Connect with us

india

സിനിമാ സ്റ്റൈലില്‍ ക്ലിനിക്കില്‍ നിന്നും ഡോക്ടറെ തട്ടികൊണ്ട് പോയി; വഴിമധ്യേ പ്രതികളെ പിടികൂടി പൊലീസ്

സിനിമാ സ്‌റ്റൈലില്‍ കാറില്‍ പിടിച്ചുകയറ്റിയാണ് ഡോക്ടറെ കൊണ്ടുപോയത്. എന്നാല്‍ വിവരമറിഞ്ഞ തെലങ്കാന പൊലീസ് ബംഗ്ലൂരുവിലേക്കുളള വഴിമധ്യേ ഡോക്ടറെ രക്ഷിക്കുകയായിരുന്നു.

Published

on

ഹൈദരാബാദ്: ഡെന്റല്‍ ക്ലിനിക്കില്‍ നിന്നും ഡോക്ടറെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ അക്രമിസംഘത്തെ പിടികൂടി ഡോക്ടറെ മോചിപ്പിച്ച് പൊലീസ്. ചൊവ്വാഴ്ച ഹൈദരാബാദിലെ അനന്തപൂര്‍ ജില്ലയിലാണ് സംഭവം.

ഹൈദരാബാദില്‍ സ്വകാര്യ ക്ലിനിക്കില്‍ രോഗികള്‍ എന്ന വ്യാജേന ബുര്‍ഖ ധരിച്ചെത്തിയ സംഘമാണ് ഡോക്ടര്‍ ബെഹ്ജാസ് ഹുസൈനെ തട്ടിക്കൊണ്ടുപോയത്. സിനിമാ സ്‌റ്റൈലില്‍ കാറില്‍ പിടിച്ചുകയറ്റിയാണ് ഡോക്ടറെ കൊണ്ടുപോയത്. എന്നാല്‍ വിവരമറിഞ്ഞ തെലങ്കാന പൊലീസ് ബംഗ്ലൂരുവിലേക്കുളള വഴിമധ്യേ ഡോക്ടറെ രക്ഷിക്കുകയായിരുന്നു.

തട്ടിക്കൊണ്ടുപോകള്‍ വിവിരമറിഞ്ഞതിന് പിന്നാലെ അനന്തപുര്‍ ജില്ലയിലെ പ്രത്യേക പോലീസ് സംഘം രൂപീകരിച്ച ഓപ്പറേഷന്‍ മുസ്‌കാനിലൂടെയാണ് ഡോക്ടറെ രക്ഷിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഹൈദരാബാദില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ദന്തഡോക്ടറെ സംബന്ധിച്ച തെലങ്കാന പൊലീസിന്റെ രഹസ്യവിവരത്തെ തുടര്‍ന്നാണ് ഓപ്പറേഷന്‍ നടത്തിയത്.

Andhra police rescues Hyd doctor from kidnappers

തട്ടിക്കൊണ്ടുപോയ ഡോക്ടറെ ഹൈദരാബാദിലെ അജ്ഞാതമായ സ്ഥലത്ത് മുറിയില്‍ പൂട്ടിയിട്ടിരുന്നു. തുടര്‍ന്ന് ഡോക്ടറെ അക്രമിസംഘത്തിലെ മറ്റു നാലുപേര്‍ക്ക് കൈമാറി ബംഗളൂരുവിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഈ വിവരമറിഞ്ഞ പൊലീസ്, ബംഗളൂരു ലക്ഷ്യമാക്കി നീങ്ങിയ സംഘത്തെ വഴിമധ്യേ വാഹനം തടഞ്ഞുനിര്‍ത്തി പിടികൂടുകയായിരുന്നു. അനന്തപൂരില്‍ വച്ചാണ് അക്രമി സംഘത്തിന്റെ വാഹനം പൊലീസ് തടഞ്ഞത്. ഡോക്ടറെ രക്ഷിക്കുകയും മുഖ്യപ്രതി ഉള്‍പ്പെടെ തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ പ്രവര്‍ത്തിച്ച നാലുപേരെ പൊലീസ് പിടികൂടുകയുമുണ്ടായി. മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

ഡോക്ടറെ തട്ടികൊണ്ട് പോയതിന് പിന്നാലെ ബിറ്റ്കോയിന്‍ രൂപത്തില്‍ പത്തു കോടി രൂപ ഡോക്ടറുടെ കുടുംബത്തോട് മോചനദ്രവ്യമായി അക്രമിസംഘം ആവശ്യപ്പെട്ടതായി പൊലീസ് അറിയിച്ചു. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ സജീവമായിരുന്ന ഡോക്ടറില്‍ നിന്നും പണം തട്ടല്‍ ആകണം തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പശു ഞങ്ങളുടെ അമ്മയാണ്, പൊലീസ് ഞങ്ങളുടെ പിതാവാണ്; രണ്ട് മുസ്ലിം യുവാക്കളെ കൈവിലങ്ങിട്ട് മര്‍ദിച്ച് മധ്യപ്രദേശ് പൊലീസ്

സംഭവത്തിൽ ഹിന്ദുത്വ സംഘടനകൾ അനുമോദനവുമായി രംഗത്തെത്തി.

