Connect with us

Culture

ഞങ്ങളുടെ നഷ്ടപ്പെട്ട ജീവിതം ആരു തിരിച്ചു തരും

Published

on

റഫീഖ് ഷാ

ശ്രീനഗര്‍: 2005 എന്ന വര്‍ഷം മുഹമ്മദ് റഫീഖ് ഷായെന്ന കശ്മീരി യുവാവ് മറക്കില്ല. അന്നാണ് കശ്മീര്‍ സര്‍വകലാശാലയില്‍ ഇസ്്‌ലാമിക് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന മുഹമ്മദ് റഫീഖ് ഷായെ യൂണിവേഴ്‌സിറ്റി കാമ്പസില്‍ നിന്നും ഒരു പ്രഭാതത്തില്‍ ഒരു സംഘം പോലീസുകാര്‍ പിടിച്ചു കൊണ്ടുപോകുന്നത്.
2005ല്‍ ദീപാവലിയുടെ തലേ ദിവസം വൈകീട്ട് ഡല്‍ഹിയില്‍ 67 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തില്‍ കുറ്റക്കാരനാണെന്നു ആരോപിച്ചായിരുന്നു അറസ്റ്റ്. സംഭവം നടന്ന് 12 വര്‍ഷങ്ങള്‍ക്ക് ശേഷം കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി മുഹമ്മദ് ഷായെ മോചിപ്പിച്ചപ്പോഴേക്കും അദ്ദേഹത്തിന് നഷ്ടമായത് ഒരു പതിറ്റാണ്ട് കാലമായിരുന്നു. എങ്കിലും 34 കാരനായ അദ്ദേഹം പറഞ്ഞത് ‘നീതി നടപ്പിലായി’ എന്നാണ്. ചെയ്യാത്ത കുറ്റത്തിന് പന്ത്രണ്ട് വര്‍ഷം ജയിലില്‍ കിടക്കേണ്ടി വന്നതിന്റെ വേദനയോടെ. 12 വര്‍ഷങ്ങള്‍ക്കു ശേഷം നിരപരാധിയാണെന്നു കണ്ടെത്തി കോടതി വെറുതെ വിട്ടപ്പോള്‍ ഷായ്ക്ക് നഷ്ടമായത് ജീവിതത്തിലെ നല്ല കാലമാണ്.
ഭീകരവാദ കുറ്റം ചുമത്തി തങ്ങളെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്നത് ഒരു പതിവ് കാഴ്ചയാണെന്ന് കോടതി കുറ്റവിമുക്തനാക്കിയ മുഹമ്മദ് ഷാ പറഞ്ഞു. കശ്മീരില്‍ ജീവിക്കുന്നവര്‍ക്ക് ഇതൊരു പുത്തരിയല്ല. കേസില്‍ 325 സാക്ഷികളെ വിസ്തരിക്കാനുളളതു കൊണ്ട് കേസ് തീര്‍പ്പാകണമെങ്കില്‍ സമയം എടുക്കുമെന്ന് ഉറപ്പായിരുന്നു. തളര്‍ന്നു പോകുമെന്ന ഘട്ടത്തില്‍ ഖുര്‍ആന്‍ പഠിച്ചാണ് ആശ്വാസം കണ്ടെത്തിയത്. കശ്മീരില്‍ തീവ്രവാദ കുറ്റം ആരോപിച്ച് കോടതി വെറുതെ വിട്ട യുവാക്കളോടൊപ്പം നില്‍ക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഷാ പറഞ്ഞു.
