Connect with us

More

ഡൽഹിയുടെ രണ്ടാം പാഠം

Published

on

കെ.പി ജലീൽ

“ചൂലെടുത്തവൻ ചൂലാൽ ! ”
രാജ്യ തലസ്ഥാനമായ ന്യൂഡൽഹി ഉൾപ്പെടുന്ന ഡൽഹിയിലെ നിയമസഭ തെരഞ്ഞെടുപ്പിൽ 12 വർഷത്തിനുശേഷം ആം ആദ്മി പാർട്ടി എന്ന ഭരണകക്ഷി ഏറെക്കുറെ നിലംപതിച്ചതിന്റെ കാരണം ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ വിശേഷിപ്പിക്കാം. അഴിമതിക്കെതിരെ വേറിട്ട പോരാട്ടം എന്ന് വാനോളം ഉച്ചത്തിൽ വിളിച്ചുപറഞ്ഞു ജനമനസ്സുകളെ കയ്യിലെടുത്ത അരവിന്ദ് കെജ്രിവാളിനും കൂട്ടർക്കും ഒരു പതിറ്റാണ്ടത്തെ അനസ്യൂതമായ മുന്നേറ്റത്തിന് ശേഷം ഇതാദ്യമായി അടിതെറ്റിയിരിക്കുന്നു.

ഡൽഹിയിൽ മൂന്നു തവണ തുടർച്ചയായി അധികാരം കയ്യാളാൻ സാധിച്ച ആം ആദ്മി പാർട്ടി ഇന്ത്യയിൽ വേറിട്ട ഒരു രാഷ്ട്രീയം മുന്നോട്ടുവച്ചു എന്നതാണ് അവരെ ഇന്ത്യയിലെ രാഷ്ട്രീയ നഭസ്സിലേക്ക് കൈപിടിച്ച് ആനയിച്ചത് .കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്യത്തിലുള്ള രണ്ടാം യുപിഎ സർക്കാരും ഡൽഹിയിൽ കോൺഗ്രസ് സർക്കാരും ഭരണം നടത്തിക്കൊണ്ടിരിക്കവെയാണ് അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ പൊതുരംഗത്തെ അഴിമതിക്കെതിരെ 2011 ൽ ഡൽഹിയിൽ വലിയ സമരകോലാഹലം നടന്നത്. സമൂഹമാധ്യമം ശക്തിപ്പെട്ടു വരുന്ന കാലം. പ്രതിപക്ഷത്തെ ബി.ജെ പി യുടെ ശക്തമായ പരോക്ഷ പിന്തുണ യോടെയായിരുന്നു അത്. പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷണും റിട്ട. ഐ.പി എസ് ഉദ്യോഗസ്ഥ കിരൺ ബേദിയും ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവും അടക്കമുള്ള രാജ്യത്തെ അറിയപ്പെടുന്ന പ്രൊഫഷനലുകൾ മുന്നോട്ടുവച്ച രാഷ്ട്രീയം മലീമസമായ ഇന്ത്യൻ രാഷ്ട്രീയത്തിൽ തീർച്ചയായും ഒരു വലിയ പ്രതീക്ഷക്ക് വക നൽകുന്നത് തന്നെയായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ കക്ഷിയായ കോൺഗ്രസിന്റെ ഭരണകൂട ബലഹീനത മുതലെടുക്കുകയായിരുന്നു സത്യത്തിൽ അഴിമതിവിരുദ്ധ പ്രസ്ഥാനവും ആം ആദ്മി പാർട്ടിയും. ഡൽഹി കോമൺവെൽത്ത് അഴിമതിയുടെയും കോൺഗ്രസിനെതിരായ സിഖ് വിരുദ്ധതയുടെയും പശ്ചാത്തലത്തിൽ പൊതു പ്രവർത്തക അഴിമതിക്കെതിരായ ലോക്പാൽബില്ലിനു വേണ്ടിയായിരുന്നു അന്നത്തെ സമരം . പതുക്കെ അണ്ണാ ഹസാരെയും പ്രശാന്ത് ഭൂഷണും കിരൺ ബേദിയും പ്രസ്ഥാനത്തിൽ നിന്ന് അകന്നുപോയി. ബാക്കിയായത് എഞ്ചിനീയറായിരുന്ന അരവിന്ദ് കെജ്രിവാൾ മാത്രവും. 2012 നവംബർ 26 ന് ഈ പ്രസ്ഥാനം ആം ആദ്മി പാർട്ടി എന്ന പേരിൽ രൂപം മാറുകയായിരുന്നു.