Published

on

രണ്ട് മുസ്ലിം ചെറുപ്പക്കാരെ കൈവിലങ്ങിട്ട് ലാത്തികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച് നഗരം ചുറ്റിച്ച് മധ്യപ്രദേശ് പൊലിസ്. യുവാക്കളെ കൊണ്ട് ‘പശു ഞങ്ങളുടെ മാതാവാണ്, പൊലീസ് ഞങ്ങളുടെ പിതാവാണ്’ വിളിപ്പിച്ചു കൊണ്ടാണ് പൊലീസ് നഗരം ചുറ്റിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ ഹിന്ദുത്വ സംഘടനകള്‍ അനുമോദനവുമായി രംഗത്തെത്തി. പൊലീസിനെ ബജ്രംഗ്ദളിന്റെയും വി.എച്ച്.പിയുടെയും പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അനുമോദിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മൂന്ന് പേർ ചേർന്ന് പശുവിനെ കശാപ്പ് ചെയ്യാൻ നീക്കം നടക്കുന്നുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയതെന്നാണ് പൊലിസ് പറയുന്നത്.  സലിം മേവാതി, ആഖിബ് മേവാതി എന്നീ യുവാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ശേഷം രണ്ടു പേരുടേയും കൈകൾ കൂട്ടി വിലങ്ങു വച്ചു. പിന്നെ എന്ന് വിളിപ്പിച്ച് ഘടിയ ടൗണിലൂടെ നടത്തിച്ചു. ഇതിനിടെ ലാത്തി ഉപയോഗിച്ച് ക്രൂരമായി മർദിക്കുന്നുമുണ്ട് പൊലീസ്.  ഓരോ അടിയേൽക്കുമ്പോഴും ഇവർ വേദന കൊണ്ട് പുളയുന്നുണ്ട്. അടിയേറ്റ് ഇവരിലൊരാൾ നിലത്ത് വീഴുന്നതും ദൃശ്യങ്ങളിലുണ്ട്.

സംഭവത്തിൽ ഹിന്ദുത്വ സംഘടനകൾ അനുമോദനവുമായി രംഗത്തെത്തി. പൊലീസിനെ ബജ്രംഗ്ദളിൻറെയും വി.എച്ച്.പിയുടെയും പ്രവർത്തകരുടെ നേതൃത്വത്തിൽ അനുമോദിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

കഴിഞ്ഞ ദിവസം ഹരിയാനയിലെ പല്‍വാള്‍ ജില്ലയില്‍ പശുക്കടത്ത് ആരോപിച്ച് ഗോരക്ഷാ ഗുണ്ടകളുടെ വിളയാട്ടമുണ്ടായിരുന്നു. ഗോരക്ഷ ഗുണ്ടകള്‍ രണ്ട് യുവാക്കളെ മര്‍ദിച്ച് കനാലിലെറിയുകയായിരുന്നു. രണ്ടുപേരില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. ട്രക്കില്‍ കന്നുകാലികളെ കൊണ്ടുപോകുന്നതിനിടെ ഡ്രൈവര്‍ ബാല്‍കിഷന്‍ സഹായി സന്ദീപ് എന്നിവര്‍ക്കെതിരേയാണ് ആക്രമണമുണ്ടായത്. ഇതില്‍ സന്ദീപാണ് കൊല്ലപ്പെട്ടത്. ബാല്‍കിഷന്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജസ്ഥാനില്‍ നിന്ന് ലഖ്നൗവിലേക്ക് കന്നുകാലികളുമായി പോകുകയായിരുന്ന ട്രക്കിന്റെ ഡ്രൈവര്‍ക്ക് വഴിതെറ്റിയാണ് പല്‍വാളിലെത്തിയത്. ബൈക്കിലെത്തിയ പ്രതികള്‍ ട്രക്ക് ഡ്രൈവറെയും സഹായിയെയും തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദിക്കുകയും പിന്നീട് കനാലില്‍ തള്ളുകയുമായിരുന്നു.

