Connect with us

kerala

റെയില്‍വെ സ്റ്റേഷനുകളുടെ വികസനം; ഡോ. എം.പി അബ്ദുസ്സമദ് സമദാനി നല്‍കിയ നിവേദനത്തില്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി

നിര്‍ത്താത്ത വണ്ടികള്‍ക്ക് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യമാണ് മുഖ്യമായും നിവേദനത്തില്‍ ഉന്നയിച്ചത്

Published

on

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിരൂര്‍ റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോം നീട്ടി വികസിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇപ്പോഴുള്ള നടപ്പുപദ്ധതി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അമൃതഭാരത് സ്റ്റേഷനുകളുടെ അടുത്ത ഘട്ടം പട്ടികയില്‍ താനൂരിനെ ഉള്‍പ്പെടുത്തുന്ന കാര്യവും പരിഗണിക്കുമെന്ന് പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ ആറ് റെയില്‍വേ സ്റ്റേഷനുകളുടെ വിവിധ ആവശ്യങ്ങളടങ്ങുന്ന നിവേദനം നല്‍കിയ ഡോ. എം.പി അബ്ദുസ്സമദ് സമദാനിയെ മന്ത്രി അറിയിച്ചു.

നിര്‍ത്താത്ത വണ്ടികള്‍ക്ക് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യമാണ് മുഖ്യമായും നിവേദനത്തില്‍ ഉന്നയിച്ചത്. അതേക്കുറിച്ച് വിശദമായി എംപി മന്ത്രിയുമായി ചര്‍ച്ച നടത്തി. വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നത് റെയില്‍പാളത്തിന്റെ അപര്യാപ്തത കാരണം മറ്റു നിരവധി വണ്ടികളുടെ സമയത്തെയും ഓട്ടത്തെയും ബാധിക്കുമെന്ന് മന്ത്രി വിശദീകരിച്ചെങ്കിലും ജില്ലയിലെയും പരിസരപ്രദേശങ്ങളിലെയും മുഴുവന്‍ ജനങ്ങളും ആശ്രയിക്കുന്ന മര്‍മ്മപ്രധാനമായ സ്റ്റേഷന്‍ എന്ന നിലയില്‍ തിരൂരില്‍ പ്രസ്തുത വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം എംപി ആവര്‍ത്തിച്ചുന്നയിച്ചു. സംസ്ഥാനത്തെ പ്രമുഖ സ്റ്റേഷനുകളില്‍പ്പെട്ട തിരൂര്‍ ലോക്‌സഭയിലെ തന്റെ പ്രസംഗത്തില്‍ എടുത്തുപറഞ്ഞ പോലെ ദക്ഷിണേന്ത്യയിലെ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന അന്‍പത് സ്റ്റേഷനുകളില്‍ ഒന്നാണ്. സ്റ്റോപ്പ് ഇല്ലാത്തതുകൊണ്ട് ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും മന്ത്രിയെ ധരിപ്പിച്ചു. ഇക്കാര്യത്തെക്കുറിച്ച് ഇനിയും പഠിച്ച് പരിശോധിക്കാമെന്ന് മന്ത്രി പറഞ്ഞു.

