്ത്രി പറഞ്ഞു.

പള്ളിപ്പുറം, തിരുന്നാവായ, താനൂര്‍ സ്റ്റേഷനുകളുടെ വികസനത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. പരപ്പനങ്ങാടി, താനൂര്‍, കുറ്റിപ്പുറം, തിരുന്നാവായ, പള്ളിപ്പുറം എന്നീ സ്റ്റേഷനുകളിലും നിര്‍ത്താത്ത വണ്ടികള്‍ക്ക് അവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കണം. പ്രസ്തുത വണ്ടികളുടെ പേരുകള്‍ നിവേദനത്തില്‍ ഉന്നയിച്ചു. ഷൊര്‍ണൂര്‍ – കണ്ണൂര്‍ റൂട്ടില്‍ കൂടുതല്‍ മെമു സര്‍വ്വീസ് ഏര്‍പ്പെടുത്താനും കോയമ്പത്തൂര്‍ – ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ വണ്ടി കോഴിക്കോട് വരെ നീട്ടാനും ദക്ഷിണേന്ത്യയിലെ തീരപ്രദേശങ്ങളെ ബന്ധിപ്പിക്കാന്‍ സഹായിക്കുംവിധം മംഗളുരുവില്‍ നിന്ന് രാമേശ്വരത്തേക്ക് പുതിയ വണ്ടി ഏര്‍പ്പെടുത്താനും അതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാനും നടപടി യുണ്ടാകണം. ഷാര്‍ണ്ണൂര്‍ – കോഴിക്കോട് റൂട്ടില്‍ രാവിലെ വേണ്ടത്ര വണ്ടികളില്ല. ഈ പ്രശ്‌നം പരിഹരിക്കാന്‍ വണ്ടികളുടെ സമയം പുനര്‍ നിശ്ചയിക്കണം. കുറ്റിപ്പുറം, തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളില്‍ നിന്ന് രാവിലെയുള്ള മാംഗളൂര്‍ മെയിലും കണ്ണൂര്‍ എക്‌സ്പ്രസും കഴിഞ്ഞാല്‍ പിന്നെ ഈ റൂട്ടില്‍ വണ്ടികളോടുന്നില്ല. വിദ്യാര്‍ത്ഥികളും തൊഴിലാളികളുമടങ്ങുന്ന നിരവധി പേര്‍ യാത്ര ചെയ്യുന്ന സമയമായതിനാല്‍ ഈ റൂട്ടില്‍ മെമു സര്‍വീസുകള്‍ ഏര്‍പ്പെടുത്തണം. കച്ചെഗുഡ – മുര്‍ദേശ്വര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ദിനേന ഓടുന്ന വണ്ടിയാക്കുക, തിരൂരിലെ വെറ്റില കച്ചവടക്കാരുടെയും തിരുന്നാവായയിലെ താമര കര്‍ഷകരുടെയും വ്യാപാരയാത്രകള്‍ക്ക് സൗകര്യപ്രദമാകുമാറ് പളനി, മധുര എന്നിവിടങ്ങളിലേക്ക് സര്‍വ്വീസ് തുടങ്ങുക, കോയമ്പത്തൂര്‍ – കണ്ണൂര്‍ എക്‌സ്പ്രസിന്റെയും ഷൊര്‍ണൂര്‍ – കോഴിക്കോട് എക്‌സ്പ്രസിന്റെയും തൃശ്ശൂര്‍ – കോഴിക്കോട് പാസഞ്ചര്‍ വണ്ടിയുടെയും സമയം പഴയ നിലയിലേക്ക് മാറ്റി നിശ്ചയിക്കുക, നിര്‍ത്തിവെച്ച കോഴിക്കോട് മെയിന്‍ – തൃശ്ശൂര്‍ പാസഞ്ചര്‍ വണ്ടി പുന:സ്ഥാപിക്കുക, മലബാര്‍ ഭാഗത്തുനിന്ന് ചെന്നൈയിലേക്ക് ആവശ്യമായ വണ്ടികളില്ലാത്തതിനാല്‍ ഒട്ടേറെ യാത്രക്കാര്‍ക്കുള്ള വിഷമമാവസ്ഥ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ ഉന്നയിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട്ട് വിദ്യാര്‍ഥിയെ പൊലീസുകാര്‍ ആളുമാറി മര്‍ദിച്ചതായി പരാതി; കര്‍ണപടം പൊട്ടി

കളമശ്ശേരിയില്‍ നിന്നെത്തിയ പൊലീസ് സംഘം മേപ്പയൂര്‍ സ്റ്റേഷനിലേക്ക് ബലമായി കൊണ്ടുപോയി ആദിലിനെ മര്‍ദിക്കുകയായിരുന്നു

Published

on

കോഴിക്കോട്ട് വിദ്യാര്‍ഥിയെ പൊലീസുകാര്‍ ആളുമാറി മര്‍ദിച്ചതായി പരാതി. ചെറുവണ്ണൂര്‍ സ്വദേശി ആദിലിനാണ് മര്‍ദനമേറ്റത്. മര്‍ദനത്തില്‍ ആദിലിന്റെ കര്‍ണപടം പൊട്ടി. കളമശ്ശേരിയില്‍ നിന്നെത്തിയ പൊലീസ് സംഘം മേപ്പയൂര്‍ സ്റ്റേഷനിലേക്ക് ബലമായി കൊണ്ടുപോയി ആദിലിനെ മര്‍ദിക്കുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച, മേപ്പയ്യൂര്‍ എസ്ബിഐ ബാങ്കില്‍ വെച്ചായിരുന്നു സംഭവം. ഗുണ്ടകളെന്ന് തോന്നിക്കുന്ന ചിലരെത്തി പിടികൂടുകയും സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്‌തെന്ന് ആദില്‍ പറഞ്ഞു. അവിടെയെത്തിയപ്പോഴാണ് പൊലീസുകാരാണെന്ന് മനസിലായത്. തുടര്‍ന്ന് സ്റ്റേഷനുള്ളില്‍ കൊണ്ടുപോയി മര്‍ദിച്ചതായും ചെവിയുടെ കര്‍ണപടം പൊട്ടിയതായും ആദില്‍ പറഞ്ഞു.