ഫെബ്രുവരി 22നാണ് ആക്രമണമുണ്ടായതെങ്കിലും ഞായറാഴ്ചയാണ് സന്ദീപിന്റെ മൃതദേഹം കനാലില്‍നിന്ന് കണ്ടെടുത്തത്. സന്ദീപിന്റെ ശരീരത്തില്‍ ഒന്നിലധികം ഗുരുതരമായ പരുക്കുകളുള്ളതായി പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായെന്ന് പല്‍വാള്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മനോജ് വര്‍മ പറഞ്ഞു. കേസില്‍ ആകെ 11 പ്രതികളാണുള്ളതെന്നും പല്‍വാള്‍, ഗുരുഗ്രാം, നുഹ് ജില്ലകളില്‍ നിന്നുള്ള ദേവരാജ്, നിഖില്‍, നരേഷ്, പവന്‍, പങ്കജ് എന്നിവരാണ് അറസ്റ്റിലായതെന്നും എസ്.പി അറിയിച്ചു.

Continue Reading

india

ഛത്തീസ്ഗഡില്‍ ബിജെപി വനിതാ പഞ്ചായത്ത് പ്രതിനിധികള്‍ക്ക് പകരം സത്യപ്രതിജ്ഞ ചെയ്തത് ഭര്‍ത്താക്കന്മാര്‍; വിമര്‍ശനം

ഗ്രാമത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ആറ് വനിതാ പഞ്ചായത്ത് പ്രതിനിധികളുടെ ഭര്‍ത്താക്കന്മാര്‍ ഭാര്യമാര്‍ക്ക് പകരം സത്യപ്രതിജ്ഞ ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.

Published

on

ഛത്തീസ്ഗഡില്‍ വനിതാ പഞ്ചായത്ത് പ്രതിനിധികള്‍ക്ക് പകരം സത്യപ്രതിജ്ഞ ചെയ്ത് ഭര്‍ത്താക്കന്മാര്‍. ഛത്തീസ്ഗഡിലെ കബീര്‍ധാം ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ആറ് വനിതാ പഞ്ചായത്ത് പ്രതിനിധികളുടെ ഭര്‍ത്താക്കന്മാര്‍ ഭാര്യമാര്‍ക്ക് പകരം സത്യപ്രതിജ്ഞ ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.

തിങ്കളാഴ്ച്ചയാണ് സംഭവം നടന്നത്. കബീര്‍ധാം ജില്ലയിലെ പര്‍ശ്വര ഗ്രാമത്തിലെ പഞ്ചായത്ത് പ്രതിനിധികളുടെ സത്യപ്രതിജ്ഞയാണ് ഭര്‍ത്താക്കന്മാര്‍ ചെയ്തത്. തുടര്‍ന്ന് പര്‍ശ്വര ജന്‍പദ് പഞ്ചായത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറോട് ഇക്കാര്യം അന്വേഷിക്കാന്‍ ആവശ്യപ്പെട്ടതായി കബീര്‍ധാം ജില്ലാ പഞ്ചായത്ത് സി.ഇ.ഒ അജയ് ത്രിപാഠി പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി എം.എല്‍.എ ഭാവന ബോറ പണ്ഡരിയ പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലമാണിത്.

അടുത്തിടെ നടന്ന ത്രിതല പഞ്ചായത്ത് ഇലക്ഷനില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ തിങ്കളാഴ്ച അതത് പ്രദേശങ്ങളിലെ ആദ്യ യോഗത്തില്‍ സത്യപ്രതിജ്ഞ ചെയ്തതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു. പര്‍ശ്വര പഞ്ചായത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 11 വാര്‍ഡ് മെമ്പറുകളില്‍ ആറ് പേര്‍ സ്ത്രീകളാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ഒരു പുരുഷനാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രചരിക്കുന്ന വീഡിയോയില്‍ കഴുത്തില്‍ മാലയണിഞ്ഞ് പുരുഷന്മാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്‍ സാധിക്കും. സംഭവം സ്ത്രീ ശാക്തീകരണത്തെ പരിഹസിക്കുന്നതാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ വിമര്‍ശിച്ചു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കൃത്യമായ നടപടി സ്വീകരിച്ചില്ലെങ്കില്‍, അത് തെറ്റായ മാതൃക സൃഷ്ടിക്കുമെന്നും ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും വിമര്‍ശകര്‍ പറഞ്ഞു.

Continue Reading

india

മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിനെ അനുകൂലിച്ച് പരാമര്‍ശം നടത്തി; എസ്.പി നേതാവ് അബു ആസ്മിക്കെതിരെ എഫ്.ഐ.ആറിട്ട് ഷിന്‍ഡെ പൊലീസ്

മഹാരാഷ്ട്ര നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തില്‍ മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് ആസ്മി ഇക്കാര്യം പറഞ്ഞത്.

