Connect with us

EDUCATION

ഡി.എൽ.എഡ് അറബിക്കിന്റെ പട്ടിക പ്രസിദ്ധീകരിക്കാതെ പൊതുവിദ്യാഭ്യാസ വകുപ്പ്

ഡി.എൽ.എഡ് ജനറൽ, ഹിന്ദി, ഉർദു, സംസ്കൃതം എന്നീ വിഭാഗത്തിന്റെ പട്ടിക പ്രസിദ്ധീകരിച്ചിട്ടും അറബിക് വിഭാഗത്തിന്റെ പട്ടിക പ്രസിദ്ധീകരിക്കുന്നതിൽ വലിയ അമാന്തതയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് കാണിക്കുന്നത്.

Published

on

ഡി.എൽ.എഡ് അറബിക് വിഭാഗത്തിൽ പ്രവേശനം നേടിയവരുടെ പട്ടിക പുറത്തു വിടാതെ പൊതുവിദ്യാഭ്യാസ വകുപ്പ്. ഡി.എൽ.എഡ് ജനറൽ, ഹിന്ദി, ഉർദു, സംസ്കൃതം എന്നീ വിഭാഗത്തിന്റെ പട്ടിക പ്രസിദ്ധീകരിച്ചിട്ടും അറബിക് വിഭാഗത്തിന്റെ പട്ടിക പ്രസിദ്ധീകരിക്കുന്നതിൽ വലിയ അമാന്തതയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് കാണിക്കുന്നത്. പ്രവേശന നടപടികൾ വൈകിപ്പിക്കുന്നത് കാരണം ഒരേ സമയം തീരേണ്ട അധ്യാപക പരിശീലന കോഴ്സിന്റെ പഠന കാലാവധി വ്യത്യസ്ത സമയങ്ങളിലായാണ് അവസാനിക്കുന്നത്. ഇക്കാരണത്താൽ ഉപരിപഠനം ലക്ഷ്യം വെക്കുന്ന വിദ്യാർഥികൾക്ക് കരിയറിൽ ഒരു കൊല്ലം നഷ്ടമാവുകയും ചെയ്യുന്നു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അമാന്തത കാരണം നഷ്ടം സഹിക്കേണ്ടിവരുന്നത് വിദ്യാർഥികളാണ്.

മുൻ വർഷം ഡി.എൽ.എഡ് ജനറൽ വിഭാഗത്തിന്റെയും ഭാഷാ വിഭാഗത്തിന്റെയും പ്രവേശനം ഒരേ കാലയളവിൽ പൂർത്തിയാക്കിയെങ്കിലും മുന്നോട്ടു പോകുമ്പോൾ പരീക്ഷാ സമയങ്ങളിലോ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിലോ കൃത്യസമയം പാലിക്കുന്നില്ല. ജനറൽ വിഭാഗത്തിന്റെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ച് ആഴ്ചകൾ പിന്നിട്ടിട്ടും ഇതുവരെ ഭാഷാ വിഭാഗത്തിന്റെ പരീക്ഷാഫലം വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. പരീക്ഷാഭവനിൽ ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ മറുപടിയും ലഭിക്കുന്നില്ല. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു പരിശീലന കോഴ്സ് ഇത്ര അലക്ഷ്യമായിട്ടാണോ നടത്തുന്നതെന്ന ചോദ്യവും ഉയരുന്നു. വളരെ പ്രാധാന്യമർഹിക്കുന്ന പ്രൈമറി തലത്തിലെ അധ്യാപക പരിശീലന കോഴ്സ് നടത്തുന്നതിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് ബന്ധപ്പെട്ടവരുടെ ആവശ്യം.

പുതിയ പട്ടിക പ്രസിദ്ധീകരിക്കുന്നതിൽ കാലതാമസം നേരിടുന്നത് കൂടുതൽ അപേക്ഷ വന്നത് കാരണമാണെന്നാണ് ഡി പി.ഐയിൽ നിന്നും ലഭിക്കുന്ന വിവരം. എന്നാൽ ആധുനിക കാലത്ത് ഏകജാലകത്തിന് പുറമെ മറ്റ് വലിയ സാങ്കേതിക വിദ്യ സ്വകാര്യ സ്ഥാപനങ്ങളിൽ ഫലപ്രദമായി ഉപയോഗിക്കുമ്പോഴും സർക്കാർ ഇപ്പോഴും തുടരുന്നത് ഓഫ്‌ലൈൻ മാർഗമാണ്. ഇത് അവസാനിപ്പിച്ച് വിദ്യാഭ്യാസ മേഖലയിലെ നടപടികൾ കാലികമാക്കുന്നതിലൂടെ പരിഹാരം സുതാര്യമായി കാണാനാകും.

EDUCATION

ബി.ടെക് ലാറ്ററല്‍ എന്‍ട്രി 22 വരെ അപേക്ഷിക്കാം

Published

on

തിരുവനന്തപുരം: സംസ്ഥാനത്തിലെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 അദ്ധ്യായന വര്‍ഷത്തെ ബി.ടെക് ലാറ്ററല്‍ (റെഗുലര്‍ ആന്‍ഡ് വര്‍ക്കിംഗ് പ്രൊഫഷണല്‍സ്) കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് വെബ്സൈറ്റ് വഴി ഓണ്‍ലൈനായി മേയ് 20 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. മേയ് 22 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം.