ഡല്‍ഹിയില്‍ സ്‌ഫോടനം നടക്കുന്ന സമയത്ത് താന്‍ ക്ലാസിലായിരുന്നു. പൊലീസ് അല്‍പം മനുഷ്യത്വത്തോടെ പെരുമാറാന്‍ പഠിക്കണം. കഴിഞ്ഞ കാലത്തെകുറിച്ചോര്‍ത്ത് ദുഃഖിക്കാനില്ലെന്നും ഇനിയുള്ള കാലം കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. 34കാരനായ മുഹമ്മദ് ഷാ ജയിലില്‍വെച്ച് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയെങ്കിലും ഇനിയും പഠനം തുടരണമെന്ന് ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തണമെന്നും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിക്കണമെന്നും ഷാ ആവശ്യപ്പെട്ടു.
പൊലീസ് പിടിച്ചു കൊണ്ടു പോകുമ്പോള്‍ 22 കാരനായിരുന്ന ഷായുടെ അടുത്ത് സുഹൃത്തായിരുന്ന ജൂനിയര്‍ വിദ്യാര്‍ത്ഥി ബഷീര്‍ അഹമ്മദ് പി.എച്ച്.ഡി പൂര്‍ത്തിയാക്കി കോളജ് അധ്യാപകനാണിപ്പോള്‍. 12 വര്‍ഷമെന്നത് വലിയ കാലയളവാണെന്നും കെട്ടിച്ചമക്കപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തിലാണ് തന്റെ സുഹൃത്തിനെ ജയിലിലടച്ചത്. സ്‌ഫോടനം നടന്ന ദിവസം തങ്ങളോടൊപ്പമുണ്ടായിരുന്ന റഫീഖ് എങ്ങിനെയാണ് ഡല്‍ഹിയില്‍ ആ ദിവസം സ്‌ഫോടനം നടത്തുകയെന്നും അദ്ദേഹം ചോദിച്ചു. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും റഫീഖിന്റെ അറസ്റ്റ് ഒരു ഞെട്ടലായിരുന്നെന്നും ബഷീര്‍ ഓര്‍ത്തെടുക്കുന്നു.
അദ്ദേഹത്തിന്റെ മാതാവ് മകനെയോര്‍ത്ത് 12 വര്‍ഷമായി വിതുമ്പുകയായിരുന്നെന്നും കുടുംബം ഏറെ കഷ്ടതകള്‍ അനുഭവിച്ചിട്ടുണ്ടെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു. ഷായ്‌ക്കൊപ്പം പിടിക്കപെട്ട മറ്റ് മൂന്നു പേരെയും തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു.
husain-fasili
ഹുസൈന്‍ ഫാസിലി