പള്ളിപ്പുറം, തിരുന്നാവായ, താനൂര്‍ സ്റ്റേഷനുകളുടെ വികസനത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. പരപ്പനങ്ങാടി, താനൂര്‍, കുറ്റിപ്പുറം, തിരുന്നാവായ, പള്ളിപ്പുറം എന്നീ സ്റ്റേഷനുകളിലും നിര്‍ത്താത്ത വണ്ടികള്‍ക്ക് അവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കണം. പ്രസ്തുത വണ്ടികളുടെ പേരുകള്‍ നിവേദനത്തില്‍ ഉന്നയിച്ചു. ഷൊര്‍ണൂര്‍ – കണ്ണൂര്‍ റൂട്ടില്‍ കൂടുതല്‍ മെമു സര്‍വ്വീസ് ഏര്‍പ്പെടുത്താനും കോയമ്പത്തൂര്‍ – ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ വണ്ടി കോഴിക്കോട് വരെ നീട്ടാനും ദക്ഷിണേന്ത്യയിലെ തീരപ്രദേശങ്ങളെ ബന്ധിപ്പിക്കാന്‍ സഹായിക്കുംവിധം മംഗളുരുവില്‍ നിന്ന് രാമേശ്വരത്തേക്ക് പുതിയ വണ്ടി ഏര്‍പ്പെടുത്താനും അതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാനും നടപടി യുണ്ടാകണം. ഷാര്‍ണ്ണൂര്‍ – കോഴിക്കോട് റൂട്ടില്‍ രാവിലെ വേണ്ടത്ര വണ്ടികളില്ല. ഈ പ്രശ്‌നം പരിഹരിക്കാന്‍ വണ്ടികളുടെ സമയം പുനര്‍ നിശ്ചയിക്കണം. കുറ്റിപ്പുറം, തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളില്‍ നിന്ന് രാവിലെയുള്ള മാംഗളൂര്‍ മെയിലും കണ്ണൂര്‍ എക്‌സ്പ്രസും കഴിഞ്ഞാല്‍ പിന്നെ ഈ റൂട്ടില്‍ വണ്ടികളോടുന്നില്ല. വിദ്യാര്‍ത്ഥികളും തൊഴിലാളികളുമടങ്ങുന്ന നിരവധി പേര്‍ യാത്ര ചെയ്യുന്ന സമയമായതിനാല്‍ ഈ റൂട്ടില്‍ മെമു സര്‍വീസുകള്‍ ഏര്‍പ്പെടുത്തണം. കച്ചെഗുഡ – മുര്‍ദേശ്വര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ദിനേന ഓടുന്ന വണ്ടിയാക്കുക, തിരൂരിലെ വെറ്റില കച്ചവടക്കാരുടെയും തിരുന്നാവായയിലെ താമര കര്‍ഷകരുടെയും വ്യാപാരയാത്രകള്‍ക്ക് സൗകര്യപ്രദമാകുമാറ് പളനി, മധുര എന്നിവിടങ്ങളിലേക്ക് സര്‍വ്വീസ് തുടങ്ങുക, കോയമ്പത്തൂര്‍ – കണ്ണൂര്‍ എക്‌സ്പ്രസിന്റെയും ഷൊര്‍ണൂര്‍ – കോഴിക്കോട് എക്‌സ്പ്രസിന്റെയും തൃശ്ശൂര്‍ – കോഴിക്കോട് പാസഞ്ചര്‍ വണ്ടിയുടെയും സമയം പഴയ നിലയിലേക്ക് മാറ്റി നിശ്ചയിക്കുക, നിര്‍ത്തിവെച്ച കോഴിക്കോട് മെയിന്‍ – തൃശ്ശൂര്‍ പാസഞ്ചര്‍ വണ്ടി പുന:സ്ഥാപിക്കുക, മലബാര്‍ ഭാഗത്തുനിന്ന് ചെന്നൈയിലേക്ക് ആവശ്യമായ വണ്ടികളില്ലാത്തതിനാല്‍ ഒട്ടേറെ യാത്രക്കാര്‍ക്കുള്ള വിഷമമാവസ്ഥ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ ഉന്നയിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് തിരുവേഗപ്പുറയില്‍ മിന്നലേറ്റ് ബെഡ് കമ്പനിക്ക് തീപിടിച്ചു; മൂന്ന് പേര്‍ക്ക് മിന്നലേറ്റു

പട്ടാമ്പി, ഷൊര്‍ണൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്

Published

on

പാലക്കാട് കൊപ്പം തിരുവേഗപ്പുറയില്‍ മിന്നലേറ്റ് ബെഡ് കമ്പനിക്ക് തീപിടിച്ചു. തിരുവേഗപ്പുറ സ്വദേശി പാറക്കല്‍ മൂസയുടെ ഉടമസ്ഥതിയുലുള്ള ബെഡ് കമ്പനിക്കാണ് തീപിടിച്ചത്. ഇന്നലെ വൈകീട്ട് എട്ടരയോടെയായിരുന്നു സംഭവം. പട്ടാമ്പി, ഷൊര്‍ണൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്.

അതേസമയം, കൊപ്പത്ത് മൂന്ന് പേര്‍ക്ക് മിന്നലേറ്റു. ഇന്നലെ വൈകിട്ട് ആറ് മണിയോടെ എറയൂര്‍ ശ്രീ തിരുവളയനാട് ക്ഷേത്രത്തിലെ പൂരത്തിനിടെയാണ് സംഭവം. പരുക്കേറ്റവരെ കൊപ്പത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

ഉത്സവത്തിനെത്തിയ വലിയ ജനക്കൂട്ടം ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നു. ഇവര്‍ക്കിടയില്‍ നിന്ന മൂന്ന് പേര്‍ക്കാണ് മിന്നലേറ്റ് പരുക്കേറ്റത്. ഈ സമയത്ത് മഴയും പെയ്തിരുന്നതായാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. പരുക്കേറ്റവര്‍ ചികിത്സയില്‍ തുടരുകയാണ്.

Continue Reading

kerala

ആലപ്പുഴയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു

Published

on

ആലപ്പുഴയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. പുതുവല്‍ ലക്ഷംവീട്ടില്‍ അഖില്‍ പി. ശ്രീനിവാസ് (30) ആണ് മിന്നലേറ്റ് മരിച്ചത്. ആലപ്പുഴ കൊടുപ്പുന്നയില്‍ കൊയ്ത്തുകഴിഞ്ഞ പാടശേഖരത്തില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെയായിരുന്നു അപകടം. ഇന്ന് മൂന്നരയോടെയാണ് സംഭവം.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശരണിനും പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ പരിക്ക് സാരമുള്ളതല്ല. ഫീല്‍ഡ് ചെയ്യുന്നതിനിടെ കോള്‍ വന്നപ്പോള്‍ ഫോണെടുത്ത് സംസാരിക്കവേയാണ് ശക്തമായ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ചത്. അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

വണ്ടാനത്തുള്ള ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെല്‍ഡിങ്ങ് ജോലിക്കാരാനായിരുന്നു അഖില്‍.

Continue Reading

kerala

തിരുവനന്തപുരത്ത് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി

നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്

Published

on

തിരുവനന്തപുരം നെടുമങ്ങാട് പത്ത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്.

തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Continue Reading

Trending