അപേക്ഷകര്‍ 3 വര്‍ഷം/2 വര്‍ഷം (ലാറ്ററല്‍ എന്‍ട്രി) ദൈര്‍ഘ്യമുള്ള എന്‍ജിനിയറിങ് ടെക്‌നോളജി ഡിപ്ലോമ അല്ലെങ്കില്‍ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ്/ഇന്ത്യാ ഗവണ്‍മെന്റിന് കീഴിലുള്ള സ്ഥാപനങ്ങള്‍/ AICTE അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് നേടിയ 3 വര്‍ഷ ഡി.വോക്ക്, അല്ലെങ്കില്‍ 10+2 തലത്തില്‍ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച്, യു.ജി.സി. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും നേടിയ ബി.എസ്.സി ബിരുദം നേടിയവരായിരിക്കണം.

വര്‍ക്കിംഗ് പ്രൊഫെഷനലുകള്‍ക്കു ബി.ടെക് കോഴ്‌സിലെ പ്രവേശനത്തിന് ലാറ്ററല്‍ എന്‍ട്രി പ്രവേശന പരീക്ഷയില്‍ യോഗ്യത നേടേണ്ടത് നിര്‍ബന്ധമാണ്. വിശദവിവരങ്ങള്‍ക്ക് www.lbscentre.kerala.gov.in, 04712324396, 256032.

Continue Reading

EDUCATION

കേരള സര്‍വകലാശാലയില്‍ ഗുരുതര വീഴ്ച; ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടു

5 കോളജുകളിലെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടവയിലുണ്ട്.

Published

on

കേരള സർവകലാശാലയിൽ എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ കാണാതായി. മൂല്യനിർണം നടത്താൻ ഒരു അധ്യാപകനു നൽകിയ ‘പ്രൊജക്ട് ഫിനാൻസ്’ എന്ന വിഷയത്തിന്റെ 71 ഉത്തരക്കടലാസുകളാണ് നഷ്ടമായത്. 5 കോളജുകളിലെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടവയിലുണ്ട്.

വിവരം പുറത്തുവിടാതെ വീണ്ടും പരീക്ഷ നടത്താൻ സർവകലാശാല തീരുമാനിച്ചു. ഇതിനുള്ള അറിയിപ്പ് വിദ്യാർഥികൾക്കു ലഭിച്ചപ്പോൾ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തു വന്നത്. എംബിഎ അവസാന സെമസ്റ്ററിലെ 71 വിദ്യാർഥികൾക്കാണ് പ്രത്യേക പരീക്ഷ നടത്തുന്നത്.

എംബിഎ വിദ്യാർഥികളുടെ അവസാന സെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായതെന്നാണ് വിവരം. രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കേണ്ട കോഴ്സിന്റഎ ഫല പ്രഖ്യാപനം രണ്ടര വർഷമായിട്ടും നടത്തിയിരുന്നില്ല.

പരീക്ഷാ ഫലം വൈകുന്നതിന്റെ കാരണം സർവകലാശാല വിശദീകരിച്ചിരുന്നില്ല. അതിനിടെയാണ് ഏപ്രിൽ ഏഴിനു വീണ്ടും പരീക്ഷ നടത്തുന്നുവെന്നു കാണിച്ചു വെള്ളിയാഴ്ച ഉച്ചയോടെ വിദ്യാർഥികൾക്ക് അറിയിപ്പു ലഭിച്ചത്.

മൂല്യനിർണയം കഴിഞ്ഞ് ഉത്തരക്കടലാസ് നഷ്ടപ്പെട്ടു പോയി എന്നു അധ്യാപകൻ സർവകലാശാലയെ അറിയിച്ചുവെന്നാണ് വിവരം. ഇക്കാര്യം സിൻഡിക്കേറ്റിൽ റിപ്പോർട്ടു ചെയ്തു. സിൻഡിക്കേറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പരീക്ഷ നടത്താൻ നിശ്ചയിച്ചത്.

Continue Reading

EDUCATION

സ്‌കൂള്‍ പ്രവേശന പ്രായം ആറാക്കും; പ്രവേശന പരീക്ഷയും തലവരിപ്പണവും പാടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി

വരുന്ന അധ്യയ വർഷത്തിൽ കൂടി ഒന്നാം ക്ലാസിലേക്ക് അഞ്ച് വയസുള്ള കുട്ടികളെ പ്രവേശിപ്പിക്കാം

Published

on

തിരുവനന്തപുരം: 2026-27 അധ്യയ വർഷം മുതൽ ആറു വയസ് പൂർത്തിയായ കുട്ടികൾക്ക് മാത്രം സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഏതാണ്ട് 50 ശതമാനത്തിലധികം കുട്ടികൾ നിലവിൽ ആറു വയസിന് ശേഷമാണ് സ്‌കൂളിൽ എത്തുന്നത്. ഇത് പ്രോത്സാഹിപ്പിക്കപ്പെടണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വരുന്ന അധ്യയ വർഷത്തിൽ കൂടി ഒന്നാം ക്ലാസിലേക്ക് അഞ്ച് വയസുള്ള കുട്ടികളെ പ്രവേശിപ്പിക്കാം. ഒന്നാം ക്ലാസ് പ്രവേശനത്തിന് പരീക്ഷയും തലവരിപ്പണവും അംഗീകരിക്കില്ല. ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്തുന്ന കുട്ടികളെ പീഡിപ്പിക്കുന്നതിന് തുല്യമാണ്. നിയമം കാറ്റിൽ പറത്തി ചില വിദ്യാലയങ്ങൾ ഇത് തുടരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. രാജ്യത്തെ നിയമം അനുശാസിക്കുന്ന രീതിയിൽ അവർക്കെതിരെ പരാതി ലഭിച്ചാൽ നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.

Continue Reading

Trending