ശ്രീനഗര്‍: ബച്‌പോര ആകെ മാറിയിരുന്നു. അഴിക്കുള്ളില്‍ കഴിഞ്ഞ നീണ്ട 12 വര്‍ഷങ്ങള്‍ക്കിടെ എന്തിനെല്ലാം സാക്ഷിയായിരിക്കുന്നു കശ്മീര്‍! ഡല്‍ഹി സ്‌ഫോടനക്കേസില്‍ 12 വര്‍ഷത്തെ വിചാരണത്തടവിനു ശേഷം കോടതി വെറുതെ വിട്ട മുഹമ്മദ് ഹുസൈന്‍ ഫാസിലിക്ക് ആ മാറ്റങ്ങള്‍ ഒരു പ്രശ്‌നമേ ആയിരുന്നില്ല. ഇക്കാലയളവില്‍ തണലായി നിന്ന ഉമ്മയും ഉപ്പയും അസുഖക്കിടക്കയിലേക്ക് വീണത് അയാളെ മുറിപ്പെടുത്തി. ഒരു ഹൃദയാഘാതം ഉമ്മയുടെ ശരീരത്തെ ഭാഗികമായി തളര്‍ത്തി. ഉപ്പ ഹൃദയാസുഖങ്ങളോട് പൊരുതുന്നു.
67 പേര്‍ കൊല്ലപ്പെടുകയും ഇരുനൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 2005ലെ ഡല്‍ഹി സ്‌ഫോടന പരമ്പര തന്റെ ജീവിതവും മാറ്റി മറിക്കുമെന്ന് അന്ന് 30 വയസ്സുണ്ടായിരുന്ന ഫാസിലി ഒരിക്കല്‍ പോലും നിനച്ചിരുന്നില്ല. ശ്രീനഗറില്‍ ഷാള്‍ വ്യാപാരവുമായി കഴിഞ്ഞു കൂടിയിരുന്ന അയാളെ എന്തിനെന്നു പോലും പറയാതെ ഒരു ദിവസം ഡല്‍ഹി പൊലീസ് കൈയാമം വെച്ചു കൊണ്ടുപോകുകയായിരുന്നു. തണുപ്പുള്ള ഒരു നവംബര്‍ രാവില്‍ പള്ളിയില്‍ നിന്ന് മഗ്‌രിബ് നമസ്‌കാരം കഴിഞ്ഞു വരുന്ന വഴിയാണ് തന്നെത്തേടി പൊലീസെത്തിയത്.
‘ഒരിക്കലും ചെയ്യാത്ത കുറ്റത്തിനാണ് ഞാന്‍ ശിക്ഷിക്കപ്പെട്ടത്. എന്തിനായിരുന്നു അത്. ജീവതത്തില്‍ നഷ്ടപ്പെട്ടു പോയ 12 വര്‍ഷം ആര് തിരികെ തരും. എന്റെ മാതാപിതാക്കള്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ ആര്‍ക്കെങ്കിലും ഇല്ലാതാക്കാന്‍ കഴിയുമോ? – ബച്‌പോരയിലെ വീട്ടിലിരുന്ന് അദ്ദേഹം ചോദിച്ചു.
തിഹാര്‍ ജയിലിലെ ഇരുട്ടു നിറഞ്ഞ വിചാരണക്കാലയളവില്‍ നിന്ന് ഒരിക്കല്‍ പോലും തന്റെ മാതാപിതാക്കളെ കാണാന്‍ ഫാസിലിക്കായിട്ടില്ല. മോചിതനായി താന്‍ ഗേറ്റു കടന്നു വന്നപ്പോള്‍ ഉമ്മ സന്തോഷം കൊണ്ട് കരഞ്ഞുവിളിച്ചു. മൂന്നു പേര്‍ അവരുടെ ചുമലില്‍ പിടിച്ചിരുന്നു. മറ്റൊരു ഹൃദയാഘാതമുണ്ടാകുകയാണോ എന്നു പോലും ഞങ്ങള്‍ ഭയപ്പെട്ടു- അദ്ദേഹം പറഞ്ഞു. നിനച്ചിരിക്കാതെയെത്തിയ മകനെ കണ്ട് 73കാരനായ പിതാവ് ഗുലാം റസൂലിന് വാക്കുകളുണ്ടായിരുന്നില്ല. ‘സന്തോഷം എന്നു മാത്രമേ പറയാനുള്ളൂ. എന്റെ മകന്‍ 12 വര്‍ഷത്തിനു ശേഷം വീട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു’ ഗുലാം പറഞ്ഞു.
ഇനിയെന്ത് എന്ന ചോദ്യം വല്ലാതെ ആധി പിടിപ്പിക്കുന്നുണ്ട് ഫാസിലിയെ.ഉമ്മയെയും ഉപ്പയെയും നോക്കണം. വേഗം ഒരു ജോലി കണ്ടുപിടിക്കണം- അദ്ദേഹം പറയുന്നു.