മറ്റൊരു പ്രതിയെ അന്വേഷിച്ചെത്തിയതായിരുന്നു കളമശ്ശേരിയിലെ പൊലീസ് സംഘം. ഈ സമയം ആദിലിന്റെ സമീപമായിരുന്നു പൊലീസ് അന്വേഷിച്ചെത്തിയ പ്രതി നിന്നിരുന്നത്. ഇതോടെ ഇയാള്‍ക്കൊപ്പം ആദിലിനെയും പിടിച്ചുകൊണ്ടുപോവുകയായിരുന്നു. എന്നാല്‍ ഇയാളെ തനിക്കറിയില്ലെന്ന് പറഞ്ഞിട്ടും വെറുതെവിട്ടില്ലെന്നും ആദിലിന്റെ പരാതിയില്‍ പറയുന്നു.

അതേസമയം, ആളുമാറി എന്ന് അറിഞ്ഞതോടെ സംഭവം പുറത്തുപറയരുതെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. മര്‍ദനത്തില്‍ മുസ്ലിം ലീഗും യൂത്ത് കോണ്‍ഗ്രസും വെല്‍ഫയര്‍ പാര്‍ട്ടിയും പ്രതിഷേധിച്ചു.

Continue Reading

kerala

മുഖത്ത് തുപ്പി, നായയെ കൊണ്ട് കടിപ്പിക്കാന്‍ ശ്രമിച്ചു; കാഞ്ഞങ്ങാട് ദലിത് യുവാവിന് നേരെ ക്രൂരമര്‍ദനം

പറമ്പിലെ വാഴയുടെ കൈ പരാതിക്കാരന്‍ വെട്ടിയന്നാരോപിച്ചാണ് ആക്രമണം

Published

on

കാഞ്ഞങ്ങാട് എളേരിത്തട്ടില്‍ പറമ്പില്‍ കയറി വാഴയില വെട്ടിയെന്നാരോപിച്ച് ദലിത് യുവാവിനെ സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘം ക്രൂരമായി ആക്രമിച്ചു. വളര്‍ത്തു നായയെ ഉപയോഗിച്ച് കടിപ്പിക്കാനും ശ്രമിച്ചു. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമപ്രകാരം ജാമ്യമില്ല വകുപ്പില്‍ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. എളേരിത്തട്ട് മയിലുവള്ളിയിലെ കെ.വി. വിജേഷിന്റെ (32) പരാതിയില്‍ എളേരിത്തട്ട് സ്വദേശികളായ റജി, രേഷ്മ, രതീഷ്, നിധിന എന്നിവര്‍ക്കെതിരെയാണ് കേസ്.

കഴിഞ്ഞദിവസം മാവിലന്‍ സമുദായക്കാരനായ യുവാവിനെ ഉയര്‍ന്ന ജാതിയില്‍പെട്ട പ്രതികള്‍ ആക്രമിച്ചെന്നാണ് പരാതി. തടഞ്ഞുനിര്‍ത്തി കൈകൊണ്ട് അടിച്ചും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചശേഷം പിടിച്ചുകൊണ്ടുപോയി റജിയുടെ കടയിലെത്തിച്ച് മരവടി കൊണ്ട് അടിച്ചും അടിയേറ്റ് നിലത്തുവീണ സമയം മറ്റ് പ്രതികള്‍ കാല്‍കൊണ്ട് ചവിട്ടിയും പരിക്കേല്‍പിച്ചു. റജി കാര്‍ക്കിച്ച് മുഖത്ത് തുപ്പിയതായും പരാതിയില്‍ പറഞ്ഞു.

റജിയുടെ പറമ്പിലെ വാഴയുടെ കൈ പരാതിക്കാരന്‍ വെട്ടിയന്നാരോപിച്ചാണ് ആക്രമണം. യുവാവിനെ ക്രൂരമായി ആക്രമിക്കുന്നതിന്റെ കാമറദൃശ്യം പുറത്തുവന്നിട്ടുണ്ട്. കേസ് കാസര്‍കോട് എസ്.എം.എസ് ഡിവൈ.എസ്.പിക്ക് കൈമാറുമെന്ന് പൊലീസ് പറഞ്ഞു.

Continue Reading

kerala

തിരുവനന്തപുരത്ത് അമിത വേഗതയിലെത്തിയ കാര്‍ ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച് അപകടം; ഒരു മരണം

അപകടത്തില്‍ ഓട്ടോറിക്ഷ കത്തിയമര്‍ന്ന് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.

Published

on

തിരുവനന്തപുരം പട്ടത്ത് അമിത വേഗതയിലെത്തിയ കാര്‍ ഓട്ടോറിക്ഷയിലും ഇരുചക്ര വാഹനത്തിലും ഇടിച്ച് അപകടം. അപകടത്തില്‍ ഓട്ടോറിക്ഷ കത്തിയമര്‍ന്ന് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.

തിരുമല സ്വദേശി ശിവകുമാര്‍ പൊള്ളലേറ്റ് മരിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

Trending