Connect with us

kerala

വിഴിഞ്ഞം: സി.പി.എമ്മിനെ തിരിഞ്ഞുകൊത്തി മുന്‍നിലപാടുകള്‍

ഇന്നലെ സി.പി.എം സംസ്ഥാനസെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയാകട്ടെ കേരളത്തിന്റെ വികസനത്തിന് പദ്ധതി അനിവാര്യമാണെന്നും സമരത്തിന ്പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ ്പറഞ്ഞിരിക്കുന്നത്.

Published

on

വിഴിഞ്ഞത്ത് ശക്തമായ മല്‍സ്യത്തൊഴിലാളി സമരം നടക്കുമ്പോള്‍ അതിനെ ബി.ജെ.പിയുമായി ചേര്‍ന്ന് അടിച്ചമര്‍ത്താന്‍ നോക്കുന്ന ഇടതുമുന്നണി സര്‍ക്കാരിനെ തിരിഞ്ഞുകൊത്തുകയാണ് അവരുടെ മുന്‍നിലപാടുകള്‍.  വിഴിഞ്ഞം പദ്ധതിയില്‍ 5000 കോടിയുടെ കടല്‍കൊള്ള നടന്നതായി വിശേഷിപ്പിച്ച് സി.പി.എം നേതാക്കള്‍ രംഗത്തുവന്നതാണത്.

2016 നിയമസഭാതിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ആ വര്‍ഷം ഏപ്രില്‍ 25ന് ഇറങ്ങിയ സി.പി.എം മുഖപത്രമായ ദേശാഭിമാനിയുടെ പേജാണിത്. സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തയും ആരോപണവും വലിയ വിവാദമായി പടരുകയാണ്. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ 6000 കോടിയുടെ അഴിമതിയാണ ്പദ്ധതിയില്‍ ഉന്നയിച്ചിരുന്നത്.
ഇന്നലെ സി.പി.എം സംസ്ഥാനസെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയാകട്ടെ കേരളത്തിന്റെ വികസനത്തിന് പദ്ധതി അനിവാര്യമാണെന്നും സമരത്തിന ്പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ ്പറഞ്ഞിരിക്കുന്നത്.

kerala

ആശസമരം; 47-ാം ദിവസം, നിരാഹാര സമരം തുടരുന്നു

ഇന്ന് കോട്ടയം കളക്ട്രേറ്റിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സമരക്കാര്‍ അറിയിച്ചു

Published

on

തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന ആശമാരുടെ രാപ്പകല്‍ സമരം ഇന്ന് 47-ാം ദിവസത്തിലേക്ക്. നിരാഹാര സമരം ഇന്ന് 9-ാംദിവസത്തിലേക്ക് കടന്നു. ഇന്ന് കോട്ടയം കളക്ട്രേറ്റിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സമരക്കാര്‍ അറിയിച്ചു. വേതനം വര്‍ധിപ്പിക്കില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തതോടെ സമരം സമവായമാകാതെ തുടരുകയാണ്.

ഓണറേറിയം വര്‍ധിപ്പിക്കും വരെ സമരം തുടരുമെന്നാണ് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്റെ നിലപാട്. അതേസമയം, സെക്രട്ടറിയേറ്റിന് മുന്നില്‍ വേതന വര്‍ധന ആവശ്യപ്പെട്ട് അംഗനവാടി ജീവനക്കാര്‍ നടത്തുന്ന സമരം 12-ാം ദിവസത്തിലേക്ക് കടന്നു. മിനിമം വേതനം 21,000 രൂപയാക്കുക, സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അങ്കണവാടി ജീവനക്കാര്‍ സമരം ആരംഭിച്ചത്.