Film

മലയാളത്തിൽ വീണ്ടുമൊരു സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ചിത്രം ‘പിൻവാതിൽ’ ഫസ്റ്റ് ലുക്ക്

Published

on

കഞ്ചനതോപ്പിൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ തിരക്കഥാകൃത്തും സംവിധായകനുമായ ജെ.സി. ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം പിൻവാതിലിൻ്റെ (Pinvathil) ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ആയി. തമിഴ് താരം അജിത്ത് ജോർജ്, കന്നഡ താരം മിഹിറ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ഡ്രാമയാണ്. ഇരുവരും മലയാളത്തിൽ ആദ്യമായാണ് അഭിനയിക്കുന്നത്. പഞ്ചവടി പാലം, സന്ദേശം, ലാൽസലാം, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, പടവെട്ട് എന്നീ ചിത്രങ്ങൾ സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ എന്ന നിലയിൽ പ്രേക്ഷകർ സ്വീകരിച്ചിരുന്നു.
വർഷങ്ങൾക്കു മുമ്പ് ജെസി. ജോർജ്‌ കഥയും തിരക്കഥയും സംഭാഷണവും രചിച്ച ‘കരിമ്പന’യുടെ ഷൂട്ടിംഗ് നടന്നത് പാറശ്ശാലയിലും പരിസര പ്രദേശങ്ങളിലുമായാണ്. ദേശീയ പുരസ്കാര ജേതാക്കളായ ഛായാഗ്രാഹകൻ മധു അമ്പാട്ട്, എഡിറ്റർ ബി. ലെനിൻ, സൗണ്ട് എഞ്ചിനീയർ കൃഷ്ണനുണ്ണി എന്നിവർ ഈ പടത്തിൽ ഒരുമിച്ചതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
അജിത്ത്, മിഹിറ എന്നിവരെ കൂടാതെ കുറവിലങ്ങാട് സുരേന്ദ്രൻ, കെ.പി.എ.സി. രാജേന്ദ്രൻ, സിബി വള്ളൂരാൻ, അനു ജോർജ്, ഷേർളി, അമൽ കൃഷ്ണൻ, അതിശ്വ മോഹൻ, പി.എൽ. ജോസ്, ഹരികുമാർ, ജാക്വലിൻ, ബിനീഷ്, ബിനു കോശി, മാത്യൂ ലാൽ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
സൗണ്ട് എഞ്ചിനീയറിംഗ് വിദ്യാർഥിയായ അദ്വൈതിന്റെ ബാൻഡ് ആയ എത്തെനിക് മ്യൂസിക് ആണ് ചിത്രത്തിൻ്റെ സംഗീതം നിർവഹിക്കുന്നത്. എത്തെനിക് മ്യൂസിക്കിൻ്റെ അരങ്ങേറ്റം ചിത്രമാണ് പിൻവാതിൽ. ശ്രീലങ്കൻ ഗായിക ജിഞ്ചർ പടത്തിന്റെ ടൈറ്റിലിനു വേണ്ടി ഒരു ഗാനം ആലപിച്ചിരിക്കുന്നു. സാരേഗമ മലയാളം ആണ് ചിത്രത്തിൻ്റെ മ്യൂസിക്കൽ റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നത്.
പ്രീതി ജോർജ്, ദീപു ജോർജ് കാഞ്ചനതോപ്പിൽ എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. നിറം വിജയകുമാർ ആണ് കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്. വെട്രി, പ്രീതി ജോർജ്, ജെ.സി ജോർജ് എന്നിവരുടെ വരികൾക്ക് ജിഞ്ചർ, ഗോവിന്ദ് പ്രസാദ്, ആദിൽ റഷീദ്, സഞ്ജയ് എ.ആർ.എസ്, തൻവി നായർ, ശ്രദ്ധ ഷൺമുഖൻ എന്നിവർ ആലപിച്ചിരിക്കുന്നു.

Continue Reading

GULF

ഖത്തർ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ അഭിമാന നേട്ടം കൊയ്ത് യുഎംഎഐ ഖത്തർ

ദോഹയിലെ വിവിധ ക്ലബ്ബുകളിൽ നിന്നായി ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻ ഷിപ്പിലാണ് ഖത്തറിലെ യുഎംഎഐ കരാട്ടെ ടീം മികച്ച നേട്ടം കൊയ്തത്

Published

on

ദോഹയിൽ നടന്ന ഖത്തർ നാഷണൽ ഓപ്പൺ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ച് യുണൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷണൽ.

ജൂനിയർ വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ മൊസെല്ലേ ഫെർണാണ്ടസ് വെള്ളി മെഡലും സീനിയർ വിഭാഗം ടീം ഇവന്റിൽ യു എം എ ഐ ഇൻസ്ട്രക്ടർമാരായ ഫാസിൽ കെ വി, അനസ് കെ ടി, മാസിൻ വി എന്നിവർ വെങ്കല മെഡലും കരസ്ഥമാക്കി.
ദോഹയിലെ വിവിധ ക്ലബ്ബുകളിൽ നിന്നായി ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻ ഷിപ്പിലാണ് ഖത്തറിലെ യുഎംഎഐ കരാട്ടെ ടീം മികച്ച നേട്ടം കൊയ്തത്.