രാജ്യ തലസ്ഥാനത്തെ ജനത മധ്യവർഗ്ഗം മുഖ്യമായും , വലിയ പ്രതീക്ഷയോടെയാണ് ആം ആദ്മി പാർട്ടിയെ കണ്ടത് .ആം ആദ്മി എന്നാൽ സാധാരണക്കാരൻ എന്നാണ്. അഴിമതിക്കെതിരായ മുദ്രാവാക്യവും പാർട്ടിയുടെ പേരും ചിഹ്നവും കൊണ്ട് തന്നെ വലിയ പ്രതീക്ഷകൾ ജനങ്ങളിൽ അതുയർത്തി . ഏതാണ്ട് ഒറ്റയാനെ പോലെയായിരുന്നു കെജ്രിവാളിൻ്റെ ഓരോ നീക്കവും. മുഖ്യമന്ത്രിയായ ശേഷം മനീഷ് സിസോദിയ എന്ന ഉപ മുഖ്യമന്ത്രിയെ മാത്രമാണ് ഏക സന്തതഹചാരിയായി ജനം കാണുന്നത്.

2013 ലെ നിയമസഭാ തെരഞെടുപ്പിൽ 70 ൽ 28 സീറ്റുകൾ ഒറ്റയ്ക്ക് നേടാൻ കഴിഞ്ഞതോടെയാണ് ആപ്പിൻ്റെ തലവര തെളിയുന്നത്. മൂന്നു തവണ തുടർച്ചയായി ഭരിച്ച കോൺഗ്രസ് വെറും 8 സീറ്റിലേക്ക് ഒതുങ്ങുകയും ന്യൂനപക്ഷ കെജ്രിവാൾ സർക്കാരിന്ന് അവർ പിന്തുണ നൽകുകയും ചെയ്തു. ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി – 31 സീറ്റ്. ആപ്പ് നേടിയ 2015 ലെ 67 സീറ്റും 2020 ലെ 62 സീറ്റും ഡൽഹി ജനതയുടെ മനസ്സ് എന്താണെന്ന് തെളിയിക്കുന്നതായി.

കോൺഗ്രസിന്റെ ജനാധിപത്യ മതേതരത്വ സാമ്പത്തിക നയവും ബിജെപിയുടെ തീവ്ര വർഗീയ- ഉദാരവൽക്കരണ നയവും തമ്മിൽ ഭേദപ്പട്ട ഗാന്ധിയൻ രീതിയാണ് തങ്ങളുടേത് എന്നാണ് ആദ്യകാലത്ത്
ആപ് അവകാശപ്പെട്ടിരുന്നത് . തന്നെ ഒരാൾ ചെരിപ്പറിഞ്ഞപ്പോൾ വീണ്ടും എറിയൂ എന്നാണ് കെജ്രിവാൾ ആദ്യകാലത്ത് പറഞ്ഞത് .മാത്രമല്ല പ്രതിയുടെ വീട് സന്ദർശിക്കാൻ വരെ അദ്ദേഹം തയ്യാറായി . ഇത് പുതിയ രാഷ്ട്രീയ സമവാക്യം ഇന്ത്യയിൽ രൂപപ്പെടുന്നു എന്ന പ്രത്യാശയാണ് ഡൽഹി നിവാസികളിലും പ്രത്യേകിച്ചും ഇന്ത്യയിലെ പൊതു ജനങ്ങളിലും ഉണ്ടാക്കിയത്. എന്നാൽ അഴിമതി വിരുദ്ധത വെറും പുറംമോടി മാത്രമാണെന്ന് വ്യക്തമാക്കുന്നതും മതേതരത്വം വെറും വാചാടോപമാണെന്ന് തെളിയിക്കുന്നതും ആയിരുന്നു ആം ആദ്മി പാർട്ടിയുടെ പിന്നീടുള്ള പ്രവർത്തന പന്ഥാവ്. ബിജെപിയെ ആശയപരമായി നേരിടാൻ യാതൊന്നും ഇല്ലെന്ന് അവർ തെളിയിച്ചു. ബി.ജെ.പിയുടെ കേന്ദ്രസർക്കാരിൻറെ കൂറ്റൻ ബുൾഡോസറുകൾക്കിടയിൽ ഞെരിഞ്ഞമരുന്നത് മാത്രമായാണ് പിന്നീട് കണ്ടത് . ഇരു പാർട്ടികളും തമ്മിൽ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും കാര്യത്തിൽ കാര്യമായ വ്യത്യാസമൊന്നുമില്ല എന്ന് തെളിയിക്കുന്നതായിരുന്നു 2021 ഡൽഹി കലാപകാലത്തെയും പൗരത്വ വിരുദ്ധ സമരകാലത്തെയും പാർട്ടിയുടെ നിലപാടുകൾ. പാർട്ടിയുടെ മുസ്ലിം എം.എൽ.എ ഡൽഹി കലാപകാലത്ത് അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ കാര്യമായ ഒരു പ്രതികരണവും ആപ് നേതൃത്വത്തിൽ നിന്ന് ഉണ്ടായില്ല .