Continue Reading

kerala

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട വേനല്‍ മഴയ്ക്ക് സാധ്യത; ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിച്ചത് ഈ വര്‍ഷം

അള്‍ട്രാ വയലറ്റ് സൂചികയില്‍ ഇടുക്കി, കൊല്ലം, മലപ്പുറം, കോട്ടയം ജില്ലകള്‍ ഓറഞ്ച് ലെവലില്‍ തുടരുകയാണ്

Published

on

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട വേനല്‍ മഴയ്ക്ക് സാധ്യത. ഉച്ച തിരിഞ്ഞായിരിക്കും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത കൂടുതലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലയോര മേഖലയില്‍ കൂടുതല്‍ മഴ ലഭിച്ചേക്കും. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

അതേസമയം സംസ്ഥാനത്ത് ഉയര്‍ന്ന താപനില തുടരും. അള്‍ട്രാ വയലറ്റ് സൂചികയില്‍ ഇടുക്കി, കൊല്ലം, മലപ്പുറം, കോട്ടയം ജില്ലകള്‍ ഓറഞ്ച് ലെവലില്‍ തുടരുകയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിച്ചത് ഈ വര്‍ഷമാണ്. സംസ്ഥനത്ത് ഇതുവരെ 58. 2 മില്ലിമീറ്റര്‍ മഴ ലഭിച്ചുവെന്നാണ് കണക്ക്.

Continue Reading

kerala

കോഴിക്കോട് കോവൂര്‍-ഇരിങ്ങാടന്‍പള്ളി മിനി ബൈപ്പാസില്‍ കച്ചവടക്കാരും നാട്ടുകാരും തമ്മില്‍ വീണ്ടും സംഘര്‍ഷം

10.30 യ്ക്ക് ശേഷം തുറക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് നാട്ടുകാര്‍

Published

on

കോഴിക്കോട് കച്ചവടക്കാരും നാട്ടുകാരും തമ്മില്‍ വീണ്ടും സംഘര്‍ഷം. കോവൂര്‍-ഇരിങ്ങാടന്‍പള്ളി മിനി ബൈപ്പാസിലാണ് സംഭവം. 10.30 യ്ക്ക് ശേഷം തുറക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് നാട്ടുകാര്‍. എന്നാല്‍ 12 മണി വരെയെങ്കിലും കടകള്‍ തുറക്കാന്‍ അനുമതി വേണമെന്ന് കച്ചവടക്കാരുടെ സംഘടന ആവശ്യപ്പെടുന്നത്. സംഭവത്തില്‍ കച്ചവടക്കാര്‍ക്കും നാട്ടുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

10.30 ന് കച്ചവടക്കാര്‍ കട അടക്കാത്തതോടെ നാട്ടുകാര്‍ ബലം പ്രയോഗിച്ച് അടിപ്പിക്കാന്‍ ശ്രമിച്ചു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പൊലീസ് എത്തിയാണ് നാട്ടുകാരെ അവിടെ നിന്ന് മാറ്റിയത്. കടകളില്‍ കയറി ആക്രമിച്ചവര്‍ക്കെതിരെ പരാതി നല്‍കുമെന്ന് കച്ചവടക്കാര്‍ പറഞ്ഞു.കച്ചവടക്കാര്‍ ഗുണ്ടകളെ ഇറക്കി എന്നാണ് നാട്ടുകാരുടെ ആരോപണം

പ്രദേശത്ത് സംഘര്‍ഷം പതിവായിരിക്കുന്ന സാഹചര്യത്തില്‍ സമീപപ്രദേശങ്ങളിലെ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പ്രശ്‌നപരിഹാര യോഗം വിളിച്ചു ചേര്‍ത്തിരുന്നു. എന്നാല്‍ ഇരുകൂട്ടരും പരസ്പരം തീരുമാനങ്ങള്‍ അംഗീകരിക്കാതെ വന്നതോടെ യോഗം പിരിഞ്ഞു. ഇതിന് പിന്നാലെയാണ് രാത്രിയിലും സംഘര്‍ഷമുണ്ടായത്.

Continue Reading

Trending