Continue Reading

Film

ചരിത്രസംഭവങ്ങളെ ഓർമ്മിപ്പിക്കുന്ന പോരാട്ട വീര്യത്തിന്റെ ‘നരിവേട്ട’ ; ട്രെയിലർ വൈറലാകുന്നു

Published

on

ഒരു തുണ്ട് ഭൂമിക്കായി ആദിവാസികൾ നടത്തിയിട്ടുള്ള സമരവും, പൊലീസ് വെടിവെപ്പും പോലത്തെ ചില ചരിത്ര സംഭവങ്ങളെ അനുസ്മരിപ്പിച്ചു കൊണ്ടാണ് നരിവേട്ടയുടെ ട്രെയിലർ ശ്രദ്ധേയമാകുന്നത്. ‘ഇഷ്‌ക്‘ന് ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് “നരിവേട്ട”. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ സമയത്ത് ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്ന ‘മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ്, നരിവേട്ട’ എന്ന വാക്യത്തെ അർത്ഥവത്താക്കുന്ന തരത്തിലാണ് പൊലീസിന്റെ ഏകപക്ഷീയമായ ആക്രമണങ്ങളിലേക്കുള്ള സൂചനകൾ കാണിച്ചു കൊണ്ട് ട്രെയിലർ ചെങ്ങറ, മുത്തങ്ങ, പുഞ്ചാവി, നന്ദിഗ്രാമം പോലുള്ള ഭൂസമര ചരിത്രത്തെയൊക്കെ ട്രെയിലർ ഓർമ്മിപ്പിക്കുന്നത്. ഇത്തരം സമരങ്ങളുമായി സിനിമയെ ചേർത്തു വെച്ചുള്ള ചർച്ചകളാണ് സോഷ്യൽമീഡിയിലിപ്പോൾ നടക്കുന്നത്.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫ് തിരക്കഥ രചിച്ച ചിത്രം വർഗീസ് പീറ്റർ എന്ന സാധാരണക്കാരനായ പൊലീസ് കൊൺസ്റ്റബിളിന്‍റെ ഔദ്യോഗികജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും കഥ പറയുന്നതിനോടൊപ്പമാണ് സംഘർഷഭരിതമായ, സ്വന്തം ഊര് സ്ഥാപിക്കാനുള്ള ആദിവാസി സമൂഹത്തിന്റെ ശ്രമത്തെ കുറിച്ച് കൂടി ദൃശ്യവൽക്കരിച്ചിരിക്കുന്നത്. തീവ്രതയേറിയ പൊളിറ്റിക്കൽ കഥയാണ് ചിത്രമെന്ന മുൻവിധി പ്രേക്ഷകർക്ക് നൽകാൻ പാകത്തിലാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്.

ചിത്രത്തിൽ സി.കെ. ജാനുവായാണ് ആര്യ സലിം എത്തുന്നത് എന്നാണ് ട്രെയിലർ കണ്ട പ്രേക്ഷകരും പറയുന്നത്. സി കെ ജാനുവിനെ ഓർമ്മപ്പെടുത്തുന്ന രീതിക്കുള്ള ആര്യ സലീമിന്റെ അഭിനയവും കഥാപാത്രവുമാണ് പ്രേക്ഷകരെ ഇത്തരമൊരു മുൻവിധിയിലേക്ക് എത്തിച്ചിരിക്കുന്നത്. വലിയ ക്യാൻവാസിൽ, വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന നരിവേട്ട’യിലൂടെ തമിഴ് താരം ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ, എന്നിവരും ചിത്രത്തിലുണ്ട്. മെയ് 16ന്  തീയേറ്ററുത്തുന്ന ചിത്രത്തിന്റെ ഗാനവും ട്രെയിലറുമെല്ലാം ഇതിനോടകം തന്നെ യൂട്യൂബിൽ ട്രെൻഡിംങ്ങിലേക്ക് കയറിയിട്ടുണ്ട്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

Trending