പൗരത്വ സമരകാലത്തും ജെ.എൻ. യുവിലെയും ജാമിയ മില്ലിയ്യയുടെയും വിദ്യാർത്ഥിസമര കാലത്തും കെജ്രിവാളിനെ ആരും കണ്ടില്ല ,കേട്ടില്ല. വഴിതടയൽ സമരം നടത്തുമ്പോൾ അതിനെതിരെ കേന്ദ്രസർക്കാരിൻറെ പോലീസിനോടൊപ്പം ആയിരുന്നു ആ പാർട്ടിയും മുഖ്യമന്ത്രിയും .ഡൽഹിയിലെ സർക്കാരിനെതിരായി നീങ്ങുന്ന മോദി സർക്കാരിനെതിരെ പ്രതികരിക്കാൻ പോലും ആവാതെ പാർട്ടി അണികൾ വിറങ്ങലിച്ചുനിന്നു . ന്യൂനപക്ഷങ്ങളെ വേട്ടയാടി ബുൾഡോസർ രാജ് അരങ്ങ് തകർക്കുമ്പോൾ സിപിഎം നേതാവ് വൃന്ദകാരാട്ട് അല്ലാതെ ആ സ്ഥാനത്ത് കെജ്രിവാളുടെയോ സിസോദിയയുടെ യോ ഒച്ച ആരും കേട്ടില്ല . ഗാന്ധിയൻ സാമ്പത്തികമോ സമരരീതിയോ ആം ആദ്മിയിൽ നിന്ന് പ്രതീക്ഷിച്ചവർക്ക് നിരാശയായിരുന്നു ഫലം. എന്നിട്ടും പഞ്ചാബിൽ 2021 ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അടിപതറിയപ്പോൾ ബിജെപിയെ അല്ല ആം ആദ്മി പാർട്ടിയെയാണ് സിഖ് ജനത സ്വീകരിച്ചത്. അവിടെ ഭഗവത് മന്നിൻറെ നേതൃത്വത്തിൽ സർക്കാർ അധികാരത്തിൽ വന്നു. എന്നാൽ അവിടെയും അഴിമതി വിരുദ്ധത വീൺവാക്ക് മാത്രമായി. കെജ്രിവാളിന്റെ നേതൃത്വത്തിൽ രാജ്യത്താകമാനം പാർട്ടി പിടിമുറുക്കും എന്ന് കരുതിയതും അസ്ഥാനത്തായി. മതേതര കക്ഷികളെ കൂടെ നിർത്തി ബിജെപിക്കെതിരെ പോരാടുന്നതിനു പകരം കറൻസിയിൽ ദൈവത്തിൻറെ ചിത്രം അച്ചടിക്കണമെന്നും ഹനുമാൻ ചാലിസ പോലെ വലിയ ഹിന്ദുത്വവാക്യങ്ങൾ ഉയർത്തിയുമാണ് ബിജെപിയെ നേരിടാൻ കെജരിവാൾ ശ്രദ്ധവെച്ചത്. ഇത് വലിയ അബദ്ധമായിരുന്നു എന്ന് ആർക്കും മനസ്സിലാവും .ഒറിജിനൽ തീവ്രവാദ പാർട്ടിയുള്ളപ്പോൾ എന്തിന് അതിന്റെ ഒരു ബി ടീം ? എന്ന് ഡൽഹിയിലെ ജനത ചിന്തിച്ചതിൽ അത്ഭുതമില്ല .