Published

on

മുഗള്‍ ഭരണാധികാരി ഔറംഗസേബ് ആലംഗീറിനെ അനുകൂലിച്ച് പരമാര്‍ശം നടത്തിയതിന് മഹാരാഷ്ട്ര സമാജ്വാദി പാര്‍ട്ടി നേതാവും എം.എല്‍.എയുമായ അബു ആസ്മിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്. ഔറംഗസേബ് ക്രൂരനായ നേതാവല്ല എന്ന് അബു ആസ്മി പറഞ്ഞിരുന്നു. മഹാരാഷ്ട്ര നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തില്‍ മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് ആസ്മി ഇക്കാര്യം പറഞ്ഞത്. ‘ഔറംഗസേബ് നിരവധി ക്ഷേത്രങ്ങള്‍ പണിതു. വാരണാസിയില്‍, ഒരു ഹിന്ദു പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച പുരോഹിതനില്‍ നിന്ന് ആ കുട്ടിയെ രക്ഷിച്ചു. ആ പുരോഹിതനെ ആനകളെക്കൊണ്ട് ചവിട്ടിക്കൊന്നു’ എന്ന് ആസ്മി പറഞ്ഞിരുന്നു.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും ഔറംഗസേബിനോട് താരതമ്യപ്പെടുത്തിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ സമീപകാല പ്രസ്താവനയ്ക്ക് മറുപടിയായി, ഔറംഗസേബിനെ ബി.ജെ.പി തെറ്റായി ചിത്രീകരിക്കുകയാണെന്ന് ആസ്മി പ്രതികരിച്ചിരുന്നു. അദ്ദേഹത്തിന്റെ പരാമര്‍ശത്തിന് പിന്നാലെ ശിവസേന എം.പി നരേഷ് മാസ്‌കെ താനെയിലെ വാഗലെ എസ്റ്റേറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് ഭാരതീയ ന്യായ സംഹിത (ബി.എന്‍എസ്) സെക്ഷന്‍ 299, 302, 356(1), 356(2) എന്നിവ പ്രകാരം ആസ്മിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

എങ്കിലും അദ്ദേഹം തന്റെ നിലപാടില്‍ തന്നെ ഉറച്ച് നിന്ന്. ‘ഔറംഗസേബിനെ ഒരു ക്രൂരനായ ഭരണാധികാരിയായി ഞാന്‍ കരുതുന്നില്ല. ആ കാലഘട്ടത്തില്‍ അധികാര പോരാട്ടങ്ങള്‍ മതപരമായിരുന്നില്ല, രാഷ്ട്രീയമായിരുന്നു. ഛത്രപതി ശിവാജിയുടെ സൈന്യത്തില്‍ നിരവധി മുസ്‌ലിംകള്‍ ഉണ്ടായിരുന്നതുപോലെ, ഔറംഗസേബിന്റെ സൈന്യത്തിലും നിരവധി ഹിന്ദുക്കള്‍ ഉണ്ടായിരുന്നു,’ അദ്ദേഹം പറഞ്ഞു.

ഔറംഗസേബിന്റെ ഭരണകാലത്ത് ഇന്ത്യയുടെ അതിര്‍ത്തികള്‍ അഫ്ഗാനിസ്ഥാന്‍ വരെ വ്യാപിച്ചിട്ടുണ്ടെന്നും, മതപരമായ കാഴ്ചപ്പാടിലൂടെ ഔറംഗസേബിനെ അന്യായമായി അധിക്ഷേപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഈ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ആസ്മിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളെ ഷിന്‍ഡെ ശക്തമായി അപലപിച്ചു.

‘ഛത്രപതി സംബാജി മഹാരാജ് ഒരു ദേശസ്നേഹിയും യഥാര്‍ത്ഥ ദേശീയവാദിയുമായിരുന്നു എന്നതിനാല്‍ ആസ്മി ഇതിന് മാപ്പ് പറയണം. സംബാജി മഹാരാജിനെ 40 ദിവസത്തെ ക്രൂരമായ പീഡനത്തിനും വധശിക്ഷയ്ക്കും ഇരയാക്കിയത് ഔറംഗസേബാണ്. ഔറംഗസേബിന്റെ ഭരണത്തെ മഹത്വവല്‍ക്കരിക്കുന്നത് ഗുരുതരമായ കുറ്റമാണ്, ഇതിന് അബു ആസ്മി മാപ്പ് പറയണം. ഒരു ദേശസ്നേഹിക്കെതിരെ സംസാരിക്കുന്നതിലൂടെ അദ്ദേഹം സ്വയം ദേശവിരുദ്ധനായി നിലകൊള്ളുന്നു’ ഷിന്‍ഡെ പറഞ്ഞു.

Continue Reading

Trending