പ്രൊഫഷനുകൾ നിയന്ത്രിച്ച പാർട്ടി പല രംഗങ്ങളിലും പുരോഗതി നേടി കൊടുത്തപ്പോൾ ഡൽഹിയിലെ ജനത കണ്ട പ്രതീക്ഷ പതുക്കെപ്പതുക്കെ അസ്തമിക്കുന്നതാണ് പിന്നീട് കണ്ടത് .വിദ്യാഭ്യാസരംഗത്തും സാമൂഹ്യ രംഗത്തും ആരോഗ്യ രംഗത്തും വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ ആപ്പിന് ഡൽഹിയിൽ കഴിഞ്ഞു. പക്ഷേ പിന്നീട് കെജരിവാളും ജയിലിലായത്തോടെ അതെല്ലാം വെറും കുമിളകളായി. അഴിമതിക്കെതിരെ പോരാടിയവർ അഴിമതി നടത്തുന്നത് ആരോപണം മാത്രമാണെങ്കിലും അത് ജനങ്ങളിൽ സംശയം സൃഷ്ടിച്ചു. മദ്യ കമ്പനികളുമായി ചേർന്ന് കോടികൾ അഴിമതി നടത്തി എന്ന കേസിൽ പോലീസ് കേന്ദ്രഅന്വേഷണ ഏജൻസികളുടെ സഹായത്തോടെ ജയിലിട്ടു. ആദ്യം സിസ്വതിയും പിന്നീട് സത്യേന്ദ്ര ജയിലിനെയും കൂട്ടിയിട്ടു അപ്പോഴെല്ലാം പ്രതികരിക്കാനാവാതെ സാധാരണക്കാരുടെയും മധ്യവർക്കാരുടെയും വിറങ്ങലിച്ചു നിന്നു. 2002 തെരഞ്ഞെടുപ്പിൽ മുന്നിൽകണ്ട് അധികാരത്തിൽ മൂന്നാമതും തിരിച്ചെത്തുമെന്ന് പ്രതീക്ഷ അസ്ഥാനത്താക്കിയാണ് അഴിമതി ആരോപണങ്ങൾ തുടരെ നേരിട്ടത് . മുഖ്യമന്ത്രിയുടെ ഓഫീസിനെ ചൂണ്ടിക്കാട്ടി ബിജെപി വൻ പ്രചാരണം നടത്തി 27 വർഷത്തിനു ശേഷമാണെങ്കിലും ബിജെപിക്ക് ശക്തമായി തിരിച്ചു വരാൻ കഴിഞ്ഞു കാരണം ചിട്ടയായ അവരുടെ പ്രവർത്തനമാണ് മാത്രമല്ല പതിവ് ഹിന്ദു തീവ്ര വർഗീയത ഉന്നയിക്കാൻ ഇത്തവണ അവർ ശ്രദ്ധിച്ചതുമില്ല

ബിജെപിക്കെതിരായ ഇന്ത്യ സഖ്യത്തിന്റെ അണിയറയിൽ നിന്നുകൊണ്ടുതന്നെ മുന്നണിയെ പിന്നിൽ നിന്ന് കുത്തുകയാണ് ആപ് ചെയ്തത്. 62 സീറ്റ് ഉണ്ട് എന്നതായിരുന്നു അവരുടെ അമിത പ്രതീക്ഷക്ക് കാരണം. കോൺഗ്രസ് ചുരുങ്ങിയ സീറ്റുകളിലെങ്കിലും മത്സരിക്കാൻ ആവശ്യപ്പെട്ടപ്പോൾ അതുപോലും ഇല്ലാതെ അഹങ്കാരത്തിന്റെ ഭാഷയിൽ ആയിരുന്നു അവർ. സ്വന്തം ശേഷിക്കുറവ് തിരിച്ചറിയാൻ പോലും അവർക്കായില്ല .ജാമ്യത്തിൽ ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം മുഖ്യമന്ത്രി പദം രാജിവെച്ച് അതിഷിയെ ഏൽപിച്ചു. അത് നിലനിർത്തുമെന്ന് പറയാനുമായില്ല. ഏത് നിമിഷവും വീണ്ടും തുറങ്കലുകൾ തുറന്നേക്കാം .അതുപോലും മുൻകൂട്ടി കാണാതെയാണ് ആപ് വൃത്തികെട്ട കളി കളിച്ചത്. അതിഷി സ്വന്തം കസേരയ്ക്ക് തൊട്ടടുത്ത് കെജ്രിവാളിന് വേണ്ടി മുഖ്യമന്ത്രി കസേര ഒഴിച്ചിട്ടത് ഭീമാബദ്ധമായി. അവരെ ഉയർത്തിക്കാട്ടിയിരുന്നെങ്കിൽ പോലും ഫലം വേറൊന്നായാ നേ ! കെജ്രിവാളിന്റെയും സിസോദിയയുടെയും തോൽവി വിളിച്ചുപറയുന്നത് അതാണ്. പഞ്ചാബിൽ ലഭിച്ച പിന്തുണ പോലെ ഹരിയാനയിലും ഗോവയിലും ഗുജറാത്തിലും എല്ലാം ഒറ്റയ്ക്ക് മത്സരിച്ചു വിജയിക്കാനാണ് ആം ആദ്മി ശ്രമിച്ചത്. ഇത് മതേതര ജനാധിപക്ഷികളുടെ മണ്ണ് ഒലിച്ചു പോകാനാണ് ഇടയാക്കിയത് . ഹരിയാനയിൽ ആപ് പിന്തുണ കോൺഗ്രസിന് ലഭിച്ചിരുന്നെങ്കിൽ ഭരണത്തിലെത്താൻ കഴിയുമായിരുന്നു. ഡൽഹിയിൽ കോൺഗ്രസിന് 15 സീറ്റുകളിൽ ബിജെപിയുടെ ഭൂരിപക്ഷത്തെക്കാൾ വോട്ടുകൾ ലഭിച്ചത് തന്നെ ആപിൻ്റെ ദീർഘവീക്ഷണം ഇല്ലായ്മ യുടെ ലക്ഷണങ്ങളാണ്. രാഷ്ട്രീയത്തിലും കലയിലും ഒന്നും ഒന്നും രണ്ടല്ലെങ്കിലും കോൺഗ്രസുമായി സഹകരിച്ചിരുന്നെങ്കിൽ ഇത്രയും കൂടുതൽ സീറ്റുകൾ ( 48 ) ബി.ജെ.പി ഇത്തവണ നേടില്ലായിരുന്നു.

ആദ്യഘട്ടത്തിൽ കോൺഗ്രസിൻ്റെ പിന്തുണയോടെ ഡൽഹി ഭരിച്ച പാർട്ടി പിന്നീട് അവരെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞു. ബി. ജെ. പി യേക്കാൾ കോൺഗ്രസ്സായിരുന്നു മുഖ്യശത്രു എന്ന തോന്നലാണ് പലപ്പോഴും ആപ് ഉയർത്തിവിട്ടത്. ബദൽ രാഷ്ട്രീയം എന്ന പ്രതീക്ഷയെയാണ് സത്യത്തിൽ ആപ് തച്ചു തകർത്തിരിക്കുന്നത്.
ബി.ജെ പി ക്കെതിരായ ജനമുന്നേറ്റത്തെയും. ഏതൊരു വ്യക്തിക്കും വേണ്ടത് അടിസ്ഥാനപരമായി വ്യക്തിത്വമാണ്. അഥവാ സ്വത്വബോധം . 13 വർഷത്തിന് ശേഷമാണെങ്കിലും പാർട്ടിയെയും കെരിവാളിനെയും ജനം തിരിച്ചറിഞ്ഞിരിക്കുന്നു. ഇനി സ്വന്തം ഭാവി തീരുമാനിക്കേണ്ടത് കെജ്രിവാൾ മാത്രമാണ്. അതിന് അദ്ദേഹം തയ്യാറാകുമോ എന്നാണ് ഇന്ത്യയുടെ നവകാല രാഷ്ട്രീയം ഉന്നയിക്കുന്ന പ്രധാന ചോദ്യം. ഇനിയെങ്കിലും ആരാണ് , മുഖ്യശത്രു , എന്താണ് കാര്യപരിപാടി എന്ന് തിരിച്ചറിയുകയും ആയത് പ്രഖ്യാപിക്കുകയുമാണ് കെജ്രിവാളിന് മുന്നിലെ ഒന്നാമത്തെ വിഷയം , രണ്ടാമത്തെ പാഠവും !

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൃശൂരിൽ പത മഴ പെയ്തിറങ്ങി; ആശങ്കപ്പെടേണ്ടെന്ന് വിദഗ്ധര്‍

Published

on

തൃശ്ശൂരില്‍ ഫോം റെയിന്‍ എന്ന പതമഴ പെയ്തു. അമ്മാടം കോടന്നൂര്‍ മേഖലകളിലാണ് പതമഴ പെയ്തത്. ഇന്ന് വൈകുന്നേരം തൃശ്ശൂരിലെ വിവിധയിടങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. ഇതിനിടയിലാണ് ചിലയിടങ്ങളില്‍ പത മഴ പെയ്തത്. വേനൽ മഴ പെയ്യുന്ന സമയത്ത് ചിലയിടങ്ങളിലുണ്ടാകുന്ന പ്രതിഭാസമാണ് പത മഴ.

സാധാരണ​ഗതിയിൽ രണ്ട് സാഹചര്യങ്ങളിലാണ് ഇത്തരത്തിൽ പത മഴ പെയ്യുക എന്ന് കാലാവസ്ഥ വിദ​ഗ്ധർ പറയുന്നു. തൊട്ടടുത്ത് ഫാക്ടറികളോ മറ്റോ ഉണ്ടെങ്കിൽ മലിനമായ അന്തരീക്ഷത്തിൽ നിന്ന് പത രൂപപ്പെടാനുള്ള സാധ്യതയുണ്ട്. രണ്ടാമതായി, വേനൽക്കാലത്ത് ചില മരങ്ങളിൽ പ്രത്യേകതരം അമ്ല രസമുള്ള പത രൂപപ്പെടുകയും ഇത് പത ജനിപ്പിക്കുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

സാധാരണഗതിയില്‍ രണ്ടു സാഹചര്യങ്ങളിലാണ് ഇത്തരം മഴ പെയ്യുക എന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. പ്രത്യേക കാലാവസ്ഥയില്‍ മരത്തില്‍ പെയ്യുന്ന മഴത്തുള്ളികള്‍ പത ജനിപ്പിക്കും. സമീപത്ത് ഫാക്ടറികള്‍ ഉണ്ടെങ്കിലും മഴ പെയ്യുമ്പോള്‍ പത രൂപപ്പെടുന്നതിനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കി.

Continue Reading

kerala

ലോകത്തിന് മുന്നിൽ ഉയർന്നു നിൽക്കാൻ ചൂരൽമല–മുണ്ടക്കൈ ദുരന്തബാധിതർക്ക് സാധിക്കണം: ടി.സിദ്ദിഖ്

Published

on

ലോകത്തിന് മുന്നിൽ ഉയർന്നു നിൽക്കാൻ ചൂരൽമല–മുണ്ടക്കൈ ദുരന്തബാധിതർക്ക് സാധിക്കണമെന്ന് ടി.സിദ്ദിഖ് എംഎൽഎ. ജീവിതം പുനർനിർമിച്ച് മുന്നോട്ടു പോകുന്ന ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.  ബോംബാക്രമണത്തിൽ തകർന്നുപോയ രാജ്യമാണ് ജപ്പാൻ. എന്നാൽ ഇപ്പോൾ ഏറ്റവും കൂടുതൽ ടെക്കികളുള്ള രാജ്യമായി ജപ്പാൻ മാറി. ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള രാജ്യമാണ് ജപ്പാൻ. അവർ ദുരന്തത്തെ അതിജീവിച്ച് ലോകത്തിന് മുന്നിൽ എഴുന്നേറ്റു നിന്നു. അതുപോലെ ചൂരൽമല–മുണ്ടക്കൈ പ്രദേശത്തെ ആളുകൾക്കും സാധിക്കണം.

ദുരന്തമുണ്ടായപ്പോൾ മാധ്യമങ്ങളും സംഘടനകളും സർക്കാരുകളും ഒപ്പം നിൽക്കുന്നു. ആർക്കും രാഷ്ട്രീയമില്ലായിരുന്നു. ആർക്കും മതമില്ലായിരുന്നു. എല്ലാ മതത്തിന്റെയും സങ്കീർത്തനങ്ങൾ പാടിയാണ് മരിച്ചവരെ യാത്രയാക്കിയത്. എല്ലാത്തിനും അതീതമായ ഒരുമയാണ് ഇവിടെയുള്ളവർക്ക്.

പുനരധിവാസവുമായി ബന്ധപ്പെട്ട് ചില പോരായ്മകൾ വന്നിട്ടുണ്ട്. അതു പൂർണമായും പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായി എല്ലാ സമ്മർദവും ചെലുത്തുന്നുണ്ട്. ചൂരൽമലയിലുണ്ടായ ദുരന്തം ലോകത്തെ അറിയിക്കാൻ എല്ലാം മറന്ന് മാധ്യമങ്ങൾ രംഗത്തെത്തി.

മുണ്ടക്കൈയിലെയും ചൂരൽമലയിലെയും എല്ലാവരും ചിരിക്കുന്ന കാലമാണ് പ്രതീക്ഷിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ പറഞ്ഞു. അതിജീവനമല്ല, പുതുജീവനമാണ് ഇനി വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഷ്ടപ്പെട്ടത് തിരിച്ചെടുക്കാൻ പറ്റാത്തത് വലിയ വേദനയാണെന്നും ഹൃദയം കൊണ്ട് ശക്തരാകണമെന്നും പ്രചോദന പ്രഭാഷണം നടത്തിയ ഭാരതിയാർ സർവകലാശാല സിൻഡിക്കറ്റ് അംഗം ഡോ.റാഷിദ് ഗസാലി പറഞ്ഞു.

Continue Reading

india

നാഗ്പൂര്‍ സംഘര്‍ഷം: ആറ് മുസ്‌ലിംകള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ്

ബജ്‌രംഗ്ദൾ നേതാക്കളുടെ പേരുകൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ടെകിലും അവയിലൊന്നും ഇത് വരെ അറസ്റ്റ് നടന്നിട്ടില്ല

Published

on

നാഗ്‌പൂർ സംഘർഷവുമായി ബന്ധപ്പെട്ട് 6 മുസ്‌ലിംകൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് . ബജ്‌രംഗ്ദൾ പരിപാടിയിലെ മുദ്രാവാക്യങ്ങളും കോലം കത്തിക്കൽ അടക്കമുള്ള സംഭവങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഫാഹിം ഖാൻ ആണ് സംഘർഷത്തിന്റെ സൂത്രധാരൻ എന്നാണ് പോലീസ് വാദം. മൈനോറിറ്റി ഡെമോക്രാറ്റിക്‌ പാർട്ടി (MDP ) യുടെ പ്രാദേശിക നേതാവാണ് ഫഹീം ഖാൻ. പോലീസ് വാദത്തെ MDP നിഷേധിച്ചു .

” ഈ രാജ്യത്ത് എല്ലാവര്ക്കും പ്രതിഷേധിക്കാൻ അനുവാദമുണ്ട്. പക്ഷെ വിശുദ്ധ വചനങ്ങളെ പൊതുസ്ഥലത്തു വെച്ച് കത്തിക്കാൻ ആരാണ് അവർക്ക് അധികാരം നൽകിയത്. ഫാഹിം ഖാൻ അടക്കമുള്ള സംഘം ഈ വിഷയത്തിൽ പോലീസ് നടപടി ആവശ്യപ്പെട്ട് കൊണ്ടാണ് സ്റ്റേഷനിൽ പോയത്. എന്നാൽ അതെ പോലീസ് ഇപ്പോൾ വീഡിയോ പ്രചരിപ്പിച്ചു എന്ന പറഞ്ഞു ഫഹീമിനെതിരെ കേസെടുത്തത് ഞെട്ടലുളവാക്കുന്നതാണ് . MDP നേതാവ് ആലിം പട്ടേൽ  പറഞ്ഞു.

എഫ്ഐആറുകൾ പ്രകാരം വിഎച്ച്പി മഹാരാഷ്ട്രയുടെ ചുമതലയുള്ള ഗോവിന്ദ് ഷിൻഡെ, അതല്ലാത്ത ബജ്‌രംഗ്ദൾ നേതാക്കളുടെ പേരുകൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ടെകിലും അവയിലൊന്നും ഇത് വരെ അറസ്റ്റ് നടന്നിട്ടില്ല.

Continue Reading

Trending